സ്ഥലത്തെ പ്രധാന ഫേസ്ബുക്ക് കൂട്ടായ്മയിൽ അംഗമായ ശേഷം കൂട്ടുകാരിയുടെ മാരകരോഗം കാണിച്ച് യുവാക്കളിൽ നിന്ന് പണം തട്ടി; തട്ടിപ്പ് പുറത്തായപ്പോൾ ചോദ്യം ചെയ്ത യുവാക്കൾക്ക് മുന്നിൽ ആദ്യം സമസ്താപരാധവും ഏറ്റു പറഞ്ഞ് മാപ്പപേക്ഷ; പിന്നീട് സ്വരം മാറ്റി ഭീഷണിയും കള്ളക്കേസും; ഭീഷണിക്ക് കൊഴുപ്പേകാൻ ഉപയോഗിച്ചത് നിർമ്മാതാവ് സുരേഷ്കുമാറിനും മോഹൻലാലിനുമൊപ്പം യുവതി നിൽക്കുന്ന ചിത്രങ്ങളും: കുന്നന്താനം കവല ഗ്രൂപ്പിൽ അടിപൊട്ടുമ്പോൾ വെളിച്ചത്തു വരുന്നത് വൻ തട്ടിപ്പ് റാക്കറ്റിന്റെ വിവരം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: നാട്ടിലെ പുരോഗമന ആശയക്കാരായ യുവജനങ്ങളെ ഉൾക്കൊള്ളിച്ച് ഒരു പറ്റം യുവാക്കൾ രൂപീകരിച്ച ഫേസ്ബുക്ക്-വാട്സാപ്പ് കൂട്ടായ്മയിൽ നുഴഞ്ഞു കയറിയ യുവതി നടത്തിയത് വൻ തട്ടിപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ വിശ്വാസമാർജിച്ച ശേഷം ഗുരുതര കരൾ രോഗം ബാധിച്ച കൂട്ടുകാരിയുടെ ചികിൽസാ ചെലവിനാണെന്ന് പറഞ്ഞാണ് നിർധന കുടുംബാംഗങ്ങളായ യുവാക്കളിൽ നിന്ന് പണം തട്ടിയത്. ഇതിനായി മറ്റൊരു യുവതിയുടെ ചിത്രവും കള്ളപ്പേരും ഉപയോഗിച്ച് വ്യാജഫേസ് ബുക്ക് അക്കൗണ്ട് സൃഷ്ടിക്കുകയും ചെയ്തു. സംശയം തോന്നിയ യുവാക്കൾ നടത്തിയ അന്വേഷണത്തിൽ തങ്ങൾക്കൊപ്പം ഗ്രൂപ്പിലുള്ള യുവതിയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി.
ഇതിനായി അടുത്ത കൂട്ടുകാരിയുടെ ഫോട്ടോയും ശബ്ദവും ഉപയോഗിച്ചെന്ന് മനസിലാവുകയും ചെയ്തു. തട്ടിപ്പിന്റെ വിവരങ്ങൾ എല്ലാം ശേഖരിച്ച ശേഷം യുവാക്കൾ ബന്ധപ്പെട്ടപ്പോൾ യുവതി ആദ്യ സകല തെറ്റുകുറ്റവും ഏറ്റു പറഞ്ഞു. താൻ സൃഷ്ടിച്ചത്് വ്യാജ പ്രൊഫൈലാണെന്ന് സമ്മതിക്കുകയും ചെയ്തു. താൻ യുവാക്കളിൽ നിന്ന് പല ഗഡുക്കളായി വാങ്ങിയ അറുപത്തി രണ്ടായിരം രൂപ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് ഒരു ദിവസത്തെ കഥ. പിറ്റേന്ന് കഥ മാറി. തന്നെ യുവാക്കൾ ഭീഷണിപ്പെടുത്തുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി. ഇതേപ്പറ്റി അന്വേഷിക്കാൻ വേണ്ടി യുവതിയെ വിളിച്ച ചാനൽ ജേർണലിസ്റ്റിന്റെ പേരിലാണ് പരാതി.
ഇതു കിട്ടിയ പാടേ തിരുവല്ല പൊലീസ് നടപടിയും തുടങ്ങി. ഇതോടെ പ്രവാസിയായ യുവാവ് മുഖ്യമന്ത്രി, ഡിജിപി, പത്തനംതിട്ട എസ്പി എന്നിവർക്കും പരാതി നൽകി. തിരുവല്ല കുന്നന്താനം കേന്ദ്രീകരിച്ച് ഒരു പറ്റം യുവാക്കൾ രൂപീകരിച്ച ഫേസ് ബുക്ക് ഗ്രൂപ്പിലാണ് അംഗമായ യുവതി തട്ടിപ്പ് നടത്തിയത്. ഇതിനായി ഉപയോഗിച്ചതാകട്ടെ മോഹൻലാൽ, ദിലീപ്, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും. എന്തു വന്നാലും സഹായിക്കാൻ തനിക്ക് ഇവരൊക്കെ ഉണ്ട് എന്നാണ് യുവതിയുടെ ഭീഷണി. യുവതിയുടെ കൂട്ടുകാരിക്ക് കരൾരോഗത്തിന് ചികിൽസിക്കാൻ പണം നൽകിയ യുവാക്കൾ ഇപ്പോൾ തെറ്റുകാരായിരിക്കുകയാണ്.
