ആറു തരം വരുമാന മാർഗ്ഗത്തിൽ നിന്ന് കിട്ടിയത് 4369.16 കോടി; ഇതിൽ സാലറി ചലഞ്ചിലൂടെ കിട്ടിയത് 1205 കോടിയെന്ന് വെബ് സൈറ്റ്; ട്രഷറിയിലെ കണക്കുകൾ പറയുന്നത് പെൻഷനും സാലറിയുമായി ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് 1510 കോടി രൂപയും; രണ്ടും തമ്മിലെ വ്യത്യാസം 305 കോടിയും; ഈ കുറവോ റബ്കോയ്ക്ക് നൽകിയ ആശ്വാസമെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകളിലെ വ്യത്യാസം ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുളിൽ വ്യത്യാസമെന്ന ആരോപണം സജീവമാകുന്നു. സാലറി-പെൻഷൻ ചലഞ്ചായി ഒഴുകിയെത്തിയതിൽ 305 കോടിയാണ് കണക്കിൽ ഇപ്പോൾ കാണാനില്ലത്തത്. ട്രഷറിയിൽ നിന്ന് ലഭിച്ച വിവരാവകാശം പ്രകാരം 1500 കോടിയാണ് പെൻഷൻ-സാലറി ചലഞ്ചിലൂടെ കിട്ടിയത്. എന്നാൽ ഇത് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയപ്പോൾ 1205 കോടിയുമായി. ഇത് എങ്ങനെ സംഭവിച്ചുവെന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. രാജീവ് കേരളശേരിയാണ് വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. വിവരാവകാശ രേഖകൾ സഹിതമാണ് വിഷയം രാജീവ് ചർച്ചയാക്കിയത്. കേരള സർക്കാരിന്റെ ധൂർത്തുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുമ്പോഴാണ് ഈ വിവരങ്ങളും ചർച്ചയാകുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വരവും ചിലവും സിഎംഡിആർഫ് വെബ്സൈറ്റിൽ ലഭ്യമാണ്. ആറ് തരത്തിലുള്ള വരുമാന മാർഗങ്ങളിൽ നിന്ന് 4369.16 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. 2018 ൽ പ്രളയ ദുരിതാശ്വാസത്തിനായി ആരംഭിച്ചതാണ് സാലറി ചലഞ്ച്,പെൻഷൻ ചലഞ്ച് എന്നിവ . വെബ്സൈറ്റിലെ കണക്കനുസരിച്ച് 2019 ഓഗസ്റ്റ് മാസം പതിമൂന്നാം തിയ്യതി വരെ സാലറി ചലഞ്ച് ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത് 1205 .18 കോടി രൂപയാണ്.( ആയിരത്തി ഇരുനൂറ്റി അഞ്ച് കോടി പതിനെട്ട് ലക്ഷം രൂപ.).എന്നാലിവിടെ പെൻഷൻ ചലഞ്ചിൽ ലഭിച്ച തുകയെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സാലറി ചലഞ്ചും പെൻഷൻ ചലഞ്ചും കൂടിയുള്ള തുകയായിരിക്കണം 1205 .18 കോടി രൂപ എന്ന് വേണം വിലയിരുത്താൻ.
സാലറി ചലഞ്ചിൽ നിന്നും പെൻഷൻ ചലഞ്ചിൽ നിന്നും പ്രളയ ദുരിതാശ്വാസമായി ലഭിക്കുന്ന തുകകൾ ട്രഷറിയിലെ പ്രത്യേക അക്കൗണ്ടുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. അതുകൊണ്ട് ലഭിച്ച തുകയുടെ കണക്കുകൾ ട്രഷറി ഡയറക്ടറേറ്റിലാണ് ഉള്ളത് . 2019 ഓഗസ്റ്റ് മാസം അഞ്ചാം തിയ്യതി ട്രഷറി ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം അന്നേത്തിയതിവരെ സാലറി ചലഞ്ച് മുഖേന ലഭിച്ച തുകയുടെ കണക്ക് അതായത് ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒൻപത് കോടി ഇരുപത്തിയൊന്ന് ലക്ഷത്തി എൺപത്തിനായിരത്തി അഞ്ഞൂറ്റി നാൽപ്പത്തെട്ട് രൂപയാണ്. ഓരോ മാസവും ലഭിച്ച തുകയുടെ കണക്കുകളും നൽകിയിട്ടുണ്ട്. അന്നേത്തിയതിവരെ പെൻഷൻ ചലഞ്ച് മുഖേന ലഭിച്ച തുകയുടെ കണക്ക് പതിനൊന്നുകോടി എഴുപത്താറുലക്ഷത്തി നാൽപ്പത്തിഏഴായിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്ന് രൂപയും.
