നമ്മള് ലീഗ് കാര്... നിങ്ങള് മാർസിസ്റ്റുകാര്; രാഷ്ട്രീയം വേറെ ദുരന്തം വേറെ; പി.വി അൻവറും അബ്ദുൾ വഹാബുമൊക്കെ എങ്ങനെയാണ് നന്മമരമായത്? സ്ഥലങ്ങൾ വെട്ടിപ്പിടിച്ചും പ്രകൃതിയെ ചൂഷണം ചെയ്ത് എംഎൽഎയും എംപിയും ചെയ്തത് ഒക്കെ ഏത് വകുപ്പിൽ വരും; പ്രളയത്തിൽ ഭൂമി ദാനം ചെയ്തവരെ അഭിനന്ദിക്കുന്ന നേതാക്കൾ ഒരു ശതമാനം കൊടുത്താൽ പ്രശ്‌നം പരിഹരിക്കാം; ചെയ്യില്ലെഡോ അവരൊന്നും...നേതാക്കളുടെ പരിസ്ഥിതി ദ്രോഹം ചൂണ്ടിക്കാണിച്ച് യുവാവിന്റെ വോയിസ് ക്ലിപ്പ് വൈറൽ
ജംഷാദ് മലപ്പുറം
മലപ്പുറം: പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാൻ 'റീബിൾഡ് നിലമ്പൂർ' പദ്ധതി പദ്ധതിയുമായി രംഗത്തുവന്ന നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെയും, എംപി പി.വി.അബ്ദുൽ വഹാബിനെയും നന്മമരമാക്കുന്നവർ ശ്രദ്ധിക്കാൻ കുറച്ചുകാര്യങ്ങളെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന യുവാവിന്റെ വോയ്‌സ് മെസ്സേജ് വൈറലാകുന്നു. പി വി അബ്ദുൾ വഹാബ് എംപി മുഖ്യ രക്ഷാധികാരിയും പി വി അൻവർ എംഎൽഎ ചെയർമാനുമായാണ് റീബിൽഡ് നിലമ്പൂർ രൂപീകരിച്ചത്. ജനങ്ങളിൽനിന്ന് പണംപിരിച്ച് പണംകണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനെതിരെയാണ് ജനങ്ങൾ കണ്ണുതുറക്കണമെന്നാവശ്യപ്പെട്ട് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.
പ്രളയദുരന്തത്തിൽ പൊട്ടിക്കരഞ്ഞ പി.വി അൻവർ എംഎൽഎയേയും, വിതുമ്പിയ പി.വി.അബ്ദുൽ വഹാബിനെയും നന്മ മരമാക്കുന്നവർ ഒരു കാര്യംഓർക്കണം. ഏക്കർ കണക്കിന് സ്വത്ത് കൈവശംവെച്ച ഇവരുടെ സ്വന്തം ഭൂസ്വത്തിലെ ഒരു ശതമാനമെങ്കിലും നൽകിയാൽ നിലമ്പൂരിനെ കൈപിടിച്ച് ഉയർത്തിക്കൂടേ, പിന്നെ പ്രവാസികളുടെയും സാധാരണക്കാരന്റെയും അടുത്ത് ഭൂമിക്കുവേണ്ടി അലയേണ്ടിവരില്ലെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. കോടിശ്വരന്മാരും, വൻ ഭൂസ്വത്തുകളുടെ ഉടമകളുമായ ഇരുവരും നിലമ്പൂർ സ്വദേശികളുമാണ്. ഇവരാണ് നേരത്തെ പ്രളയ ദുരന്തത്തിന്റെ ഓർമയിൽ ജനങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞതും, വിങ്ങിപ്പൊട്ടിയതും. ഇതു രണ്ടും മാധ്യമങ്ങളിൽ ഏറെ പ്രാധാന്യത്തോടെ വാർത്തയാവുകയും ചെയ്തു. എന്നാൽ പാവപ്പെട്ട 25 സെന്റ് സ്ഥലം ഉള്ളവർ അഞ്ചുസെന്റും, രണ്ടും സെന്റും ഭൂമി ദാനംചെയ്യുമ്പോൾ അവരെ പോയി അഭിനന്ദിക്കാനും ആശീർവദിക്കാനും പോകുന്ന പാണക്കാരായ ഈ ജനപ്രതിനിധികൾ സ്വന്തം ഭൂസ്വത്തിൽനിന്നും ഒരു ശതമാനമെങ്കിലും നൽകിയാൽ തീരാവുന്ന പ്രശ്‌നമെ നിലമ്പൂരിലൊള്ളുവെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.
