അടിയന്തരമായി ഇന്ത്യൻ സേനയെ പിൻവലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നൽകുക; കാശ്മീരിനെ കാക്കാൻ ലോകം തയ്യാറായില്ലെങ്കിൽ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂ; ലോകത്തെ കാത്തിരിക്കുന്നത് മൂന്നാം ലോകമഹായുദ്ധം; ഓടി നടന്നു പിന്തുണ യാചിച്ചതൊക്കെ വെറുതെയായപ്പോൾ ഇന്ത്യയ്ക്കെതിരെ ഉയർത്തുന്നത് കടുത്ത ഭീഷണി; പട്ടിണിയും എയിഡ്സും പട്ടാള അട്ടിമറി ഭീഷണിയും കനത്തപ്പോൾ രണ്ടും കൽപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ; ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും
മറുനാടൻ മലയാളി ബ്യൂറോ
ഇസ്ലാമബാദ്: ലോകം ഒരു കാലത്ത് ഏറെ ഭീതിയോടെ നോക്കി കണ്ട ഭരണാധികാരിയായിരുന്നു നോർത്തുകൊറിയൻ പ്രിസഡന്റ് കിം. ലോകത്തെ കിം യുദ്ധത്തിലേക്ക് തള്ളി വിടുമെന്ന് പലരും കരുതി. ഒന്നും സംഭവിച്ചില്ല. ഒടുവിൽ സമാധാന പ്രിയനായി മാറാനുള്ള ശ്രമങ്ങളാണ് കിം ഇപ്പോൾ നടത്തുന്നത്. പഴയ കിം കളിക്ക് ഇറങ്ങുകയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭീഷണിയും വിരട്ടലുമായി പിടിച്ചു നിൽക്കാനുള്ള ശ്രമം. ഇതിനെ പുച്ഛിച്ച് തള്ളാനാണ് ഇന്ത്യയുടെ തീരുമാനം. കാശ്മീർ വിഷയത്തിൽ നേട്ടമുണ്ടാക്കാനുള്ള പാക് നീക്കത്തെ അന്താരാഷ്ട്ര സമാഹം പിന്തുണച്ചിരുന്നില്ല. ഇതിന് പിന്നാലെ ഭീഷണിയുമായി എത്തുകയാണ് ഇമ്രാൻ ഖാൻ. പഴയ കിമിനെ ഓർമ്മിപ്പിക്കുന്ന നടപടികൾ.
അടിയന്തരമായി ഇന്ത്യൻ സേനയെ പിൻവലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നൽകുകയെന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. കാശ്മീരിനെ കാക്കാൻ ലോകം തയ്യാറായില്ലെങ്കിൽ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂവെന്നാണ് ഭീഷണി. ലോകത്തെ കാത്തിരിക്കുന്നത് മൂന്നാമത്തെ ലോകമഹായുദ്ധമാണെന്നും വീരവാദം പറയുന്നു. കാശ്മീരിൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഓടി നടന്നു പിന്തുണ യാചിച്ചതൊക്കെ വെറുതെയായപ്പോൾ ഇന്ത്യയ്ക്കെതിരെ കടുത്ത ഭീഷണിയുമായി എത്തുകയാണ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാനിൽ പട്ടിണിയും ദാരിദ്രവും പട്ടാള അട്ടിമറി ഭീഷണിയും കനത്തപ്പോൾ രണ്ടും കൽപ്പിച്ച് പാക് പ്രധാനമന്ത്രി രംഗത്ത് എത്തുന്നുവെന്നാണ് വിലയിരുത്തൽ. ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തും ഏതും എപ്പോഴും സംഭവിക്കാം.
കാശ്മീരിൽ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ രണ്ടാ ലോക മഹായുദ്ധത്തിന് സമാനമായ സാഹചര്യം ലോകത്തുണ്ടാകുമെന്നാണ് ഇമ്രാൻ പറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആണവ യുദ്ധത്തിന്റെ സാധ്യതയും ഇമ്രാൻ ചൂണ്ടിക്കാട്ടുന്നു. കാശ്മീരികളുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ എന്ത് അറ്റം വരേയും പോകുമെന്നാണ് ഇമ്രാന്റെ ഭീഷണി. രാഷ്ട്രീയ പരിചയമില്ലാത്ത ഇമ്രാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായത് സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നുവെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധം പക്വതയില്ലാത്ത പ്രസ്താവനയാണ് ഇമ്രാൻ നടത്തുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യ പിന്നോട്ടുപോയാൽ മാത്രം ചർച്ച നടത്താമെന്ന് ഇമ്രാൻ ഖാൻ പറയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഇന്ത്യ പിൻവലിക്കണം. ഇന്ത്യ അവിടത്തെ സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ അവരുമായി ചർച്ചയ്ക്കു തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിലാണ് ഇമ്രാൻ നിലപാടു വ്യക്തമാക്കിയത്. കശ്മീരിൽ ഇന്ത്യയെടുത്ത തീരുമാനത്തിൽ ലോക രാഷ്ട്രങ്ങൾ ഇടപെട്ടില്ലെങ്കിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിലേക്കു തന്നെ പോകേണ്ടിവരുമെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണെന്ന വാദം ഇമ്രാൻ ഉയർത്തുന്നതും ഇവിടെയാണ്. ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി ഇന്ത്യയെ വെട്ടിലാക്കാനാണ് പാക്കിസ്ഥാന്റെ ഈ നീക്കം. റഷ്യ അടക്കമുള്ള രാജ്യങ്ങൾ കാശ്മീരിലെ തീരുമാനം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും മുഖവിലയ്ക്കെടുക്കാൻ പാക്കിസ്ഥാൻ ഇനിയും തയ്യാറാകുന്നില്ല.