സാലറി ചലഞ്ചും പെൻഷൻ ചലഞ്ചും കൂടെ ആകെ ആയിരത്തി അഞ്ഞൂറ്റിപ്പത്ത് കോടി തൊണ്ണൂറ്റിയെട്ട്ലക്ഷത്തി ഇരുപത്തെട്ടായിരത്തി നാനൂറ്റിഅറുപത്തൊൻപത് രൂപയാണ്. ട്രഷറി ഡയറക്ടറേറ്റിൽ നിന്നുള്ള കണക്കനുസരിച്ച് സാലറി - പെൻഷൻ ചലഞ്ച് മുഖേന 1510 .98 കോടി രൂപ കിട്ടിയിട്ടുണ്ട്. എന്നാൽ ഈ മാസം 13 വരെ ദുരിതാശ്വാസ നിധി വെബ്സൈറ്റിലെ കണക്കനുസരിച്ച് സാലറി - പെൻഷൻ ചലഞ്ച് മുഖേന കിട്ടിയത് 1205 .18 കോടി രൂപയും. അതായത് കണക്കുകളിൽ 305.80 കോടി രൂപയുടെ കുറവ്.
കോടതിയുടെ നിരീക്ഷണത്തിലുണ്ടെന്ന് പറയപ്പെടുന്ന, പല തട്ടിലൂടെ ഓഡിറ്റ് ചെയ്യുന്നുണ്ട് എന്ന് പറയപ്പെടുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കണക്കുകളിൽ തെറ്റ് സംഭവിക്കാൻ വഴിയില്ല. സുതാര്യമായ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റിലെ വിവരങ്ങളും ട്രഷറി ഡയറക്ടറേറ്റിൽ നിന്നുള്ള വിവരാവകാശ രേഖകളുമാണ് ഇതിന് അടിസ്ഥാനം. അതായത് 305 കോടി രൂപ റബ്കോക്ക് വേണ്ടി നേരത്തെ തന്നെ എടുത്ത് കഴിഞ്ഞു എന്നർത്ഥം ????-ഇതാണ് രാജീവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് കീഴെയെത്തുന്ന പ്രതികരണങ്ങളിൽ ഒന്ന്. കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 20വരെ ലഭിച്ചത് 4106 കോടി രൂപയായിരുന്നു. ജൂലൈ 14 വരെ ഇതിൽനിന്ന് 2008.76 കോടി രൂപ ചെലവഴിച്ചു. ഇതിൽ 457.65 കോടി രൂപ കഴിഞ്ഞ പ്രളയത്തിൽപ്പെട്ട 7.37ലക്ഷം പേർക്ക് അടിയന്തര ധനസഹായമായി നൽകിയതാണ്. 2.4 ലക്ഷം വീടുകളുടെ പുനർനിർമ്മാണത്തിന് 1318.91 കോടി വിതരണംചെയ്തു.
കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് 45 കോടി രൂപയും കാർഷികവായ്പ തിരിച്ചടയ്ക്കാൻ 54 കോടിയും ചെലവിട്ടു. പ്രളയ ബാധിത പ്രദേശങ്ങളിൽ ഭക്ഷ്യകിറ്റ് നൽകിയ ഇനത്തിൽ ഭക്ഷ്യവകുപ്പിന് 54 കോടി രൂപ ചെലവിട്ടു. സൗജന്യ റേഷൻ നൽകാനായി 9.4 കോടി രൂപയും വിനിയോഗിച്ചു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ 15,664 വീടുകളാണ് പൂർണമായും തകർന്നത്. ഇതിൽ 10,840 കുടുംബങ്ങളും സർക്കാർ ധനസഹായം മൂന്ന് തവണകളായി നേരിട്ട് കൈപ്പറ്റുന്ന രീതി തെരഞ്ഞെടുത്തു. 1,990 കുടുംബങ്ങൾ സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ അംഗമായി. അതിൽ 1662 വീടുകൾ നിർമ്മാണം പൂർത്തിയാക്കി കൈമാറി.
പുറമ്പോക്ക് വസ്തുവിൽ വീട് ഇല്ലാതായ 889 കുടുംബങ്ങൾക്ക് സർക്കാർ വസ്തുവും വീട് വയ്ക്കാൻ ധനസഹായവും നൽകിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള 337 കുടുംബങ്ങൾക്ക് മറ്റ് സ്ഥലങ്ങളിൽ ഭൂമി നൽകി വീട് വയ്ക്കാൻ സഹായം നൽകി. ഭാഗികമായി തകർന്ന വീടുകൾക്ക് അതിന് അനുസരിച്ചുള്ള തുകയാണ് അനുവദിച്ചത്. വീട് നിർമ്മാണം പുരോഗമിക്കുന്നവർക്ക് ഇനിയും ദുരിതാശ്വാസ നിധിയിൽനിന്ന് തുക അനുവദിക്കും. പലർക്കും അവസാന ഗഡു ലഭിക്കാനുണ്ട്. നിർമ്മാണത്തിന്റെ ഓരോ ഘട്ടം കണക്കാക്കിയാണ് ഗഡു അനുവദിക്കുന്നത്.
Stories you may Like
- ഉമ്മൻ ചാണ്ടി സർക്കാരിനേക്കാൾ ഇരട്ടി തുക വിതരണം ചെയ്തത് പിണറായി സർക്കാർ
- സിപിഎമ്മുകാർ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച നിധിൻ പിടിയിൽ
- രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കും
- രാജീവ് ചന്ദ്രശേഖറിന് വോട്ടുപിടിക്കാൻ ശോഭനയെത്തി
- കേരളത്തില വിശ്വകർമ്മജരുടെ ബാങ്ക് ഇന്ന് പ്രവർത്തിപഥത്തിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