ദളിതർക്ക് ലോൺ കൊടുത്താൽ എങ്ങനെ അടയ്ക്കും; ഇനി ബാങ്കിൽ കയറിയാൽ പൊലീസിനെ കൊണ്ട് പിടിപ്പിക്കും; സിൻഡിക്കേറ്റ് ബാങ്ക് മാനജർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് യുവമോർച്ചാ നേതാവ്; പലിശ രഹിതവായ്പ വാങ്ങാൻ പെടാപാടുപ്പെട്ട യുവാവിന് നേരിടേണ്ടി വന്നത് ജാതിയുടെ പേരിൽ കടുത്ത അപമാനം; ആരോപണം നിഷേധിച്ച് മാനേജർ ദിവ്യയും; കിളിമാനൂരിലെ സിൻഡിക്കേറ്റ് ബാങ്ക് പുലിവാല് പിടിക്കുമ്പോൾ
എം മനോജ് കുമാർ
കിളിമാനൂർ: പ്രധാനമന്ത്രിയുടെ മുദ്രാ ലോൺ പദ്ധതിയിൽ കോൺക്രീറ്റ് മിക്സർ വാങ്ങിക്കാൻ അനുമതി തേടിയ ദളിത് യുവാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചത് വിവാദത്തിൽ. സിൻഡിക്കേറ്റ് ബാങ്കിന്റെ കിളിമാനൂർ ശാഖാ മാനേജരാണ് യുവാവിനെ ജാതിപ്പേര് വിളിച്ചതായി പരാതി ഉയർന്നത്. കിളിമാനൂരിലെ ദളിത് യുവാവും കിളിമാനൂർ യുവമോർച്ചാ നേതാവുമായ വിനോദിനാണ് മുദ്രാ ലോണിന്റെ പേരിൽ ജാതിപ്പേര് വിളിച്ചുള്ള അപമാനവും ലോൺ നിഷേധവും ഒരുമിച്ച് നേരിടേണ്ടി വന്നത് സംഭവത്തിൽ അപമാനിതനായി മടങ്ങിയ വിനോദ് ജാതിപ്പേര് വിളിച്ച് അപമാനിച്ചതിന്റെ പേരിൽ സിൻഡിക്കേറ്റ് ബാങ്ക് കിളിമാനൂർ ശാഖാ മാനേജർക്ക് എതിരെ പൊലീസിൽ പരാതിയും നൽകി.
കെട്ടിടം പണിക്ക് പോകുന്ന വിനോദ് 50000 രൂപയോളം മുടക്കി പേപ്പർ ജോലികൾ തീർത്താണ് കോൺക്രീറ്റ് മിക്സ്ചർ വാങ്ങാൻ സിൻഡിക്കേറ്റ് ബാങ്കിൽ മുദ്രാ ലോണിനു അപേക്ഷ നൽകിയത്. ലോൺ ലഭിച്ചില്ലെന്നത് പോകട്ടെ കാശും അപമാനവും ബാക്കിയായതിന്റെ വിഷമത്തിലാണ് ജാതിപ്പേർ വിളിച്ചുള്ള ആക്ഷേപത്തിന്റെ പേരിൽ വിനോദ് പൊലീസിൽ പരാതി നൽകിയത്. മുദ്രാ ലോണിന്റെ പേരിൽ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി വിനോദ് പറയുന്നതും ഇതിന്റെ പേരിൽ ബാങ്കിൽ നടന്ന പ്രശ്നങ്ങളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്.
രണ്ടു മാസം മുൻപാണ് യുവമോർച്ചാ നേതാവുകൂടിയായ വിനോദ് കോൺക്രീറ്റ് മിക്സ്ചർ വാങ്ങിക്കാൻ മുദ്രാ ലോണിനായി ബാങ്കിന്റെ അടുക്കൽ എത്തുന്നത്. അതിനായി ക്വട്ടെഷനും അപേക്ഷയും പേപ്പർ ജോലികളും ഒക്കെ പൂർത്തീകരിക്കാനാണ് ബാങ്ക് വിനോദിനോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം പേപ്പർ ജോലികളും കോൺക്രീറ്റ് മിക്സ്ചർ യന്ത്രത്തിനായി തൃശൂരിൽ പോയി ക്വട്ടെഷനും വിനോദ് ബാങ്കിൽ നൽകി. എല്ലാം പൂർത്തിയായപ്പോൾ വിനോദിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ഇതോടെ വിനോദ് അടുപ്പമുള്ളവരെ കൂട്ടി ഇന്നലെ ബാങ്കിലെത്തി. എന്നാൽ ബാങ്ക് മാനേജർ വിനോദിനെ കാണാൻ കൂട്ടാക്കിയില്ല.