ഗൾഫിലും ബംഗളൂരുവിലും ജോലി ചെയ്യുന്ന യുവാക്കൾക്കാണ് പണം നഷ്ടമായിരിക്കുന്നത്. രോഗബാധിതയായ പെൺകുട്ടിയാണ് എന്ന പേരിൽ സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരി ചെയ്തത്. ഇതിനായി അടുത്ത സുഹൃത്തായ യുവതിയുടെ ചിത്രമാണ് ഉപയോഗിച്ചത്. പടം ഒറിജിനലും പേരും അക്കൗണ്ടും വ്യാജമാണെന്നും മനസിലായതോടെ യുവാക്കൾ പടത്തിലുള്ള യുവതിയെ കണ്ടെത്തി. നിങ്ങളുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് യുവാക്കൾ ഇവരെ അറിയിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ ഈ യുവതിക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയം ഉയർന്നിരിക്കുകയാണ്.
45,000 രൂപ നഷ്ടമായ പ്രവാസി യുവാവ് നൽകിയ പരാതി ഇങ്ങനെ:
സർ,
ഞാൻ കുവൈറ്റിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. എന്റെ നാടായ കുന്നന്താനത്ത് കവല എന്ന പേരിൽ പ്രവർത്തിക്കുന്ന പുരോഗമന യുവജന കൂട്ടായ്മയിൽ അംഗമാണ് ഞാൻ. ഈ കൂട്ടായ്മയിലുള്ള ...... എന്നയാൾ എന്റെ കൈയിൽ നിന്നും 45,000 രൂപ തട്ടിയെടുത്തു. എന്റെ അന്വേഷണത്തിൽ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളിൽ നിന്ന് പതിനായിരം, അയ്യായിരം, രണ്ടായിരം രൂപ എന്നിങ്ങനെയും തട്ടിയെടുത്തതായി അറിയാൻ കഴിഞ്ഞു. പണം തട്ടിയെടുക്കലിന്റെ വിശദാംശങ്ങൾ താഴെ പറയും പ്രകാരമാണ്.
1 . സ്മിത മേനോൻ എന്ന പെൺകുട്ടിക്ക് കരൾ രോഗമാണെന്നും കരൾ മാറ്റി വക്കണം എന്ന് പറഞ്ഞാണ് ..... എന്റെ കൈയിൽ നിന്ന് പണം തട്ടിയത്.
2. സ്മിത മേനോൻ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ....... പറഞ്ഞിട്ടാണ് ചോദിക്കുന്നത് എന്ന് മെസഞ്ചിൽ അറിയിച്ച ശേഷം നിരവധി തവണ സഹായ അഭ്യർത്ഥന നടത്തി. ഒരാളുടെ ജീവനാണല്ലോ വലുത് എന്ന് വിചാരിച്ച് കടം വാങ്ങിയാണ് പണം കൊടുത്തത്.
3. ആദ്യം മുപ്പതിനായിരം രൂപയും രണ്ടാമതായി പതിനയ്യായിരം രൂപയുമാണ് കൊടുത്തത്.
4. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു തട്ടിപ്പ്.
5. പണം .......യുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. സ്മിതയെ നേരിൽ കാണുമ്പോൾ കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് .... തന്റെ അക്കൗണ്ടിൽ എന്നെക്കൊണ്ട് പണം ഇടീച്ചത്.
6. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ആദ്യം പണം വാങ്ങിയ ആളിനോട്് വീണ്ടും പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ യുവാവ് ചാനൽ മാധ്യമ പ്രവർത്തകനായ സഹോദരനോട് ഇക്കാര്യം പറയുകയും ചെയ്തതോടെയാണ് ഇതൊരു വലിയ തട്ടിപ്പാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്.
7. മാധ്യമപ്രവർത്തകൻ നിർദ്ദേശിച്ചതനുസരിച്ച് .....യുമായും സ്മിതാ മേനോനോടും തുടർന്നും ഞാൻ ചാറ്റ് ചെയ്തു. കൂടുതൽ കൂടുതൽ സംസാരിക്കുന്തോറും തട്ടിപ്പ് കൂടുതൽ കൂടുതൽ വ്യക്തമായി.
