സിപിഎം നേതാക്കൾക്ക് തോന്നിയ പോലെ തിരിമറി ചെയ്യാനുള്ളതാണോ സഹകരണ ബാങ്കുകളിലെ പണം? പത്തുവർഷം മുമ്പ് ചാത്തമംഗലം സഹകരണ ബാങ്കിൽനിന്ന് വ്യാജ രേഖകൾ വെച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരൻ ഇപ്പോൾ ബാങ്ക് മാനേജരും ഏരിയാ സെക്രട്ടറിയും; പരാതി പരിശോധിക്കാൻ ജോയിന്റ് രജിസ്റ്റാർക്ക് ഹൈക്കോടതിയുടെ ഉത്തരവ്; സിപിഎം വിഭാഗീയതയിൽ പുറത്തുവരുന്നത് സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: പിഎസ്സിയുടെ വിശ്വാസ്യതവരെ ചോദ്യം ചെയ്യപ്പെട്ട പരീക്ഷാത്തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത് യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിന്റെ പുറത്തായിരുന്നു. അങ്ങനെ ഒരു സംഭവം ഇല്ലായിരുന്നെങ്കിൽ ഈ വിവരങ്ങൾ ആരും അറിയുകയില്ലായിരുന്നു. അതുപോലെ സഹകരണബാങ്കുകളിൽ നിങ്ങൾ നിക്ഷേപിക്കുന്ന പണം എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യം ഇപ്പോൾ ഉയരുന്നത്, കോഴിക്കോട് ചാത്തമംഗലത്തെ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ്. പത്തുവർഷം മുമ്പ് ഇവിടെ നടന്ന ഒരു ക്രമക്കേടിന്റെ വിവരങ്ങൾ, ഇപ്പോൾ സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി പുറത്തുവന്നിരിക്കയാണ്.
ചാത്തമംഗലം ബാങ്കിലെ ക്ലർക്കായിരുന്നു ജീവനക്കാരൻ 2008ൽ ലക്ഷങ്ങൾ അവിടെ നിന്ന് തട്ടിയെടുത്തത് പാർട്ടി ഇടപെട്ട് ഒത്തുതീർക്കയായിരുന്നെന്നാണ് ആരോപണം. അന്നത്തെ ആ ക്ലർക്ക് ഇന്ന് ബ്രാഞ്ച് മാനേജറായി. ലോക്കൽ കമ്മറ്റി അംഗംമാത്രമായിരുന്നു അയാൾ ഇന്ന് ഏരിയാ സെക്രട്ടറിയും കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമാണ്. അതോടെയാണ് കേസിന് രാഷ്ട്രീയമാനം കൈവരുന്നത്. എന്നാൽ സിപിഎം നേതൃത്വവും ബാങ്ക് അധികൃതരും ഇക്കാര്യം നിഷേധിക്കയാണ്. ഇങ്ങനെ ഒരു സംഭവമേ ഇല്ലെന്നാണ് ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ സുന്ദരന്റെ പേരിൽ പുറത്തിറക്കിയ വാർത്താ കുറിപ്പ് വ്യക്തമാക്കുന്നത്.
സംഭവം രാഷ്ട്രദീപിക, വീക്ഷണം എന്നീ പത്രങ്ങളിൽ വാർത്തയായതോടെ സിപിഎമ്മിനകത്ത് വിഷയം ചർച്ചയായിട്ടുണ്ട്. ഇതു സംബന്ധിച്ച് നേരത്തെ തന്നെ പാർട്ടി ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർക്ക് പരാതി നൽകിയിരുന്നെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചർച്ചചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നുമാണ് എതിർ വിഭാഗം പറയുന്നത്. എന്നാൽ അടുത്തകാലത്തായി പാർട്ടി അച്ചടക്ക നടപടിയെടുത്ത ചിലരാണ് പഴയ വാർത്ത കുത്തിപ്പൊക്കുന്നതെന്നും ഔദ്യോഗിക വിഭാഗം നേതാക്കൾ പറയുന്നു.