പക്ഷെ ഉച്ചയ്ക്ക് എത്തിയ വിനോദ് ബാങ്ക് മാനേജറെ കാണും വരെ ബാങ്കിൽ തുടർന്നു. പക്ഷെ ലോൺ നിരസിക്കപ്പെട്ടു എന്ന മറുപടിയാണ് മാനേജർ പറഞ്ഞത്. ഇത് വിനോദിന്റെ കൂടെയുള്ളവർ ചോദ്യം ചെയ്തു. മാനേജർ പൊലീസിനെ വിളിച്ച് വിനോദിനെയും കൂടെയുള്ളവരെയും ഇറക്കിവിടുകയായിരുന്നു. എന്നാൽ മാനേജർ ജാതിപ്പേര് വിളിച്ച അപമാനിച്ച കാര്യം വിനോദ് പറഞ്ഞപ്പോൾ അതിനു സ്റ്റേഷനിൽ പരാതി നൽകാൻ പൊലീസ് നിർദ്ദേശിച്ചത് അനുസരിച്ചാണ് വിനോദ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. സംഭവങ്ങളെക്കുറിച്ച് വിനോദ് മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:
ജാതിപ്പേര് വിളിച്ചുള്ള അപമാനവും കാശ് നഷ്ടവുമാണ് മുദ്രാ ലോണിന്റെ പേരിൽ വന്നത്: വിനോദ്
എന്റെ വീട് കിളിമാനൂരാണ്. കെട്ടിടം പണി ഉൾപ്പെടെയുള്ള ജോലികൾ ചെയ്താണ് ഞാൻ കുടുംബം പുലർത്തുന്നത്. അതുകൊണ്ട് തന്നെ കോൺക്രീറ്റ് മിക്സ്ചർ എന്റെ ഒരു സ്വപ്നമായിരുന്നു. ഇത് മനസ്സിൽ കൂടുകെട്ടിയപ്പോഴാണ് മുദ്രാ ലോണിന്റെ സാധ്യതകൾ തേടി കോൺക്രീറ്റ് മിക്സ്ചറിനായി ഞാൻ കിളിമാനൂരെ സിൻഡിക്കേറ്റ് ബാങ്കിനെ സമീപിക്കുന്നത്. രണ്ടു മാസം മുൻപാണ് ബാങ്കിൽ എത്തുന്നത്. ആറു ലക്ഷത്തോളം രൂപ കോൺക്രീറ്റ് മിക്സ്ചറിനായി വരും. പ്രധാനമന്ത്രി മുദ്രാ ലോൺ നൽകുന്നത് ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് മുദ്രാ ലോണിനു വേണ്ടി ഞാൻ ബാങ്കിലെത്തിയത്.
ആദ്യം അപേക്ഷ നല്കാൻ പറഞ്ഞു. ഫോം തന്നു. പൂരിപ്പിച്ച് നല്കി. എന്താണ് പദ്ധതി എന്ന് ചോദിച്ചു. കോൺക്രീറ്റ് മിക്സ്ചർ എന്ന് ഞാൻ മറുപടിയും നൽകി. ക്വട്ടേഷൻ ബിൽ നല്കാൻ പറഞ്ഞു. അതിനായി തൃശൂരിൽ പോയി ക്വട്ടേഷൻ ബിൽ തയ്യാറാക്കി നൽകി. അപ്പോൾ പ്രോജക്റ്റ് റിപ്പോർട്ട് കൂടി വേണം എന്ന് പറഞ്ഞു. എന്റെ കുഞ്ഞിനു അസുഖമായ സമയമായിരുന്നു. ആ പണം കൂടി എടുത്താണ് ഞാൻ പ്രോജ്കറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നൽകിയത്. ലോൺ ശരിയാവുമായിരുന്നെങ്കിൽ അത് അന്നേ പറയാമായിരുന്നു. അത് പക്ഷെ മാനേജർ പറഞ്ഞില്ല. പകരം പറഞ്ഞത് കട എടുക്കണം എന്നാണ്. അതിനായി ഞാൻ ഇല്ലാത്ത പണവും മുടക്കി ഒരു കടയും എടുത്തു. 25000 രൂപ മുടക്കിയാണ് വാടകയ്ക്ക് കട എടുത്തത്. കട എടുത്തപ്പോൾ പഞ്ചായത്ത് ലൈസൻസ് വേറെയും എടുത്തു.
