എട്ടിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതോടെ എല്ലാം അമ്മയുടെ ചുമലിലായി; അരഗ്ലാസ് കഞ്ഞിയും കുടിച്ച് ഇല്ലായ്മകൾക്കിടയിലൂടെയുള്ള പോരാട്ടം; വക്കീലാകാൻ ആഗ്രഹിച്ചെത്തിയത് പരിവാർ ക്യാമ്പിൽ; മത്സരിച്ചിടത്തെല്ലാം വോട്ട് ഇരട്ടിയാക്കി; ആറ്റിങ്ങലിലെ നേട്ടം അമിത് ഷാ ശ്രദ്ധിച്ചപ്പോൾ കിട്ടിയത് നിർണ്ണായക ഉത്തരവാദിത്തം; തമിഴ്നാട്ടിലും കർണ്ണാടകയിലും അന്ധ്രയിലും ഓടി നടന്ന് നേടിയത് മെമ്പർഷിപ്പ് ടാർജറ്റിൽ മുമ്പോട്ട് വച്ചതിന്റെ ഇരട്ടി; ശോഭാ സുരേന്ദ്രൻ ബിജെപിയിൽ കൈയടി നേടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒടുവിൽ ശോഭാ സുരേന്ദ്രൻ ബിജെപിയിൽ താരമാവുകയാണ്. എവിടെ മത്സിച്ചാലും ബിജെപി പ്രതീക്ഷിക്കുന്നതിന്റെ മൂന്നിരട്ടി വോട്ട് കൂട്ടുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ. ആറ്റിങ്ങൽ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് തെളിഞ്ഞു. ജയിച്ചില്ലെങ്കിലും വലിയ വോട്ട് വിഹിതമാണ് ശോഭാ സുരേന്ദ്രൻ നേടിയത്. വലിയ ബഹളമോ പണക്കൊഴുപ്പോ ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് നടത്തിയ വോട്ട് പിടിത്തം. തൃശൂരിൽ സുരേഷ് ഗോപിലും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും ശേഷം ഏറ്റവും കൂടതൽ വോട്ട് അധികമായി നേടിയ ബിജെപി നേതാവായിരുന്നു ശോഭാ സുരേന്ദ്രൻ. ഒരു ഘട്ടത്തിൽ ശോഭാ സുരേന്ദ്രന് സീറ്റ് പോലും സംസ്ഥാന നേതൃത്വം നിഷേധിച്ചിരുന്നു. ഇതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കി. ഇവിടെ നേട്ടമുണ്ടാക്കിയതോടെ ഭാരിച്ച ഉത്തരവാദിത്തം നൽകി. അവിടേയും തിളങ്ങുകയാണ് ശോഭാ സുരേന്ദ്രൻ.
കഞ്ഞിമാത്രം കുടിച്ച് അരവയർ നിറയ്ക്കുന്ന കുട്ടിക്കാലം. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛൻ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോൾ ദുരിതം പുതിയ തലത്തിലെത്തി. ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവർത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആർഎസ്എസിലെത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴെല്ലാം പരമാവധി വോട്ടുകൾ കീശയിലാക്കിയ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തുന്നത് അവസാന നിമിഷമാണ്. രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്ത്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസവുമായി ശോഭ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പഠിക്കുമ്പോൾ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം വടക്കാഞ്ചേരിയിൽ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആറ് മക്കൾ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോൾ മോഡൽ. 2014ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തിയത്. അതും മികച്ച വോട്ടുയർത്തലിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതോടെ ദേശീയ നേതൃത്വവും ശോഭയുടെ മികവ് ശ്രദ്ധിച്ചു. ഇതോടെയാണ് ദേശീയ തലത്തിൽ നിർണ്ണായക ചുമതല ശോഭയ്ക്ക് കിട്ടിയത്.
ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തതിനാൽ ഏവരാലും ഒതുക്കപ്പെട്ട ബിജെപിയുടെ വനിതാ നേതാവിന് അംഗീകാരം കിട്ടുന്നത് കേന്ദ്ര നേതൃത്വത്തിൽ നിന്നാണ്. മണ്ഡലം ഭാരവാഹികളിൽ തുടങ്ങി ദേശീയ അധ്യക്ഷനെ വരെ നിശ്ചയിക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാക്കാനാണ് ബിജെപി തീരുമാനം. ഇതിനായുള്ള അഞ്ചംഗ സമിതിയെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനാണ് നയിക്കുന്നത്. കേരളത്തിലെ ജനറൽ സെക്രട്ടറിമാരിലൊരാളായ ശോഭാ സുരേന്ദ്രനാണ് സഹകൺവീനർ. ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലേക്ക് ശോഭാ സുരേന്ദ്രൻ സജീവമായി എത്തുന്നതിന് തെളിവായിരുന്നു് ഇത്. ശോഭയെ ദക്ഷിണേന്ത്യയുടെ ചുമതലയാണ് ഏൽപ്പിച്ചത്. കേരളത്തിലും കർണ്ണാടകത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലും ഓടി നടന്ന് പാർട്ടിയെ ശോഭ വളർത്തി. അടുത്ത പുനഃസംഘടനയിൽ ഇതിന്റെ ഗുണം ശോഭയ്ക്ക് കിട്ടുമെന്നാണ് വിലയിരുത്തൽ. മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയോ ദേശീയ വൈസ് പ്രസിഡന്റോ ശോഭാ സുരേന്ദ്രൻ ആകുമെന്നാണ് സൂചനകൾ.
ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ വൻവിജയം ആയിരിക്കുന്നുവെന്നാണ് ദേശീയ വർക്കിങ് പ്രസിഡന്റ് ജിപി നദ്ദയുടെ വിലയിരുത്തൽ. രാജ്യവ്യാപകമായി ലക്ഷ്യം വെച്ചതിനെക്കാൾ കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ബിജെപിക്ക് സാധിച്ചു. 5,81,34,242 ഓൺലൈൻ മെമ്പർഷിപ്പുകളും 62,35,967 ഓഫ്ലൈൻ മെമ്പർഷിപ്പുകളും പുതുതായി ചേർക്കാൻ സദസ്യതാ അഭിയാൻ ക്യാമ്പയിനിലൂടെ നമുക്ക് സാധിച്ചിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ മെമ്പർഷിപ്പ് ക്യാമ്പയിൻ എന്ന സ്വപ്നമാണ് ഭാരതീയ ജനതാ പാർട്ടി സാക്ഷാത്കരിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു ശോഭാ സുരേന്ദ്രൻ. മെമ്പർഷിപ്പിൽ ദക്ഷിണേന്ത്യയുടെ ചുമതലയായിരുന്നു ശോഭാ സുരേന്ദ്രന്. ഇരുപത് ശതമാനം അംഗങ്ങളിൽ ഉയർച്ചയായിരുന്നു കേന്ദ്ര നേതൃത്വം ശോഭയ്ക്ക് കൊടുത്ത ടാർഗറ്റ്. ഇതിന്റെ ഇരട്ടിയിൽ അധികം പുതിയ അംഗങ്ങളെ ശോഭ എത്തിച്ചു. 40 ശതമാനമാണ് ദക്ഷിണേന്ത്യയിലെ അംഗ സംഖ്യ ഉയർന്നത്. കേരളത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും തമിഴ്നാട്ടിലും കർണ്ണാടകയിലും അന്ധ്രയിലും ശോഭയുടെ സാന്നിധ്യം വലിയ ചലനമുണ്ടാക്കി. തെരഞ്ഞെടുപ്പിൽ എവിടെ മത്സരിച്ചാലും വലിയ തോതിൽ വോട്ടുയർത്തുന്ന നേതാവിന് ഇത് വലിയ നേട്ടമാണ്. വലിയ പരിഗണന ശോഭയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽുകന്നുണ്ട്.
കേരളത്തിൽ മഹിളാ മോർച്ചയുടെ അധ്യക്ഷയെന്ന നിലയിൽ വലിയ ഇടപെടൽ ശോഭ നടത്തിയിരുന്നു. എല്ലാ തെരഞ്ഞെടുപ്പിലും വലിയ തോതിൽ വോട്ടുയർത്തുകയും ചെയ്തു. എന്നാൽ വി മുരളീധരന്റേയും പികെ കൃഷ്ണദാസിന്റേയും നേതൃത്വത്തിൽ രണ്ട് ചേരിയായി ബിജെപി മാറിയപ്പോൾ ശോഭാ സുരേന്ദ്രന് തിരിച്ചടിയായി. ബിജെപി ജനറൽ സെക്രട്ടറിയായപ്പോൾ പോലും നിർണ്ണായക ചുമതലകളൊന്നും ലഭിച്ചില്ല. ആവർ ആഗ്രിച്ച സീറ്റ് പോലും ലോക്സഭയിൽ മത്സരിക്കാൻ നൽകിയില്ല. എന്നിട്ടും ആറ്റിങ്ങലിൽ എത്തി മിന്നും പ്രകടനം നടത്തി. കേരളത്തിലെ നേതാക്കൾ പോലും ആറ്റങ്ങലിൽ ബിജെപിക്ക് നൽകിയത് ഒന്നര ലക്ഷം വോട്ടിന്റെ സാധ്യതയാണ്. ഇവിടെയാണ് രണ്ടര ലക്ഷത്തോളം വോട്ട് ശോഭ നേടിയത്. ഈ മികവാണ് ദേശീയ നേതൃത്വം അംഗീകരിച്ചത്. ദേശീയ വൈസ് പ്രസിഡന്റ് ദുഷ്യന്ത് ഗൗതം, എംപി സുരേഷ് പൂജാരി, രാജസ്ഥാൻ മുൻ അധ്യക്ഷൻ അരുൺ ചതുർവേദി എന്നിവരെയും ശോഭാ സുരേന്ദ്രനൊപ്പം മേൽനോട്ട സമിതിയുടെ സഹ കൺവീനർമാരായി തെരഞ്ഞെടുത്തിരുന്നു. അമിത് ഷായുടെ പ്രത്യേക നിരീക്ഷണത്തിലാണ് സമിതി പ്രവർത്തിച്ചത്. ഈ സമിതിയിലുള്ള ഏക വനിതാ നേതാവ് ശോഭയാണെന്നതും ശ്രദ്ധേയമാണ്.