ബാങ്കിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിനെക്കുറിച്ച് കോഴിക്കോട് ചാത്തമംഗലം സ്വദേശി എം വേലായുധനാണ് കോടതിയെ സമീപിച്ചത്.സംഭവത്തെക്കുറിച്ച് പരാതിക്കാരനായ വേലായുധനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത് ഇങ്ങനെയാണ്-
2008 ലാണ് ബാങ്കിന്റെ കെട്ടാങ്ങൽ ബ്രാഞ്ചിൽ വൻ തോതിൽ ക്രമക്കേട് നടന്ന വിവരം പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരനായ ചാത്തമംഗലം വേങ്ങേരിമഠം എടക്കണ്ടിയിൽ വീട്ടിൽ ഇ വിനോദ് കുമാറാണ് വ്യാജരേഖകൾ സമർപ്പിച്ച് ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉൾപ്പെടെ സഹായത്തോടെ വലിയ തോതിൽ ക്രമക്കേട് നടത്തിയത്.
വ്യാജ രേഖകൾ വെച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലോണുകൾ എടുക്കുമ്പോൾ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന വിനോദ് കുമാറിപ്പോൾ ബ്രാഞ്ച് മാനേജറാണ്. സംഭവങ്ങൾ പുറത്തുവന്നതോടെ ഒരു വർഷത്തേക്ക് ലോംങ്ങ് ലീവ് എടുത്തിരിക്കുകയാണ് ഇപ്പോൾ സിപിഎം കുന്നമംഗലം ഏരിയാ സെക്രട്ടറി കൂടിയായ വിനോദ് കുമാർ. സി പി എം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി സുന്ദരന്റെ ഉൾപ്പെടെ അറിവോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം ഉയരുന്നത്.2008 മാർച്ച് പതിനെട്ടിനാണ് വിനോദ് കുമാർ ഫിക്സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖകളുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചത്.
ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ നിശ്ചിത ശതമാനം ലോണായി നൽകാവുന്നതാണ്. ഫിക്സഡ് ഡെപ്പോസിറ്റിന്റെ 85 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് എത്രയാണോ അതിനേക്കാൾ രണ്ട് ശതമാനം വരെ കൂടുതൽ പലിശ നിരക്ക് നൽകണമെന്നുമാത്രം. വിനോദ് കുമാറിന് പക്ഷേ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടായിരുന്നില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ട് മാത്രം ഉള്ള വിനോദ് കുമാർ അത് ഫിക്സഡ് അക്കൗണ്ടാക്കി കാണിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. എസ് ബി അക്കൗണ്ടിൽ തന്നെയാവട്ടെ വളരെ കുറഞ്ഞ തുക മാത്രമെ ഉണ്ടായിരുന്നുള്ളു എന്നത് മറ്റൊരു യാഥാർഥ്യം.
ഇക്കാര്യം വ്യക്തമായ ബാങ്ക് അംഗം കൂടിയായ പരാതിക്കാരൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടയിലാണ് ഇതിന് മുമ്പും വിനോദ് കുമാർ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. 2008 ഫെബ്രുവരിയിൽ 1,60,000 രൂപയും ഭാര്യയുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് നാലര ലക്ഷം രൂപയും പിൻവലിച്ചിരുന്നു. ഭാര്യയുടെ പേരിൽ സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിലും അക്കൗണ്ടിൽ ഇത്രയും തുക ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് വിനോദ് കുമാർ തട്ടിപ്പ് നടത്തിയത്. ഈ തുകകൾ തിരിച്ചടയ്ക്കാനായാണ് പന്നീട് ഫിക്സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖയുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ലോണെടുത്തത്. ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ ബാങ്കിൽ നടന്നിട്ടുണ്ടാവും എന്ന് മനസ്സിലാക്കിയാണ് വേലായുധൻ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്തത്.
ബാങ്ക് അധികൃതർക്കും ബാങ്ക് മാനേജ്മെന്റ് കമ്മിറ്റിക്കുമെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടാവാതെ വന്നതോടെയാണ് വേലായുധൻ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയത്. കൃത്യമായ രേഖകളും തെളിവുകളുമെല്ലാം വെച്ച് പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ ജോയിന്റ് രജിസ്ട്രാർ നടപടി സ്വീകരിച്ചില്ല. തുടർന്നാണ് അഡ്വക്കേറ്റ് പി പി ജേക്കബ് മുഖാന്തിരം ഹൈക്കോടതിയെ സമീപിക്കുന്നത്.
