പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജോസഫിനെ ഏഴയലുപക്കത്ത് അടുപ്പിക്കാതെ ജോസ് കെ മാണി; എന്ത് നിശ്ചയിച്ചാലും എതിർക്കാൻ ജോസഫ് പക്ഷം; ജോസ് കെ മാണി മത്സരിക്കാനുള്ള നീക്കം തടഞ്ഞ് കോൺഗ്രസ് നേതാക്കൾ; നിഷാ ജോസ് കെ മാണി തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും യുഡിഎഫ് വൃത്തങ്ങൾ; ഇജെ അഗസ്തിക്ക് വിനയാകുന്നത് ജോസഫുമായുള്ള ബന്ധം;മാണിയുടെ രണ്ടാമത്തെ മകൾ സാലി ജോസഫിന്റെ പേരും ചർച്ചകളിൽ; ഒടുവിൽ സജീവ പരിഗണനയിലേക്ക് വരുന്നത് കർഷക കോൺഗ്രസ് പ്രസിഡന്റ് ബേബി ഉഴുതുവാലിന്റെ പേരു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ആലോചനകളും ചർച്ചകളും വ്യാഴാഴ്ചയും പലവഴി നടന്നെങ്കിലും കേരള കോൺഗ്രസിലെ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെ. അതിനിടെ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയെയാകും അംഗീകരിക്കുകയെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ അംഗമായ ജോസ് കെ മാണി മത്സരിക്കരുതെന്നും ഭാര്യ നിഷാ ജോസ് കെ മാണി മത്സരിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. നിഷാ ജോസ് കെ മാണി മത്സരിച്ച് തോറ്റാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസും യുഡിഎഫും. പിജെ ജോസഫ് പാലം വലിക്കുമെന്ന ഭയാണ് ഇതിന് കാരണം. ഇതോടെ മൂന്നാമതൊരാളുടെ പേരിലേക്ക് ചർച്ച എത്തുകയാണ്. കർഷക കോൺഗ്രസിന്റെ പ്രസിഡന്റ് കൂടിയായ ബേബി ഉഴുതുവാൽ കേരളാ കോൺഗ്രസിന്റെ പാലായിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
ജോസ് കെ മാണിയും പിജെ ജോസഫും ഏറ്റുമുട്ടലിന്റെ പാതയിലാണ്. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജോസഫിനെ ഏഴയലുപക്കത്ത് അടുപ്പിക്കാതെ ജോസ് കെ മാണി മുന്നോട്ട് പോകുന്നത്. അതുകൊണ്ത് കന്നെ എന്ത് നിശ്ചയിച്ചാലും എതിർക്കാൻ ജോസഫ് പക്ഷവും തീരുമാനിച്ചിട്ടുണ്ട്. പരസ്യ പ്രതികരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന യു.ഡി.എഫ്. നേതാക്കളുടെ നിർദ്ദേശവും ഇരുവിഭാഗവും കാര്യമാക്കിയില്ല. ഭിന്നത രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വ്യാഴാഴ്ച നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ. അതേസമയം, കേരള കോൺഗ്രസ് ചെയർമാൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കത്തിൽ വെള്ളിയാഴ്ചത്തെ കോടതിവിധി യു.ഡി.എഫ്. നേതാക്കൾ കാത്തിരിക്കുകയാണ്. ജോസ് കെ.മാണിയും പി.ജെ.ജോസഫും നേരിട്ട് ചർച്ചനടത്തുന്നതിനായി ചില യു.ഡി.എഫ്.നേതാക്കൾ നടത്തിയ നീക്കവും ഫലം കണ്ടില്ല. നേരിട്ടുള്ള ചർച്ചയുടെ ആവശ്യമില്ലെന്നാണ് ഇരുപക്ഷത്തെയും നേതാക്കൾ പറഞ്ഞത്.
കോൺഗ്രസിലെയും മറ്റു ഘടകകക്ഷികളിലെയും നേതാക്കളെ പ്രത്യേകമായി കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ബോധ്യപ്പെടുത്തി പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും രണ്ടു പക്ഷങ്ങളും നടത്തുന്നുണ്ട്. സമവായമുണ്ടാക്കാൻ ജോസ് കെ.മാണി സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം യു.ഡി.എഫിലെ ചില നേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, നിഷാ ജോസിനെ സ്ഥാനാർത്ഥി ആക്കണമെന്നതിൽനിന്ന് ജോസ് കെ.മാണി വിഭാഗം മാറിയിട്ടില്ല. നിഷ മത്സരിക്കണമെന്ന് കേരള കോൺഗ്രസ് വനിതാ വിഭാഗം യോഗം ചേർന്ന് പ്രമേയം പാസാക്കി. പൊതുസമ്മതനായ സ്ഥാനാർത്ഥിയെന്ന ആവശ്യത്തിൽനിന്ന് ജോസഫ് വിഭാഗം പിന്നോട്ടുപോകാൻ തയ്യാറല്ല.ജോസ് കെ.മാണിയോടൊപ്പം നിൽക്കുന്നവരിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന് പറഞ്ഞ് ജോസ് വിഭാഗം ഇത് അവഗണിക്കുകയാണ്. ഇതിനിടെയാണ് കെ.എം. മാണിയുടെ രണ്ടാമത്തെ മകൾ സാലി ജോസഫിന്റെ പേരും പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായത്. കെ.എം. മാണിയുടെ കുടുംബത്തിൽനിന്നു തന്നെ ഒരാൾ മത്സരിക്കണമെന്ന വാദം വീണ്ടും സജീവമായതോടെയാണിത്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. ജോസഫ് മേനാച്ചേരിയുടെ ഭാര്യയായ സാലി പഠനകാലത്ത് കോളജ് യൂണിയൻ പ്രവർത്തനങ്ങളിലും വിദ്യർഥി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.
