നിങ്ങൾക്കു പരിചയമുള്ള ഫീസടയ്ക്കാൻ ബുദ്ധിമുട്ടുന്ന നന്നായി പഠിക്കുന്ന നഴ്സിങ് വിദ്യാർത്ഥികളെ അറിയുമോ? 100 പേരെ സഹായിക്കാൻ മറുനാടൻ കുടുംബം രംഗത്ത്: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം
ടോമിച്ചൻ കൊഴുവനാൽ
നിങ്ങൾക്കു പരിചയമുള്ള നഴ്സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട മിടുക്കരായ നഴ്സിങ് വിദ്യാർത്ഥികളെ അറിയാമോ? എങ്കിൽ മറുനാടൻ കുടുംബം ഏർപ്പെടുത്തിയ നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ യുകെയിലെ ചാരിറ്റി സംരഭമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് 100 നഴ്സിങ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ഒരുക്കുന്നത്. പഠന നിലവാരത്തിൽ ഉയർന്ന പാവപ്പെട്ട കുട്ടികൾക്കാണ് സാമ്പത്തിക സഹായം. ഇന്ത്യയിൽ ഏതെങ്കിലും അംഗീകൃത നഴ്സിങ് സ്കൂളിൽ പഠനം നടത്തുന്ന ഏതു വിദ്യാർത്ഥിക്കും അപേക്ഷിക്കാം.
രണ്ടു വർഷം മുമ്പ് 35,000 രൂപ വീതം 101 നഴ്സിങ് വിദ്യാർത്ഥികൾക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സാമ്പത്തിക സഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം അട്ടപ്പാടി, ഇടമലക്കുടി, അമ്പൂരി എന്നിവിടങ്ങളിലെ ആദിവാസികൾക്കായി ഏകദേശം 16 ലക്ഷത്തോളം രൂപ (16,000 പൗണ്ട്) വിതരണം ചെയ്യുകയായിരുന്നു. ഇക്കുറി വീണ്ടും നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവുമായി രംഗത്തു വരികയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. സെപ്റ്റംബർ 28ന് ബ്രിട്ടനിലെ സാലിസ്ബറിയിൽ വച്ചു നടത്തുന്ന സ്കൈ ഡൈംവിങ്ങിൽ പങ്കെടുത്ത് ഫണ്ട് സമാഹരിക്കുന്നതിനായി ഒരു വൈദികനുൾപ്പടെ 37 പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്.
നഴ്സിങ് പഠനത്തിന് മാത്രമായിരിക്കും പഠന സഹായം നൽകുക. പ്ലസ് ടു കഴിഞ്ഞു നഴ്സിങ് പഠിക്കാൻ അഡ്മിഷൻ ലഭിച്ചവർ, നഴ്സിങ് പഠനം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നവർ എന്നിവർക്ക് സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് അംഗീകൃത നഴ്സിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും ധനസഹായത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ ഇവർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് എന്നു ഒരു ജനപ്രതിനിധിയും കോളജ് അധികൃതരും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
കൂടാതെ വിദ്യാഭ്യാസ അധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്. അപേക്ഷാഫോം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ http://bmcharity.org/ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അപേക്ഷയയ്ക്കാം.
നിങ്ങളുടെ പരിചയത്തിലോ സൗഹൃദത്തിലോ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അവർക്ക് അയച്ചു നൽകുക. അപേക്ഷാഫോമിനൊപ്പം സമർപ്പിക്കേണ്ടി രേഖകളും നൽകണം. ലഭ്യമായ അപേക്ഷകൾ എല്ലാം പരിഗണിച്ചു ട്രസ്റ്റിമാർ അടങ്ങുന്ന വിദഗ്ധ സമിതിയായിരിക്കും സ്കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്തുക. യാതൊരുവിധ ആക്ഷേപങ്ങൾക്കും ഇട കൊടുക്കാതെ തികച്ചും സുതാര്യമായി, അർഹരായവരെ കണ്ടെത്തുന്നതിനായി ചാരിറ്റി ഫൗണ്ടേഷൻ മുൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ കൺവീനർ ആയും ചെയർമാൻ ഷാജി ലൂക്കോസ് (ചെയർമാൻ), ജോർജ് എടത്വ (സെക്രട്ടറി), സൈമൺ ജേക്കബ് (ട്രഷറർ), പ്രസന്ന ഷൈൻ (ജോയിന്റ് സെക്രട്ടറി), സാബു ചുണ്ടക്കാട്ടിൽ (മുൻ സെക്രട്ടറി), സൈമി ജോർജ് (മുൻ സെക്രട്ടറി), എന്നിവരടങ്ങിയ ഒരു സ്ക്രീനിങ് കമ്മിറ്റിയും ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.
