അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് പോയാൽ റിട്ടയർ ചെയ്യുന്നത് വരെ അപ്പീലുമായി തള്ളി നീക്കും; പകരം നടത്തിയത് വോളന്ററി റിട്ടയർമെന്റ് വേണമെന്ന് പറഞ്ഞ് ട്രിബ്യൂണലിനെ സമീപിക്കൽ; ജേക്കബ് തോമസ് എന്തു പറഞ്ഞാലും എതിർത്തു പറഞ്ഞ് ശീലിച്ച സർക്കാർ നോ പറഞ്ഞതോടെ പിണറായി വീണ്ടും മുൻ വിജിലൻസ് ഡയറക്ടർ കുഴിച്ച കുഴിയിൽ; ഇനി സർക്കാരിന് മുമ്പിലുള്ള ഏക വഴി ജേക്കബ് തോമസിനെ ഡിജിപിയായോ വിജിലൻസ് ഡയറക്ടറായോ തിരിച്ചെടുക്കുക മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് എന്തു പറഞ്ഞാലും അത് ചെയ്യാതിരിക്കുകയാണ് പിണറായി സർക്കാരിന്റെ രീതി. സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിട്ട് പോലും അത് അംഗീകരിച്ചില്ല. വിരമിക്കാൻ അവസരം നൽകരുതെന്ന് കാട്ടി കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. ഒടുവിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ അനുകൂല ഉത്തരവ് ജേക്കബ് തോമസിന് കിട്ടി. സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടാനോ ജേക്കബ് തോമസ് തയ്യാറയില്ല. ഇതിനിടെ സ്വയം വിരമിക്കലിന് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് വീണ്ടും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെത്തി. ഇതോടെ സർക്കാർ മലക്കം മറിഞ്ഞു. ഇപ്പോൾ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പിണറായി സർക്കാർ.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് പോയാൽ റിട്ടയർ ചെയ്യുന്നത് വരെ അപ്പീലുമായി സർക്കാർ തള്ളി നീക്കുമെന്ന് ജേക്കബ് തോമസ് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അതിസമർത്ഥമായ നീക്കം നടത്തിയത്. വോളന്ററി റിട്ടയർമെന്റ് വേണമെന്ന് പറഞ്ഞ് ട്രിബ്യൂണലിനെ സമീപിച്ചതോടെ സർക്കാർ അത് പറ്റില്ലെന്ന് പറയുകയായിരുന്നു. ജേക്കബ് തോമസ് എന്തു പറഞ്ഞാലും എതിർത്തു പറഞ്ഞ് ശീലിച്ച സർക്കാർ ഇവിടേയും നോ പറഞ്ഞു. ഇതോടെ പിണറായി സർക്കാർ വീണ്ടും മുൻ വിജിലൻസ് ഡയറക്ടർ കുഴിച്ച കുഴിയിൽ വീഴുകയാണ്. ഇനി സർക്കാരിന് മുമ്പിലുള്ള ഏക വഴി ജേക്കബ് തോമസിനെ ഡിജിപിയായോ വിജിലൻസ് ഡയറക്ടറായോ തിരിച്ചെടുക്കുക മാത്രമാണെന്നാണ് വിലയിരുത്തൽ.
വിരമിക്കൽ അപേക്ഷയുമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ജേക്കബ് തോമസ് എത്തിയതോടെ സർക്കാർ നിലപാടു മാറ്റി. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനാകും നീക്കം. ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡിമിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്നാണ് ഫയലിൽ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലിൽ സർക്കാർ അന്തിമ തീരുമാനം എടുക്കും. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ജേക്കബ് തോമസിന്റെ സസ്പെൻഷൻ റദ്ദ് ചെയ്ത് തിരിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുവരെ ഇതിൽ തുടർ നടപടികൾ ഉണ്ടായിരുന്നില്ല. തുടർന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതിൽ വാക്കാൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയൽ കൈമാറിയത്.