കെ.എം. മാണിയും പാലായുമായുള്ള ബന്ധം വൈകാരികമാണെന്നും മാണിയുടെ കുടുംബത്തിൽ നിന്നുള്ള ഒരാൾ തന്നെ മത്സരിക്കണമെന്നുമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നത്. ആദ്യം നിഷാ ജോസ് കെ. മാണിയുടെ പേര് സജീവചർച്ചയായെങ്കിലും ജോസഫ്-ജോസ് വിഭാഗങ്ങളുടെ തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിഷയ്ക്കു പകരം കുടുംബത്തിൽനിന്നു മറ്റൊരാളെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയർന്നുവന്നു. എന്നാൽ സാലി ജോസഫ് മത്സരിക്കില്ലെന്നാമ് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യു.ഡി.എഫ്. നേതൃയോഗത്തിൽ കേരള കോൺഗ്രസ്(എം) മുൻ കോട്ടയം ജില്ലാ പ്രസിഡന്റും മുതിർന്ന നേതാവുമായ ഇ.ജെ. ആഗസ്തിയുടെ പേരാണ് പ്രധാനമായും പരിഗണിച്ചത്. ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളത്തിന്റെയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാലിന്റെയും പേരുകളും പരിഗണിക്കപ്പെട്ടു. ഇതിൽ ബേബി ഉഴുത്തുവാലിനോടാണ് ജോസ് കെ മാണിക്ക് കൂടുതൽ താൽപ്പര്യം. നിലവിലെ സാഹചര്യത്തിൽ ബേബി സ്ഥാനാർത്ഥിയാകാനാണ് സാധ്യത.
യുഡിഫ് മൊത്തത്തിലും കേരള കോൺഗ്രസിലെ വിവിധ വിഭാഗങ്ങൾക്കിടെയിലും വിവാദങ്ങൾക്കതീതനാണ് ബേബി. സ്ഥാനമാനങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും പിന്നാലെ പായാതെ നിസ്വാര്ഥതയോടെ കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്ന ബേബി മാർക്സിസ്റ്റ് പാർട്ടി അണികൾക്ക് പോലും സുസമ്മതനാണ്. പ്രശസ്തവും പൗരാണികവും ആയ ഉഴുതുവാൽ കുടുംബം ആണ് അദ്ദേഹത്തിന്റേത്. കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ പ്രശസ്തമായ വള്ളമറ്റം കുടുംബമാണ് അമ്മവീട്.
എകെസിസി പ്രസിഡന്റ് ആയിരുന്ന ആന്റണി വള്ളമറ്റം അമ്മാവനാണ്. രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഡെയ്സിയാണ് ഭാര്യ. കേരള കോൺഗ്രസിന്റെ കർഷക സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം സംസ്ഥാനമൊട്ടാകെ വേരുകളുള്ള നേതാവാണ്. മാണിക്കൊപ്പം എക്കാലവും നിസ്വാർത്ഥമായി നിന്നിട്ടുള്ള ഇദ്ദേഹം പാലായിലെ മുക്കിനും മൂലക്കും സുപരിചിതനാണ്. പ്രധാന ഗുണം മറ്റു സ്ഥാനാര്തികൾ അനുഭവിക്കുന്ന ശത്രുദോഷം ഇല്ല എന്നതാണ്. സൗമ്യനും സൽസ്വഭാവിയും സർവ്വ സമ്മതനുമാണ് ബേബി. അതുകൊണ്ട് തന്നെ വിജയമുറപ്പിക്കാൻ ബേബിയാണ് നല്ലതെന്ന് ജോസ് കെ മാണി വിലയിരുത്തുന്നു.