ട്രസ്റ്റിലെ എല്ലാ അംഗങ്ങളും അഡൈ്വസറി കമ്മറ്റി അംഗങ്ങളും നേരിട്ട് അന്വേക്ഷണം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അർഹരായവരെ കണ്ടെത്തുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റു ജീവിത സാഹചര്യങ്ങളും പരിഗണിച്ചു മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ ചാരിറ്റി ഫൗണ്ടേഷന് അവകാശം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ചതും അനുബന്ധ രേഖകളുമെല്ലാം ചേർത്തുള്ള അപേക്ഷ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25 ആയിരിക്കും.
01 - നഴ്സിങ് പഠനത്തിന് മാത്രമായിരിക്കും സഹായം നൽകുന്നത്. നിലവിൽ നഴ്സിങ് പഠിക്കുന്നവർക്കോ, പഠിക്കാൻ അഡ്മിഷൻ ലഭിച്ചതോ ആയ മലയാളികൾക്ക് അപേക്ഷിക്കാവുന്നതാണ്.
02- സമൂഹത്തിലെ പാവപ്പെട്ടവരെയും ആലംബഹീനരെയും സഹായിക്കുക എന്ന ചാരിറ്റി ഫൗണ്ടേഷന്റെ പ്രഖ്യാപിതലക്ഷ്യം മുൻനിർത്തി കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാവും അടിസ്ഥാന മാനദണ്ഡം.
03- അപേക്ഷകരുടെ ബാഹുല്യം കുറച്ച് കൂടുതൽ അർഹരായവരെ മാത്രം കണ്ടെത്തുന്നതിന് അപേക്ഷക/അപേക്ഷകന്റെ പഠനത്തിലുള്ള മികവും (കുറഞ്ഞത് പ്ലസ് 2 വിന് 75% മാർക്ക്) മറ്റൊരു മാനദണ്ഡമായി പരിഗണിക്കുന്നതാണ്.
04- അപേക്ഷകരുടെയോ കുടുംബാംഗങ്ങളുടെയും രോഗം, സാമ്പത്തിക സ്ഥിതി, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, വീട്/ സ്ഥലമില്ലത്തവർ തുടങ്ങിയ കുട്ടികളുടെ മാർക്കിന്റെ കാര്യത്തിൽ ഇളവു വരുത്തി സഹായം നൽകുന്നതാണ്. പ്രളയം/ഉരുൾപൊട്ടൽ തുടങ്ങിയവയിൽ അകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതാണ്.
05- അപേക്ഷകരുടെ കൈവശമുള്ള വസ്തു വിവരങ്ങളും വിലയുമോക്കെ അതാത് പ്രദേശമനുസരിച്ച് വിലയിരുത്തുന്നതാണ്.. ഉദാ. ഉൾനാടൻ പ്രദേശങ്ങളിലെ 10 സെന്റിന് ഉള്ള വിലയായിരിക്കില്ല ടൗണിൽ 10 സെന്റ്ന് ഉള്ളത്.
06- ജാതി, മത, പ്രായ, ലിംഗ, രാഷ്ട്രീയ, ദേശ വ്യത്യാസമില്ലാതെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അപേക്ഷകർക്ക് പരിഗണന നൽകേണ്ടതാണ്. ഒരു കുടുംബത്തിൽ നിന്ന് ഒന്നിൽക്കൂടുതൽ അപേക്ഷകൾ പരിഗണിക്കുന്നതല്ല
07- സ്കൈഡൈവേഴ്സ്, ട്രസ്റ്റി / അഡൈ്വസറി കമ്മറ്റി, ബി.എം.സി.എഫ് സപ്പോർട്ടേഴ്സ്/പ്രമോട്ടേഴ്സ്/സ്പോൺസേഴ്സ്, ബി.എം,/എം.എം വായനക്കാർ തുടങ്ങിയവർ റഫർ ചെയ്യുന്നവയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്.
08- അപേക്ഷകൾ സമർപ്പിക്കുന്നതിനായി അപേക്ഷാ ഫോമും സപ്പോർട്ടിങ് ഡോക്യൂമെന്റുകളും അപേക്ഷാർത്ഥി ഒപ്പിട്ട് നൽകേണ്ടതാണ്. ബിഎം സി എഫ് ന്റെ അപേക്ഷാ ഫോമിലെ എല്ലാ ചോദ്യങ്ങൾക്കും പൂർണമായ വിവരങ്ങൾ നൽകിയ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക.