പ്രധാനപ്പെട്ടൊരു പാർട്ടിയുടെ സെക്രട്ടറി പദവിയിലിരിക്കുന്ന വ്യക്തിയാണ്, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ചിരിക്കുന്നത്. രേഖകളൊന്നുമില്ലാതെ ലോണെടുക്കുകയും സേവിങ്സ് അക്കൗണ്ടിൽ ഉള്ളതിലധികം പണം പിൻവലിക്കുകയുമെല്ലാമാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്. ബാങ്കിലെ ഒരു ജീവനക്കാരൻ തന്നെ സ്ഥാപനത്തിലെ പണമെടുത്ത് കൈകാര്യം ചെയ്തിരിക്കുകയാണ്. തികഞ്ഞ വഞ്ചനയാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.
ഇതേ സ്ഥാപനത്തിലെ ഡെപ്പോസിറ്റ് കലക്ഷൻ ഏജന്റായ ചാത്തമംഗലം കൂഴക്കോട് സ്വദേശി ഹണിലാൽ പി കെ കലക്ഷൻ തുക യഥാവിധി അടയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. ഡിവൈഎഫ്ഐ നേതാവുകൂടിയായ ഹണിലാൽ മറ്റ് വഴികളില്ലാതെ കിടപ്പാടം പണയം വെച്ച് പണം ബാങ്കിൽ തിരിച്ചടയ്ക്കുകയായിരുന്നു. പാർട്ടിയുടെ പ്രമുഖ നേതാവായ ഹണിലാലിന്റെ അച്ഛൻ അടുത്ത കാലത്ത് മരണപ്പെടുകയും ചെയ്തു. പണം തിരിച്ചടച്ച സാഹചര്യത്തിൽ ഹണിലാലിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് ഭരണസമിതിയിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടെങ്കിലും 2014 ൽ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഡെപ്പോസിറ്റി കലക്ഷൻ ഏജന്റായ ഹണിലാലിന്റെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് അദ്ദേഹത്തെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതായി പ്രസിഡന്റ് ഉത്തരവിറക്കി. ബാങ്കിൽ നിന്ന് വൻ തോതിൽ ക്രമക്കേട് നടത്തി പണം തട്ടിയ വിനോദ് കുമാറും അതിന് കൂട്ടു നിന്ന ബാങ്ക് പ്രസിഡന്റുമെല്ലാം ചേർന്നാണ് ഹണിലാലിനെ പുറത്താക്കിയെന്നതാണ് മറ്റൊരു കാര്യം. ഹണിലാലിനെ പുറത്താക്കിയ സാഹചര്യത്തിൽ വിനോദ് കുമാറിനെയും ജോലിയിൽ നിന്ന് പുറത്താക്കണമെന്നതാണ് ആവശ്യം ഉയരുന്നത്. എന്നാൽ വിനോദ് കുമാറിനെതിരെ കൃത്യമായ തെളിവുകൾ ഉൾപ്പെടെ നൽകിയിട്ടും രാഷ്ട്രീയ സ്വാധീനം കാരണം അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുന്നില്ല. കോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ ജോയിന്റ് രജിസ്ട്രാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് പരാതിക്കാരനിപ്പോൾ.
സംഭവം വിവാദമായതോടെ വാർത്ത വന്ന പത്രങ്ങൾക്കെതിരെയാണ് സിപിഎം നേതൃത്വം ഉറഞ്ഞുതുള്ളുന്നത്. എല്ലാം കെട്ടിച്ചമച്ചതാണെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. വിനോദ്കുമാർ സെക്രട്ടറിയായശേഷം അച്ചടക്ക നടപടിയെടുത്തവരും, ഏതാനും ആർഎംപി അനുഭാവികളുമാണ് പ്രശ്നത്തിന് പിന്നിലൊന്നാണ് സിപിഎം പറയുന്നു. എന്നാൽ വിവാദ പുരുഷനായ ഇ വിനോദ്കുമാറിനെതിരെ നേരെത്തയും പലതവണ പരാതി ഉയർന്നതായി പാർട്ടിയിലുള്ളവർ തന്നെ സ്ഥിരീകരിക്കുന്നു. ഇപ്പോൾ പ്രമുഖനായ ഒരു മുസ്ലിം ലീഗ് നേതാവിൽനിന്ന് അരലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണവും എതിർ വിഭാഗം ഉയർത്തുന്നുണ്ട്. പക്ഷേ തന്റെ കൈകൾ ശുദ്ധമാണെന്നും സിപിഎമ്മിനെ തകർക്കാനുള്ള നീക്കമാണ് ഇതെന്നുമാണ് വിനോദ് കുമാറിനെ അനുകൂലിക്കുന്നവർ പറയുന്നത്. അതേസമയം പത്രങ്ങളിൽ വാർത്ത വന്നതോടെ പരാതിക്കാരനായ വേലായുധനും ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കയാണ്. നിരവധി ഫോൺകോളുകളും ഭീഷണികളുമാണ് ഇദ്ദേഹത്തിന് നേരെ ഉണ്ടാകുന്നത്.
