മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ബ്രിട്ടനിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതരും കേരളത്തിലേക്ക്; യോഗ്യത ഉള്ളവർക്ക് ഒരു പണവും ഇല്ലാതെ യുകെയിലെത്താം: ഏജൻസിക്കാരുടെ ചതിയിൽ വീണ് പണം കളയരുത്
ലണ്ടൻ: ഗൾഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യം മൂലം ഇവിടങ്ങളിൽ നിന്നും ജോലി നഷ്ടമായി കേരളത്തിലെത്തിയ നിരവധി നഴ്സുമാരുണ്ട്. നഴ്സിങ് പഠിച്ചിറങ്ങി മതിയായ യോഗ്യതകൾ എല്ലാം ഉണ്ടായിട്ടും അർഹതപ്പെട്ട ജോലി ലഭിക്കാത്തവർക്ക് ഇപ്പോഴിതാ ഒരു സുവർണാവസരം വന്നിരിക്കുന്നു. മതിയായ യോഗ്യതകളുള്ള മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ യുകെയിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതർ കേരളത്തിൽ എത്താനിരിക്കയാണ്. ഷോർട്ട് കട്ടുകളില്ലാതെ ബ്രിട്ടനിലെത്തി മികച്ച ആശുപത്രികളിൽ നഴ്സായി ജോലി നോക്കാനുള്ള അവസരമാണ് മലയാളി നഴ്സുമാരെ തേടിയെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ പൊതുമേഖല ആരോഗ്യ ട്രസ്റ്റുകൾ റിക്രൂട്ടിംഗിന് നേരിട്ട് കേരളത്തിലെത്തുന്നതോടെ ഇടനിലക്കാരുടെ കൈകളിൽ പണം കൊടുത്ത് വഞ്ചിതരാകാതെ ബ്രിട്ടനിൽ എത്താനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. നഴ്സിങ് രംഗത്തെ യോഗ്യതകൾക്ക് പുറമേ ഐഇഎൽടിഎസ് 7 ഉള്ളവരെ മാത്രമേ സെലക്ട് ചെയ്യുകയുള്ളൂ.
അതേസമയം മലയാളി നഴ്സുമാർക്ക് കൈവന്നിരിക്കുന്ന സുവർണാവസരം മുതലാക്കി തട്ടിപ്പിലൂടെ പണമുണ്ടാക്കാൻ റിക്രൂട്ടിങ് ഏജൻസികൾ രംഗത്തിറങ്ങുമെന്ന് ഉറപ്പുള്ളതിനാൽ ഐഇഎൽടിഎസ് 7 ഇല്ലാത്തവർ പണം നൽകി വഞ്ചിതരാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഒരു കാരണവശാലും അഞ്ച് നയാപൈസപോലും ഏജന്റുമാർക്ക് നൽകി ചതിക്കപ്പെടരുത്. ഒരു പണവും നൽകാതെ അവർക്ക് യുകെയിലേക്ക് വരാൻ അവസരങ്ങൾ അനേകമാണ്. നഴ്സുമാരില്ലാതെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) എൻഎച്ച്എസ് വീർപ്പുമുട്ടാൻ തുടങ്ങിയതോടെയാണ് റിക്രൂട്ട്മെന്റ് ഉദ്യമവുമായി എൻഎച്ച്എസ് ട്രസ്റ്റുകൾ കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.
നാല് വിഷയങ്ങളിലും 7 വാങ്ങിയ ഐഇഎൽടിഎസ് ജയിച്ചവർക്ക് ബാക്കി നടപടികൾ ഒക്കെ എൻഎച്ച്എസ് തന്നെ ചെയ്ത് തരും. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെയ്ക്ക്ഫീൽഡ് എൻഎച്ച്എസ് ആശുപത്രി കേരളത്തിൽ എത്തി നടത്തിയ റിക്രൂട്ട്മെന്റുകളെത്തുടർന്ന് നൂറോളം നഴ്സുമാർ അടുത്ത ആഴ്ച ബ്രിട്ടനിലെ ബ്രാഡ്ഫോർഡിൽ ജോലിക്കായി പോകുകയാണ്. അടുത്ത മാസം ഒടുവിൽ കൊച്ചിയിലും ഡൽഹിയിലും നടക്കുന്ന റിക്രൂട്ട്മെന്റിലൂടെ 300 നഴ്സുമാരെ കണ്ടെത്ത എന്ന ലക്ഷ്യത്തോടെയാണ് എൻഎച്ച്എസിന്റെ കീഴിലുള്ള മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി കേരളത്തിലേക്ക് എത്തുന്നത്. ഇങ്ങനെ സമാന ലക്ഷ്യങ്ങളോടെ അനേകം ട്രസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തും.