കശ്മീർ വിഷയത്തിലെ ചർച്ചയിൽ കശ്മീരികളുൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തണം. എന്നാൽ ചർച്ച തുടങ്ങണമെങ്കിൽ കശ്മീരിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇന്ത്യ പിൻവലിക്കണം. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് ദക്ഷിണേഷ്യയുടെ സമാധാനത്തിനു വേണ്ടിയാണ്. എന്നാൽ ചർച്ചാ ശ്രമങ്ങളെല്ലാം ഇന്ത്യ തിരസ്കരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ ആരോപിച്ചു. വാണിജ്യ വ്യാപാര നേട്ടങ്ങൾക്കപ്പുറത്തേക്ക് രാജ്യാന്തര സമൂഹം ചിന്തിക്കാൻ തയാറാകണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ചർച്ചയില്ലെന്ന് ഇന്ത്യ നേരത്തേ നിലപാടു വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇനി പാക്കിസ്ഥാനുമായി ചർച്ചയുണ്ടെങ്കിൽ അത് കശ്മീരിനെക്കുറിച്ചല്ല, മറിച്ച് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ പിന്നീട് അറിയിച്ചു. ഇതിനു പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രിയും നിലപാടു കടുപ്പിച്ചു രംഗത്തെത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടാൻ പാക്കിസ്ഥാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്സ് രോഗം അതിവേഗം പടരുന്നുമുണ്ട്. ദാരിദ്രവും ഭീഷണിയാണ്. പട്ടിണി പടരുമ്പോൾ സൈന്യം അട്ടിമറിക്ക് കോപ്പു കൂട്ടുന്നുവെന്നാണ് സൂചന. അതുകൊണ്ടാണ് അതിശക്തമായ പ്രകോപനവുമായി പാക്കിസ്ഥാൻ പ്ധാനമന്ത്രി രംഗത്ത് വരുന്നത്. സൈന്യത്തിന് മുമ്പിൽ പിടിച്ചു നിൽക്കാനുള്ള ശ്രമം.
യുഎൻ രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ഇന്ത്യയുടെ നിലപാടിനെയാണു പിന്തുണച്ചത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷനറെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.
കാശ്മീർ വിഷയത്തിൽ ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം പാക്കിസ്ഥാൻ വെള്ളിയാഴ്ച കശ്മീർ ഐക്യദാർഢ്യദിനമാചരിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് 'അരമണിക്കൂർ പ്രതിഷേധം' ആരംഭിച്ചത്. രാജ്യത്തെങ്ങും സൈറണുകൾ മുഴങ്ങി. ഒട്ടേറെ നഗരങ്ങളിൽ ഏതാനും മിനിറ്റ് റോഡുഗതാഗതം നിർത്തിവെച്ചു. എല്ലാ തീവണ്ടികളും ഒരുമിനിറ്റ് നിർത്തി ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തതായി റെയിൽവേ മന്ത്രാലയം പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള ജീവനക്കാരും പ്രകടനങ്ങളിൽ പങ്കെടുത്തു.
ഇസ്ലാമാബാദിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ജനങ്ങളെ അഭിസംബോധന ചെയ്തു. കശ്മീരികൾക്കൊപ്പം നിലകൊള്ളുന്നുവെന്നും അവരുടെ വേദനയും വിഷമങ്ങളും ഉൾക്കൊള്ളുന്നുവെന്ന് അറിയിക്കാനാണ് ഈ ദേശവ്യാപക പ്രതിഷേധമെന്നും ഇമ്രാൻ പറഞ്ഞു. വിദ്യാർത്ഥികളും തൊഴിലാളികളും ഉദ്യോഗസ്ഥരുമടക്കമുള്ള എല്ലാ പാക്കിസ്ഥാൻകാരും അവർ എവിടെയായിരുന്നാലും ഇന്ന് കശ്മീരികൾക്കൊപ്പം നിലകൊള്ളുകയാണെന്നും ഇമ്രാൻ പറഞ്ഞു. വലിയ പ്രതിസന്ധിയിലാണ് കശ്മീർ ജനതയെന്നും ഇമ്രാൻ ആരോപിച്ചു. ഐവാൻ ഇ സദറിൽ പാക് പ്രസിഡന്റ് ആരിഫ് ആൽവിയും ജനങ്ങളെ അഭിസംബോധന ചെയ്തു.
ആഴ്ചതോറുമുള്ള രാജ്യവ്യാപകപ്രതിഷേധത്തിന് കഴിഞ്ഞദിവസമാണ് ഇമ്രാൻ ഖാൻ ആഹ്വാനംചെയ്തത്. സെപ്റ്റംബർ 27-ന് ഇമ്രാൻ ഖാൻ യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യുന്നതുവരെ ആഴ്ചപ്രതിഷേധം തുടരും. കശ്മീരിന്റെപേരിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അന്താരാഷ്ട്രശ്രദ്ധ തിരിക്കാൻ ഇന്ത്യ മിന്നലാക്രമണം നടത്താൻ ഒരുങ്ങുകയാണെന്ന് ഇമ്രാൻ ആരോപിച്ചു. പാക് സൈന്യം എന്തിനും സജ്ജമാണെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരേ പാക്കിസ്ഥാൻ സെനറ്റ് പ്രമേയവും പാസാക്കി. ഇതിനൊപ്പമാണ് ആണവ ഭീഷണിയും പാക്കിസ്ഥാൻ മുഴക്കുന്നത്.
Stories you may Like
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്