പക്ഷേ ഇതിൽ പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നം, ബാങ്കുകളിലെ നിക്ഷേപം എത്രകണ്ട് സുരക്ഷിതാമാണ് എന്നതാണ്. എല്ലാവും ചേർന്ന് ഒത്തുകളിച്ച് കാശ് ഈ രീതിയിൽ എടുത്താൽ അത് എങ്ങനെ അറിയാനാണ് എന്നാണ് ചോദ്യം.
പത്രങ്ങളിൽ വാർത്തവന്നതോടെ ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് ഇങ്ങനെയാണ്
ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിനും അതിലെ ജീവനക്കാാർക്കെുമതിരെ 21.08.2019 ന് രാഷ്ടദീപിക പത്രത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
ചാത്തമംഗലം സർവീസ് സഹകരബാങ്കിന്റെ വളർച്ചക്ക് തടയിടാനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുമുള്ള ബോധപൂർവമായ പ്രചാരണമായേ ഇതിനെ കാണാൻ കഴിയൂ. വാർത്തയിൽ പറയുന്നത് 2008ൽ ക്രമക്കേട് നടന്നു എന്നാണ്. 2008ൽ നിന്ന് 2019 ലേക്കുള്ള 11 വർഷക്കാലത്തിനിടയിൽ ഇതുസംബന്ധിച്ച് ഒരാളുടെ പരാതിയും ബാങ്ക് ഭരണസമിതിക്കോ ബന്ധപ്പെട്ടവർക്കോ ലഭിച്ചിട്ടില്ല. 2008നുശേഷം സഹകരണവകുപ്പിന്റെ ഓഡറ്റ് റിപ്പോർട്ടിലോ സഹകരണ ഇൻസ്പെകട്ര്മാരുടെ ഇതുവരെയുള്ള പരിശോധനയിലോ ബാങ്കിൽ യാതൊരു വിധ ക്രമക്കേടും നടന്നതായി കണ്ടെത്തിയിട്ടില്ല.
1963ൽ തുടങ്ങിയ ബാങ്കിന്റെ ക്രമാനുഗതമായ വളർച്ചയിൽ സഹികട്ടെവരുടെ ഭാഗത്തുനിന്ന് ബാങ്കിനെ അപകീർത്തിപ്പെടുത്താനാണ് ഇങ്ങനെ ഒരു വാർത്ത പടച്ചുണ്ടാക്കിയത്. വ്യാജമായതും കെട്ടിച്ചമച്ചതുമായ പരാതിയിലൂടെ ജീവനക്കാരെയും ബങ്ക് ഭരണം നടതതുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയയും മോശമായി ചിത്രീകരിക്കുന്നതനാണ് ശ്രമിക്കുന്നത്. 2008ൽ നിന്ന് 11 വർഷം പിന്നിട്ടപ്പോൾ ഇപ്പോൾ വ്യാജപരാതി ഉയർത്തുന്നത് ബാങ്കിലെ ഭരണസമിതിക്കാരും ജീവനക്കാരുമായ സിപിഎം നേതാക്കളോടുള്ള വ്യക്തിവിദ്വേഷത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ.
കെട്ടിച്ചമച്ചുണ്ടാക്കിയ പരാതി ഹൈക്കോടതിൽ കൊടുത്തത് സ്ഥാപനത്തിനുും ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ പ്രചാരണം നടത്തുന്നത് വേണ്ടിയാണ്. ചാത്തമംഗലം അങ്ങാടിയിൽ സ്വന്തമായി ഭൂമി വാങ്ങി ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം പണിയുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിൽ ചില തൽപ്പരകക്ഷികൾ അപര നാമത്തിൽ നടത്തിവരുന്ന കള്ള പ്രചരണം ബാങ്കിന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവരും തള്ളിക്കളയണമെന്ന് ബാങ്ക് പ്രസിഡന്റ് വി സുന്ദരൻ പറഞ്ഞു. നിയമപരമായ കാര്യങ്ങൾ ആലോചിച്ച് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്