സോഷ്യൽ മീഡിയയിലെ പ്രചാരണം വേദനാജനകം; കാര്യം മനസ്സിലാക്കാതെ തേജോവധം ചെയ്യാനിറങ്ങിയ സ്ഥാപിതതാൽപര്യക്കാർ സൃഷ്ടിച്ച വൈകാരികതയിൽ യഥാർഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം; ഡൽഹി ഓഫീസിലെ പേഴ്സണൽ സ്റ്റാഫ് അംഗമായി നിയമിച്ച സതീഷ് കമലിനെ നീക്കി ഹൈബി ഈഡൻ; എംപി തലയൂരിയത് ജോയ്സ് ജോർജിന് വേണ്ടി പ്രവർത്തിച്ചയാളും ഡിവൈഎഫ്ഐക്കാരനുമാണ് സതീഷെന്ന ആരോപണം യൂത്ത്കോൺഗ്രസിലെ ഒരുവിഭാഗം വിവാദമാക്കിയതോടെ
മറുനാടൻ ഡെസ്ക്
കൊച്ചി: ജോയ്സ് ജോർജിന് വേണ്ടി പ്രവർത്തിച്ച സതീഷ് കമലിനെ ഡൽഹി ഓഫീസിലെ പേഴ്സണൽ സ്റ്റാഫംഗമായി നിയമിച്ച വിവാദത്തിൽ നിന്ന് ഹൈബി ഈഡൻ എംപി തലയൂരി. യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം സോഷ്യൽ മീഡയിയിൽ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് സതീഷിനെ നീക്കം ചെയ്യാൻ ഹൈബി തീരുമാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി വിവരം അറിയിച്ചത്. ഇടുക്കിയിലെ യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ ഹൈബി ഈഡൻ തീകോരിയിട്ടുവെന്ന പേരിൽ ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിൽ വിമർശനപ്പെരുമഴ തുടങ്ങിയിരുന്നു. സതീഷ് ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കാട്ടി 'യൂത്ത് കോൺഗ്രസ് ഇരട്ടയാർ' ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും ഡിസിസിക്കും പരാതി നൽകിയിട്ടും നിയമനം നൽകിയതാണ് യൂത്ത് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകർക്ക് ഇല്ലാത്ത എന്ത് യോഗ്യതയാണ് ഡിവൈഎഫ്ഐക്കാരനിൽ ഹൈബി കണ്ടതെന്നാണ് ചോദ്യം. പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്ന പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ടെന്നും പോസ്റ്റിൽ വിമർശിക്കുന്നു. ആരോപണം ഹൈബി നിഷേധിച്ചു. നിക്ഷിപ്ത താൽപര്യക്കാർ ഗൂഢലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണമാണ് ഇതെന്നും ഹൈബി മറുനാടൻ മലയാളിയോട് പറഞ്ഞു.
ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഡൽഹിയിലെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സംവാദത്തിൽ എന്റെ പ്രതികരണം.
അപ്രതീക്ഷിതമായിട്ടാണ് കോൺഗ്രസ് പ്രസ്ഥാനം ലോക് സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ദൗത്യം എന്നെ ഏൽപ്പിക്കുന്നത്. നിങ്ങളോരോരുത്തരുടേയും നിസ്വാർത്ഥമായ പരിശ്രമങ്ങളുടെ ഫലമായി വലിയ ഭൂരിപക്ഷത്തോടെയാണ് ഞാൻ ലോക് സഭയിലെത്തുന്നത്. നിങ്ങൾ എന്നിൽ അർപ്പിച്ച പ്രതീക്ഷകൾ നില നിർത്തുക എന്നത് തന്നെയായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം.
ഡൽഹിയിൽ, ലോക്സഭയുമായി ബന്ധപ്പെട്ട ക്ലറിക്കൽ ആവശ്യങ്ങളിൽ സഹായിക്കാൻ ഒരു സ്റ്റാഫിനെ ആവശ്യമായിരുന്നു. ഈ സമയത്താണ് സതീഷ് എന്റെ അടുത്തെത്തുന്നത്. സതീഷുമായി സംസാരിച്ചതിൽ നിന്നും ഇത്തരം കാര്യങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഒരാളെന്നാണ് മനസിലാക്കാൻ സാധിച്ചത്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ യാതൊരു പങ്കുമില്ലാത്ത ക്ലറിക്കൽ സഹായിയുടെ തസ്തിക ആയതിനാൽ സതീഷിനെ നിയമിക്കുകയുണ്ടായി. വളരെ കാര്യക്ഷമമായ ഒരു ഓഫീസ് എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.
