കോളജിൽ പഠിക്കുന്ന സമയത്ത് ഡോ ലൗ എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിച്ച നീരജ; സീമ സജി മുതലെടുത്തത് നീരജയുടെ സിനിമാ ഭ്രമം; വലയിലാക്കിയത് മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിഡി സിനിമയുടെ അസി. ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ്; സീമയും നീരജയും സുഹൃത്തുക്കൾ തന്നെ; സ്മിത മേനോന്റെ പേര് പറഞ്ഞ് അരലക്ഷം തട്ടിയെന്ന് കാണിച്ച് ബംഗളൂരു മലയാളിയുടെ പരാതിയും; കുന്നന്താനം കവല ഗ്രൂപ്പിലെ തട്ടിപ്പിൽ ദുരൂഹത ഏറുന്നു
ശ്രീലാൽ വാസുദേവൻ
മല്ലപ്പള്ളി: കുന്നന്താനം കവല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലുള്ള യുവാക്കളിൽ നിന്ന് സീമ സജി എന്ന യുവതി വ്യാജഫേസ്ബുക്ക് പ്രൊഫൈൽ മുഖേനെ പണം തട്ടിയ കേസിൽ ദുരൂഹത വർധിക്കുന്നു. തന്റെ കൈയിൽ നിന്നും പലപ്പോഴായി 51,000 രൂപ സീമ സജി തട്ടിയെടുത്തുവെന്ന് ബംഗളൂരുവിൽ വർക് ഷോപ്പ് നടത്തുന്ന കവല ഗ്രൂപ്പ് അംഗം ഇന്നലെ കീഴ്വായ്പൂർ സിഐക്ക് പരാതി നൽകി. സീമ സൃഷ്ടിച്ച സ്മിത മേനോൻ എന്ന വ്യാജഫേസ് ബുക്ക് പ്രൊഫൈൽ നിർമ്മിക്കാൻ ഉപയോഗിച്ചത് നീരജ ശരത് എന്ന യുവതിയുടെ ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം ഈ യുവതി സീമയെ തള്ളിപ്പറഞ്ഞെങ്കിലും അത് പൂർണമായും പൊലീസ് വിശ്വസിക്കുന്നില്ല.
താനറിയാതെ സീമ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്നാണ് നീരജയുടെ വാദം. സീമ സജിയും നീരജയും അയൽവാസികളാണ്. കുന്നന്താനം നടയ്ക്കലിൽ സീമയുടെ വീടിന് സമീപമാണ് നീരജയുടെ മാതാവിന്റെ വീട്. ഇവിടെ നിന്നാണ് നീരജ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം ചങ്ങനാശേരി പുഴവാതിലെ ബന്ധു വീട്ടിലേക്ക് മാറി. സിനിമാ ഭ്രമം ആണ് നീരജയെ സീമയുടെ വലയിൽ എത്തിച്ചത്. കോളജിൽ പഠിക്കുന്ന സമയത്ത് ഡോ. ലൗ എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിക്കാൻ നീരജയ്ക്ക് അവസരം കിട്ടിയിരുന്നു. ഇക്കാര്യം മനസിലാക്കിയ സീമ, മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ അസി. ഡയറക്ടർ ആക്കാം എന്ന് വാഗ്ദാനം ചെയ്താണ് നീരജയെ പാട്ടിലാക്കിയത്. ഇതേ തുടർന്നാണ് ഇട്ടിമാണിയുടെ സെറ്റിലും തുടർന്ന് കൊച്ചിയിലെ ഡബ്ബിങ് സ്റ്റുഡിയോയിലും നീരജയെ എത്തിച്ചത്.
അതേ സമയം, നേരത്തേ 5000 രൂപ സീമ സജി തട്ടിയെടുത്തെന്ന് പരാതി നൽകിയ യുവാവ് ഇന്നലെ വീണ്ടും പരാതി നൽകി. തന്റെ കൈയിൽ നിന്നും സീമ വാങ്ങിയത് 51,000 രൂപയാണെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. ആദ്യം 5000 എന്ന് പറഞ്ഞത് നാണക്കേട് കാരണമാണെന്ന് വിശദീകരിക്കുന്ന യുവാവ് പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ടുകളും കൈമാറിയിട്ടുണ്ട്.
