പ്രളയത്തിലെ അത്യുഗ്രൻ ഇടപെടൽ! ജനകീയമുഖമായ പ്രശാന്ത് മേയർ പദവി രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു മുഴം മുമ്പേ സിപിഎം; പഴയ കോട്ട തിരിച്ചു പിടിക്കാൻ യുവ നേതാവിന് കഴിയുമെന്ന് വിലയിരുത്തൽ; കോൺഗ്രസിൽ സീറ്റ് മോഹവുമായുള്ളത് അര ഡസനിലേറെ പേർ; കുമ്മനത്തെ വീണ്ടും ഇറക്കാൻ ബിജെപിയും; തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാകുമ്പോൾ വട്ടിയൂർക്കാവിൽ അതിശക്തമായ ത്രികോണം ഉറപ്പ്
എം മനോജ് കുമാർ
തിരുവനന്തപുരം: കെ.മുരളീധരൻ ലോക്സഭാ അംഗമായതോടെ കടുത്ത ത്രികോണ മത്സരത്തിനു അരങ്ങൊരുങ്ങുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയായേക്കും. പ്രശാന്തിനെ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായതായി സൂചനയുണ്ട്. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതോടെ തിരുവനന്തപുരം മേയർ സ്ഥാനം പ്രശാന്ത് രാജിവെച്ചേക്കും.
മേയർ സ്ഥാനത്ത് പ്രശാന്തിനെ നിലനിർത്തി വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കേണ്ടെന്നാണ് സെക്രട്ടറിയേറ്റിൽ ഉരുത്തിരിഞ്ഞ തീരുമാനം. മേയർ സ്ഥാനത്ത് തുടരുമ്പോൾ തന്നെ പ്രശാന്ത് വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയായാൽ അത് സിപിഎമ്മിന്റെ വട്ടിയൂർക്കാവ് വിജയസാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്നാണു സിപിഎമ്മിൽ ഉരുത്തിരിഞ്ഞ അഭിപ്രായം. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയാക്കിയാൽ പ്രശാന്ത് മേയർ പദവി രാജിവെയ്ക്കട്ടെ എന്നാണ് പാർട്ടിയിൽ ഉയർന്ന അഭിപ്രായം. ശക്തമായ ത്രികോണമത്സരത്തിനു വട്ടിയൂർക്കാവ് വേദിയാകും എന്ന് തന്നെയാണ് വരുന്ന സൂചനകൾ. പഴയ തിരുവനന്തപുരം നോർത്താണ് പിന്നീട് വട്ടിയൂർക്കാവായി മാറിയത്. നോർത്തിൽ അവസാന ആറ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിലും ജയിച്ചത് മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന എം വിജയകുമാറാണ്.
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച കെ.മുരളീധരൻ നിലവിൽ വട്ടിയൂർക്കാവിനെ കോൺഗ്രസ് കോട്ടയാക്കി മാറ്റിയിട്ടുണ്ട്. അതിനാൽ മുരളീധരന്റെ അഭാവത്തിൽ മികച്ച സ്ഥാനാർത്ഥിയിലൂടെ സീറ്റ് നിലനിർത്താനാണ് കോൺഗ്രസ് നീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി മുരളീധരന്റെ അഭാവത്തിൽ മണ്ഡലം സ്വന്തമാക്കാം എന്ന കണക്കുകൂട്ടലിൽ മികച്ച കരുനീക്കങ്ങളുമായി നീങ്ങുന്നുണ്ട്. ഇത് രണ്ടും മുന്നിൽ കണ്ടാണ് പ്രശാന്തിനെ ഉയർത്തിപ്പിടിച്ച് മണ്ഡലം കൈപ്പിടിയിലാക്കാൻ സിപിഎം നീക്കം നടത്തുന്നത്. വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തായതിന്റെ നാണക്കേട് പ്രശാന്തിന് കഴിഞ്ഞേക്കും എന്നാണ് സിപിഎമ്മിലെ വിലയിരുത്തൽ.