എന്നിട്ടും ലോൺ ശരിയാകാത്തപ്പോഴാണ് ഞാൻ സുഹൃത്തുക്കളെ വിളിച്ച് ബാങ്കിൽ എത്തിയത്. ഇവർ അത് ചോദ്യം ചെയ്തു. ഈ പക ബാങ്ക് മാനേജരുടെ മനസിലുണ്ടായിരുന്നു. പാവപ്പെട്ടവർക്ക് ജീവിക്കേണ്ടേ? പണക്കാർക്ക് മാത്രം ജീവിച്ചാൽ മതിയോ എന്നവർ മാനേജരോട് ചോദിക്കുകയും ചെയ്തു. അപ്പോൾ രണ്ടാമതും പ്രോജക്റ്റ് റിപ്പോർട്ട് നൽകാൻ പറഞ്ഞു. അത് നൽകിയപ്പോൾ രണ്ടാഴ്ച കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. ഇന്നലെ പതിനൊന്നു മണിയോടു വിളിച്ച് ബാങ്കിലേക്ക് വരാൻ പറഞ്ഞു. അപ്പോൾ കേൾക്കുന്ന വാർത്ത മുദ്രാ ലോൺ അപേക്ഷ തിരസ്ക്കരിക്കപ്പെട്ടുവെന്നാണ്. കോൺക്രീറ്റ് മിക്സ്ചർ യന്ത്രം വാങ്ങുമ്പോൾ അത് ലാഭകരമല്ല. അതിനാൽ ലോൺ നൽകാൻ കഴിയില്ല. തീരുമാനം വന്നത് തിരുവനന്തപുരം ഓഫീസിൽ നിന്നാണ് വന്നതും എന്നും പറഞ്ഞു. ലോൺ അപേക്ഷ നിരസിക്കപ്പെട്ടപ്പോൾ ഉച്ചയ്ക്ക് ശേഷം എന്റെ രണ്ടു സുഹൃത്തുക്കളെയും കൂട്ടി ഞാൻ ബാങ്കിൽ ചെന്നു. കാരണം അത്രയും പണം ഈ കാര്യത്തിൽ എനിക്ക് നഷ്ടമായിട്ടുണ്ട്. ലോൺ ലഭിക്കില്ലെങ്കിൽ അന്നേ പറഞ്ഞിരുന്നെങ്കിൽ ഈ പണം എനിക്ക് എന്റെ കയ്യിൽ തന്നെ നിൽക്കുമായിരുന്നു. പക്ഷെ ഉച്ചയ്ക്ക് ശേഷം ബാങ്കിൽ എത്തിയപ്പോൾ പൊലീസുണ്ട്. മാനേജർ പൊലീസ് സഹായം തേടിയിരുന്നു. എന്നോടു സംസാരിക്കാൻ കഴിയില്ലാ എന്നാണ് മാനേജർ പറഞ്ഞത്. ഇനി നീ ബാങ്കിനകത്ത് കയറിക്കഴിഞ്ഞാൽ പൊലീസിനെക്കൊണ്ട് പിടിപ്പിക്കും.
പട്ടിക ജാതിക്കാർക്കും ------- വിഭാഗത്തിൽ പെട്ടവർക്കും ലോൺ നൽകിയാൽ എങ്ങിനെ അടയ്ക്കും-ഇതാണ് മാനേജർ പറഞ്ഞത്. മുദ്രാ ലോണിന്റെ പേരിൽ അത്രയധികം മാനേജർ എന്നെ അസ്വസ്ഥനാക്കിയിരുന്നു. അതും കൂടാതെ എനിക്ക് കാശ് നഷ്ടവും, ഇതാ ഇപ്പോൾ ലോൺ നിഷേധവും. അതിനൊപ്പം മുഴങ്ങുന്നതോ പട്ടികജാതി-സമുദായം എന്ന പ്രയോഗവും. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാൻ അങ്ങിനെ തന്നെ ബാങ്കിൽ ഇരുന്നു. ഇങ്ങിനെ ഒരു ആക്ഷേപം എന്നോടു പറഞ്ഞിട്ടുണ്ട്. അതിനാൽ എല്ലാവരും വരണം എന്ന് സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. അവർ എത്തി. അവരുടെ മുന്നിൽ നിന്നാണ് മാനേജർ ജാതിപ്പേര് വിളിച്ച് അപമാനിച്ചത്. അവർ ഇതു കേട്ടിട്ടുണ്ട്.