പലപ്പോഴായി 1000, 2000 ഇങ്ങനെയുള്ള ചെറിയ തുകകൾ ആണ് വാങ്ങിയിരുന്നത്. യുവാവിന്റെ പരാതി ഇങ്ങനെ:
ഞാൻ കുന്നന്താനം സ്വദേശിയും (തെക്കനപൊയ്കയിൽ(വീട്), പാമല,കുന്നന്താനം )ഇപ്പോൾ മുകളിൽ പറയുന്ന വിലാസത്തിൽ ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ വ്യക്തിയുമാണ്. കുന്നന്താനം കേന്ദ്രീകരിച്ച് എന്റെ സുഹൃത്തുക്കളായ യുവാക്കൾ രൂപീകരിച്ച കവല എന്ന കൂട്ടായ്മയിലെ അംഗവുമാണ്. ടി കൂട്ടായ്മയിലെ മറ്റൊരു അംഗമായ സീമ സജി എന്ന വ്യക്തി പലപ്പോഴായി എന്റെ കയ്യിൽ നിന്നും അൻപതിനായിരം രൂപ (50000/) തട്ടിയെടുത്തു. കവല കൂട്ടായ്മയിലെ മറ്റു മൂന്നു ആളുകളോടും സീമ സജി സമാനമായ തട്ടിപ്പ് നടത്തിയതായി അറിയാൻ കഴിഞ്ഞു.
സ്മിത മേനോൻ എന്ന് സീമ സജി പരിചയപ്പെടുത്തിയ ഒരു പെൺകുട്ടിയുടെ കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സക്കാണ് പണം എന്നാണ് സീമ സജി എന്നെ അറിയിച്ചിരുന്നത്. സ്മിത മേനോൻ കരൾ രോഗത്താൽ ദുരിതം അനുഭവിക്കുന്ന പെൺകുട്ടി ആണെന്നും സ്വന്തം ഭർത്താവ് പോലും പെൺകുട്ടിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതാണെന്നും സീമ സജി എന്നെ അറിയിച്ചു. എന്റെ വീട് പണി നടക്കുകയാണെന്നും പണം ഇല്ലെന്നും ഞാൻ പറഞ്ഞു നോക്കിയെങ്കിലും സീമ സജി എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ സ്മിത മേനോൻ എന്ന പെൺകുട്ടി 919947980922 എന്ന നമ്പറിൽ എന്നെ ഫോണിൽ ബന്ധപെട്ടു. രോഗം മൂർച്ഛിച്ചിരിക്കുക ആണെന്നും ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ തൻ മരിച്ചു പോകുമെന്നും അറിയിച്ചു. ഇത് സത്യമാണോ എന്നറിയാൻ ഞാൻ സീമയുമായി ബന്ധപ്പെട്ടു. സത്യമാണെന്നും ഉടൻ തന്നെ പണം അയക്കണമെന്നും സീമ സജി ആവശ്യപ്പെട്ടു. തന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ ആണ് സീമ സജി ആവശ്യപ്പെട്ടത്. സ്മിത മേനോന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തരാൻ സീമയോട് ആവശ്യപ്പെട്ടപ്പോൾ ഭർത്താവുമായി കേസ് നടക്കുന്നതിനാൽ സ്മിതയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന് ആയിരുന്നു മറുപടി.
