നിഷയ്ക്ക് വേണ്ടി രംഗത്തിറങ്ങിയത് ജോസ് കെ മാണിയുടെ സ്തുതിപാഠക വൃന്ദം; എല്ലാവരെയും ഞെട്ടിച്ചു കുടുംബത്തിന് പുറത്തു നിന്നും സ്ഥാനാർത്ഥി മതിയെന്ന് നിർദ്ദേശിച്ചത് ജോസ് കെ മാണി തന്നെ; ഭാര്യയുടെ ആഗ്രഹങ്ങളെ മറികടക്കാൻ ജോസഫിന്റെ തന്ത്രങ്ങൾ പൊളിച്ചും സ്തുതിപാഠകരോട് അകലംപാലിച്ചു ജോസ് തെളിയിച്ചത് മികച്ച രാഷ്ട്രീയക്കാരൻ എന്നു തന്നെ; ട്രോളാൻ കാത്തിരുന്നവർക്കും പി ജെ ജോസഫിനും വമ്പൻ തിരിച്ചടി; മാണിയുടെ പിന്തുടർച്ചാവകാശ യുദ്ധത്തിൽ ആദ്യകടമ്പയും കടന്നു ജോസ് കെ മാണി സൽപേര് ഉയർത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നിഷ ജോസ് കെ മാണിയെ പാലയിൽ സ്ഥാനാർത്ഥിയാക്കിയാൽ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തുവരാൻ കാത്തിരുന്നവർക്ക് കടുത്ത നിരാശയാണ് ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വം. പാർട്ടിക്കുള്ളിൽ കലാപം ഉണ്ടാക്കാൻ കാത്തിരുന്ന പി ജെ ജോസഫിനെയും സൈബർ ലോകത്ത് ട്രോളാൻ കാത്തിരുന്നവരെയും കടത്തിവെട്ട് തികച്ചും രാഷ്ട്രീയമായ വിജയാണ് ജോസ് കെ മാണി പാലയിലെ സ്ഥാനാർത്ഥി നിർണയത്തിലൂടെ നേടിയത്. കുതികാൽവെട്ട് രാഷ്ട്രീയം കണ്ടുപിടിച്ച കേരളാ കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാൻ എന്തുകൊണ്ടും മിടുക്കൻ താൻ തന്നെയാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.
മാധ്യമലോകത്ത് നിഷയുടെ പേര് ഉയരുകയും അതിനെ അനുകൂലിച്ചു കൊണ്ട് ജോസ് കെ മാണിയുടെ സ്തുതിപാഠക വൃന്ദം രംഗത്തുവരികയും ചെയ്തതോടെ തന്നെ അദ്ദേഹം അപകടം മണത്തിരുന്നു. ഒടു കുടുംബത്തിലെ രണ്ട് പേർ രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നത് ഗുണകരമാകില്ലെന്നും ഇത് എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കുമെന്നും കണ്ട് തന്ത്രപരമായാണ് പിന്നീട് ജോസ് മുന്നോട്ടു നീങ്ങിയത്. ജനാധിപത്യപരമായ വഴിയിൽ തന്നെയായി പിന്നീടുള്ള കാര്യങ്ങൾ. സ്ഥാനാർത്ഥി നിർണയത്തിന് ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി മാറി നിന്നിടത്തു നിന്ന് തുടങ്ങിയതാണ് അടവുകളുടെ വിജയമാണ് ഇന്നലെ പുലിക്കുന്നേലിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വിജയിച്ചത്.
സാധാരണ സ്റ്റിയറിങ് കമ്മറ്റി ചേർന്ന് പാർട്ടി തലവനെ സ്ഥാനാർത്ഥി നിർണയത്തിന് ചുമതലപ്പെടുത്തുന്ന രീതിയിൽ നിന്നുള്ള മാറ്റമായിരുന്നു ഇത്. പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് സ്വതന്ത്രമായി സ്ഥാനാർത്ഥി നിർണയം നടത്താൻ ഇത് സഹായകമായി. ആഴ്ചകളായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ ജോസ് ടോം പുലിക്കുന്നേൽ, ബേബി ഉഴുത്തുവാൽ എന്നീ കർഷകരിലേക്ക് ജോസ് കെ. മാണി എത്തിയിരുന്നു. ഫിലിപ്പ് കുഴിക്കുളമായിരുന്നു അവസാന പട്ടികയിൽ ഇടംനേടിയ മറ്റൊരാൾ. പിതാവിന്റെ സീറ്റിൽ പുത്രൻ മൽസരിക്കണമെന്നായിരുന്നു പാർട്ടി പ്രവർത്തകരും നേതാക്കളും ആദ്യം മുന്നോട്ടുവെച്ച നിർദ്ദേശം. എന്നാൽ സിപിഎം മുതലെടുപ്പ് നടത്തുമെന്നതിനാൽ രാജ്യസഭാ സീറ്റ് രാജിവെക്കരുതെന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിർദ്ദേശം അംഗീകരിച്ച ജോസ് കെ. മാണി മത്സര രംഗത്തുനിന്ന് പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിൽ സാഹചര്യത്തിലാണ് നിഷ ജോസ് കെ. മണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമായത്.