അംഗത്വമെടുക്കാൻ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായിരുന്നു ബിജെപി തീരുമാനം. ബൂത്തു തലങ്ങളിൽ ഇതിനുള്ള സംവിധാനമുണ്ടാക്കി. 'സർവസ്പർശി ബിജെപി., സർവവ്യാപി ബിജെപി.' എന്ന മുദ്രാവാക്യം ഉയർത്തിയാണ് അംഗത്വപ്രചാരണപരിപാടിക്ക് ബിജെപി തുടക്കം ഇട്ടത്. 'സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ വികാസ്' എന്ന നരേന്ദ്ര മോദി സർക്കാരിന്റെ മുദ്രാവാക്യത്തിന് സമാനമായിട്ടാണ് പുതിയ മുദ്രാവാക്യം ബിജെപി. ഇതിനൊപ്പം നിൽക്കാൻ ദക്ഷിണേന്ത്യയിൽ നിന്ന് തെരഞ്ഞെടുത്തത് ശോഭയെ ആയിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മുന്നണി വയനാട് ഒഴികെ ബാക്കിയല്ലായിടത്തും വോട്ട് കൂട്ടിയിരുന്നു. എന്നാൽ കൗതുകമുയർത്തിയ ഒരു മണ്ഡലമായിരുന്നു ആറ്റിങ്ങൽ. എന്താണ് ആറ്റിങ്ങലിന്റെ പ്രത്യേകത എന്ന് ചോദിച്ചാൽ ബിജെപി എപ്ലസ് മണ്ഡലമായി തീരുമാനിച്ചിരുന്ന ഒന്നായിരുന്നില്ല ആറ്റിങ്ങൽ. തിരുവനന്തപുരം, പത്തനംതിട്ട തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് എന്നിവയ്ക്ക് നൽകിയ ഗ്ലാമർ പക്ഷേ ആറ്റിങ്ങലിന് ഉണ്ടായിരുന്നില്ല. എപ്ലസ് മണ്ഡലങ്ങളായി തീരുമാനിച്ചിരുന്നവയ്ക്ക് പ്രത്യേകം ഫണ്ട് അനുവിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഏഴര കോടിയും പത്തനംതിട്ടയിൽ ാറ് കോടിയും തൃശ്ശൂര് ചാലക്കുടി എന്നിവിടങ്ങളിൽ അഞ്ച് കോടി വീതവും ഒക്കെ കേന്ദ്രം നൽകി എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അത്തരത്തിൽ എപ്ലസ് മണ്ഡലങ്ങളിൽ കാശ് വാരി എറിയുമ്പോഴും ഒരു പണവും വാരിയെറിയാതിരുന്ന സാധാരണ ഫണ്ട് വിനിയോഗം മാത്രം നടത്തിയ ഒരു മണ്ഡലമാണ് ആറ്റിങ്ങൽ.