8. രണ്ട് ദിവസം മുമ്പ് സ്മിതാ മേനോന്റെ അക്കൗണ്ടിൽ നിന്ന് കവർ ഫോട്ടോയും മറ്റ് ഫോട്ടോകളും നീക്കം ചെയ്തതായി മനസിലായി. തട്ടിപ്പാണെന്ന് മനസിലാക്കുന്നതായിരുന്നു ഈ നടപടി.
9. ഇതിനിടെ സ്മിതാ മേനോൻ ബാംഗ്ലൂരിൽ എത്തിയതായി ലൈവ് പ്ലേസ് സ്റ്റാറ്റസ് അപ് ലോഡ് ചെയ്തു. തട്ടിപ്പിനിരയായ ഞങ്ങൾ സ്മിതാ മേനോനോടും യയയയയയയോടും മെസഞ്ചറിൽ ഒരേ സമയം സംസാരിച്ചു. എന്നാൽ വ്യത്യസ്ഥമായ മറുപടികളാണ് ഇരുവശത്തു നിന്നും ലഭിച്ചത്.
10. ബാംഗ്ലൂരിൽ താമസിക്കുന്ന ഞങ്ങളിൽ ഒരാൾ സ്മിതയെ കാണണം എന്ന് .....യോട് ആവശ്യപ്പെട്ടെങ്കിലും ..... അതിന് തയ്യാറായില്ല. സ്മിത ബാംഗ്ലൂരിൽ വന്നിട്ടില്ല എന്നായിരുന്നു .......യുടെ മറുപടി.
11. കഴിഞ്ഞ 16 ന് രാത്രി ......യോട് കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പണം തിരികെ നൽകാമെന്നും പ്രശ്നമുണ്ടാക്കല്ലന്നുമായിരുന്നു .....യുടെ മറുപടി. അബദ്ധം പറ്റിയതാണെന്നും കേസാക്കല്ലെന്നും അപേക്ഷിച്ചു.
12. .......യും ഭർത്താവും തമ്മിൽ പ്രശ്നമായെന്ന് കവല എക്സിക്യൂട്ടീവ് എഡിറ്റർ അറിയിച്ചു. ഞങ്ങൾ വീണ്ടും വിളിച്ചു. ആത്മഹത്യയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ....... പറഞ്ഞു. .......യുടെ 13 ലക്ഷം രൂപാ ആരോ തട്ടിയെടുത്തതായും പറഞ്ഞു. എന്നാൽ തട്ടിപ്പിന് പിന്നിൽ ആരാണെന്ന് പറയാൻ ...... തയ്യാറായതുമില്ല.
13. സജിയും .....യും തമ്മിൽ ഈ വിഷയം സംസാരിക്കുകയും തുടർന്ന് ബി പി കൂടുകയും ചെയ്തതിനെ തുടർന്ന് ........യെ കുന്നന്താനം ചെങ്ങരൂർ ചിറയിലെ ശാസ്താ ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇതിനിടക്കും ...... ഞങ്ങളെ വിളിച്ച് കേസ് കൊടുക്കരുതെന്നും പറ്റിപ്പോയതാണെന്നും പറഞ്ഞ് ക്ഷമ ചോദിക്കുന്നുണ്ടായിരുന്നു.
13. കവലയിൽ പ്രവർത്തിക്കുന്ന മിക്കവരേയും ഞങ്ങൾ കാര്യങ്ങൾ ബോധ്യപ്പെടുത്തി. കേസ് കൊടുക്കണം എന്നും പിന്തുണക്കാമെന്നും കൂട്ടായ്മയിലെ അംഗങ്ങളിൽ മിക്കവരും വ്യക്തമാക്കി. കേസ് കൊടുക്കാൻ ഞാൻ തയ്യാറായിരുന്നെങ്കിലും ഞാൻ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
14. കവലയുടെ മാനേജിങ് എഡിറ്റർ നടത്തിയ നിർണായക ഇടപെടലിൽ സ്മിത മേനോൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ഉപയോഗിച്ചിരുന്ന ഫോട്ടോകൾ ........ എന്ന പെൺകുട്ടിയുടേതാണ് എന്ന് മനസിലായി.
15. ......, ....... അയൽവാസിയും സുഹൃത്തുമാണ്. ഇവർ ഒരുമിച്ച് കഴിഞ്ഞയിടെ ആലപ്പുഴയിലെ ഒരു ഷൂട്ടിങ് സെറ്റിൽ പോയി മോഹൻലാലിനേയും നിർമ്മാതാവ് സുരേഷ് കുമാറിനേയും കണ്ടിരുന്നു.
