അധികാരത്തിൽ ആരെത്തുമെന്ന് തീരുമാനിക്കുന്നത് സൈന്യം; ജനാധിപത്യത്തിലെ പട്ടാള സ്വാധീനത്തിൽ നട്ടം തിരിയുന്നത് പാവം പൗരന്മാർ; ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം ആയുധം വാങ്ങി കൂട്ടാൻ ഉപയോഗിക്കുമ്പോൾ പൊതുജനാരോഗ്യത്തിനുള്ളത് വെറും രണ്ടര ശതമാനം; അവസരം മുതലെടുത്ത് വളരുന്നത് മുറി വൈദ്യന്മാർ; ആശുപത്രികളിൽ സിറിഞ്ച് വാങ്ങാൻ പോലും കാശില്ല; എയിഡ്സ് പടർന്ന് പിടിക്കുന്നു; രോഗബാധിതരിൽ പിഞ്ചുകുട്ടികളും; ആണവ രാജ്യമെന്ന് വീമ്പു പറയുന്ന പാക്കിസ്ഥാനിൽ കാര്യങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ഇസ്ലാമാബാദ്: ഇന്ത്യയെ തകർക്കും എന്ന ഭീഷണിയുമായി പാക് പ്രദാനമന്ത്രി ഇമ്രാൻ ഖാൻ വീരവാദം മുഴക്കുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് അന്താരാഷ്ട്ര സംഘടനകൾ പാക്കിസ്ഥാനെ കരിമ്പട്ടികയിലും പെടുത്തുന്നു. അതുകൊണ്ട് തന്നെ സാമൂഹിക ക്ഷേമ പ്രവർത്തനത്തിന് പോലും പാക്കിസ്ഥാന് പണമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. രാജ്യത്ത് ദാരിദ്രം പടർന്ന് പന്തലിക്കുന്നു. ഇന്ത്യയെ അതും ഇതും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഇമ്രാൻ ഖാന് പക്ഷേ രാജ്യത്തെ ദുരിതകൾ കാണാൻ പോലും കഴിയില്ല. ഭക്ഷണവും രോഗപീഡവുമായി ദുരിതത്തിലാണ് പാക്കിസ്ഥാനികൾ. എയിഡ്സ് എന്ന ലൈംഗിക രോഗം പടർന്ന് പിടിക്കുന്നതും പാക്കിസ്ഥാന് വലിയ ഭീഷണിയാണ്.
മുറിവൈദ്യന്മാർ അരങ്ങുവാഴുന്നതാണ് പാക്കിസ്ഥാനിലെ ആരോഗ്യ രംഗം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് എയിഡ്സ് വലിയ തോതിൽ റിപ്പോർട്ട് ചെയ്തത്. പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്സ് അതിവേഗം പകരാൻ കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ നിലവാരമില്ലാത്തവയാണ്. സിറിഞ്ച് വാങ്ങാനുള്ള തുക പോലും ഇവിടെ ആശുപത്രികൾക്ക് കിട്ടുന്നില്ല. പാക് സാമ്പത്തിക സ്ഥിതിയുടെ ദയനീയ ചിത്രമാണ് ഇത്.
ഇന്ത്യയെ കാശ്മീരിന്റെ പേരിൽ പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തുന്നു. അതിർത്തിയിൽ നുഴഞ്ഞു കയറ്റക്കാരെ വിട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇങ്ങനെ ഇന്ത്യയുടെ സമാധാനം കളയാൻ മാത്രം പാക്കിസ്ഥാൻ പെടാപാടു പെടുന്നു. ആയുധങ്ങളും മറ്റും വാങ്ങിക്കൂട്ടാൻ കോടിക്കണക്കിനു രൂപ വകയിരുത്തുന്നുമുണ്ട്. യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ചൈനയിലും ഉള്ള എല്ലാ ആയുധങ്ങളും വാങ്ങി കൂട്ടും. എന്നാൽ സ്വന്തം നാട്ടുകാരുടെ ആരോഗ്യത്തിന് വലിയും നൽകാറില്ല. ഇതാണ് പാക്കിസ്ഥാനിലെ ആരോഗ്യ രംഗം താറുമാറാകാനുള്ള കാരണം. ഭരണത്തെ നിയന്ത്രിക്കുന്നത് സൈന്യമാണ്. സൈന്യം ആഗ്രഹിക്കുന്നവർക്ക് അധികാരത്തിൽ എത്താം. ഇത് മനസ്സിലാക്കി ഇമ്രാൻ ഭരണകൂടവും സൈന്യത്തിനൊപ്പമാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ കേൾക്കുന്നത് അവർ പറയുന്നത് മാത്രം.
പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ പരിതാപകരമായ അവസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. പിന്നിട്ട വർഷം 1.2 ലക്ഷം കോടി പാക്കിസ്ഥാൻ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തിൽ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോർട്ടുകൾ. സിറിഞ്ച് വാങ്ങാൻ പോലും ഇത് മൂലം കഴിയുന്നില്ല. എയിഡ്സ് പോലുള്ള മാരക രോഗങ്ങളുടെ വ്യാപനം അങ്ങനെ എളുപ്പത്തിലാകുന്നു. പ്രഥമ ശുശ്രൂഷ എന്ന നിലയിൽ അനാരോഗ്യസാഹചര്യങ്ങളിലുള്ള സൂചികൾ ഉപയോഗിച്ച് കുത്തിവയ്പ് നൽകുന്നതാണ് രോഗം അതിവേഗം പടരാൻ കാരണമെന്നാണു വിലയിരുത്തൽ.
ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനിൽ ഉള്ളത്. ഇതിൽ 2.7 ലക്ഷം പേരും സിന്ധ് പ്രവിശ്യയിലാണ്. ഷാകോട്ടിൽ രണ്ടു വർഷത്തിനിടെ 140ൽ അധികം പേർക്ക് എച്ച്ഐവി ബാധ കണ്ടെത്തിയതായി പഞ്ചാബ് പ്രവിശ്യ സർക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാത്രം ഇതു വരെ 85 പേർക്കു എച്ച്ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സർദാർ ഉസ്മാൻ ബസ്തറിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. നൻകാന സാഹിബിലെ ഷാക്കോട്ടിൽ പകർച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. ഇത് അതീവ ഭീതിജനകമായ സ്ഥിതി വിശേഷമാണ്. രണ്ടു ലക്ഷം ജനസംഖ്യയുള്ള ഇവിടെ 2018 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 54 പേർക്കാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. എന്നാൽ ഈ വർഷം ജൂലൈ 27 വരെ 85 പേർ കൂടി എച്ച്ഐവി പോസിറ്റീവാണെന്ന റിപ്പോർട്ട് വന്നു. ഇതിൽതന്നെ 56 സ്ത്രീകളും എഴു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ എയ്ഡ്സ് പടരുന്നതു തടയാൻ പാക്കിസ്ഥാൻ ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയിരുന്നു. സിന്ധ് പ്രവിശ്യയിൽ 600ഓളം പേർ എയ്ഡ്സ് ബാധിതരാണെന്നാണു നിലവിലെ കണക്കുകൾ. യുഎൻ റിപ്പോർട്ട് അനുസരിച്ച് ഏഷ്യയിൽ അതിവേഗം എയ്ഡ്സ് പടരുന്ന രണ്ടാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ. 2017ൽ മാത്രം ഇരുപതിനായിരത്തോളം പേരാണ് അസുഖബാധിതരായത്. ഏഷ്യയിൽ ഫിലിപ്പീസിലാണ് എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുള്ളത് 170 ശതമാനം.
2019 മേയിൽ തെക്കൻ പാക്കിസ്ഥാനിലെ അല്ലാ ദിനോ സീൽറോ എന്ന ചെറുഗ്രാമത്തിൽ ഒരു മാസത്തിനിടെ 21 പേർക്ക് പുതുതായി എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 17 പേർ കുട്ടികളാണ്. 1500 ഓളം പേർ മാത്രമുള്ള ഗ്രാമത്തിൽ രണ്ട് മാസത്തിനിടെ 700ഓളം പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചെന്നാണ് അധികൃതരുടെ ഔദ്യോഗിക കണക്ക്. രണ്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 537 കുട്ടികൾക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. എങ്ങനെയാണ് വൈറസ് പടർന്നുപിടിച്ചതെന്നോ എച്ച്ഐവി എന്തെന്നോ എങ്ങനെ പകരുമെന്നോ ഇവിടുത്തെ ഗ്രാമവാസികൾക്ക് അറിയില്ലെന്നും അല്ലാ ദിനോ സീൽറോയിലെ ഡോ. രമേശ് ലാൽ സേതിയ പറയുന്നു.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിൽ ഇക്കഴിഞ്ഞ മേയിൽ നാനൂറോളം പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചിരുന്നു. അതിലും കുട്ടികളാണ് കൂടുതൽ. അണുബാധയുള്ള സിറിഞ്ച് ഉപയോഗിച്ച് ഒരേ ഡോക്ടർ കുത്തിവച്ചതിലൂടെയാണ് ഇത്രയധികം കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ശിശുരോഗ വിദഗ്ധനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫർ ഘാംഗ്രോയെ ഇതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിരപരാധിയാണെന്നും എയ്ഡ്സ് എങ്ങനെ പകർന്നുവെന്ന് അറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാദം. ഡോക്ടർക്കും എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 65 കുട്ടികൾ ഉൾപ്പെടെ 90 പേർക്കാണ് അണുവിമുക്തമാക്കാത്ത സിറിഞ്ചിലൂടെ എച്ച്ഐവി പകർന്നത്.
വ്യാജ ഡോക്ടർമാരുടെ ഇടപെടലും എയ്ഡ്സ് വ്യാപനത്തിനു കാരണമായി. ലർകാന നഗരപരിധിയിൽ ഇക്കഴിഞ്ഞ മേയിൽ മാത്രം 18 കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. എച്ച്ഐവി ബാധ വ്യാപകമായതോടെ രോഗബാധിതരുടെ മാതാപിതാക്കളുടെ രക്തം പരിശോധിച്ചിരുന്നു. എന്നാൽ ഇവരെ വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗിക തൊഴിലാളികളിലും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിലുമാണ് ഇവിടെ കൂടുതലായും എച്ച്ഐവി ബാധ കണ്ടുവരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