ഈ ശബ്ദസന്ദേശത്തിലെ ഭൂരിഭാഗം കാര്യങ്ങളും വസ്തുതാപരമായ കാര്യങ്ങൾ തന്നെയാണെന്നതിനാലാണ് ഇത് വൈറലാവുകയും ചെയ്തത്. വഹാബ് മുസ്ലിംലീഗ് രാജ്യസഭാ എംപിയും, അൻവർ എം.ഡി.എഫ് എംഎൽഎയുമാണെങ്കിലും രാഷ്ട്രീയ ഭേദമന്യേ പലരും ഈ ശബ്ദസന്ദേശം വാട്‌സ്ആപ്പിലൂടെയും, ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്.
ഇതേതുടർന്ന് സോഷ്യൽ മീഡിയയും ഈ വിഷയം ചർച്ചചെയ്യുന്നുണ്ട്.'കേരള ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് 207.84 ഏക്കർ ഭൂമി കൈവശം വെക്കുന്നതായി നിലമ്പൂരിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നൽകിയയാളാണ് അൻവർ. പി.വി അബ്ദുൽവഹാബ് എംപിക്കും കുടുംബത്തിനുമാവട്ടെ തോട്ടഭൂമികളടക്കം 2000 ഏക്കറിലധികം ഭൂസ്വത്തുക്കളുണ്ട്.അൻവർ തന്റൈ ഭൂസ്വത്തിന്റെ ഒരു ശതമാനവും അബ്ദുൽവഹാബ് 0.1 ശതമാനവും നൽകിയാൽ പ്രളയദുരന്തത്തിൽ സ്ഥലം നഷ്ടമായവർക്കെല്ലാം വീടുവെക്കാൻ സ്ഥലം ലഭ്യമാക്കാനാവും. പിന്നെ പ്രവാസികളുടെയും സാധാരണക്കാരന്റെയും അടുത്ത് ഭൂമിക്കുവേണ്ടി അലയേണ്ടിവരില്ല.'- ഇങ്ങനെയാണ് പല കമൻസും ഉയരുന്നത്.
പോത്തുകല്ലിൽ സർവകക്ഷിയോഗത്തിലാണ് പി.വി അൻവർ പ്രളയ ബാധിതരെയോർത്ത് പൊട്ടിക്കരഞ്ഞത്. സാന്ത്വനിപ്പിച്ചത് പി.വി അബ്ദുൽവഹാബും. പക്ഷേ ഇവരൊക്കെയാണ് പ്രദേശത്തെ ഭൂമി വൻതോതിൽ നശിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കവളപ്പാറ ദുരന്തത്തിനു ശേഷം ഓഗസ്റ്റ് 16നാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ദുരന്തമുണ്ടായിട്ടും പാഠം പഠിച്ചില്ലേ എന്ന് പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിനോട് ചോദിച്ചത് അതിനിടെ വിവാദമായിരുന്നു.
മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ വില്ലേജിൽ സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത് ആദിവാസികളുടെ കുടിവെള്ളം പോലും മുട്ടിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയിൽ പി.വി അൻവർ എംഎൽഎ കെട്ടിയ തടയണയുടെ പേരിലായിരുന്നു ഈ ചോദ്യം. തടയണപൊളിക്കാൻ കളക്ടർ ഉത്തരവിട്ടതോടെ തടയണകെട്ടിയ സ്ഥലം രണ്ടാം ഭാര്യ ഹഫ്സത്തിന്റെ പിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.
