ജോഷിയും കൂട്ടരും ശരിക്കും ചതിച്ചത് എന്നെ; 'പൊറിഞ്ചു മറിയം ജോസ്' സിനിമ എന്റെ വിലാപ്പുറങ്ങൾ എന്ന നോവലിന്റെ ഈച്ചക്കോപ്പിയടി; ആദ്യം മമ്മൂട്ടിയെ നായകനാക്കി തയ്യാറാക്കിയ തിരക്കഥ തന്റെ അനുവാദം ഇല്ലാതെ സിനിമയാക്കി ചതിച്ചു; എഴുത്തുകാരി എന്നൊരു പരിഗണന പോലും തരാതെ അവർ എന്നെ കറിവേപ്പിലപോലെ കളഞ്ഞു; ചിത്രത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കും; മറുനാടനോട് മനസ്സുതുറന്ന് കാട്ടാളൻ പൊറിഞ്ചുവിന്റെ യഥാർഥ സൃഷ്ടാവ് ലിസി ജോയ്
സുവർണ്ണ പി.എസ്
കൊച്ചി: തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. നീണ്ട വർഷങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തെ വലിയ വരവേൽപ്പോടുകൂടെയാണ് പ്രേക്ഷകർ സ്വീകരിച്ചതും. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ തിരക്കഥ മോഷണ വിവാദത്തിൽ പെടുകയും ചെയ്തു. വിലാപ്പുറങ്ങൾ എന്ന തന്റെ നോവലാണ് പൊറിഞ്ചു മറിയം ജോസ് എന്ന പേരിൽ ചിത്രീകരിച്ച് പുറത്തിറക്കിയതെന്ന് പറഞ്ഞ് ജോഷിക്കും കൂട്ടർക്കുമെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ലിസി ജോയിയാണ് രംഗത്തെത്തിയത്.
മറ്റൊരു പ്രോജക്ടിന്റെ ഭാഗമായി മമ്മൂട്ടിയെ നായകനാക്കി കാട്ടാളൻ പൊറിഞ്ചു എന്ന പേരിൽ സിനിമയാക്കാൻ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോൾ ജോഷിയും കൂട്ടരും ഉപയോഗിച്ചിരിക്കുന്നതെന്നുമെല്ലാം ലിസി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ലിസി കേടതിയിൽ കേസും കൊടുത്തിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് സിനിമ ചിത്രീകരിച്ചതും പ്രദർശിപ്പിച്ചതെന്നും ലിസി ആരോപിക്കുന്നുണ്ട്. തന്റെ നോവൽ സിനിമയാക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് തന്നെ ഡേവിഡ് കാച്ചപ്പിള്ളി സമീപിച്ചിരുന്നുവെന്നും അതിനായ് തന്നെക്കൊണ്ട് പല തവണ തിരക്കഥ മാറ്റി എഴുതിച്ചെന്നും എന്നാൽ പിന്നീട് ആ സിനിമ നടക്കാതെ പോയെന്നും.
അതിന് ശേഷമാണ് തന്നെ ഒഴിവാക്കി ജോഷിയുമായി ചേർന്ന് പൊറിഞ്ചു മറിയം ജോസ് എന്ന പേരിൽ സിനിമ വരുന്നു എന്ന വാർത്ത അറിഞ്ഞതെന്നും, അത് തന്നെ ഒരുപാട് വിഷമിപ്പിച്ചെന്നും ലിസി മറുനാടൻ മലയാളിയോട് പറഞ്ഞു. പുതിയ സാഹചര്യത്തിൽ തന്റെ നോവലിലെയും സിനിമയിലെയും സാമ്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.ലിസി പറയുന്നത് ഇങ്ങനെ: 2012 ൽ വിലാപ്പുറങ്ങൽ എന്ന പേരിൽ താൻ എഴുതി പൂർത്തിയാക്കിയ നോവൽ 2013 ൽ പ്രസിദ്ധീകരിച്ച് വരുകയും പിന്നീട് 2014 ൽ മാതൃഭൂമി അത് ബുക്ക് ആക്കുകയും ചെയ്തു. അന്ന് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
അതിന് ശേഷം 2017 ജൂണിൽ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ ടോം ഇമ്മട്ടിയും ഡാനി പ്രൊഡക്ഷന്റെ ജോണി വട്ടക്കുഴിയും വിലാപ്പുറങ്ങളിലെ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അതിനും തിരക്കഥ എഴുതാമോ എന്നവാശ്യപ്പെട്ട് തന്നെ സമീപിക്കുന്നത്. അങ്ങനെ നോവൽ സിനിമയാക്കാൻ തീരുമാനിക്കുകയും ചെയ്തെന്ന് ലിസി പറയുന്നു. അതിന് വേണ്ടി അവരുടെ ആവശ്യ പ്രകാരം പല തവണ തിരക്കഥ മാറ്റി എഴുതുകയും ചെയ്തു. ഡാനി പ്രൊഡക്ഷന്റെ ജോണി വട്ടക്കുഴിയായിരുന്നു നേരത്തെ ഈ പ്രോജക്ടിന്റെ നിർമ്മാതാവ്. ഇവർ ഒരുമിച്ചായിരുന്നു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസും ഡാനി പ്രൊഡക്ഷൻസും തമ്മിൽ ഉണ്ടായ വിയോജിപ്പ് കാരണം അന്ന് ആ പ്രോജക്ട് നടന്നില്ല. ഇതിന് ശേഷം പെട്ടെന്ന് ഒരു സുപ്രഭാതത്തിലാണ് തന്റെ നോവൽ പൊറിഞ്ചു മറിയം ജോസ് എന്ന പേരിൽ സിനിമയാക്കാൻ പോകുന്നുവെന്ന കാര്യം അറിയുന്നതും അതിന്റെ ചതി മനസിലാക്കുന്നതെന്നും ലിസി പറയുന്നു. അതുകൊണ്ട് തന്നെ ഇവരുമായി ബന്ധപ്പെട്ടങ്കിലും അവർ തന്നെ നിരാകരിക്കുകയായിരുന്നെന്നും. ഇത് തന്നെ വിഷമിപ്പിച്ചുവെന്നും തന്റെ ആ വേദനയാണ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചതെന്നും ലിസി വ്യക്തമാക്കുന്നു.