ആറ്റിങ്ങലിലെ വോട്ട് ശേഖരണം ഒരു പാഠമായി കാണേണ്ടത്. ഇത്തവണ കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ഏറ്റവും അധികം വർധിപ്പിച്ചത് തൃശ്ശൂർ മണ്ഡലത്തിലാണ്. രണ്ടാമത് പത്തനംതിട്ടയിലാണ്. ഇത് രണ്ടും കഴിഞ്ഞാൽ ഏറ്റവും അധികം വോട്ട് ശേഖരിച്ചത് ആറ്റിങ്ങലാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ഗിരിജ കുമാരി എന്ന സ്ഥാനാർത്ഥി നേടിയത് 90,528 വോട്ടുകളാണ്. എന്നാൽ ഇത്തവണ ഒന്നര ലക്ഷത്തോളം വോട്ടുകൾ വർധിച്ച് അത് എത്തി നിൽക്കുന്നത് 2,48,081 വോട്ടുകളിലാണ്. സരേന്ദ്രൻ പത്തനംതിട്ടയിൽ അധികമായി നേടിയത് ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ നേടിയതിനെക്കാൾ വെറും ആയിരം വോട്ടുകൾ മാത്രമാണ്. ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എപ്ലസ് മണ്ഡലമല്ലായിരുന്നിട്ടും ഒരു ലക്ഷം വോട്ടിൽ താഴെ മാത്രമാണ് വർഷങ്ങളായി എംപിയായിരിക്കുന്ന സമ്പത്തിനെക്കാൾ ശോഭ സുരേന്ദ്രന് കുറവുള്ളത്.
എപ്ലസ് മണ്ഡലമല്ല പണം വാരിയൊഴുക്കിയില്ല എന്നതും ശ്രദ്ധിക്കണം. സിപിഎം കോട്ടകളായ ആറ്റിങ്ങൽ ചിറയൻകീഴ് എന്നിവിടങ്ങളിൽ സമ്പത്തിന്റെ വോട്ടുകൾ വളരെ വലിയ വിള്ളലുണ്ടാക്കിയതും ശോഭ സുരേന്ദ്രൻ നേടിയ വോട്ടുകളാണ്. നിയമസഭയിൽ 40000 വോട്ടിന് ബി സത്യൻ വിജയിച്ച മണ്ഡലത്തിൽ സമ്പത്ത് രണ്ടാമത് പോവുകയും ചെയ്തു. ശോഭ സുരേന്ദ്രനുമായുള്ള വ്യത്യാസമാകട്ടെ വെറും ആറായിരം വോട്ടുകളും. ശോഭ സുരേന്ദ്രന്റെ ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാകുന്നത് അവർ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല എന്നത്കൊണ്ടും കൂടിയാണ്. ഇതെല്ലാം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇതാണ് നിർണ്ണായക ചുമതലയിലേക്ക് ശോഭാ സുരേന്ദ്രൻ എത്തിയത്.
അവർക്ക് വേണ്ടി കാടിളക്കിയുള്ള പ്രചാരണവും ആറ്റിങ്ങലിൽ നടന്നിരുന്നില്ല. ശോഭ സുരേന്ദ്രൻ എവിടെ മത്സരിച്ചാലും അവിടെ വളരും വോട്ടുകൾ ഇരട്ടിയിലധികമാക്കും. വലിയ നേതാക്കളുടെ കണ്ണിലുണ്ണിയല്ല അവർ പാലക്കാട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനും എൻഎൻ കൃഷ്ണദാസിനുമെതിരെ മത്സരിച്ച് അവർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇടത് കോട്ടയിൽ കൃഷ്ണദാസിനെ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. സ്ഥിരമായി ഒരു മണ്ഡലം നൽകിയാൽ അവർക്ക് വിജയിക്കാൻ കഴിയും എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന് കൂടുതൽ പരിഗണന നൽകാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നത്. ശബരിമലയെ 'സുവർണാവസരം' ആക്കിയിട്ട് പോലും കേരളം പിടിക്കാൻ കഴിയാത്തതിന്റെ നിരാശ ബിജെപിക്കുണ്ട്. കേരളം പിടിക്കാതെ വിശ്രമമില്ലെന്നാണ് ജൂൺ 13 ന് ചേർന്ന പാർട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞത്. ശോഭാ സുരേന്ദ്രനെ ഉയർത്തി ലക്ഷ്യത്തിലെത്താൻ ബിജെപി ശ്രമിക്കുമെന്നതിന്റെ സൂചനയാണ് പുറത്തു വരുന്നത്.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സുരേന്ദ്രനാണ് ഭർത്താവ്. രണ്ട് ആൺമക്കളാണ്. മൂത്തയാൾ ഹരിലാൽ കൃഷ്ണ എൻജിനിയറിംഗിന് പഠിക്കുന്നു.രണ്ടാമത്തെയാൾ യദുലാൽ കൃഷ്ണ പ്ലസ്ടുവിനാണ്. രണ്ട് പേരും ഹോസ്റ്റലിൽ.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- ത്രികോണ പോരിൽ 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്