നിയമവിരുദ്ധമാണെന്നു കണ്ടെത്തിയ തടയണപൊളിച്ചുനീക്കാൻ ഹൈക്കോടതി പല തവണ ഉത്തരവിട്ടെങ്കിലും അതു പാലിച്ചില്ല. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെതുടർന്ന് മലപ്പുറം കളക്ടറാണ് തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടത്. ഈ കാലവർഷത്തിൽ വീണ്ടും തടയണയിൽ വെള്ളം സംഭരിച്ചതോടെയാണ് ഇനിയും പാഠം പഠിച്ചില്ലേ എന്ന് ഹൈക്കോടതിക്കുപോലും ചോദിക്കേണ്ടിവന്നത്.
ഹൈക്കോടതി ഇടപെടലിൽ വെള്ളം തുറന്നുവിട്ടതുകൊണ്ടാണ് ചീങ്കണ്ണിപ്പാലിയിൽ ദുരന്തം ഉണ്ടാവാതിരുന്നത്. കഴിഞ്ഞ കാലവർഷത്തിൽ കോഴിക്കോട് കട്ടിപ്പാറയിൽ സ്വകാര്യവ്യക്തി കെട്ടിയ തടയണതകർന്നാണ് 14 പേർ ഉരുൾപൊട്ടലിൽ മരണപ്പെട്ടത്.
ഈ തടയണക്ക് കുറുകെ റസ്റ്ററന്റ് കെട്ടാനുള്ള ബിൽഡിങ് പെർമിറ്റ് വാങ്ങി നിയമവിരുദ്ധമായി അൻവർ റോപ് വെയും പണിതു. ഇതേക്കുറിച്ച മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇതാണ് എന്റെ രീതിയെന്നും ഇനി പിഴയടച്ച് നിർമ്മാണം ക്രമവൽക്കരിക്കുമെന്നുമായിരുന്നു അൻവറിന്റെ മറുപടിയെന്നും ആരോപണമുയർന്നിരുന്നു.
കഴിഞ്ഞ തവണ കേരളം മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ നിലമ്പൂരും അതിന്റെ ദുരിതങ്ങൾ നേരിട്ടിരുന്നു. അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അൻവറിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. മന്ത്രിമാർക്കൊപ്പം ക്യാമ്പ് സന്ദർശനത്തിൽ മാത്രം ഒതുങ്ങിയിരുന്നു അൻവറിന്റെ പ്രവർത്തനങ്ങൾ. മഹാപ്രളയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മണ്ണിടിച്ചതുകൊണ്ടും തടയണകെട്ടിയതുംകൊണ്ടല്ല ഉരുൾപൊട്ടലെന്നും ഒരു കൈക്കോട്ടോ ജെ.സി.ബിയോ എത്താത്ത ഡീപ് ഫോറസ്റ്റുകളിൽ ഉരുൾപൊട്ടലുണ്ടായത് മണ്ണിടിച്ചിട്ടാണോ എന്ന് അൻവർ തന്റെ പ്രകൃതി ചൂഷണങ്ങളെ യാതൊരു മനസ്താപവുമില്ലാതെയാണ് ന്യായീകരിച്ചത്. മണ്ണിടിച്ചിട്ടോ തടയണകെട്ടിയിട്ടോ ആണോ കാടുകളിൽ രുൾപൊട്ടലുണ്ടാകുന്നതെന്ന് ചോദിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്നാണ് മുൻ മുഖ്യമന്ത്രികൂടിയായ വി എസ് അച്യുതാനന്ദൻ നിയമസഭയിൽ ഇതിനു മറുപടി നൽകിയത്.