മേയർ സ്ഥാനം രാജിവയ്ക്കാതെ മത്സരിച്ചാൽ സിപിഎമ്മിന് വിജയസാധ്യതയില്ലാ എന്ന ഒരഭിപ്രായം മണ്ഡലത്തിൽ തന്നെ ഉയർന്നേക്കാം. അതിനാൽ പ്രശാന്ത് മേയർ സ്ഥാനം രാജിവെച്ച് പൂർണ ശ്രദ്ധ മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിക്കട്ടെ എന്ന തീരുമാനത്തിലേക്കാണ് പാർട്ടി നീങ്ങുന്നത്. വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയായാൽ പ്രശാന്തിനു മേയർ പദവി പ്രശാന്തിന് നഷ്ടമാകും. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ടു മേയർ തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രശാന്തിന്റെ ഇമേജ് വർദ്ധിപ്പിച്ചതായും പാർട്ടിയിൽ അഭിപ്രായമുണ്ട്. അതിനാൽ ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള പ്രശാന്ത് തന്നെ സ്ഥാനാർത്ഥിയാകട്ടെ എന്നു തന്നെയാണ് വരുന്ന തീരുമാനം.
പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനത്തോട് പുറംതിരിഞ്ഞു നിന്ന കലക്ടർ കെ.ഗോപാലകൃഷ്ണൻ വിമർശന വിധേയനായിരുന്നു. ഇതേ സമയം പ്രശാന്ത് മേയർ എന്ന രീതിയിൽ സജീവമായി നിറഞ്ഞു നിൽക്കുകയും തെക്കൻ കേരളത്തിന്റെ സഹായം വടക്കൻ കേരളത്തിനു ഉറപ്പ് വരുത്തുകയും ചെയ്തു. ഇത് വട്ടിയൂർക്കാവിൽ പ്രശാന്തിന് തുണയാകും എന്നാണ് സിപിഎം കരുതുന്നത്. നിലവിൽ വട്ടിയൂർക്കാവ് പിടിക്കുക സിപിഎമ്മിന്റെ പ്രധാന അജണ്ടയാണ്. കോൺഗ്രസിന്റെ കെ.മുരളീധന്റെ കയ്യിൽ നിന്ന് മണ്ഡലം തിരിച്ച് പിടിക്കാൻ ടി.എൻ.സീമയെ പോലുള്ള സ്ഥാനാർത്ഥിയെ ഇറക്കിക്കളിച്ചിട്ട് പോലും കഴിഞ്ഞ തവണ സിപിഎമ്മിന് രക്ഷ കിട്ടിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർത്ഥിയായ ടി.എൻ.സീമ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ 43700 വോട്ടു നേടി രണ്ടാമത് വന്നപ്പോൾ 40411വോട്ടു നേടി സീമ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.
എന്നാൽ ചെറിയാൻ ഫിലിപ്പ് മത്സരിച്ച 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മുരളീധരന് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്യാൻ ചെറിയാന് കഴിഞ്ഞിരുന്നു. ഈ നേട്ടം പക്ഷെ സീമയ്ക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ല. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനെ പിന്തള്ളി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവ് പാർട്ടിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ചെറുപ്പത്തിന്റെ തിളപ്പിലുള്ള പ്രശാന്തിന് വട്ടിയൂർക്കാവിൽ സ്കോർ ചെയ്യാൻ കഴിഞ്ഞേക്കുമെന്നു പാർട്ടി കരുതുന്നു. . മുരളീധരൻ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയല്ലാത്തതിനാൽ വിജയം അകലയല്ലെന്നും പൊരുതാൻ പ്രശാന്തിന് കഴിയും.