തന്ത്രപരമായ നീക്കമാണ് ജേക്കബ് തോമസ് നടത്തിയത്. ഇതിൽ സർക്കാർ തീർത്തും വെട്ടിലായി. ഇതോടെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. വിരമിക്കാൻ അവസരം നേടി ഹർജി നൽകിയ ഉദ്യോഗസ്ഥൻ ഇത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഐപിഎസിലെ കേരളത്തിലെ ഏറ്റവും സീനിയറാണ് ജേക്കബ് തോമസ്. സീനിയോറിട്ടിക്ക് അനുസരിച്ചുള്ള നിയമനം നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് മേധാവി സ്ഥാനമോ വിജിലൻസ് ഡിജിപി സ്ഥാനമോ ജേക്കബ് തോമസിന് നൽകേണ്ടി വരും. ഇതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. ഈ നിയമനങ്ങൾ നൽകാതെ അപ്രധാന കസേര നൽകിയാൽ അതിനേയും ജേക്കബ് തോമസ് നിയമവഴിയിൽ ചോദ്യം ചെയ്യും. അപ്പോൾ എന്തുകൊണ്ട് സീനിയോറിട്ടി ബാധകമാക്കിയില്ലെന്ന് വ്യക്തമാക്കേണ്ടി വരും.
എന്നാൽ ഇത് കോടതിയലക്ഷ്യത്തെ നേരിടാനുള്ള നീക്കമായും വിലയിരുത്താം. മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സർക്കാർ നിലപാട്. അപ്പീൽ പോകുന്ന വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ജേക്കബ് തോമസിനെതിരെ അഴിമതി കേസ് നിലനിൽക്കുന്നതും ആഭ്യന്തര സെക്രട്ടറി കൈമാറിയ ഫയലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫയൽ ചീഫ് സെക്രട്ടറി തന്റെ ശുപാർശയോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറും. വരും ദിവസങ്ങളിൽ സർക്കാർ നിലപാട് ഈ വിഷയത്തിൽ നിർണായകമാവും. നിലവിൽ രണ്ട് വർഷത്തോളമായി ജേക്കബ് തോമസ് സർവീസിന് പുറത്താണ്.
വി.ആർ.എസിന് അപേക്ഷിച്ചെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. തിരിച്ചെടുക്കുകയാണെങ്കിൽ എന്ത് തസ്തികയാണ് ജേക്കബ് തോമസിന് നൽകുക എന്നതും ശ്രദ്ധേയമാണ്. തിരിച്ചെടുക്കേണ്ടി വന്നാൽ അപ്രധാനമായ തസ്തിക നൽകാനാവും സർക്കാർ ശ്രമിക്കുകയെന്നാണ് സൂചന. എറണാകുളത്തെ സ്ഥാനാർത്ഥിയായി ജേക്കബ് തോമസിനെ ബിജെപി പരിഗണിക്കുന്നുണ്ട്. ഇത് പിണറായിക്കും അറിയാം. വിരമിക്കൽ തീരുമാനത്തിന് ശുപാർശ നൽകിയത് ഇതിന് വേണ്ടിയാണെന്നും പിണറായി കണക്കു കൂട്ടി. ഇതുകൊണ്ടാണ് തിരിച്ചെടുക്കാൻ തീരുമാനിച്ചതും. ഫലത്തിൽ ജേക്കബ് തോമസിന്റെ തന്ത്രത്തിന്റെ കുഴിയിൽ വീഴുകയാണ് പിണറായി ചെയ്തത്.
ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇടതുപക്ഷത്തിന്റെ ആവേശമായിരുന്നു ജേക്കബ് തോമസ് എന്ന മുതിർന്ന ഐപിഎസുകാരൻ. വിജിലൻസിൽ എഡിജിപിയായി അദ്ദേഹം നടത്തിയ നീക്കങ്ങൾക്ക് സിപിഎം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. വിജിലൻസിലെ തത്തയെ ഉമ്മൻ ചാണ്ടി പുകച്ച് പുറത്തു ചാടിച്ചപ്പോൾ കള്ളക്കണ്ണീരുമായി മുതലെടുപ്പ് നടത്തി. പിണറായി അധികാരത്തിലെത്തിയപ്പോൾ ീ തത്തെ കൂടെ കൂട്ടിയെന്നും വരുത്തി. പക്ഷേ പതിയ കൈവിട്ടു. ഒടുവിൽ പ്രധാന ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഒഖിയിലെ വിവാദത്തിലായിരുന്നു ആദ്യ സസ്പെൻഷൻ. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്ന്, ഓഖി ചുഴലിക്കാറ്റിൽ കൈക്കൊണ്ട നടപടികളെ ചോദ്യംചെയ്ത് ജേക്കബ് തോമസ് വിമർശിച്ചിരുന്നു. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിവിരുദ്ധരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണിത്. ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നുവെന്നും സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ജേക്കബ് തോമസ് ചോദിച്ചിരുന്നു.
ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ്. ഉദ്യോഗസ്ഥനു ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ആദ്യം ഉത്തരവിട്ടത്. അഖിലേന്ത്യാ സർവീസ് നിയമം 3(1എ) പ്രകാരമാണു നടപടി. സംസ്ഥാനതാത്പര്യത്തിനു വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സർവീസിൽനിന്നു നീക്കാമെന്ന് ഇതുസംബന്ധിച്ച ചട്ടത്തിൽ പറയുന്നു. അന്ന് ജേക്കബ് തോമസ് ഡയറക്ടറായിരുന്നു. പിണറായി അധികാരത്തിലെത്തിയപ്പോൾ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കിയിരുന്നു. എന്നാൽ അധികാരത്തിൽ നടപടികളുമായി ജേക്കബ് തോമസ് മുന്നോട്ട് പോയി. പല സിപിഎമ്മുകാരും അഴിമതി കുരുക്കിലായി. ഇതോടെ തത്തയെ പിണറായിക്ക് ഉള്ളക്കൊള്ളനാകാതെയായി. അങ്ങനെ ജേക്കബ് തോമസിനെ ഐഎംജിയുടെ മൂലയ്ക്കിരുത്തി. അപ്പോൾ അദ്ദേഹം ഇടപെടലുകൾ തുടങ്ങി. കേരളം ഏറ്റവും ശ്രദ്ധിക്കുന്ന ഐപിഎസ് ഓഫീസർ ഓഖിയിൽ പറഞ്ഞത് സർക്കാരിനെതിരായ വിമർശനമായി. അതിരുകടന്ന ഉദ്യോഗസ്ഥനെ പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ജേക്കബ് തോമസ് പുറത്തായി.
പ്രതിപക്ഷവും ജേക്കബ് തോമസിന് ശത്രുക്കളാണ്. ബാർ കോഴയും പാറ്റൂർ ഭൂമി ഇടപാടുമെല്ലാം പൊളിച്ചത് ജേക്കബ് തോമസാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഭരണത്തിലെ മധുവിധു അവസാനിച്ചതോടെ ഐഎംജി ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിനെ വരുതിയിൽ നിർത്താൻ സർക്കാർ നീക്കം ശക്തമാക്കിയിരുന്നു. ഇതൊന്നും ഫലം കണ്ടില്ല. ഇതിന്റെ പ്രതിഫലനമാ.ിരുന്നു സസെപ്ൻഷൻ. ഈ സർക്കാർ അധികാരമേറ്റയുടൻ നടത്തിയ ആദ്യ ഉന്നത നിയമനങ്ങളിൽ ഒന്നാണു ജേക്കബ് തോമസിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം.മാണിക്കെതിരായ ബാർ കേസ് പുരോഗമിക്കവേ എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസിൽ നിന്നു മാറ്റിയിരുന്നു. പകരം ശങ്കർ റെഡ്ഡിയെയാണു ഡയറക്ടറാക്കിയത്. പിണറായി അധികാരത്തിലെത്തിയപ്പോൾ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി.
ചുമതലയേറ്റദിവസം ചുവപ്പും മഞ്ഞയും കാർഡുകൾ കീശയിൽനിന്ന് എടുത്തുകാട്ടിയ ജേക്കബ് തോമസ്, അഴിമതിക്കാർക്ക് പുറത്തേക്കുവഴി കാണിക്കുമെന്ന് പറഞ്ഞിരുന്നു. ഉന്നതർ പ്രതിയായ ടൈറ്റാനിയം, പാമോലിൻ കേസുകൾ, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോ ഫിനാൻസ് കേസിൽ എഫ്.ഐ.ആർ, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്പോർട്സ് കൗൺസിൽ അഴിമതിയന്വേഷണം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസിൽ തുടരന്വേഷണം തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതിയന്വേഷണങ്ങൾ വരെ നീളുന്നതാണ് വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങൾ. 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയർഫോഴ്സ് മേധാവി, വിജിലൻസ് എ.ഡി.ജി.പി. തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു ജേക്കബ് തോമസ് പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്