വെള്ളിയാഴ്ച കോടതി അവധിയായതിനാൽ ഇന്ന് തന്നെ പുറത്തിറക്കാൻ മുന്നിലുള്ളത് സാക്ഷാൽ പിണറായി; ബിഡിജെഎസ് നേതാവിന്റെ ആരോഗ്യത്തിൽ ആശങ്കയറിയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് അയച്ചത് അമിത് ഷായുടെ ഇടപെടൽ ഉറപ്പാക്കാൻ; തുഷാറിനെ അജ്മാൻ ജയിൽ നിന്നും മോചിപ്പിക്കാൻ നടക്കുന്നത് അതിവേഗ ശ്രമങ്ങൾ; സഹായത്തിനു ബിജെപി നേതൃത്വവും; ബിനോയിയോട് കാട്ടാത്ത ആവേശം തുഷാറിനോട് കാട്ടുന്നതിൽ കോടിയേരിക്ക് അതൃപ്തിയും; വെള്ളാപ്പള്ളിയുടെ മകന് വേണ്ടി ഏവരും രാഷ്ട്രീയം മറക്കുമ്പോൾ
എം മനോജ് കുമാർ
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിൽ നിന്നും മോചിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് തിരക്കിട്ട ശ്രമങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണയുമായി രംഗത്തുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള ശ്രമങ്ങൾ നടത്തുന്നതിലും നല്ലത് ഡൽഹി കേന്ദ്രമാക്കിയുള്ള ശ്രമങ്ങളാണ് നല്ലത് എന്ന തീരുമാനത്തിന്നൊടുവിലാണ് ഡൽഹി കേന്ദ്രമാക്കിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയത്. കേരളത്തിലെ എൻഡിഎ കൺവീനറായ തുഷാർ വെള്ളാപ്പള്ളി ജയിലിൽ കിടക്കുന്നത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുന്നതിനാൽ ബിജെപി കേന്ദ്ര നേതൃത്വവും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്.
അതേസമയം ബിജെപിയുമായി അകന്നു കഴിയുകയാണെങ്കിലും തുഷാർ പ്രശ്നത്തിൽ ബിജെപിയുടെ സഹായം തേടി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുണ്ട്. എൻഡിഎ കൺവീനർ പദവിയിൽ തുടരുന്നതിനാൽ തുഷാർ പ്രശ്നത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ബിജെപി സംസ്ഥാന നേതൃത്വത്തോടും കേന്ദ്ര നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ ജയിൽ മോചനത്തിനായി കേരള സർക്കാരും ഇടപെടൽ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പിണറായിയും വെള്ളാപ്പള്ളിയും സംസാരിച്ചിട്ടുണ്ട്. യുഎഇയിലെ വ്യവാസയ പ്രമുഖന്റെ ഇടപെടലും പിണറായി ഉറപ്പാക്കും. നേരത്തെ ദുബായിൽ കോടിയേരി ബാലകൃഷ്ണന്റെ മകനും കേസിൽ കുടുങ്ങിയിരുന്നു. അന്നൊന്നും പിണറായി വിജയൻ ഇടപെടലുകൾക്ക് നേരിട്ട് രംഗത്തിറങ്ങിയില്ല. എന്നാൽ തുഷാറിന്റെ കാര്യമെത്തിയപ്പോൾ പിണറായി കേന്ദ്രത്തിന് കത്ത് പോലും അയച്ചു. ഇതിൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അതൃപ്തിയും ഉണ്ട്. എങ്കിലും എസ് എൻ ഡി പിയെ ഇടതുപക്ഷത്തുകൊണ്ടു വരാനുള്ള പിണറായിയുടെ ഉദ്ദേശ ശുദ്ധിയെ കോടിയേരി ചോദ്യം ചെയ്യില്ല.