അതേസമയം പ്രശാന്തിനെ ഒതുക്കാനുള്ള ഒരു നീക്കമായും പ്രശാന്തിന്റെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിത്വത്തെ പാർട്ടി കാണുന്നുണ്ട്. വട്ടിയൂർക്കാവിൽ പ്രശാന്തിന് വിജയം ലഭിക്കില്ലെന്നും ബിജെപി സ്ഥാനാർത്ഥിക്കും പിന്നിൽ മൂന്നാമതായി തന്നെയാകും പ്രശാന്ത് ഫിനിഷ് ചെയ്യുക എന്ന് തന്നെയാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ ബിജെപി നിർത്താൻ സാധ്യതകൾ ഏറെയാണ്. കഴിഞ്ഞ തവണ കുമ്മനത്തിനും പിന്നിലാണ് സീമയുടെ സ്ഥാനം. അതുകൊണ്ട് തന്നെ പ്രശാന്തിന് ഇരട്ട പരാജയങ്ങൾ ആവും നേരിടേണ്ടി വരുക എന്നാണ് പാർട്ടിയിലെ സംസാരം. മേയർ പദവിയും പോകും, വട്ടിയൂർക്കാവിലെ തോൽവിയും. രണ്ടും പ്രശാന്തിന് അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഇത് പ്രശാന്തിന് എതിരെയുള്ള ഒരു നീക്കമായും പാർട്ടിയിലെ ഒരു വിഭാഗം കാണുന്നുണ്ട്.
അതേസമയം കോൺഗ്രസ് കോട്ടയാക്കി കെ.മുരളീധരൻ മാറ്റിയ വട്ടിയൂർക്കാവിൽ അര ഡസനിലേറെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് പാർട്ടിയിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എ.ഐ..സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം അഡ്വ. കെ. മോഹൻ കുമാർ, പത്മജ വേണുഗോപാൽ തുടങ്ങിയവർ ഇതിൽപ്പെടും. ഒപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരും മണ്ഡലത്തിന്റെ പേരിൽ ഉയരുന്നുണ്ട്. അതേസമയം, വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാലിന്റെ പേര് ഉയർന്നുവരുന്നുണ്ട്. കോൺഗ്രസ് ഇക്കാര്യം പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്. കെ.മുരളീധരന്റെ മണ്ഡലമായതിനാൽ പത്മജയ്ക്കാവും കൂടുതൽ വിജയസാദ്ധ്യത എന്നാണ് വിലയിരുത്തൽ. മണ്ഡലം ലീഡർ കുടുംബത്തിൽ തന്നെ നിലനിൽക്കട്ടെ എന്നും അഭിപ്രായമുണ്ട്. വട്ടിയൂർക്കാവിൽ പത്മജയ്ക്ക് ശക്തമായ സാന്നിദ്ധ്യമാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതിനാൽ പത്മജയ്ക്ക് വേണ്ടി മണ്ഡലത്തിൽ നിന്നും മുറവിളി ഉയരുന്നുണ്ട്.
വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ബിജെപിയും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. കുമ്മനം രാജശേഖരനെ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന് 53,545 വോട്ടും കുമ്മനത്തിന് 50,709 വോട്ടുമാണ് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിച്ചാൽ വിജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. മിസോറാം ഗവർണറായിരിക്കെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ പദവി രാജിവയ്പിച്ചാണ് ബിജെപി - ആർ.എസ്. എസ് നേതൃത്വം കുമ്മനത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പക്ഷെ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പിൽ കുമ്മനം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും രാജഗോപാൽ നേടിയ വോട്ടു കുമ്മനത്തിനു നേടാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തൽ പാർട്ടിക്ക് മുൻപാകെയുണ്ട്.
പക്ഷെ കഴിഞ്ഞ വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാത്രം മതി കുമ്മനത്തെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയാക്കാൻ എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. കുമ്മനം മത്സരിക്കുന്നില്ലെങ്കിൽ വട്ടിയൂർക്കാവിലേക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരിലൊരാളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്