എന്നാൽ മണ്ഡലം പിറവിയെടുത്തതു മുതൽ മരണം വരെ എംഎൽഎയായിരുന്ന കെ.എം മാണിയുടെ പിൻഗാമിയായി വരേണ്ടത് മരുമകളാണോ മറ്റു മക്കളിൽ ആരെങ്കിലുമാണോ എന്ന ചോദ്യം കുടുംബ സദസ്സുകളിൽ ഉയർന്നു വരാൻ തുടങ്ങിയതോടെ കുടുംബത്തിൽ നിന്ന് ആരും മൽസരിക്കില്ലെന്ന സൂചന ജോസ് കെ. മാണി പാർട്ടി നേതാക്കളെ ധരിപ്പിച്ചിരുന്നു. എന്നാൽ യോഗങ്ങളിൽ നിഷയുടെ സ്ഥാനാർത്ഥിത്വം അദ്ദേഹം നിഷേധിച്ചുമില്ല. പാർട്ടിയിൽ രണ്ട് പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്ന നേതാക്കൾ പാലാ സീറ്റിനായി മൽസരിച്ചാൽ പാർട്ടിയിലുണ്ടാകുമായിരുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാനാണ് ഈ തന്ത്രം പയറ്റിയത്. എല്ലാ ശ്രദ്ധയും നിഷയിൽ കേന്ദ്രീകരിച്ചിരിക്കെയാണ് ഒരു യഥാർത്ഥ കർഷകൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം പാർട്ടി കോർ കമ്മറ്റിയിൽ ജോസ് കെ. മാണി അവതരിപ്പിച്ചത്.
നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ കർഷകപാർട്ടിയായി പുനരുജ്ജീവിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിനാണ് ജോസ് കെ. മാണി പ്രാധാന്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംഘടിപ്പിച്ച ജില്ലാ, നിയോജക മണ്ഡലം യോഗങ്ങളില പ്രവർത്തകർ പ്രകടിപ്പിച്ച ആവേശത്തിൽ നിന്നാണ് പാർട്ടി പ്രവർത്തകൻ സ്ഥാനാർത്ഥിയാകണമെന്ന തീരുമാനത്തിലേക്ക് േജാസ് കെ. മാണി എത്തിച്ചേർന്നത്. തന്റെ വിശ്വസ്തരായ നാലംഗ സംഘത്തോട് രണ്ടാഴ്ച മുമ്പ് തന്നെ ഈ സാധ്യത അദ്ദേഹം ചർച്ച ചെയ്തിരുന്നു.
പുതിയ തീരുമാനത്തോടെ പാലാ മാണി കുടുംബം കുത്തകയാക്കിവെക്കുന്നുവെന്ന പ്രചരണത്തിന്റെ മുനയൊടിക്കാൻ പാർട്ടിക്കായി. ഇ ജെ അഗസ്തിക്ക് വേണ്ടി നിലകൊണ്ട പി ജെ ജോസഫിനെയും സമർത്ഥമായാണ് ജോസ് കെ മാണി വെട്ടിയത്. ഏറ്റവും സീനിയറായ നേതാവിനെ വെട്ടാൻ പ്രാദേശിക പരിഗണനകളും ജോസ് കെ മാണി ആയുധമാക്കി. ചിഹ്നം നിഷേധിക്കുമെന്ന് പറഞ്ഞിടത്ത് അതിന് പോലും സാധിക്കില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. നിഷ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ മോഹം ബാക്കിയാണെങ്കിലും അടുത്ത തവണ രാജ്യസഭാ സീറ്റു നൽകുന്നതിലേക്ക് കാര്യങ്ങൾ എത്തിയേക്കും. സ്തുതിപാഠക രാഷ്ട്രീയത്തിൻ താൻ നിന്നു തരില്ലെന്ന കൃത്യമായ സൂചനയും ജോസ് കെ മാണി നൽകി.
