ഭവന-വാഹന വായ്പകൾക്ക് പലിശ കുറയും; ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; നികുതി റിട്ടേൺ കൂടുതൽ ലളിതമാക്കും; ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല; അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും; സ്റ്റാർട്ടപ്പുകൾക്കുള്ള ഏഞ്ചൽ ടാക്സ് ഒഴിവാക്കി; സംരംഭകർക്ക് ഇളവുകൾ; അതി സമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജിൽ നിന്ന് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി; ചൈനയേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ട നിലയിൽ; സമ്പദ് വ്യവസ്ഥയെ ഉഷാറാക്കാനുള്ള നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ചരിത്രത്തിൽ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു രാജ്യം കടന്നു പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞതിന് പിന്നാലെ സമ്പദ് വ്യവസ്ഥയെ ഉഷാറാക്കാനുള്ള അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്-ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴി ഭവന-വാഹന വായ്പകൾ കൂടുതൽ ഉദാരമാക്കാനുള്ള നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചത്.
പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് നീതി ആയോഗ് വൈസ് ചെയർമാൻ പറഞ്ഞത്. സാമ്പത്തികമേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ കഴിയുന്നതെല്ലാം ചെയ്യണം. ആർക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാർ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി സാമ്പത്തിക വളർച്ച വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് രാജീവ് കുമാറിന്റെ പ്രസ്താവന വന്നത്. വാഹന വിൽപ്പന കുറഞ്ഞതും, റിയൽ എസ്റ്റേറ്റ് മേഖല തളർച്ചയെ നേരിട്ടതും സാമ്പത്തിക രംഗത്തെ പിന്നോട്ടടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ വന്നത്.
കേന്ദ്ര ബജറ്റിൽ അതി സമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജിൽ നിന്ന് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കി. സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും, വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കൂടുതൽ ഒഴുകാനും വേണ്ടിയാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് അധിക നികുതി വേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്. 2 മുതൽ അഞ്ച് കോടി രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് മൂന്ന്ശതമാനം സർചാർജും, അഞ്ചു കോടിക്ക് വരുമാനമുള്ളവർക്ക് ഏഴ് ശതമാനം നികുതിയുമാണ് കേന്ദ്രസർക്കാർ ജൂലൈ അഞ്ചിന് അവതരിപ്പിച്ച സമ്പൂർണ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇത് മൂലം നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് കൂട്ടത്തോടെ പിന്മാറുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഓഹരി വിപണിയിലടക്കം ഭീമമായ ഇടിവും ഉണ്ടായി. വിദേശ നിക്ഷേപകരുടെ സർചാർജ് ഒഴിവാക്കുന്നതോടെ ഓഹരി വിപണിയിൽ കൂടുതൽ ഉണർവാണ് ഇനിയുള്ള ദിവസങ്ങളിലുണ്ടാവുകയെന്നാണ് സാമ്പത്തിക മേഖലയിലുള്ളവരുടെ വിലയിരുത്തൽ.
കേന്ദ്രസർക്കാറിന്റെ നയങ്ങളിൽ മാറ്റം വരുത്തണമെന്ന് നിക്ഷേപകർ ഒന്നടങ്കം ആവശ്യപ്പെട്ടത് മൂലമാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനങ്ങളിൽ തിരുത്തൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ആഭ്യന്തര വിപണിയിലെ നിക്ഷേപകരുടെ സർചാർജടക്കം ഒഴിവാക്കികൊണ്ടുള്ള പ്രഖ്യാപനമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇപ്പോൾ നടത്തിയിട്ടുള്ളത്. എഫ്ഫിഐ നിക്ഷേപകരും, ധനമന്ത്രി നിർമ്മല സീതാരമനും ഇക്കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേകരുടെ വരുമാനത്തിന് മേലുള്ള സർചാർജ് പിൻവലിച്ചത്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നില്ലെന്നും, അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ട ചില രാഷ്ട്രീയ പ്രതിസന്ധികളും, യുഎസ്-ചൈന വ്യാപാര തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക്കാരണമെന്നും ധനമന്ത്രി വ്യക്തമാക്കി.