09- സ്ഥലം എം പി / മന്ത്രി/ എം എൽ എ /ജില്ലാ കൗൺസിൽ /ബ്ളോക്/ പഞ്ചായത്തു/ പ്രസിഡന്റ് / അംഗങ്ങൾ / മറ്റു ഔദ്യോഗിക സാമൂഹിക ആധ്യാത്മിക നേതാക്കൾ എന്നിവരിൽ ആരെങ്കിലും അപേക്ഷാഫാറം സാക്ഷ്യപ്പെടുത്തിയിരിക്കണം. രേഖപ്പെടുത്തിയിരിക്കുന്ന മാർക്കിന്റെ നിജസ്ഥിതിക്കായി പ്ലസ് 2 വ്ദ്യാലയത്തിലെ പ്രിൻസിപ്പൽ/ഹെഡ് ടീച്ചറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം .
10- ബ്രിട്ടീഷ് മലയാളിയിലും , മറുനാടൻ മലയാളിയിലും, ചാരിറ്റി വെബ്സൈറ്റിലും സോഷ്യൽ മീഡിയാ, മറ്റു കേരളത്തിലെ പ്രിന്റഡ് / ചാനൽ ഉൾപ്പടെയുള്ള മാധ്യമങ്ങൾ വഴി വാർത്തകൾ നൽകി ആയിരിക്കും അപേക്ഷകരെ കണ്ടെത്തുന്നത്. അപേക്ഷകരുടെ ഫോട്ടോ /കുടുംബ ഫോട്ടോ ഉൾപ്പടെയുള്ള കുടുംബ/സാമ്പത്തിക/ആരോഗ്യവിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സമ്മതപത്രം അപേക്ഷയിലുണ്ടായിരിക്കുന്നതാണ്.
11- അപേക്ഷയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നവരെ കൂടാതെ ഒരാളെയെങ്കിലും അന്വേഷണ ചുമതല ഏർപ്പിച്ചിരിക്കുന്നവർ സ്വതന്ത്രമായി മറ്റു മാർഗ്ഗങ്ങളിലൂടെ അന്വേഷണങ്ങൾ നടത്തി അപേക്ഷകരുടെ വിവരങ്ങളും അർഹതയും ഉറപ്പു വരുത്തും
12- അപേക്ഷകരുടെ വിവരങ്ങങൾ ശേഖരിച്ച് അന്വേഷണം നടത്തി ട്രസ്റ്റിനെ യഥാർത്ഥ വിവരങ്ങൾ എൻക്വയറി ഫോം പൂരിപ്പിച്ച് ധരിപ്പിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം അന്വേഷണം ഏൽപിച്ചിരിക്കുന്ന ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗം എന്നിവർക്കായിരിക്കും. അന്വേക്ഷണം നടത്തുന്ന വ്യക്തി നൽകുന്ന എൻക്വയറി റിപ്പോർട്ട് ആയിരിക്കും സെലക്ഷന്റെ പ്രധാനപ്പെട്ട മാനദണ്ഡം.
13- നിബന്ധനകളിൽ ഇളവു വരുത്തി അർഹരായവരെ കണ്ടെത്തി സഹായം ചെയ്യുവാനുള്ള ഉത്തരവാദിത്വം ട്രസ്റ്റിലും സ്ക്രീനിങ് കമ്മിറ്റിയിലും നിക്ഷിപ്തമായിരിക്കും. 2019 സെപ്റ്റംബർ 25 ആയിരിക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഒക്ടോബർ 31നു മുൻപായി അന്വേഷണം പൂർത്തിയാക്കി ലിസ്റ്റ് അനൗൺസ് ചെയ്യേണ്ടതാണ്.
14- അപേക്ഷകരുടെ അവസാന സെലക്ഷനും അന്വേക്ഷണവും സ്ക്രീനിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിലും ട്രസ്റ്റിന്റെ പൂർണ ചുമതലയിലായിരിക്കും.
2012ൽ ആരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നാളിതുവരെ ആറു കോടിയോളം രൂപ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി വിതരണം ചെയ്തിട്ടുണ്ട്. യുകെയിലെ നല്ലവരായ മലയാളി സഹോദരങ്ങൾ നിർലോഭം നൽകുന്ന പിന്തുണയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കരുത്തും പ്രചോദനവും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
07877731744, 07809491206, 07828704378 (യുകെ)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്