ഒരു കെ.എസ.യു പ്രവർത്തകനായി ഏറ്റവും താഴെ തട്ടിൽ നിന്നും പൊതു പ്രവർത്തന ജീവിതം ആരംഭിച്ച ഞാൻ എന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കീഴിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തന്നെയാണ് നിലനിന്നിട്ടുള്ളത്. പല ഘട്ടങ്ങളിലായി എന്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഞാൻ നേരിട്ട ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യാനായത് ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് പുലർത്തിയ ആത്മാർത്ഥത കൊണ്ടും , പാർട്ടിയിലെ സഹപ്രവർത്തകർ നൽകിയ പിന്തുണ കൊണ്ടും മാത്രമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ ഏറെ വേദനാജനകമാണ്. ഇതിന്റെ വസ്തുതകൾ വ്യക്തമായി മനസിലാക്കാതെ തേജോവധം ചെയ്യുകയെന്ന സ്ഥാപിത താൽപര്യത്തോടെ ചിലർ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചെടുത്ത വൈകാരികതയിൽ യഥാർത്ഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ മനസിലാകുന്നു. എന്നെ ഞാനാക്കിയ ഈ പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകരും എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എപ്പോഴുമെന്ന പോലെ നിങ്ങളുടെ അഭിപ്രായത്തെ ഞാൻ മാനിച്ച് കൊണ്ട് സതീഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഐവൈസി ഇരട്ടയാർ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെ:
യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഹൈബി ഈഡൻ എംപി.........
'പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ' ഇങ്ങനെയൊരു പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ട്-...
പക്ഷെ ഹൈബി ഈഡനെപ്പോലുള്ള നേതാവിൽ നിന്നും ഇത്രക്ക് പ്രതീക്ഷിച്ചില്ല.....
ഇടുക്കിയിൽ ജോയ്സ് ജോർജിന് വേണ്ടി
ആഹോരാത്രം പ്രയത്നിച്ച 'സതീഷ് കമൽ'
എന്ന DYFI പ്രവർത്തകനെ ഡൽഹിയിലെ
എംപി ഓഫീസിൽ പെഴ്സണൽ സ്റ്റാഫാക്കിയ ഹൈബിയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല....
ഇതിനെതിരെ ഡീൻ കുര്യക്കോസക്കെമുള്ള
ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും, ഉഇഇക്കും പരാതി നൽകിയിട്ടും നിയമനം
നിഷേധിക്കാതിരുന്നത് കേരളത്തിലെ തന്നെ
യൂത്ത് കോൺഗ്രസുകാരെ തുണി പൊക്കിക്കാണിച്ച പോലെയായിപ്പോയി......
കോൺഗ്രസ് പ്രവർത്തകർക്കില്ലാത്ത എന്ത് യോഗ്യതയാണ് DYFlക്കാരനിൽ ഹൈബി കണ്ടത്.....
ഹൈബി മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടി തന്നെ ഇതിന് വലിയ വില നൽകേണ്ടി വരും
എന്നാൽ, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹൈബി ഈഡൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
'സതീഷ് കമൽ ഡിവൈഎഫ്ഐ പ്രവർത്തകനല്ല. അയാൾക്ക് പാർട്ടി അംഗത്വമുള്ളയാളല്ല. എൻജിഒ യൂണിയൻ പ്രവർത്തകനുമല്ല. ഡൽഹിയിൽ ഉള്ള സ്റ്റാഫിനെ കൺവീനിയൻസ് അനുസരിച്ച് വയ്ക്കുന്നതാണ്. അയാൾക്ക് പാർലമെന്ററി എക്സ്പീരിയൻസ് ഉള്ള ആളാണ്. സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്ത ആളാണ്. സ്വാഭാവികമായും അയാൾ അയാളുടെ ബോസിനോട് ..ജോയ്്സിനോട് അടുപ്പം കാണിക്കുമല്ലോ, തിരഞ്ഞെടുപ്പ് സമയത്ത്. അല്ലാതെ അയാൾക്കൊരു രാഷ്ട്രീയ പശ്ചാത്തലമോ, പാർട്ടി അംഗത്വമോ, എസ്എഫ്ഐ അംഗത്വമോ ഒന്നും ഉണ്ടായിരുന്നില്ല. വളരെ എഫക്്ടീവ് ആയി പാർലമെന്ററി രംഗത്ത് പ്രവർത്തിക്കാൻ സഹായിക്കുന്ന വ്യക്തിയെ വയ്ക്കണമെന്ന് പാർട്ടിയോടും ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, പാർലമെന്ററി പ്രവർത്തനത്തിനും, മണ്ഡലവുമായുള്ള ഏകോപനത്തിനുമൊക്കെ, കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന ആളെന്ന നിലയിലാണ് നിയമനം. അയാളുടെ ജോലി കൃത്യമായി ചെയ്തു. അയാൾ രാഷ്ട്രീയ ലീനിയേജ് കാണിച്ചതായി തോന്നിയിട്ടില്ല. ഇപ്പോൾ പ്രശ്നം ഉന്നയിച്ചവർക്ക് വേറൊരുനിഗൂഢ ലക്ഷ്യമുണ്ട്. സോഷ്യൽ മീഡിയയായതുകൊണ്ട് നിക്ഷിപ്ത താൽപര്യക്കാരുണ്ട്. പ്ലാൻഡ് ആയിട്ട് ചെയ്യുന്ന ചില ആൾക്കാരുണ്ട്. ', ഹൈബി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