ചൈനയടക്കമുള്ള രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതാണെന്ന അഭിപ്രായമാണ് ധനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യ നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിച്ച വളർച്ചാ നിരക്ക് രേഖപ്പെടുത്തില്ലെന്ന അഭിപ്രായമാണ് ക്രിസിൽ അടക്കമുള്ള റേറ്റിങ് ഏജൻസികളുടെ നിരീക്ഷണം. എന്നാൽ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞാണ് ധമന്ത്രി ഇപ്പോൾ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.ജിഎസ്ടി നിരക്കുകൾ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും. ജിഎസ്ടി റീഫണ്ട് വൈകാൻ അനുവദിക്കില്ല. നികുതി റിട്ടേൺ കൂടുതൽ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല. അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുന്നെന്നും നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംരംഭകർക്ക് ഇളവുകൾ ഏർപ്പെടുത്തും. ഐടി നോട്ടിസുകളും സമൻസുകളും അയക്കാൻ കേന്ദ്രീകൃതസംവിധാനം നടപ്പിലാക്കും. ഒക്ടോബർ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും. എല്ലാ നോട്ടിസുകളും മറുപടി ലഭിച്ച് മൂന്നുമാസത്തിനകം തീർപ്പാക്കണം. സിഎസ്ആർ ഉത്തരവാദിത്തം ലംഘിച്ചാൽ ക്രിമിനൽ നടപടിയില്ല. സിവിൽ ബാധ്യത മാത്രമായിരിക്കും. ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് അധികസർച്ചാർജ് ഇല്ല. വിദേശനിക്ഷേപകർക്കും ആഭ്യന്തരനിക്ഷേപകർക്കും ഇത് ഗുണകരമാകും. സ്റ്റാർട്ടപ്പുകൾക്കുള്ള ഏയ്ഞ്ചൽ ടാക്സ് ഒഴിവാക്കി.
പലിശയിലെ വ്യത്യാസം എല്ലാ വായ്പകൾക്കും ലഭിക്കും. എല്ലാ ബാങ്കുകളും ഇതിന് സമ്മതമറിയിച്ചു. ഭവനവായ്പയ്ക്കും മറ്റ് വായ്പകൾക്കും പലിശ കുറയും. വ്യവസായങ്ങൾക്കുള്ള പ്രവർത്തനമൂലധനവും മെച്ചപ്പെടും. വായ്പ അടച്ചാൽ 15 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നൽകണം. വായ്പാ അപേക്ഷകളുടെ പുരോഗതി ഓൺലൈനിൽ നിരീക്ഷിക്കാം.ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് സർചാർജില്ല. എഫ്പിഐ നിക്ഷേപകർക്കും ആഭ്യന്തര നിക്ഷേപകർക്കും ഇതിന്റെ ഗുണം ലഭിക്കുംരാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) ജിഎസ്ടി അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. കെട്ടിക്കിടക്കുന്ന റീഫണ്ടുകളെല്ലാം ഇന്നു മുതൽ 30 ദിവസത്തിനകം കൊടുത്തുതീർക്കും. ഇനി മുതൽ റീഫണ്ടിങ് 60 ദിവസത്തിനകം കൊടുത്തുതീർക്കും.
*ജിഎസ്ടി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച കേന്ദ്രത്തിന്റെ അടിയന്തര യോഗം
*ജിഎസ്ടി നിരക്കുകൾ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും
*16 വകുപ്പുകളിൽ പ്രോസിക്യൂഷനു പകരം പിഴ
*ജിഎസ്ടി റിട്ടേൺ കൂടുതൽ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല.
* സ്റ്റാർട്ടപ്പുകൾക്കുള്ള ഏഞ്ചൽ ടാക്സ് ഒഴിവാക്കി; സംരംഭകർക്ക് ഇളവുകൾ നൽകും
* പലിശയിലെ വ്യത്യാസം എല്ലാ വായ്പകൾക്കും ലഭിക്കും. എല്ലാ ബാങ്കുകളും ഇതിനു സമ്മതിച്ചു.
* ഭവനവായ്പയ്ക്കും മറ്റു വായ്പകൾക്കും പലിശ കുറയും. വായ്പാ അപേക്ഷകളുടെ പുരോഗതി ഓൺലൈനിൽ പരിശോധിക്കാം.
* വ്യവസായങ്ങൾക്കുള്ള പ്രവർത്തന മൂലധനവും മെച്ചപ്പെടും.