അങ്ങനെ സിപിഎമ്മും ബിജെപിയും സംയുക്തമായാണ് തുഷാറിന് വേണ്ടി രംഗത്തുള്ളത്. അജ്മാനിൽ അറസ്റ്റ് ചെയ്യപ്പെട്ട തുഷാറിനെ ഇന്നു തന്നെ ജയിൽ വിമോചിതനാക്കാനാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എൻഡിപി നേതൃത്വവും അടുപ്പമുള്ളവരും ശ്രമിക്കുന്നത്. തുഷാറിന് എതിരായി പരാതി നൽകിയ പ്രവാസി വ്യവസായി നാസിൽ അബ്ദുള്ളയോട് വെള്ളാപ്പള്ളിയുടെ അടുപ്പക്കാർ നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്. പക്ഷെ പരാതിയും കേസും ആയതിനാൽ തുക മുഴുവൻ നൽകട്ടെ. എന്നിട്ട് കേസ് പിൻവലിക്കാം എന്നാണ് നാസിൽ നൽകിയ മറുപടി. എസ്എൻഡിപിയുമായി അടുപ്പമുള്ള ദുബായ് കേന്ദ്രമാക്കിയുള്ള മുഴുവൻ പേരും തുഷാറിന്റെ ജയിൽ വിമോചനത്തിനു രംഗത്തുണ്ട്. നാളെ വെള്ളിയാഴ്ചയായതിനാൽ അജ്മാൻ കോടതി അവധിയാണ്. അതിനാൽ ഇന്നു തന്നെ ജാമ്യം നേടാനാണ് ശ്രമം. ഇന്നു ജാമ്യം ലഭിച്ചില്ലെങ്കിൽ ജയിൽവാസം നീളാൻ സാധ്യതയുള്ളതിനാൽ ഇന്നു തന്നെ ജാമ്യം നേടാനാണ് ശ്രമിക്കുന്നത്. ഇന്നു ജാമ്യം കിട്ടിയില്ലെങ്കിൽ ജയിൽ വാസം നീളാനുള്ള സാധ്യതകൾ വെള്ളാപ്പള്ളി നടേശനും മുന്നിൽ കാണുന്നത്. അതിനാൽ ജാമ്യക്കാരെ മുഴുവൻ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. അതിനായുള്ള ജാമ്യക്കാരെ എസ്എൻഡിപി നേതൃത്വം ഏർപ്പാടാക്കിയിട്ടുണ്ട്. അതിനാൽ ജാമ്യം ഇന്നു തന്നെ ലഭിക്കും എന്ന പ്രതീക്ഷയാണ് വെള്ളാപ്പള്ളി അടക്കമുള്ള എസ്എൻഡിപി നേതാക്കൾ മറുനാടനുമായി പങ്കു വെച്ചത്.
രണ്ടു ദിവസം മുൻപാണ് തുഷാർ അജ്മാനിലേക്ക് പോകുന്നത്. പ്രവാസി വ്യവസായിയെ കാണാനോ പണം സംബന്ധമായ കേസിൽ ധാരണയാക്കാനോ അല്ല തുഷാർ പോയത്. വേറെ ഒരു ബിസിനസ് ഡീൽ സംസാരിക്കാനാണ് തുഷാറിനു ക്ഷണം വന്നത്. അഭ്യുദയകാംക്ഷികളിൽ നിന്നും വന്ന ക്ഷണത്തിൽ വിശ്വസിച്ചാണ് തുഷാർ അജ്മാനിൽ കാൽ കുത്തിയത്. ഈ കേസ് അജ്മാനിൽ എത്തുമ്പോൾ തുഷാറിന്റെ മുൻപാകെയുണ്ടായിരുന്നില്ല. പക്ഷെ ഈ കേസിന്റെ കാര്യത്തിനാണ് എന്നും സംഭവം അറസ്റ്റിലേക്കാണ് നീങ്ങുന്നത് എന്നും അജ്മാനിൽ എത്തിയപ്പോഴാണ് തുഷാറിനു മനസിലായത്. അതുകൊണ്ട് തന്നെ ഒരു മുൻകരുതലിലും തുഷാറിനു കഴിഞ്ഞതുമില്ല. അറസ്റ്റ് വാർത്തയും വെള്ളാപ്പള്ളിയും വൈകിയാണ് അറിയുന്നത്. അതുകൊണ്ട് വെള്ളാപ്പള്ളിക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. പക്ഷെ ഇപ്പോൾ വെള്ളാപ്പള്ളിയും എസ്എൻഡിപി നേതൃത്വവും അരയും തലയും മുറുക്കി തുഷാറിന് പിന്നാലെയുണ്ട്. 20 കോടി ഒരു പ്രശ്നമല്ലെന്നാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്തർ വെള്ളാപ്പള്ളിയെ അറിയിച്ചത്. പക്ഷെ എത്രയും തുക കൊടുക്കാനില്ല എന്ന പ്രതികരണമാണ് ഇവരോട് വെള്ളാപ്പള്ളി നടത്തിയത്.
വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയ ന്യായം ബിസിനസ് അവസാനിപ്പിച്ചു തന്നെ കാൽ നൂറ്റാണ്ടോളമായി എന്നതാണ്. കെട്ടിട നിർമ്മാണത്തിനായി നാസിൽ അബ്ദുള്ളയുടെ സ്ഥാപനത്തിൽ നിന്നും തുഷാർ സാമഗ്രികൾ വാങ്ങിയപ്പോൾ നിലനിന്ന കടം എന്നാണ് പ്രവാസി വ്യവസായി പറഞ്ഞത്. പക്ഷെ ഇത്ര തുകയില്ല എന്ന് വെള്ളാപ്പള്ളി പക്ഷവും ശഠിക്കുന്നു. പക്ഷെ ഊരിപ്പോരാൻ കഴിയില്ലെങ്കിൽ തുക അടയ്ക്കാൻ തന്നെയാണ് വെള്ളാപ്പള്ളി നിർദ്ദേശിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെയാണ് ഇന്നു തന്നെ തുഷാർ ജയിൽ വിമോചിതാകും എന്ന പ്രതീക്ഷ വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നത്. ഒരു ഒത്തുതീർപ്പ് ധാരണ ഇല്ലാതെ നിയമപരമായി കേസ് അവസാനിപ്പിക്കാൻ കഴിയുമോ എന്നും ശ്രമിക്കുന്നുണ്ട്. നിയമനടപടികൾ വൈകുമെങ്കിൽ കേസ് ഒത്തു തീർക്കാൻ ധാരണയാവാം എന്നും തീരുമാനമുണ്ട്. അങ്ങിനെയെങ്കിൽ 20 കോടി രൂപ നൽകാം എന്ന ധാരണയാക്കി തുഷാറിനെ ഇറക്കാനാണ് ശ്രമം നടക്കുന്നത്.
പത്ത് വർഷം മുൻപ് അജ്മാനിലെ ബിസിനസ് ഡീലുകൾ തുഷാർ അവസാനിപ്പിച്ചതാണ്. പിന്നെയെങ്ങിനെ 20 കോടി രൂപയുടെ ചെക്ക് തുഷാറിനെതിരെ പരാതി നൽകിയ പ്രവാസി വ്യവസായി നാസിൽ അബ്ദുള്ളയ്ക്ക് ലഭിച്ചു എന്നാണ് വെള്ളാപ്പള്ളിയും എസ്എൻഡിപി നേതാക്കളും അന്വേഷിക്കുന്നത്. തുഷാറിന്റെ അശ്രദ്ധ ഈ കാര്യത്തിൽ വന്നു ഭവിച്ചതായാണ് ഇവർ കണക്കുകൂട്ടുന്നത്. തുഷാറിന്റെ ചില ചെക്കുകൾ ബിസിനസ് അവസാനിപ്പിക്കുമ്പോൾ തുഷാറിന്റെ മാനജരുടെ കയ്യിലുണ്ടായിരുന്നു. ഈ ചെക്കുകളിൽ ഒന്നാണ് നാസിൽ അബ്ദുള്ളയ്ക്ക് ലഭിച്ചിട്ടുണ്ടാകാമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. ബ്ലാങ്ക് ചെക്കിൽ തുക പിന്നീട് എഴുതിചേർക്കപ്പെട്ടതാണ്. ഞങ്ങൾ അതിൽ ഉറച്ചു വിശ്വസിക്കുന്നു. കാരണം 20 കോടി രൂപയുടെ ഒരു ഡീൽ തുഷാർ നടത്തിയിട്ടില്ല. തുക എഴുതിയ മഷി പരിശോധിച്ചാൽ കൃത്രിമം വെളിയിൽ വരും. തുഷാറിന്റെ ഒപ്പ് പത്ത് വർഷം മുൻപുള്ളതാകും. തുക എഴുതിയത് പിന്നീടുമാകും. ഇത് പരിശോധനയിൽ വെളിയിൽ വരേണ്ട കാര്യമാണ്. ബ്ലാക്ക് ചെക്കിൽ തുക എഴുതി ചേർത്തതാണ് നടന്നത്. ഇതിൽ ഒരു ചതി