ബിജെപിയുടെ ഇടപെടൽ കൂടി കണ്ടാണ് ഈ നീക്കം. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ക്രൈസ്തവർക്ക് സ്വാധീനം കൂടുതലുള്ള പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തങ്ങൾ അപകടം മണത്തതാണെന്ന് മാണി വിഭാഗം നേതാക്കൾ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വൈദികരെയും കന്യാസ്ത്രീകളെയും സൃഷ്ടിച്ച മണ്ഡലമായ പാലായിൽ സംഘപരിവാറിന് പ്രത്യേക താൽപര്യമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത തങ്ങൾക്ക് നേരെയും ഉണ്ടായേക്കാമെന്ന് ക്രൈസ്തവ സമുദായ നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതിനാൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം കേരളാ കോൺഗ്രസിൽ സജീവമാണ്. എന്നാൽ രാജ്യസഭാ അംഗമെന്നതിനാൽ മത്സരിക്കാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരും അതുകൊണ്ട് അതിശക്തമായി ഉയരുന്നു. ഇജെ അഗസ്തിയേയും പരിഗണിച്ചിരുന്നു. പാലായിൽ കെ എം മാണിയുടെ മരണമുയർത്തുന്ന സഹതാപം ആഞ്ഞു വീശുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആര് കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായാലും ജയിക്കുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ മാണിയുടെ പേരിൽ ജയിച്ച ശേഷം പിജെ ജോസഫിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎ കൂറുമാറിയാൽ അത് പാർട്ടിയിൽ വലിയ പ്രതിസന്ധിയായി മാറും. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിൽ കരുതലോടെ തീരുമാനം എടുക്കാൻ ചർച്ചകൾ പുരോഗമിക്കുന്നത്. എന്തു വന്നാലും പിജെ ജോസഫിന്റെ നിർദ്ദേശമൊന്നും അംഗീകരിക്കില്ലെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇത് യുഡിഎഫിനേയും അറിയിച്ചിട്ടുണ്ട്. കോൺഗ്രസും ഇതിന് അംഗീകാരം നൽകി. ഇതോടെയാണ് ആരാകും സ്ഥാനാർത്ഥിയെന്ന ചർച്ചകൾ സജീവമാകുന്നത്.
മുതിർന്ന നേതാവ് ഇജെ അഗസ്തിയെ പാലായിൽ മത്സരിപ്പിക്കാനായിരുന്നു ജോസ് കെ മാണി ആഗ്രഹിച്ചിരുന്നത്. പാലാക്കാരല്ലാത്ത ആരേയും മത്സരിപ്പിക്കാൻ കഴിയില്ല. അല്ലാത്ത പക്ഷം നിരവധി നേതാക്കൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ഇജെ അഗസ്തിയെ പരിഗണിച്ചത്. എല്ലാവരും അംഗീകരിക്കുമെന്നും കരുതി. ഇതിനിടെയാണ് അഗസ്തിയെ പിജെ ജോസഫ് തന്റെ സ്വന്തം സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമൊക്കെയായിരുന്നു അഗസ്തി. എന്നാൽ അഗസ്തിയെ കൂടെ കൂട്ടി കേരളാ കോൺഗ്രസ് എമ്മിനെ ദുർബ്ബലമാക്കാൻ പിജെ ജോസഫ് ശ്രമിക്കുന്നുണ്ട്. സിഎഫ് തോമസിനെ പോലുള്ളവരുടെ സഹായത്തോടെയാണ് ഇത്. കോട്ടയത്തെ ചില കോൺഗ്രസുകാരും ഇതിന് ചുക്കാൻ പിടിക്കുന്നു. കോട്ടയത്ത് കേരളാ കോൺഗ്രസിനെ തകർക്കാനാണ് ഇത്. അഗസ്തി ജയിച്ച് എംഎൽഎയായാൽ പിജെ ജോസഫിനൊപ്പം പോകുമെന്ന ഭയം സജീവമാണ്.
നിലവിൽ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രിനുള്ളത്. ഇതിൽ മൂന്ന് പേർ പിജെ ജോസഫും സി എഫ് തോമസും മോൻസ് ജോസും ഒരു വിഭാഗത്തിലാണ്. റോഷി അഗസ്റ്റിനും ജയരാജും മാണി ഗ്രൂപ്പിലും. അതുകൊണ്ട് തന്നെ പാർട്ടി പിടിക്കാനുള്ള ബലാബലത്തിൽ പാലാ തെരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഇവിടെ ജയിക്കുന്ന എംഎൽഎയും ജോസഫിനൊപ്പം നിന്നാൽ പാർലമെന്ററീ പാർട്ടിയിൽ ബഹുഭൂരിപക്ഷവും മാണി ഗ്രൂപ്പിന് എതിരാകും. ഇജെ അഗസ്തി ജയിച്ചാൽ ഇത് സംഭവിക്കാൻ സാധ്യത ഏറെയാണ്. പാർട്ടിക്ക് നല്ലത് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന വികാരം അതിശക്തമാണ്. എന്നാൽ രാജ്യസഭാ അംഗമായ ജോസ് കെ മാണിയെ മത്സരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ അംഗത്വം രാജിവച്ചാൽ അത് യുഡിഎഫിന് നഷ്ടമാകും. നിയമസഭയിലെ അംഗ സഖ്യ അനുസിരിച്ച് ഇടതുപക്ഷത്തിന് മാത്രമേ ജയിക്കാൻ കഴിയൂ. ജോസ് കെ മാണി വാശിയോടെ നേടിയെടുത്തതാണ് രാജ്യസഭാ സീറ്റ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഈ നിലപാട് കാരണം ജോസ് കെ മാണിക്ക് പാലയിൽ മത്സരിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഈ വിഷയം വരില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്