16. അടുത്ത ദിവസങ്ങളിൽ തന്നെ എറണാകുളത്ത് പോയി ഇരുവരും മോഹൻലാലിനെ കണ്ടിരുന്നു. ഇക്കാര്യങ്ങൾ ഒക്കെ ...... ഞങ്ങളോട് പറഞ്ഞിരുന്നു. സ്മിതാ മേനോന്റെ ഫേസ്ബുക്ക് ലൈവ് സ്റ്റാറ്റസ് എറണാകുളത്തു വച്ച് അപ്ഡേറ്റ് ചെയ്തിരുന്നു.
17. ......യുടെ കാര്യം ഞങ്ങൾ ചോദിച്ചതോടെ ഞങ്ങളെ തട്ടിപ്പിന് വിധേയമാക്കിയ കാര്യവും സ്മിത മേനോൻ എന്ന ഫേസ്ബുക്ക് ഐ ഡി ഉപയോഗിക്കുന്നത് .........യാണെന്നും സമ്മതിച്ചു.
18. എല്ലാ കള്ളങ്ങളും പൊളിഞ്ഞതോടെ .......യുടെ കൈയിൽ നിന്ന് നഷ്ടമായത് 13 ലക്ഷം അല്ലാ എന്നും രണ്ടര ലക്ഷം രൂപയും ഇരുപത് പവനുമാണെന്നും തുറന്നു പറഞ്ഞു. ഭർത്താവും ഇത് സമ്മതിച്ചു. എന്നാൽ ഇത്രയും പണം ആർക്ക് കൊടുത്തു എന്ന് പറയാൻ ..... തയ്യാറായില്ല. പൊലീസിനെ അറിയിക്കാൻ പറഞ്ഞിട്ട് അതിനും തയ്യാറായില്ല.
19. ഇതിനിടക്ക് മാധ്യമപ്രവർത്തകൻ ........യുമായി ഫേസ് ബുക്കിലും തുടർന്ന് വാട്സാപ്പിലും ബന്ധപ്പെട്ടു. ......യുടെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നതായി അറിയിച്ചു. എന്നാൽ പിന്നീട് ഒരു മറുപടിയും ......യുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
20. ....യും .....യും അടങ്ങുന്ന വൻ തട്ടിപ്പ് സംഘം വലിയ തട്ടിപ്പ് മാഫിയയായി വളർന്നുവെന്ന് ഞങ്ങൾ സംശയിക്കുന്നു.
21. മടക്കയാത്രയിലായതിനാൽ ആണ് ഇങ്ങനെ എഴുതുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് ഈ പരാതി താങ്കൾക്ക് അയക്കുന്നത്. വീട്ടിലെത്തിയാൽ കാര്യങ്ങൾ കുറച്ചു കൂടി വിശദമാക്കി മറ്റൊരു പരാതി കൂടി അയക്കാം.
22. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങളിൽ മിക്കവയുടേയും തെളിവുകൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന മുറക്ക് അതൊക്കെയും ഞങ്ങൾ സമർപ്പിച്ചു കൊള്ളാം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ കബളിപ്പിച്ചത് സഹിക്കാവുന്നതിലും അപ്പുറമാണ്. പണം മടക്കി കിട്ടാനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാനും ദയവുണ്ടാകണം. ഇതിലൂടെ കേരളത്തിൽ വേരൂന്നിയിരിക്കുന്ന വൻകിട തട്ടിപ്പ് മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ഇതിനിടെയാണ് മാധ്യമപ്രവർത്തകനെതിരേ യുവതി പരാതി നൽകിയിരിക്കുന്നത്. തന്നെ ഫോണിൽ വിളിച്ചും വാട്സാപ്പിലൂടെയും ഭീഷണി മുഴക്കി എന്നാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഉടൻ തന്നെ മാധ്യമപ്രവർത്തകനെ വിളിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ അടുത്ത കാലത്തായി ഒരു പരാതിയിലും നടപടി ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾക്കിടയിൽ വ്യാപക ആക്ഷേപമുണ്ട്. അതിനിടെയാണ് തട്ടിപ്പുകാരി നൽകിയ പരാതിയിന്മേൽ 'സഡൻ ആക്ഷൻ' വന്നിരിക്കുന്നത്. യുവതിയുമായി അടുത്ത ബന്ധം പുലർത്തുന്ന പൊലീസുകാരനാണ് മാധ്യമപ്രവർത്തകനെ വിളിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനിടെ പ്രവാസി യുവാവ് നൽകിയ പരാതി നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
Stories you may Like
- താരീഖ് അൻവറിന്റെ വരവ് മഞ്ഞുരുക്കുമെന്ന പ്രതീക്ഷയിൽ കെപിസിസി
- പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്സഭയിൽ പുതിയ നേതൃത്വം വരുമോ?
- പുടിന്റെ ബിനാമി സേന ഒടുവിൽ തിരിഞ്ഞതും പുടിന് നേരേ
- ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം
- എസ് പി ഹിന്ദൂജയുടെ അസാധാരണ ജീവിതം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്