ഈ വസ്തുതകൾ വിശ്വസിച്ച ഞാൻ 2018 ഒക്ടോബർ പതിനേഴാം തീയതി (17/10/2018) സീമ സജിയുടെ ഫെഡറൽ ബാങ്ക് പായിപ്പാട് ശാഖയിലെ 15780100005222 എന്ന അക്കൗണ്ടിലേക്ക് അയ്യായിരം രൂപ (5000/) അയച്ചു കൊടുത്തു. അത് കഴിഞ്ഞ് വീണ്ടും പണം വേണം എന്ന് പറഞ്ഞ് സീമ സജി എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. സ്മിത മേനോനും ഇടയ്ക്കിടെ എന്നെ വിളിച്ച് മരിച്ചുപോകുമെന്ന പല്ലവി ആവർത്തിച്ചു. ഓപ്പറേഷന് ഉള്ള പണം തികഞ്ഞില്ലെന്നും മുപ്പതിനായിരം രൂപ കൂടിയില്ലാതെ ഓപ്പറേഷൻ നടക്കില്ലെന്നും എങ്ങനെയെങ്കിലും സഹായിക്കണമെന്നും സീമ സജി എന്നോട് ആവശ്യപ്പെട്ടു. എന്റെ കയ്യിൽ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ ആരോടെങ്കിലും കടം വാങ്ങി തരാൻ ആണ് പറഞ്ഞത്. സ്മിത മേനോൻ വളരെ അവശയായ രീതിയിൽ എന്നെ ഫോണിൽ കൂടി ബന്ധപെടുക കൂടി ചെയ്തപ്പോൾ എന്റെ മനസ്സലിഞ്ഞു. 2018 നവംബർ മൂന്നിന് (03/11/2018) ഞാൻ വീട് പണിയാൻ വെച്ചിരുന്ന പതിനയ്യായിരം രൂപ (15000/രൂപ) കൂടി സീമ സജിയുടെ ടി അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. ഒരാളുടെ ജീവൻ ഞാൻ കാരണം രക്ഷപെടുന്നെങ്കിൽ അത്രയും നല്ലത് എന്ന ചിന്താഗതിയായിരുന്നു അങ്ങനെ ചെയ്യാൻ കാരണം. ഈ പണം അത്രയും സീമയും ഭർത്താവ് സജിയും കൂടി ആ പെൺകുട്ടിയെ നേരിട്ട് പോയി ഏൽപ്പിച്ചു എന്നും സീമ എന്നോട് പറഞ്ഞു.
അത് കഴിഞ്ഞ് കുറച്ചു കാലത്തേയ്ക്ക് സ്മിത മേനോൻ എന്നെ ബന്ധപ്പെട്ടിട്ടില്ല. അപ്പോഴും ആ കുട്ടിയുടെ രോഗ വിവരത്തിൽ ആശങ്കാകുലനായ ഞാൻ സീമ സജിയോട് ടി കുട്ടിയെ പറ്റി അന്വേഷിച്ചു കൊണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു എന്നും ഇപ്പൊ കുഴപ്പമൊന്നും ഇല്ല എന്നും സീമ സജി എന്നെ അറിയിച്ചു. പിന്നീട് 2019 മാർച്ച് മാസം ആണ് സ്മിത മേനോൻ എന്നോട് ഫോണിൽ ബന്ധപ്പെടുന്നത്. 917034885023 എന്ന ഫോൺ നമ്പറിലാണ് സ്മിത മേനോൻ എന്നെ വിളിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞെന്നും സുഖമായി ഇരിക്കുന്നെന്നും അറിയിച്ചു. പണം കൊടുത്തതിലുള്ള നന്ദി അറിയിക്കാനും മറന്നില്ല. വീണ്ടും ഒരാഴ്ച കഴിഞ്ഞ് സ്മിത മേനോൻ എന്നെ ഫോണിൽ വിളിച്ചു. മരുന്ന് വാങ്ങാൻ പൈസ ഇല്ലെന്നും കുറച്ചു പൈസ കൂടി തരണമെന്നും ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം സീമ സജിയോട് ബന്ധപ്പെട്ട എന്നോട് താനും ഇടയ്ക്കിടക്ക് പൈസ കൊടുത്ത് സഹായിക്കാറുണ്ടെന്നും ആ കുട്ടിയുടെ കാര്യം വലിയ കഷ്ടമാണെന്നുമാണ് സീമ പറഞ്ഞത്. തന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചോളു എന്ന ഒരു നിർദ്ദേശവും സീമ നൽകി. കുറഞ്ഞത് പതിനായിരം രൂപ (10000/രൂപ) എങ്കിലും കൊടുക്കണം എന്നാണ് സീമ സജി ആവശ്യപ്പെട്ടത്. എന്നാൽ എന്റെ കയ്യിൽ അത്രയും തുക ഇല്ലെന്നും ഉള്ളത് അയക്കാമെന്നും ഞാൻ അറിയിച്ചു. 2019 മാർച്ച് ഇരുപത്തിയൊമ്പതാം തീയതി (29/03/2019) മൂവായിരം രൂപ (3000/രൂപ) ഞാൻ സീമയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു.