അവരും പറഞ്ഞു മാഡം, ഇങ്ങിനെ ജാതിപ്പേര് വിളിക്കാൻ പാടില്ലാ എന്നും അവരും മാനേജരോട് പറഞ്ഞിരുന്നു. മാഡത്തിന്നോട് സംസാരിക്കണം എന്നും അവരും പറഞ്ഞു. പക്ഷെ ആരോടും സംസാരിക്കേണ്ട ആവശ്യമില്ലാ എന്നാണ് മാനേജർ പറഞ്ഞത്. അപ്പോൾ കൂടുതൽ പൊലീസും എത്തി. ബാങ്കിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ അറസ്റ്റ് എന്നും പൊലീസും. ഞാൻ ജാതിപ്പേര് വിളിച്ച് അപമാനിച്ച കാര്യം പൊലീസിനോട് പറഞ്ഞു. അപ്പോൾ സ്റ്റേഷനിൽ വന്നു പരാതി നൽകാൻ പറഞ്ഞു. അതിനാലാണ് ഞാൻ പരാതി നൽകിയത്.
ജാതിപ്പേര് വിളിച്ചില്ല; ലോൺ നൽകാൻ കഴിയില്ല എന്ന് ആദ്യമേ അറിയിച്ചു: സിൻഡിക്കേറ്റ് ബാങ്ക് മാനേജർ
പക്ഷെ വിനോദിന്റെ പരാതി നിഷേധിക്കും വിധമാണ് ബാങ്ക് മാനേജർ ദിവ്യ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഞാൻ ക്വട്ടേഷൻ നൽകാനോ, പ്രോജക്റ്റ് റിപ്പോർട്ട് നൽകാനോ ആവശ്യപ്പെട്ടിട്ടില്ല. ഇതൊന്നും ആവശ്യപ്പെടാതെ തന്നെ എല്ലാം സബ്മിറ്റ് ചെയ്ത് ലോൺ അനുവദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപിക്കാരൻ ആയതിനാൽ മുദ്രാ ലോൺ നൽകിയേ തീരൂ എന്ന നിലപാടിലായിരുന്നു വിനോദ്. ബാങ്കിന് ബാങ്കിന്റെതായ നടപടിക്രമങ്ങളുണ്ട്. ലോൺ അപേക്ഷ നിരസിച്ചത് ബാങ്കിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിൽ നിന്നാണ്. വിനോദ് തലവേദനയായി മാറിയപ്പോൾ ഞാൻ ഫയൽ തീരുമാനത്തിനായി റീജിയണൽ ഓഫീസിലേക്ക് കൈമാറിയിരുന്നു. അത് പ്രകാരമുള്ള തീരുമാനമാണ് ഇന്നലെ വന്നത്. പക്ഷെ വിനോദും ബിജെപിക്കാരും ഇന്നലെ ബാങ്കിൽ വന്നു പ്രശ്നമുണ്ടാക്കി. അതിനാലാണ് പൊലീസിന്റെ സഹായം തേടിയത്. ബാങ്കിൽ ഞാൻ പുതിയ മാനേജർ ആയി എത്തിയതേയുള്ളൂ. അതുകൊണ്ട് തന്നെ എനിക്ക് എല്ലാം പഠിക്കേണ്ടി വന്നിരുന്നു. രണ്ടു മാസം മുൻപാണ് ഞാൻ ബാങ്കിൽ വരുന്നത്.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആണെന്നാണ് പറഞ്ഞത്. എനിക്ക് മോദിയുടെ മുദ്രാ ലോൺ വേണം എന്നാണ് എന്നോടു പറഞ്ഞത്. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ കോൺക്രീറ്റ് മിക്സ്ചർ വാങ്ങി വാടകയ്ക്ക് നൽകാൻ എന്നാണ് പറഞ്ഞത്. ലോൺ നൽകുമ്പോൾ സ്വന്തം ബിസിനസിനു ആണ്. ഇങ്ങിനെ മൂന്നാമത് പാർട്ടിക്ക് എന്ന് തന്നെ പറയുമ്പോൾ മുദ്രാ ലോൺ വഴി അതിനു അനുമതി നൽകാൻ കഴിയില്ല. ഇത് പറഞ്ഞപ്പോൾ വിനോദ് ഒച്ചയുണ്ടാക്കി. അപ്പോൾ ഇത് ബാങ്കിന്റെ ഉന്നതർക്കും പൊലീസിനുമായി പരാതിയുടെ രൂപത്തിൽ നൽകേണ്ടി വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതോടെയാണ് ബിജെപി പ്രവർത്തകർ ഇളകി. നിരന്തര അന്വേഷണമായിരുന്നു. ഞാൻ ലോൺ നൽകുന്നില്ല എന്ന രീതിയിൽ വന്നു അന്വേഷിക്കുക. ഇത് തന്നെ തലവേദനയായി. ആരാണ് ശരിയായ കസ്റ്റമർ എന്നുപോലും എനിക്ക് തിരിച്ചറിയാൻ കഴിയാതെയായി. ജെസിബി വരെ വാങ്ങിക്കണം. എന്ന രീതിയിൽ ആണ് മുദ്രാ ലോണിനായി ആവശ്യം വരുന്നത്. ഇതെല്ലാം വിനോദ് പ്രശ്നം വന്നശേഷം എനിക്ക് നേരിടേണ്ടി വന്നു. ഞാൻ ചോദിക്കാതെ തന്നെ എല്ലാ ഡോക്യുമെന്റും വിനോദ് നൽകി. പ്രോജക്റ്റ് റിപ്പോർട്ടും അടക്കം. ഒന്നും ചോദിക്കാതെ നൽകിയതാണ്. ഞാൻ ജാതിപ്പേര് വിളിച്ചിട്ടില്ല. സംസാരിക്കാൻ കഴിയില്ലാ എന്നാണ് പറഞ്ഞത്. എല്ലാം സിസിടിവിയിലുണ്ട്. ബിജെപിക്കാർ ബാങ്കിൽ വന്നു പ്രശ്നമുണ്ടാക്കി. മുദ്രാ ലോൺ ഞാൻ നൽകുന്നില്ല എന്ന രീതിയിലാണ് പ്രശ്നങ്ങൾ നീങ്ങിയത്. അതോടെയാണ് റീജിയണൽ ഓഫീസിനെ ഞാൻ കാര്യങ്ങൾ ധരിപ്പിച്ചത്. എനിക്ക് കാര്യങ്ങൾ താങ്ങാൻ കഴിയുമായിരുന്നില്ല. റീജിയണൽ ഓഫീസാണ് ഇന്നലെ റിജക്ഷൻ ലെറ്റർ നൽകിയത്. അതിനാണ് വിനോദിനെ വിളിച്ചത്. ഉച്ചയക്ക് ശേഷം ബിജെപിക്കാരും വിനോദും ഓഫീസിലെത്തി പ്രശ്നമുണ്ടാക്കി. അതോടെയാണ് ഞാൻ പൊലീസിനെ വിളിച്ചത്. കാബിനിൽ കയറാതെയാണ് ഞാൻ വിനോദിനോടും ഒപ്പമുള്ളവരോടും സംസാരിച്ചത്.
ബിജെപിക്കാർ എന്നോടു തട്ടിക്കയറി. കാബിനിൽ വന്നിരിക്കണം എന്നാണ് എന്നോടു പറഞ്ഞത്. ലോൺ വേണ്ട ആളോട് സംസാരിക്കാം. കൂടെ വന്ന ആളോട് ഞാൻ എന്തിനു സംസാരിക്കണം. അതുമല്ല അവരുടെ ടോൺ വേറെയുമായിരുന്നു. അങ്ങിനെയാണ് പൊലീസ് സഹായം തേടാൻ തീരുമാനിച്ചതും പൊലീസ് എത്തിയതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്