കെ.എം. മാണിയുടെ ചിത്രംവച്ച് മത്സരിച്ചാലും ജയം ഉറപ്പെന്ന് ജോസ് ടോം പുലിക്കുന്നേൽ
പാലാ ഉപതിരഞ്ഞെടുപ്പിൽ തനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത സ്ഥാനാർത്ഥിയായാൽ ചിഹ്നം അനുവദിക്കില്ലെന്നായിരുന്നു പി ജെ ജോസഫിന്റെ വാദം. എന്നാൽ, ഈ തന്ത്രത്തെയും സമർത്ഥമായി മറികടക്കാൻ ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിച്ചു. പി ജെ ജോസഫ് സ്ഥാനത്തു നിന്നും നീക്കിയ വ്യക്തിയെ തന്നെ സ്ഥാനാർത്ഥിയാക്കാനും ജോസ് കെ മാണിക്ക് സാധിച്ചത് രാഷ്ട്രീയ വിജയമാണ്. രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാകുമോ എന്നകാര്യത്തിൽ ആശങ്കയില്ലെന്നാണ് ജോസ് ടോം പുലിക്കുന്നേൽ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പറയുന്ന ചിഹ്നത്തിൽ മത്സരിക്കുമെന്നും പാലായിൽ കെ.എം. മാണിയുടെ ചിത്രംവച്ച് മത്സരിച്ചാലും ജയം ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കണമെന്ന് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. നിഷ ജോസ് കെ. മാണിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു താനടക്കം ആവശ്യപ്പെട്ടത്. രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെന്ന് ഒരു വാശിയുമില്ല. രണ്ടില ചിഹ്നം ലഭിക്കാൻ ആരുടെ മുന്നിലും തലകുനിക്കാൻ പാർട്ടി തയ്യാറല്ല. കെ.എം മാണിയുടെ പിന്തുടർച്ച ആർക്കാണെന്ന് പാലായിലെ വോട്ടർമാർ തീരുമാനിക്കും. അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ലെന്നും ജോസ് ടോം പറഞ്ഞു.
അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യു.ഡി.എഫ്. തീരുമാനം അംഗീകരിക്കുന്നതായി പി.ജെ. ജോസഫ് പറഞ്ഞിട്ടുണ്ട്. എന്നാൽ ടോമിന് രണ്ടില ചിഹ്നം അനുവദിക്കുമോ എന്ന ചോദ്യത്തിന് പി.ജെ. ജോസഫ് വ്യക്തമായ മറുപടി നൽകിയില്ല. യുഡിഎഫ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സഹകരിക്കുമെന്നും നേരത്തെ വ്യക്തമാക്കിയതാണ്. എല്ലാവശങ്ങളും യു.ഡി.എഫിൽ ചർച്ച ചെയ്തു. ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞെങ്കിൽ ചിഹ്നം സംബന്ധിച്ച് കൂടുതൽ ചർച്ച വേണ്ടല്ലോയെന്നും പി.ജെ. ജോസഫ് പറഞ്ഞു. പാലായിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജോസ് ടോമിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് ശ്രമിക്കുമെന്നും, തിരഞ്ഞെടുപ്പല്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, നിഷ ജോസ് കെ. മാണി സ്ഥാനാർത്ഥിയാകുന്നതിനെ പി.ജെ. ജോസഫ് എതിർത്തതിനെ തുടർന്നാണ് ഒത്തുതീർപ്പു സ്ഥാനാർത്ഥിയായി ജോസ് ടോമിനെ ജോസ് വിഭാഗം നിർദ്ദേശിച്ചത്. ആദ്യഘട്ടത്തിൽ ജോസ് ടോമിനെ അംഗീകരിക്കാൻ ജോസഫ് വിസമ്മതിച്ചെങ്കിലും യുഡിഎഫ് ഇടപെടൽ നിർണായകമായി.
അസ്ത്രങ്ങൾ എല്ലാം നഷ്ടമായി പി ജെ ജോസഫ്
നിഷ സ്ഥാനാർത്ഥിയാകുമെന്ന് കരുതി ആയുധങ്ങൾ ഒരുക്കിവെച്ച പി ജെ ജോസഫിന് കടത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ തീരുമാനം. നിഷ ജോസ് കെ മാണിയെ അംഗീകരിക്കില്ല എന്ന് പറഞ്ഞതിന് പിന്നാലെ പുതിയ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നിലിനേയും അംഗീകരിക്കില്ല എന്ന പിജെ ജോസഫിന്റെ വാദും ഇതോടെ നിലനിൽക്കില്ലെന്ന് ഉറപ്പായി. പാർട്ടി ഭരണഘടയിൽ ഇത് സംബന്ധിക്കുന്ന കാര്യം വ്യക്തമായി പറയുന്നുണ്ട് എന്നത് തന്നയാണ് പിജെ ജോസഫിന് വിനയാകുന്നത്. ഇതോടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേൽ തന്നെ ജനവിധി തേടും എന്ന് ഉറപ്പായി. പാർട്ടി സ്ഥാനാർത്ഥിയേയും ചിഹ്നവും നൽകേണ്ടത പാർ്ടി ചെയർമാനല്ല മറിച്ച് സ്റ്റിയറിങ് കമ്മിറ്റി ആണ് എന്നതാണ് ജോസഫിന് തിരിച്ചടിയാകുന്നത്. 96 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ 64പേരുടെ പിന്തുണ ജോസ് കെ മാണിക്ക് ആണന്ന് വന്നതോടെ പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വം ജോസഫും അംഗീകരിച്ചു.