അടുത്ത മാസം സീമ വീണ്ടും വിളിച്ച് പതിനായിരം രൂപ എന്നല്ലേ പറഞ്ഞത് ബാക്കി എപ്പോ അയക്കും എന്ന് ചോദിച്ചു. എന്റെ കയ്യിൽ പണം ഇല്ലെന്നും വീട് പണി നടക്കുകയാണെന്നും പറഞ്ഞെങ്കിലും സീമ നിർബന്ധിച്ചു കൊണ്ടേയിരുന്നു. മരുന്ന് വാങ്ങാൻ പതിനായിരം രൂപ കിട്ടുമല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു ആ പെൺകുട്ടിയെന്നും ഇങ്ങനെ മനുഷ്യരെ ചതിക്കരുതെന്നുമൊക്കെ പറഞ്ഞ് എന്നെ സീമ കുറ്റപെടുത്തികൊണ്ടിരുന്നു. അങ്ങനെ ഒരു കുറ്റബോധത്താൽ 2019 ഏപ്രിൽ ആറാം തീയതി (06/04/2019) ആയിരം രൂപയും (1000/രൂപ) ഏപ്രിൽ പതിനാലാം തീയതി രണ്ടായിരം രൂപയും (2000/രൂപ) സീമ സജിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഞാൻ അയച്ചു കൊടുത്തു. അതിനു ശേഷം മൂന്ന് മാസത്തേയ്ക്ക് എന്നോട് പണം ഒന്നും ചോദിച്ചിരുന്നില്ല.
2019 ജൂലൈ മാസം സ്മിത മേനോൻ എന്നെ വീണ്ടും ഫോണിൽ ബന്ധപെട്ടു. തനിക്കും ഭർത്താവിനും കൂടി കൊച്ചിയിൽ മൂന്നു കോടി രൂപയ്ക്കുള്ള ഫ്ലാറ്റ് ഉണ്ടെന്നും ഭർത്താവുമായി അതിന്റെ കേസ് സുപ്രീം കോടതിയിൽ നടക്കുകയാണെന്നും വലിയ പണച്ചെലവാണെന്നും അറിയിച്ചു. എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യണമെന്നും തനിക്ക് കൂടുതൽ സംസാരിക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് സീമ സജി കൂടുതൽ കാര്യങ്ങൾ പറയുമെന്നും പറഞ്ഞു. അതിനു തൊട്ട് പിറകെ എന്നെ ഫോണിൽ ബന്ധപ്പെട്ട സീമ സജി സ്മിതയ്ക്ക് കേസ് നടത്താൻ അൻപതിനായിരം രൂപ (50000/രൂപ) എങ്ങനെയും കണ്ടെത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അത്രയും പണം എന്റെ കയ്യിൽ ഇല്ലെന്നും ഉള്ളത് തരാമെന്നും സീമയോട് ഞാൻ പറഞ്ഞു. അതനുസരിച്ച് 2019 ജൂലൈ ഇരുപത്തിയാറാം തീയതി (26/07/2019) നാലായിരം രൂപയും (4000/ രൂപ) ജൂലൈ ഇരുപത്തിയെട്ടാം തീയതി (28/07/2019) പതിനേഴായിരം രൂപയും (17000/രൂപ) സീമ സജിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു. അത്രയും തുക പോരാ എന്ന് പറഞ്ഞ് നിർബന്ധം തുടർന്നപ്പോൾ 2019 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി (12/08/2019) മൂവായിരം രൂപ (3000/രൂപ) കൂടി സീമയുടെ അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു. ഞാൻ അയച്ചു കൊടുത്ത ടി തുകയെല്ലാം സീമയും ഭർത്താവ് സജിയും കൂടി സ്മിത മേനോന് നേരിട്ട് കൈമാറിയതായാണ് എന്നോട് പറഞ്ഞിരിക്കുന്നത്.