കുടിയേറ്റക്കാർക്കെതിരെ കർശന നിയന്ത്രണങ്ങളാണ് യുകെയിലെ സർക്കാർ ഏർപ്പെടുത്തിയെങ്കിലും ആവശ്യത്തിന് സ്ഥിര നേഴ്സുമാർ ഇല്ലാതെ വിഷമിക്കുന്ന നാഷണൽ ഹെൽത്ത് സർവസിനെ രക്ഷിക്കാൻ വേണ്ടിയാണ് വിവിധ രാജ്യങ്ങളിൽ നിന്നും നേഴ്സുമാരെ നേരിട്ട് റിക്രൂട്ട്ചെയ്യുന്നത്. ഇതിന്റെ ഗുണം ഏറ്റവും ലഭിക്കുന്നത് മലയാളികൾക്കാകും. ഇംഗ്ലീഷ് പരിജ്ഞാനവും ക്ഷമാ ശീലവും ആത്മാർഥതയും ഒക്കെ ഏറെയുണ്ടെന്നതാണ് ഇന്ത്യൻ നഴ്സുമാരെ തേടി എൻഎച്എസ് ട്രസ്റ്റുകൾ എത്താൻ കാരണം. തങ്ങളുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ തന്നെയാണ് ഇതിന് ഇവർക്ക് ഉദാഹരണം.
ബ്രിട്ടനിലെ ആശുപത്രികളിൽ ഇന്ത്യൻ ഫിലിപ്പീൻ നഴ്സുമാർ നല്ലൊരു ശതമാനം ഓവർടൈം ജോലി ചെയ്യുന്നുണ്ട്. ഇവരിൽ എല്ലാവർക്കും ബ്രിട്ടീഷ് പൗരത്വം ലഭിച്ചതോടെ സ്വന്തം വാർഡിലെ ഓവർ ടൈം ജോലി ചെയ്യാതെ ഏജൻസി ഡ്യൂട്ടികൾ ചെയ്തു തുടങ്ങിയതോടെയാണ് ഭൂരിഭാഗം എൻഎച്ച്എസ് ഹോസ്പിറ്റലുകളിലും നേഴ്സ് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. കടുത്ത കുടിയേറ്റ നിയന്ത്രണവും കൂടിയായതോടെ യുകെയുടെ വാതിലുകൾ ഇന്ത്യൻ നഴ്സുമാരുടെ മുന്നിൽ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ നഴ്സിങ് ക്ഷാമം രൂക്ഷമായതോടെയാണ് എൻഎച്ച്എസ് വീണ്ടും മലയാളി നഴ്സുമാരെ തേടിയെത്തുന്നത്. കൂടാതെ ബ്രിട്ടനിൽ നിന്നു നിരവധി പേർ ഓസ്ട്രേലിയായിലേക്കും കാനഡയിലേക്കും കുടിയേറിയതും മലയാളി നഴ്സുമാർക്ക് ഗുണകരമായി.