കഴിഞ്ഞ വർഷം കക്കാടംപൊയിലിൽ മലയിടിച്ച് നിർമ്മിച്ച അൻവറിന്റെ വാട്ടർതീം പാർക്കിൽ ഉരുൾപൊട്ടൽ പരമ്പരകൾ തന്നെയുണ്ടായി. ഉരുൾപൊട്ടലല്ല മണ്ണിടിച്ചിൽ മാത്രമെന്നു പറഞ്ഞാണ് അന്ന് അൻവർ ന്യായീകരിച്ചത്. എന്നാൽ ഹെലികാം വഴി ഉരുൾപട്ടൽ ദൃശ്യങ്ങൾ പകർത്തി ന്യൂസ് 18 ചാനൽ വാർത്ത നൽകി. ഉരുൾപൊട്ടൽ ഉണ്ടായതായി കൂടരഞ്ഞി വില്ലേജ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ടും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം അൻവറിന്റെ പാർക്ക് അടച്ചുപൂട്ടുകയായിരുന്നു. ഇതുവരെയും അൻവറിന് പാർക്ക് തുറക്കാനായിട്ടില്ല.
പൂട്ടിയ വാട്ടർതീം പാർക്കിനു താഴെ തേനരുവി പ്ലാന്റേഷൻ ഭൂമിയിൽ നിയമംകാറ്റിൽപ്പറത്തി ക്വാറിയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പി.വി അൻവറിന്റെ ബിനാമി ക്വാറിയെന്നുപറഞ്ഞ് നാട്ടുകാർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.മലകളിൽ വെള്ളം തടഞ്ഞുനിർത്തുന്ന തടയണകളും അനിയന്ത്രിത ഖനനവുമാണ് ഉരുൾപൊട്ടലുകൾക്ക് കാരണമെന്ന് വിദഗ്ദർ വിലയിരുത്തുമ്പോൾ ഇതു രണ്ടും ചെയ്ത് ഉരുൾപൊട്ടലിന് വഴിയൊരുക്കുന്ന പ്രവൃത്തികളാണ് അൻവർ നിർബാധം തുടരുന്നത്. ദുരന്തത്തിന് വഴിയൊരുക്കുകയും ഒടുവിൽ ദുരന്തബാധിതർക്കുവേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്ന നാടകമാണ് അരങ്ങേറുന്നത്.
നിലമ്പൂരിലെ വലിയ കോടീശ്വരനാണ് പി.വി അബ്ദുൽവഹാബ് എംപി .പ്രളയദുരിതത്തിൽ മുങ്ങിയ നിലമ്പൂരിന് സാന്ത്വനം പകരാൻ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപ വളാഞ്ചേരി വി.കെ.എം സ്പെഷൽ സ്‌കൂളിലെ കുട്ടികൾ കൈമാറിയപ്പോൾ ഏറ്റുവാങ്ങിയ പി.വി അബ്ദുൽവഹാബ് എംപി വിതുമ്പിയിരുന്നു. ഈ ഒരു ലക്ഷത്തിന് നൂറുകോടിയുടെ വിലയുണ്ടെന്നു പറഞ്ഞായിരുന്നു വഹാബിന്റെ കരച്ചിൽ. ഭിന്നശേഷിക്കാരായ കുട്ടികൾപോലും തങ്ങൾക്കാവുന്ന സഹായമെത്തിച്ചപ്പോൾ ഓഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തിൽ വഹാബ് സന്ദർശനം നടത്തുന്നത് തന്നെ രാഹുൽഗാന്ധി കവളപ്പാറയിലെത്തിയ 11നാണ്.