ഈ മാസം പകുതിയോടു കൂടി ഞങ്ങളുടെ കൂട്ടായ്മയിലുള്ള യു.എ.ഇ യിൽ ജോലി ചെയ്യുന്ന ----എന്നയാൾ എന്നെ വിളിക്കുകയും സീമ സജിക്ക് എന്തെങ്കിലും പണം കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഞാൻ എനിക്കുണ്ടായ അവസ്ഥ വിവരിച്ചപ്പോൾ മറ്റു മൂന്നുപേർക്ക് കൂടി സമാനമായ അവസ്ഥ ഉണ്ടെന്നും ഇത് തട്ടിപ്പാണെന്നും ജീമോൻ എന്നെ അറിയിച്ചു. സീമ സജിയോട് ഇതേപ്പറ്റി സംസാരിക്കണമെന്ന് കവലയിലെ മുതിർന്ന അംഗങ്ങൾ എന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാൻ സീമ സജിയോട് സംസാരിച്ചുവെങ്കിലും ഇതെല്ലം യാഥാർഥ്യമാണെന്നായിരുന്നു സീമയുടെ നിലപാട്. അതിനു രണ്ടു ദിവസത്തിന് ശേഷം എന്നെ ഫോൺ ചെയ്ത സീമ സജി താൻ തന്നെയാണ് ഈ തട്ടിപ്പ് നടത്തിയതെന്നും തനിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും അറിയിച്ചു. തന്റെ 12 ലക്ഷം രൂപയും 60 പവനും ആരോ തട്ടിയെടുത്തെന്നും അതിനു പകരമായി ചെയ്തതാണ് ഇതെന്നും അറിയിച്ചു. അങ്ങനെയുണ്ടെങ്കിൽ അതുൾപ്പടെ കേസ് കൊടുക്കാമെന്ന് അറിയിച്ചെങ്കിലും സീമ സമ്മതിച്ചില്ല. പൈസ തിരികെ തരാമെന്നും പൊലീസിൽ കേസ് കൊടുക്കരുതെന്നും പറഞ്ഞു.
2019 മെയ് മാസം എന്റെ പേരിലുള്ള ഒരു സിം കാർഡ് സീമ സജി എന്നെ തെറ്റിദ്ധരിപ്പിച്ച് കൈക്കലാക്കിയിരുന്നു. 9916396340 എന്നതായിരുന്നു ടി സിം കാർഡിന്റെ നമ്പർ. തട്ടിപ്പ് ആണ് സീമ സജി നടത്തിയതെന്ന് അറിഞ്ഞ നിമിഷം ഞാൻ ടി സിം കാർഡ് ക്യാൻസൽ ചെയ്യുകയും ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഇപ്പോൾ എന്റെ കൈവശം ഉണ്ട്. പൊലീസ് പറയുന്ന മുറയ്ക്ക് ടി സിം കാർഡ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ഞാൻ സന്നദ്ധനാണ്.
ആദ്യമായി ഇതൊരു തട്ടിപ്പ് ആണെന്ന് അറിഞ്ഞ സമയങ്ങളിൽ എല്ലാം എന്റെ കയ്യിൽ നിന്നും അയ്യായിരം രൂപ (5000/) മാത്രമാണ് പോയെതെന്നാണ് ഞാൻ കവല കൂട്ടായ്മയിലെ അംഗങ്ങളോട് പറഞ്ഞിരുന്നത്. കൂടുതൽ തുക പോയി എന്ന് പറഞ്ഞാൽ നാട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉണ്ടാകുന്ന നാണക്കേടും മാനഹാനിയും മൂലമായിരുന്നു അങ്ങനെ പറഞ്ഞത്. സീമയുടെ സിനിമ ബന്ധങ്ങളും മറ്റും കാരണം അന്വേഷണം നിലച്ചുപോകുമോ എന്നും ഞാൻ ഭയന്നിരുന്നു. അത് മൂലമാണ് ഞാൻ പരാതി കൊടുക്കാൻ ഇത്രയും താമസിച്ചത്. എന്നാൽ തങ്ങൾക്ക് കിട്ടിയ പരാതിയിൽ വളരെ നല്ലരീതിയിൽ ആണ് പൊലീസ് അന്വേഷണം നടത്തുന്നതെന്ന് നാട്ടിൽ നിന്നും അറിയാൻ കഴിഞ്ഞു. ആയതിനാൽ എന്റെ ഈ പരാതിയും ഗൗരവമുള്ളതായി കണ്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്