ഹാപ്പിസർദാർ സെറ്റിലെ പ്രശ്നങ്ങളെല്ലാം കോംപ്രമൈസാക്കി! മമ്മൂട്ടിക്കായും മാലാപാർവതിയും നിർമ്മാവുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് അമ്മയും ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷനും; പ്രശ്നങ്ങളുണ്ടായത് തെറ്റിദ്ധാരണ മൂലമെന്ന് നിർമ്മാതാവ് ഹസീബ് ഹനീഫും മാലാപാർവ്വതിയും; ഫേസ്ബുക്കിൽ പോസ്റ്റായും പിന്നീട് വാട്സ് ആപ്പിൽ ഓഡിയോ ക്ലിപ്പായും നിറഞ്ഞ സിനിമാ വിവാദത്തിന് ക്ലൈമാക്സ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കാളിദാസൻ നായകനാകുന്ന ഹാപ്പി സർദാർ സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ പ്രശ്നങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. നടി മാലാപാർവ്വതിയുടെ തുറന്നു പറച്ചിലും അതിനെ പ്രതിരോധിക്കാൻ നിർമ്മാതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ ശ്രമങ്ങളുമാണ് സംഭവത്തെ വിവാദമാക്കിയത്. ഇതിനിടെ മാലാ പാർവ്വതിയുടെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നു. ഇതോടെ വിഷയം വളഷായി പൊതുസമൂഹത്തിലും ചർച്ചയായി. ക്ലിപ്പിൽ മാലാ പാർവ്വതി മമ്മൂട്ടിയുടെ പേരു പറഞ്ഞതും വിവാദമായി. എന്നാൽ, താൻ ഉദ്ദേശിച്ചത് മമ്മൂട്ടിക്കാ എന്നാ ആളെയാണെന്നും മെഗാ സ്റ്റാർ അല്ലെന്നും അവർ പിന്നീട് ആവർത്തിച്ചു വ്യക്തമാക്കി.
ഇതിനിടെ സംഭവം കൂടുതൽ വഷളാകും മുമ്പ് സിനിമാ സംഘടനങ്ങൾ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. നടി മാലാ പാർവതിയും ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹസീബ് ഹനീഫും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നതായി സിനിമയുടെ അണിയറ പ്രവർത്തകരും അറിയിച്ചു. അമ്മയുടെയും ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് പ്രശ്നപരിഹാരമുണ്ടായത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവും ബാബുരാജും ഉണ്ണി ശിവപാലും ചർച്ചയിൽ പങ്കെടുത്തു. നിർമ്മാതാക്കൾക്കുവേണ്ടി ആന്റോ ജോസഫ്, രഞ്ജിത്ത്, സിയാദ് കോക്കർ എന്നിവരും ഫെഫ്കയ്ക്കായി ബി ഉണ്ണികൃഷ്ണനും എത്തി. തെറ്റിദ്ധാരമൂലമുണ്ടായ പ്രശ്നമാണെന്ന് ഇരുവുരം തുറന്നു പറഞ്ഞു. സംഭവത്തിലെ നിയമനപടികൾ അവസാനിപ്പിക്കാനും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ഇരുകൂട്ടരും ധാരണയിലെത്തി.
ഹാപ്പി സർദാർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവർത്തകർക്കിടയിൽ നിന്ന് അപമാനം നേരിട്ടതായി നടിയും സാമൂഹ്യ പ്രവർത്തകയുമായ മാലാപാർവതി ഫേസ്ബുക്ക് പോസ്റ്റടുകയായിരുന്നു. ഹാപ്പി സർദാർ സിനിമയുടെ ലൊക്കേഷനിൽ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ സൗകര്യമുണ്ടായില്ലെന്നും, സെറ്റിലെ മറ്റ് പെൺകുട്ടികളെ കൂടി കണക്കിലെടുത്ത് സ്വന്തം ചെലവിൽ കാരവൻ എടുക്കേണ്ടി വന്നതായും മാലാ പാർവതി വെളിപ്പെടുത്തിയിരുന്നു. നിർമ്മാതാവിന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ ലൊക്കേഷനിൽ കാരവൻ വേണമെന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപമെന്ന് സിനിമയുടെ ഫിനാൻസ് വിഭാഗത്തിലുള്ള സഞ്ജയ് പാൽ പറഞ്ഞതിനോടുള്ള പ്രതികരണമായാണ് മാലാ പാർവതി ഹാപ്പി സർദാർ ലൊക്കേഷനിലെ ദുരനുഭവം വിവരിച്ചത്.
നായികയ്ക്കും നായകനും കാരവൻ വേണ്ട, പക്ഷേ അമ്മ വേഷം ചെയ്ത നടിക്ക് കാരവൻ വേണം എന്നും മാലാപാർവതിയെ സഞ്ജയ് പരിഹസിക്കുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് മൂന്ന് മുതൽ പിറ്റേ ദിവസം വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന ലൊക്കേഷനിൽ പ്രാഥമിക ആവശ്യങ്ങൾക്കായി സൗകര്യമൊരുക്കിയിടത്ത് ടോയ് ലറ്റ് ബ്ലോക്ക് ആയതിനാൽ സ്വന്തം കാശിന് കാരവാൻ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് പാർവതി വ്യക്തമാക്കി. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവൻ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെൺകുട്ടികൾക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തതെന്നും നടി തുറന്നടിച്ചിരുന്നു.
അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?. നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങൾ. 19,200 രൂപ കാരവൻ വാടകയായി നൽകിയ ബില്ലും മാലാ പാർവതി പുറത്തുവിട്ടിരുന്നു. സുധീപ് ജോഷിയും ഗീതികാ സുധീപും ചേർന്നാണ് ഹാപ്പി സർദാറിന്റെ സംവിധാനം നിർവഹിക്കുന്നത്. ലൊക്കേഷനിൽ പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലെന്ന് അറിയിച്ചപ്പോൾ നിർമ്മാതാവ് മര്യാദവിട്ട് സംസാരിച്ചതായും പാർവതി പറഞ്ഞിരുന്നു.ഹാപ്പി സർദാർ രണ്ടാം ഘട്ട ചിത്രീകരണം എഴുപുന്നയിൽ നടക്കുമ്പോഴായിരുന്നു സംഭവം. സിനിമയുടെ ഷൂട്ട് പൂർത്തിയായിട്ടുണ്ട്.
ഇതിനി പിന്നാലെയാണ് ഓഡിയോ ക്ലിപ്പു പുറത്തുവന്നത്. ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി അല്ലെന്നും മമ്മൂട്ടിക്ക എന്ന വ്യക്തിയെയാണ് എന്നുമാണ് മാലാ പാർവതി പറയുന്നത്. മമ്മൂട്ടിക്ക് പെണ്ണുങ്ങളെ കൂട്ടികൊടുത്തതും,പരിപാടിയും നായകൻ പെൺപിള്ളേരെ അടിച്ചോണ്ട് പോയതും എല്ലാം ഞാൻ പറയും എന്നാണ് ഓഡിയോ ക്ലിപ്പിൽ മാലാ പാർവതി പറഞ്ഞത്. മമ്മൂട്ടി എന്ന പേര് കേട്ടതോടെ സംഭവം മമ്മൂട്ടി തന്നെയാണോ എന്നത് മാലാ പാർവതി വിശദീകരിക്കണമെന്നു ആവശ്യപ്പെട്ടു പ്രമുഖ നിർമ്മാതാവ് ലിബർട്ടി ബഷീർ രംഗത്ത് വന്നതോടെയാണ് അടുത്ത ഓഡിയോ ക്ലിപ്പിൽ വിശദീകരണവുമായി മാലാ പാർവതി രംഗത്ത് വന്നത്.
മമ്മൂട്ടി അങ്ങിനത്തെ വൃത്തികേടിനു കൂട്ട് നിൽക്കുന്ന ആളല്ലെന്നും വർഷങ്ങളായി തനിക്ക് മമ്മൂട്ടിയെ അറിയാം എന്നുമാണ് ലിബർട്ടി ബഷീർ ഓഡിയോ ക്ലിപ്പിൽ പറയുന്നത്. പല മമ്മൂട്ടിമാരും ഉണ്ടല്ലോ കേരളത്തിൽ. അത് മാലാ പാർവതി ക്ലിയർ ചെയ്യണം-ഇതാണ് ലിബർട്ടി ബഷീർ വ്യക്തമാക്കിയത്. തന്റെതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോയിൽ താൻ ഉദ്ദേശിച്ചത് മലയാളത്തിലെ മെഗാ സ്റ്റാറിനെയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ പേരിനോട് സാമ്യമുള്ള പേരുള്ളയാളാണ്. അയാൾ പോണ്ടിച്ചേരിയിലാണ്. ഇയാൾ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും അയാളുടെ ഗൾഫ് നമ്പർ തന്റെ കയ്യിൽ ഉണ്ടെന്നും മാലാ പാർവ്വതി പറയുന്നു, കൂടാതെ ഇയാൾ സെറ്റിൽ വന്ന് സ്ത്രീകളുടെ മുറിയിൽ ഇരിക്കുകയും എല്ലാവരോടും മോശമായി പെരുമാറിയെന്നും മാലാ പാർവ്വതി പറയുന്നു. അത് തനിക്ക് ഇഷ്ടമാവാത്തതുകൊണ്ട് തന്നെ അത് വിലക്കിയിരുന്നെന്നും പറയുന്ന താരം പ്രെഡക്ഷനിലുള്ള ആളുകൾ മുഴുവൻ സമയവും ചിത്രത്തിലെ നായകനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ് നടക്കുകയായിരുന്നെന്നും പറയുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞ ആളോട് തന്നെയാണ് താൻ ഇത്തരത്തിൽ തിരിച്ച് പറഞ്ഞതെന്നും മാലാ പാർവ്വതി വ്യക്തമാക്കുന്നുണ്ട്.
ചാനൽ പരിപാടികളിലൂടെ രംഗത്ത് വന്നു പിന്നീട് സിനിമയിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് മാലാ പാർവതി. സിനിമയിലേക്കെത്തിയ താരം പിന്നീട് അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. യുവതാരങ്ങളുടെ അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന മാലാപാർവ്വതി തന്റെ പുതിയ സിനിമാ സെറ്റിലെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്തായാലും പ്രശ്നം വലുതായ് വലുതായ് മലയാള സിനിമയിലെ മെഗാ സ്റ്റാറിന്റെ പേര് വരെ മോശമായ് ഉപയോഗിച്ചു എന്ന ആരോപണം മാലാ പാർവ്വതിക്കെതിരെയും എത്തി. എന്നാൽ അതിന് പിന്നാലെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമാക്കി താരം തന്നെ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