* വായ്പ തിരിച്ചടച്ചാൽ 15 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നൽകണം
* ഐടി നോട്ടിസുകളും സമൻസുകളും അയയ്ക്കാൻ കേന്ദ്രീകൃത സംവിധാനം ഒക്ടോബർ ഒന്നിനു നിലവിൽ വരും
* എല്ലാ നോട്ടിസുകളും മറുപടി ലഭിച്ച് മൂന്നു മാസത്തിനകം തീർപ്പാക്കണം
വളർച്ചാ നിരക്ക് കൂട്ടുക വെല്ലുവിളി
വളർച്ചാനിരക്ക് ഉയർത്തുക എന്നതിൽ തന്നെയാണ് കേന്ദ്രസർക്കാർ ശ്രദ്ധയൂന്നുന്നത്. ഉയർന്ന ജിഎസ്ടി നിരക്ക്, കുറഞ്ഞ തൊഴിൽ സൃഷ്ടി, തുടങ്ങിയവ അടക്കം പല ഘടകങ്ങളാണ് വളർച്ചയെ പുറകോട്ടടിക്കുന്നത്. വാഹന-റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന വെല്ലുവിളികൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ നിർമല സീതാരാമൻ ധരിപ്പിച്ചിരുന്നു. വാഹന വിപണിയിലെ വിൽപ്പന മാന്ദ്യം വലിയ പ്രശ്നം തന്നെ. 50 ലക്ഷത്തിന് മേൽ നികുതി വരുമാനമുള്ളവരിൽ നിന്ന് സർക്കാർ സർചാർജ് പിരിക്കുന്നുണ്ട്. വർഷത്തിൽ രണ്ടുകോടിയിൽ അധികം വരുമാനമുണ്ടെങ്കിൽ ഉയർന്ന സർചാർജ് കൊടുക്കണം. ലക്ഷാധിപതികളിൽ നിന്ന് ഉയർന്ന സർചാർജ് പിരിക്കുന്നതിന്റെ ഫലമായി വിദേശ പോർട്ട്പോളിയോ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി ഓഹരി വിപണി കഴിഞ്ഞ രണ്ടാഴ്ച കീഴ്പോട്ട് പോയി.
രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രതിസന്ധിയാണ് വാഹന വിപണി നേരിടുന്നത്. ഓട്ടോമൊബൈലുകളുടെ ജിസ്എടി നിരക്കുകൾ കുറയ്ക്കണമെന്നാണ് വ്യവസായികളുടെ മുഖ്യആവശ്യം.ൃ. യാത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാറുകളുടെ വിൽപ്പന ജൂലൈയിൽ 35.95 ശതമാനം ഇടിഞ്ഞിരുന്നു. ഇതിന് പുറമേ വാഹന വിപണിയിൽ 2.5 ലക്ഷം തൊഴിൽ നഷ്ടവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
എൻബിഎഫ്സികളുടെ തകർച്ച
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയാണ് കേന്ദ്രസർക്കാരിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. വാഹനവിപണിയിലേക്ക് പണമൊഴുക്കിയിരുന്നതും ഇത്തരം കമ്പനികളാണ്. അതുകൊണ്ട് എൻബിഎഫ്സികളെ രക്ഷിക്കാനും മാർഗ്ഗങ്ങൾ ആരായേണ്ടി വരും. നോട്ടുനിരോധനത്തെ തുടർന്നാണ് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.
ധനക്കമ്മി ഈ സാമ്പത്തിക വർഷം 3.4 ശതമാനമായി കൂടി. റവന്യുവരവും പ്രതീക്ഷാവഹമല്ല. സാമ്പത്തിക വളർച്ചാ നിരക്ക് 6.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2014-15 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ച. നേരിട്ടുള്ള വിദേശ നിക്ഷേപം കൂപ്പുകുത്തി. അന്താരാഷ്ട്രതലത്തിലുള്ള വ്യാപാര-കറൻസി യുദ്ധവും സ്ഥിതിഗതികൾ കൂടുതൾ മോശമാക്കി. സാമ്പത്തിക മാന്ദ്യം ചാക്രികമാണെന്നും, നാലാം പാദത്തിൽ വളർച്ചാനിരക്ക് കൂടുമെന്നുമാണ് ആർബിഐ ഗവർണർ ഈ മാസമാദ്യം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാൽ, മാന്ദ്യം കൂടുതൽ വഷളാകുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്