നിഷയ്ക്ക് വിജയസാധ്യതയില്ലെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് വെട്ടണം എന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ജോസഫ് നിലപാട് എടുത്തത്. അപ്പോൾ 7അംഗ സമിതി കൂടിയാണ് ജോസ് ടോമിന്റെ പേര് നിർദ്ദേശിച്ചത് പിന്നാലെയാണ് ഇത് അംഗീകരിക്കില്ല എന്ന തീരുമാനത്തിലേക്ക് പിജെ ജോസഫ് എത്തിയത്. അതേ സമയം പാർട്ടി ഭരണഘടന അനുസരിച്ച് പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിലോ ചിഹ്നം അനുവദിക്കുന്നതിലോ ജോസഫിന് യാതൊരു അധികാരവുമില്ല. പാർട്ടി ഭരണഘടനയിലെ 16ാം പേജിൽ പറയുന്നത് അനുസരിച്ച് തെരഞ്ഞെടുപ്പുകളിൽ പാർ്ട്ടി സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് ചെയർമാന് അല്ല മറിച്ച് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയാണ്. അത് തന്നെയാണ് പാർ്ട്ടി സ്ഥാനാർത്ഥിക്ക് ചിഹ്നം ലഭിക്കുന്നതിനുമുള്ള മാനദണ്ഡം എന്നിരിക്കെ ഇപ്പോൾ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജോസ് ടോം പുലിക്കുന്നേലിനെ അംഗീകരിക്കില്ല എന്ന പിജെ ജോസഫിന്റെ വാദം പൊളിയുകയാണ്.
സ്ഥാനാർത്ഥിയെ നിർണയിക്കുന്നതും ചിഹ്നം അനുവദിക്കുന്നതും സ്റ്റിയറിങ് കമ്മിറ്റി ആണെന്നിരിക്കെ ഇപ്പോൾ തീരുമാനിച്ചത് അനുസരിച്ച് 99 അംഗ സ്റ്റിയറിങ് കമ്മിറ്റിയാണ്. അതിൽ ഇപ്പോൾ 96 അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും ജോസ് കെ മാണിക്ക് ഒപ്പമാണ്. കൃത്യമായി പറഞ്ഞാൽ 64 അംഗങ്ങളുടെ പിന്തുണ ജോസ് കെ മാണി വിഭാഗ്തതിന് ആണ്. 28പേരുടെ പിന്തുണ മാത്രമെ ജോസഫിന് ഉള്ളു. അത്കൊണ്ട് തന്നെ ജോസഫ് ഉന്നയിക്കുന്ന എതിർപ്പ് നിലനിൽക്കില്ല. ഇപ്പോൾ ജോസഫ് വീണ്ടും ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം മാണി വിരുദ്ധരാണ്. ഇവർ തന്നെയാണ് യുഡിഎഫിന് പാലയിൽ ഉള്ള സാധ്യതകൾ ഇല്ലാതാക്കുന്നത് എന്നും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ അഭിപ്രായം. ഭരണഘടന അനുശാസിക്കുന്ന നിയമം തനിക്ക് എതിരാണ് എന്ന് മനസ്സിലായതിന് പിന്നാലെ ജോസഫും സ്ഥാനാർത്ഥിയെ അംഗീകരിക്കുകയായിരുന്നു.
കെ.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേൽ മാണി കുടുംബത്തിന്റെ വിശ്വസ്തനും മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമാണ്. പാലാ ബാറിലെ അഭിഭാഷകനായ അദ്ദേഹം മുൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്.
Stories you may Like
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- വരന്തരപ്പള്ളിയിൽ കൊല നടത്തിയത് ഭാര്യ; നിഷ അറസ്റ്റിലാകുമ്പോൾ
- കാൻസറിനെ തോൽപ്പിക്കാൻ നിഷ; ആ വാക്കുകൾ ചർച്ചയാകുമ്പോൾ
- ഒടുവിൽ കടമക്കുടി പഞ്ചായത്തിൽ ക്ലർക്കായി ചുമതലയേറ്റ് നിഷ ബാലകൃഷ്ണൻ
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്