Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ഇബിയുടെ സാലറി ചലഞ്ചിനെയും മണിയാശാന്റെ വിശദീകരണത്തെയും ട്രോളി വിടി ബൽറാം എംഎൽഎ; കാശ് ആശാൻ തരും എന്നും ഹാഷ്ടാഗ്; പത്തുമാസം കഴിഞ്ഞിട്ടും സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോർഡ് പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലെത്താത്ത സംഭവത്തിൽ 'നന്മമരം ആശാന്മാർ' പോസ്റ്റുമായി കോൺഗ്രസ് എംഎൽഎ

കെഎസ്ഇബിയുടെ സാലറി ചലഞ്ചിനെയും മണിയാശാന്റെ വിശദീകരണത്തെയും ട്രോളി വിടി ബൽറാം എംഎൽഎ; കാശ് ആശാൻ തരും എന്നും ഹാഷ്ടാഗ്; പത്തുമാസം കഴിഞ്ഞിട്ടും സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോർഡ് പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലെത്താത്ത സംഭവത്തിൽ 'നന്മമരം ആശാന്മാർ' പോസ്റ്റുമായി കോൺഗ്രസ് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരിൽ നിന്നും സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്ത വൈദ്യുതി ബോർഡിന്റെ നടപടിയേയും കാശ് നൽകും എന്ന മന്ത്രിയുടെ ഏറ്റുപറച്ചിലിനെയും ട്രോളി വിടി ബൽറാം എംഎൽഎ. കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മ മരം ആശാന്മാർ എന്നുപറഞ്ഞ് ചിത്രം സഹിതമായിരുന്നു ബൽറാമിന്റെ ട്രോൾ. കാശ് ആശാൻ തരും എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പമുണ്ട്.

സാലറി ചാലഞ്ച് വഴി കിട്ടിയ 132 കോടി രൂപ പത്ത് മാസം കഴിഞ്ഞിട്ടും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നില്ല. ഈ തുക ഉടൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ളയുടെ വിശദീകരണം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാലറി ചലഞ്ചിലൂടെ കഴിഞ്ഞ സെപ്റ്റംബർ മുതലാണ് കെഎസ്ഇബി പണം സമാഹരിച്ച തുടങ്ങിയത്. ഇതിൽ, വെറും 10 കോടി 23 ലക്ഷം രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്. പത്തു മാസമായി ജീവനക്കാരിൽ നിന്നു പിടിച്ച 132 കോടി 46 ലക്ഷം രൂപ കെ.എസ്.ഇ.ബി സ്വന്തം അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി പ്രളയ ബാധിതർക്ക് ആശ്വാസമാകേണ്ട തുകയാണ് കെ.എസ്.ഇ.ബി മാസങ്ങളായി സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കുന്നത്. ഭീമമായ ഈ തുകയ്ക്ക് കിട്ടിയ പലിശ എത്രയെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നില്ല.

സംഗതി വിവാദമായതോടെയാണ് വൈദ്യുതി മന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. പ്രതിസന്ധി ഉണ്ടെങ്കിലും പണം ഉടൻ മുക്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നായിരുന്നു മണിയാശാന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP