പി എസ് സി പരീക്ഷ ക്രമക്കേടിലെ പ്രതി പ്രണവ് ആനാവൂർ നാഗപ്പന്റെ അനന്തിരവനെന്ന പോസ്റ്റുമായി ശ്രീലാ പിള്ള; ചോദ്യ പേപ്പർ ചോരാൻ ഇടയായ സാഹചര്യം ഇപ്പോൾ വ്യക്തമായെന്നും മാധ്യമ പ്രവർത്തക്; വാർത്ത കേരളത്തിലെ ഒരു മാധ്യമങ്ങളിലും വന്നുകണ്ടില്ലെന്ന് പരിഹാസവും; ആരോപണം നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും; തനിക്ക് ഇല്ലാത്ത ഒരു അനന്തരവനെ ഉണ്ടെന്നു പ്രചരിപ്പിക്കുന്നത് എങ്ങിനെയെന്ന് ആനാവൂർ നാഗപ്പനും: പി എസ് സി വിവാദം വീണ്ടും ചൂടുപിടിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിളിനെ തിരഞ്ഞെടുക്കാനുള്ള പിഎസ്സി പരീക്ഷയിലെ തട്ടിപ്പിൽ യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികൾക്ക് ഒരേ ബാർകോഡ് ചോദ്യങ്ങൾ ലഭിച്ചതിനു പിഎസ്സിയിൽ നിന്നു സഹായം ലഭിച്ചോ എന്നതു ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ് പ്രതികളായ ആർ.ശിവരഞ്ജിത്ത്, പി.പി.പ്രണവ്, എ.എൻ.നസീം എന്നിവർക്ക് ഒരേ കോഡിലെ ചോദ്യങ്ങൾ ലഭിച്ചതാണു പുറത്തു നിന്ന് ഉത്തരം അയച്ചു നൽകാൻ മറ്റു പ്രതികൾക്ക് എളുപ്പമായത്. അതിനിടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ അനന്തിരവനാണ് പ്രണവ് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ എത്തുന്നത്. ശ്രീലാ പിള്ളയെന്ന മാധ്യമ പ്രവർത്തകയുടെ പോസ്റ്റാണ് ഈ ബന്ധവും ചർച്ചയാക്കിയത്. എന്നാൽ തനിക്ക് പ്രണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആനാവൂർ നാഗപ്പന്റെ പ്രതികരണം.
യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളുമായും പിഎസ് സി കോൺസ്റ്റബിൾ പരീക്ഷയുമായും ബന്ധപ്പെട്ടു പൊലീസ് തിരയുന്ന പ്രണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രണവ് തന്റെ ബന്ധുവാണെന്നു പറഞ്ഞുള്ള ശ്രീലാപിള്ളയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും അത്തരം ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഉണ്ടെങ്കിൽ യുക്തമായ നടപടി സ്വീകരിക്കുമെന്നും ആനാവൂർ നാഗപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തനിക്ക് ഇല്ലാത്ത ഒരു അനന്തരവനെ ഉണ്ടെന്നു പ്രചരിപ്പിക്കുന്നത് എങ്ങിനെ? ആനാവൂർ നാഗപ്പൻ ചോദിക്കുന്നു. പ്രണവും താനുമായി ഒരു ബന്ധവുമില്ല. ഇല്ലാത്ത ബന്ധം ഉണ്ടാക്കുന്നതെങ്ങിനെയെന്നും ആനാവൂർ മറുനാടനോട് പ്രതികരിച്ചു.
പി എസ് സി പരീക്ഷ ക്രമക്കേടിലെ പ്രതി പ്രണവ് ആനാവൂർ നാഗപ്പന്റെ അനന്തിരവൻ.... ചോദ്യ പേപ്പർ ചോരാൻ ഇടയായ സാഹചര്യം ഇപ്പോൾ വ്യക്തമായി... വാർത്ത കേരളത്തിലെ ഒരു മാധ്യമങ്ങളിലും വന്നുകണ്ടില്ല....-എന്നായിരുന്നു ശ്രീലാ പിള്ളയുടെ പോസ്റ്റ്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആനാവൂരിന്റെ ബന്ധുവാണ് പ്രണവ് എന്നും ആരും പറഞ്ഞിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ശ്രീലാ പിള്ളയുടെ പോസ്റ്റ് ചർച്ചയായത്. മറുനാടൻ നടത്തിയ അന്വേഷണത്തിലും ആനാവൂരിനും പ്രണവിനും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ആനാവൂരിനോട് വിശദീകരണം തേടിയത്. തനിക്ക് പ്രണവുമായി ബന്ധമില്ലെന്ന് ആനാവൂർ വിശദീകരിക്കുകയും ചെയ്തു. ഇതിനിടെയും പ്രണവിനെ ഇനിയും പൊലീസിന് പിടികൂടാനാകാത്തത് ചോദ്യമായി നിലനിൽക്കുകയാണ്. പ്രണവ് ആരെന്നതിനെ കുറിച്ചുള്ള വിവരങ്ങലും പുറത്തു വരുന്നില്ല. പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.
ഡിവൈ.എസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘമാണ് നേരത്തെ തെരച്ചിൽ നടത്തിയത്. ക്രമേക്കടിന് ഉപയോഗിച്ച ഫോണുകൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായിരുന്നു തെരച്ചിൽ. അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിശദാംശങ്ങളും പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ കല്ലറ വട്ടക്കരിക്കകം സ്വദേശി സഫീർ, അയൽവാസിയും എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറുമായ വി എം. ഗോകുൽ, സഫീറിന്റെ സുഹൃത്തും യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതിയുമായ പ്രണവ് എന്നിവരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് തെരച്ചിൽ നടത്തിയത്.
ഇവർ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. മറ്റ് പ്രതികളായ യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ മുൻ നേതാക്കൾ ശിവരഞ്ജിത്ത്, നസീം എന്നിവർ റിമാൻഡിലാണ്. പരീക്ഷാസമയത്ത് എസ്.എം.എസ് അയക്കാൻ ഉപയോഗിച്ച അഞ്ച് ഫോണുകളിലൊന്ന് പ്രണവിന്റെ അടുത്ത ബന്ധുവിേന്റതാണ്. ഇവരിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ 17ാം പ്രതിയായ പ്രണവ് ജൂലൈ 27 മുതൽ ഒളിവിലാണ്. ഈ കേസ് അന്വേഷിക്കുന്ന കേന്റാൺമന്റെ് പൊലീസിനും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികളുടെ ഉത്തരക്കടലാസ് (ഒ.എം.ആർ ഷീറ്റ്), ഹാൾടിക്കറ്റ്, നസീമിന്റെ വ്യാജ ഐ.ഡി പ്രൊഫൈൽ വിശദാംശങ്ങൾ, സാക്ഷിമൊഴികൾ, പ്രതികളുടെ ഫോൺ വിശദാംശങ്ങളടങ്ങിയ സീഡി, പ്രതികളുടെ മുൻകാല പി.എസ്.സി പരീക്ഷകളിലെ പ്രകടനം തുടങ്ങിയ കാര്യങ്ങൾ പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു
പി.എസ്.സി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് നേരത്തേതന്നെ സെക്രട്ടറി ഡി.ജി.പിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുേമ്പാഴും പി.എസ്.സി ആഭ്യന്തര വിജിലൻസും തങ്ങളുടെ അന്വേഷണം തുടരുകയാണ്. ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർക്ക് പുറമെ മറ്റ് ചിലരും പട്ടികയിൽ കയറിപ്പറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് റാങ്ക് പട്ടികയിലുൾപ്പെട്ട 700 പേരുടെ വിശദാംശങ്ങളാണ് പി.എസ്.സി പരിശോധിക്കുന്നത്. ഓരോ റാങ്ക് പട്ടികയിലും ഉൾപ്പെട്ട 65 മാർക്കിന് മുകളിൽ നേടിയവരുടെ വിശദാംശങ്ങൾ പരിശോധിക്കും. ഇതിനിടെയാണ് പ്രണവ് സിപിഎം നേതാവിന്റെ ബന്ധുവെന്ന പ്രചരണം സജീവമായത്.
ചോദ്യക്കടലാസ് ചോർന്നതു യൂണിവേഴ്സിറ്റി കോളജിൽ നിന്നാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. കോളജിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോർത്തിയ ചോദ്യക്കടലാസുകൾ എസ്എപി ക്യാംപിലെ പൊലീസുകാരനായ ഗോകുലിന്റെയും കല്ലറ സ്വദേശി ഷഫീറിന്റേയും കൈകളിൽ എത്തുകയായിരുന്നു. ഇവർ പാളയം ടവർ ലൊക്കേഷനിലിരുന്നു ഉത്തരങ്ങൾ സന്ദേശങ്ങളായി പരീക്ഷാ ഹാളിലുണ്ടായിരുന്ന ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും മൊബൈൽ ഫോണുകളിലേക്ക് അയച്ചു. നാലു മൊബൈൽ നമ്പരുകളിൽ നിന്നാണു സന്ദേശങ്ങൾ കൈമാറിയത്.
അതേസമയം, പിഎസ്സിയിൽ വ്യത്യസ്ത ജനനത്തീയതികളുള്ള രണ്ടു പ്രൊഫൈലിൽ നിന്നാണു യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി കൂടിയായ നസീം അപേക്ഷ അയച്ചതെന്നു കണ്ടെത്തി.പ്രതികളായ പ്രണവും സഫീറും ഗോകുലും ഇപ്പോഴും ഒളിവിലാണ് .പ്രതികളെ ഇതുവരെയും പിഎസ്സി ഡീബാർ ചെയ്തിട്ടില്ല. കെഎപി നാലാം ബറ്റാലിയൻ പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നും പ്രണവിനു രണ്ടും നസീമിനും ഇരുപത്തിയെട്ടും റാങ്കുകളാണു യഥാക്രമം ലഭിച്ചത്. പ്രതികൾ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തിയ കേസിൽ ഉൾപ്പെട്ടതോടെയാണു തട്ടിപ്പ് പുറത്തുവന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