എഴുത്തുകാരി എന്നൊരു പരിഗണന പോലും തരാതെ അവർക്ക് ആവശ്യമുള്ള തിരക്കഥ ലഭിച്ചപ്പോൾ അവർ തന്നെ ഒഴിവാക്കിയതിനാൽ തന്നെ അതിന്റെ പ്രതികരണം എന്നോളം കഴിഞ്ഞ മാർച്ചിൽ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തെന്നും ലിസി പറയുന്നു. തന്റെ നോവലാണ് പോറിഞ്ചു മറിയം ജോസ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത് എന്നതിന്റെ തെളിവുകളെല്ലാം കൈയിലുണ്ടെന്നും ലിസി പറയുന്നുണ്ട്. ഇങ്ങനെ താൻ നേരത്തെ പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ട് തന്നെ താൻ തിരക്കഥ തയ്യാറാക്കി കൊടുത്തതിന്റെ തെളിവുകളെല്ലാം തന്റെ കൈയിൽ ഉണ്ടെന്നും ലിസി പറയുന്നു.
ഇക്കാര്യം ശ്രദ്ധയിൽ ്െപടുത്തിയിട്ടും ജോഷിയും തീർത്തും വിചിത്രമായാണ് പ്രതികരിച്ചത്. അതേതസമയം താൻ സിനിമയ്ക്കെതിരെ കോടതിയിൽ കേസ് കൊടുത്തതിനാൽ തന്നെ സിനിമയുടെ ചിത്രീകരണവും പ്രദർശനവും നിർത്തിവെച്ചുകൊണ്ടുള്ള താൽക്കാലിക നിരോധനാ ഉത്തരവ് കോടതി പുറത്തിറക്കുകയും ചെയ്തിരുന്നു . എന്നാൽ ഇതെല്ലാം അവഗണിച്ചാണ് സിനിമാ ചിത്രീകരണവുമായി അവർ മുന്നോട്ട് പോയതെന്നും . ഇത് താൻ പലരിൽ നിന്നും അറിഞ്ഞിരുന്നെന്നും. തുടർന്ന് കോടതിയെ സമീപിച്ചുവെന്നും. കോടതി വച്ച കമ്മീഷൻ ഇത് അന്വേഷിച്ച് അതിന് തെളിവ് എടുക്കുകയും ചെയ്തെന്നും ലിസി പറയുന്നു.
കേസിൽ രണ്ടാമത്തെ വന്ന ജഡ്ജിയുടെ നിർദ്ദേശ പ്രകാരം കോംപ്രമൈസിന് തയ്യാറായെങ്കിലും ഡേവിഡ് കാച്ചപ്പിള്ളിയും കൂട്ടരും തയ്യാറായില്ല. പിന്നീട് നിരോധന ഉത്തരവ് പിൻവലിക്കപ്പെടുകയും ചിത്രം പ്രദർശനത്തിന് എത്തുകയും ചെയ്തു. എങ്കിലും എന്തൊക്കെയായാലും നിയമ നടപടിയുമായി താൻ മുന്നോട്ട് തന്നെ പോകുമെന്നാണ് ലിസി പറയുന്നത്. കാരണം താൻ എഴുതിയ തിരക്കഥ തന്റെ അനുവാദമില്ലാതെ സിനിമയാക്കിയതും. അതും തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കി തനിക്ക് പകരം മറ്റ് പലരേയും കൊണ്ടുവന്ന് സിനിമ ചിത്രീകരിച്ച് ചതിക്കപ്പെട്ടതിനുള്ള പ്രതികരണമാണ് ഈ കേസെന്നാണ് ലിസി പറയുന്നത്.
അതുകൊണ്ട് തന്നെയാണ് സിനിമ പ്രദർശനത്തിന് എത്തുന്നതിന് മുമ്പ് തന്നെ തന്റെ വേദന പങ്കുവെച്ചുകൊണ്ട് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതെന്നും. പോസ്റ്റിന് പിന്നാലെ താൻ പ്രതീക്ഷിച്ചതിലും അപ്പുറം പിന്തുണ ലഭിച്ചെന്നും ലിസി കൂട്ടി ചേർക്കുന്നു. സിനിമ കണ്ടതിന് ശേഷം തന്റെ നോവലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അങ്ങനെ തന്നെ സിനിമയിലും ഉണ്ടെന്ന് പലരും പറഞ്ഞു. ഇതെല്ലാം തെളിവുകളാണെന്നും ലിസി പറയുന്നു.
പൊറിഞ്ചുവായി ജോജു ജോർജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസും എത്തിയ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസാണ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ നിർമ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിങ് ശ്യാം ശശിധരൻ. ജോസഫിലെ ടൈറ്റിൽ കഥാപാത്രത്തിന് ശേഷം ജോജു ജോർജ്ജ് നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പൊറിഞ്ചു മറിയം ജോസിനുണ്ട്. ചാന്ദ് വി ക്രിയേഷൻസിനായിരുന്നു കേരളത്തിലെ വിതരണ അവകാശം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