മണക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേസിന്റെ കാര്യത്തിൽ ശ്രദ്ധിച്ച് നീങ്ങും-വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ നിമിഷം മുതൽ വെള്ളാപ്പള്ളി നടേശന്റെ ഫോണിനു വിശ്രമമുണ്ടായിരുന്നില്ല. രാഷ്ട്രീയമായി ഇരു ചേരികളിലാണെങ്കിലും തുഷാർ അറസ്റ്റിലായ നിമിഷം വെള്ളാപ്പള്ളിക്ക് നിരന്തര ഫോൺ കോളുകൾ ആണ്. മോചനത്തിനായി വെള്ളാപ്പള്ളി വിളിക്കുന്ന കാളുകൾ വേറെയും. വെള്ളാപ്പള്ളിക്ക് അടുപ്പമുള്ള രാഷ്ട്രീയ നേതാക്കൾ മുഴുവൻ വിളിച്ച് വിവരങ്ങൾ തിരക്കിക്കഴിഞ്ഞു. അഭ്യുദയകാംക്ഷികളുടെ കാളുകൾ വേറെയും. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയും നിരന്തര ശ്രമത്തിലാണ്. അജ്മാനിൽ നിന്നും ഡൽഹിയിൽ നിന്നും വിളിക്കുന്ന കാളുകൾക്ക് കാതോർക്കുകയാണ് വെള്ളാപ്പള്ളിയും. പക്ഷെ ഒരു നിർദ്ദേശമാണ് വെള്ളാപ്പള്ളി കൈമാറിയത്. നാളെ അജ്മാൻ കോടതി അവധിയായതിനാൽ ഇന്നു തന്നെ തുഷാറിനെ പുറത്ത് ഇറക്കണം. അതിനായി എന്ത് വേണമെങ്കിലും ചെയ്യണം. അതുകൊണ്ട് തന്നെയാണ് നിവൃത്തിയില്ലെങ്കിൽ 20 കോടി നൽകി കേസ് ഒത്തുതീർക്കാൻ വെള്ളാപ്പള്ളി അടുപ്പക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
10 വർഷം മുൻപ് നൽകിയ 10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാണ് കഴിഞ്ഞദിവസം അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായശേഷം പിന്നീട് അജ്മാൻ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു. അജ്മാനിലെ തൃശൂർ സ്വദേശിയായി വ്യവസായി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ തുഷാറിന് എതിരെ രണ്ടു ദിവസം മുൻപ് പരാതി നൽകിയത്. പിന്നീട് തുഷാറിനെ അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ പൊലീസിന് കൈമാറുകയായിരുന്നു. അജ്മാനിൽ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കമ്പനി. എന്നാൽ പത്തുവർഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളക്ക് കുറച്ച് പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലായിരുന്നു പരാതിയും അറസ്റ്റും വന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്