നിലമ്പൂർ നഗരം വെള്ളത്തിൽ മുങ്ങി നൂറുകണക്കിനാളുകൾ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടിയപ്പോൾ എല്ലാ സൗകര്യങ്ങളുമുള്ള തന്റെ രണ്ട് സ്‌കൂളുകളും ദുരന്തബാധിതർക്കായി തുറന്നുകൊടുക്കാൻപോലും വഹാബ് സന്മനസ് കാണിച്ചിരുന്നില്ല. പീവീസ് പബ്ലിക് സ്‌കൂൾ, പീവീസ് മോഡൽ സ്‌കൂൾ എന്നിങ്ങനെ രണ്ട് സ്‌കൂളുകളാണ് നിലമ്പൂരിൽ വഹാബിനുള്ളത്. ആയിരത്തിലേറെ കുടുംബങ്ങൾക്ക് ഇവിടെ സുഖമായി താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ സ്‌കൂളുകളിലും മദ്രസകളിലും പള്ളികളിലും മറ്റുമായി പ്രാഥമിക സൗകര്യങ്ങൾക്കുപോലും ബുദ്ധിമുട്ടിയാണ് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞത്.
59 പേർ മണ്ണിനടിയിലായ കവളപ്പാറയിൽ മുഴുവൻ മൃതദേഹങ്ങളും കണ്ടെടുക്കും മുമ്പെയാണ് പി.വി അബ്ദുൽവഹാബ് എംപി രക്ഷാധികാരിയും പി.വി അൻവർ ചെയർമാനും പോത്തുകൽ പഞ്ചായത്ത് പ്രസിഡൻര് കരുണാകരൻപിള്ള കൺവീനറുമായി റീബിൽഡ് നിലമ്പൂർ എന്ന പേരിൽ കമ്മിറ്റിയുണ്ടാക്കി പണപ്പിരിവ് തുടങ്ങിയത്. പി.വി അൻവർ എംഎൽഎയുടെയും പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ളയുടെയും പേരിൽ എടക്കര എസ്.ബി.ഐ ബ്രാഞ്ചിൽ ജോയിന്റ് ്അക്കൗണ്ട് തുടങ്ങിയാണ് പണപ്പിരിവ്. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനചെയ്യാൻ സർക്കാരും സിപിഎമ്മും ആവശ്യപ്പെടുമ്പോഴാണ് സിപിഎം സ്വതന്ത്ര എംഎൽഎ സ്വന്തം പേരിലുള്ള ജോയിന്റ് അക്കൗണ്ടുവഴി പണം പിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക പണം നൽകരുതെന്നു പറഞ്ഞെന്ന് ആരോപിച്ച് മറുനാടൻ മലയാളിയുടെ പേരിൽപ്പോലും കേസെടുത്തവർ എംഎൽഎയുടെ പണപ്പിരിവിൽ മൗനം പാലിക്കുകയാണ്. 3000 മുതൽ 4000 കോടിവരെ നഷ്ടമുണ്ടായെന്നു പറഞ്ഞാണ് പണം പിരിക്കുന്നത്.എംഎൽഎക്കൊപ്പം റീബിൽഡ് നിലമ്പൂരിന്റെ ജോയിന്റ് ്അക്കൗണ്ടിലുള്ള പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ള നേരത്തെ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ കരുണാകരൻപിള്ള എംഎൽഎയുടെ പക്ഷത്തേക്ക് കാലുമാറിയാണ് ഇടതുപിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായത്. കൂറുമാറ്റനിയമപ്രകാരം കരുണാകരൻപിള്ളയെ അയോഗ്യനാക്കാൻ കോൺഗ്രസ് നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്. കരുണാകരൻപിള്ളക്ക് അയോഗ്യതവരുമ്പോൾ റീബിൽഡ് നിലമ്പൂരിന്റെ പ്രവർത്തനവും പ്രതിസന്ധിയിലാകും.
മംഗലാപുരത്ത് ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി എൻജിനീയർ നടുത്തൊടി സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയാണ് പി.വി അൻവർ എംഎൽഎ. പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിനെ തുടർ്ന്ന് ഹൈക്കോടതി അൻവറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെതുടർന്ന് അൻവറിനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം വഞ്ചനാകുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ അൻവറിന്റെ റീബിൽഡ് നിലമ്പൂർ പണപ്പിരിവിന്റെ ഭാവിയും പ്രതിസന്ധിയിലാണ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