നൂറു മലയാളി നഴ്സുമാരാണ് ഇപ്പോൾ കേരളത്തിൽനിന്നും നഴ്സിങ്ങ് റിക്രൂട്ട്മെന്റിലൂടെ യുകെയിലെ വെയ്ക്ഫീൽഡ് എന്ന സ്ഥലത്തെത്താൻ ഒരുങ്ങുന്നത്. കൊച്ചിയിൽ ഇന്റർവ്യൂവിന് എത്തിയ വേയ്ക്ക് ഫീൽഡ് ഹോസ്പിറ്റലിലെ ലെവൽ ത്രീ മാനേജർ സഹ പ്രവർത്തകരോട് നാട്ടിൽ അവധിയിലുള്ള ഹോസ്പിറ്റൽ സ്റ്റാഫിന്റെ കോൺടാക്റ്റ് നമ്പറിന് വേണ്ടി കൊച്ചിയിൽ നിന്നും വേയ്ക്ക്ഫീൽഡിലേയ്ക്ക് വിളിച്ചപ്പോഴാണ് വേയ്ക്ക്ഫീൽഡ് ഹോസ്പിറ്റലിലെ മലയാളികൾ റിക്രൂട്ട്മെന്റിന്റെ വിവരമറിയുന്നത്.
ബ്രാഡ്ഫോർഡ് ഹോസ്പിറ്റലിലേക്കും എൻഎച്ച്എസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. സ്പെയിനിൽ നിന്നും ഇന്ത്യയിൽ നിന്നും ബ്രാഡ്ഫോർഡിലേക്ക് നഴ്സുമാരെത്തുമ്പോൾ വേയ്ക്ക്ഫീൽഡ് ഹോസ്പിറ്റലിലേയ്ക്ക് ഇന്ത്യയിൽ നിന്നും മാത്രമാണ് നേഴ്സുമാർ വരുന്നത്. ഇന്ത്യയിൽ നിന്നുമുള്ള റിക്രൂട്ട്മെന്റിന് നാല് മണിക്കൂർ നേരമുള്ള എഴുത്ത് പരീക്ഷയും അഭിമുഖ പരീക്ഷയും കൂടാതെ ഐഇഎൽടിഎസിന് (ഇംഗ്ലീഷ് അഭിരുചി പരീക്ഷ) മൊത്തത്തിൽ ഏഴും സ്പീംക്കിങ്ങിന് മാത്രം ഏഴും വേണമെന്ന നിർബന്ധമാണ്. ന്യൂഡൽഹിയിലും കൊച്ചിയിലും ആയിട്ടാണ് പരീക്ഷകളും ഇൻർവ്യൂകളും നടന്നത്. കൂടുതൽ അപേക്ഷകരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരായതുകൊണ്ടാണ് കൊച്ചിയിലും പരീക്ഷാ കേന്ദ്രം വന്നത്.
ആർഎൻ ഇന്ത്യ എന്ന ഏജൻസിയാണ് ഇന്ത്യൻ നഴ്സുമാർക്ക് എൻഎച്എസ് ട്രസ്റ്റുകളിൽ ജോലി ചെയ്യാനായി അവസരം ഒരുക്കുന്നത്. മുഖാമുഖ അഭിമുഖമാണ് സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കൊച്ചിയിലും ഡൽഹിയിലുമായി ഏപ്രിൽ 22 മുതൽ 27 വരെ നടത്തുന്നത്. നിങ്ങളുടെ പരിചയക്കാരിൽ ഐഇഎൽടിഎസ് 7 ഉള്ള നഴ്സുമാരുണ്ടെങ്കിൽ [email protected]എന്ന ഇമെയിലിലേക്ക് നിങ്ങളുടെ സിവി അയച്ച് നൽകാം. സെൻട്രൽ മാഞ്ചസ്റ്ററിലേക്കാണെന്ന് പരമർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
രജിസ്റ്റേഡ് നഴ്സായി ഒരു വർഷം ജോലി ചെയ്ത നഴ്സുമാർക്കാണ് ഇന്റർവ്യുവിൽ പങ്കെടുക്കാൻ അവസരമുള്ളത്. ഐഇഎൽടിഎസ് സ്കോർ 7ഉം സ്പീക്കിങ്ങിന് ഏഴും നിർബന്ധമാണ്. തെരെഞ്ഞടുക്കപ്പെടുന്നവർ ബാൻഡ് 5 നഴ്സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻഎച്എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റും അവധിയുമുൾപെടെ എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും. ഒരാഴ്ച 37.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. എൻഎംസി രജിട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സഹായവും സാമ്പത്തിക ചിലവും ഫ്ലൈറ്റ് ചാർജ്ജുമെല്ലാം ട്രസ്റ്റ് തന്നെ നൽകുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