Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാപ്പിസർദാർ സെറ്റിലെ പ്രശ്‌നങ്ങളെല്ലാം കോംപ്രമൈസാക്കി! മമ്മൂട്ടിക്കായും മാലാപാർവതിയും നിർമ്മാവുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് അമ്മയും ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷനും; പ്രശ്‌നങ്ങളുണ്ടായത് തെറ്റിദ്ധാരണ മൂലമെന്ന് നിർമ്മാതാവ് ഹസീബ് ഹനീഫും മാലാപാർവ്വതിയും; ഫേസ്‌ബുക്കിൽ പോസ്റ്റായും പിന്നീട് വാട്‌സ് ആപ്പിൽ ഓഡിയോ ക്ലിപ്പായും നിറഞ്ഞ സിനിമാ വിവാദത്തിന് ക്ലൈമാക്‌സ്

ഹാപ്പിസർദാർ സെറ്റിലെ പ്രശ്‌നങ്ങളെല്ലാം കോംപ്രമൈസാക്കി! മമ്മൂട്ടിക്കായും മാലാപാർവതിയും നിർമ്മാവുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് അമ്മയും ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷനും; പ്രശ്‌നങ്ങളുണ്ടായത് തെറ്റിദ്ധാരണ മൂലമെന്ന് നിർമ്മാതാവ് ഹസീബ് ഹനീഫും മാലാപാർവ്വതിയും; ഫേസ്‌ബുക്കിൽ പോസ്റ്റായും പിന്നീട് വാട്‌സ് ആപ്പിൽ ഓഡിയോ ക്ലിപ്പായും നിറഞ്ഞ സിനിമാ വിവാദത്തിന് ക്ലൈമാക്‌സ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാളിദാസൻ നായകനാകുന്ന ഹാപ്പി സർദാർ സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ പ്രശ്‌നങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. നടി മാലാപാർവ്വതിയുടെ തുറന്നു പറച്ചിലും അതിനെ പ്രതിരോധിക്കാൻ നിർമ്മാതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ ശ്രമങ്ങളുമാണ് സംഭവത്തെ വിവാദമാക്കിയത്. ഇതിനിടെ മാലാ പാർവ്വതിയുടെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നു. ഇതോടെ വിഷയം വളഷായി പൊതുസമൂഹത്തിലും ചർച്ചയായി. ക്ലിപ്പിൽ മാലാ പാർവ്വതി മമ്മൂട്ടിയുടെ പേരു പറഞ്ഞതും വിവാദമായി. എന്നാൽ, താൻ ഉദ്ദേശിച്ചത് മമ്മൂട്ടിക്കാ എന്നാ ആളെയാണെന്നും മെഗാ സ്റ്റാർ അല്ലെന്നും അവർ പിന്നീട് ആവർത്തിച്ചു വ്യക്തമാക്കി.

ഇതിനിടെ സംഭവം കൂടുതൽ വഷളാകും മുമ്പ് സിനിമാ സംഘടനങ്ങൾ ഇടപെട്ട് പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചു. നടി മാലാ പാർവതിയും ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹസീബ് ഹനീഫും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നതായി സിനിമയുടെ അണിയറ പ്രവർത്തകരും അറിയിച്ചു. അമ്മയുടെയും ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് പ്രശ്നപരിഹാരമുണ്ടായത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവും ബാബുരാജും ഉണ്ണി ശിവപാലും ചർച്ചയിൽ പങ്കെടുത്തു. നിർമ്മാതാക്കൾക്കുവേണ്ടി ആന്റോ ജോസഫ്, രഞ്ജിത്ത്, സിയാദ് കോക്കർ എന്നിവരും ഫെഫ്കയ്ക്കായി ബി ഉണ്ണികൃഷ്ണനും എത്തി. തെറ്റിദ്ധാരമൂലമുണ്ടായ പ്രശ്നമാണെന്ന് ഇരുവുരം തുറന്നു പറഞ്ഞു. സംഭവത്തിലെ നിയമനപടികൾ അവസാനിപ്പിക്കാനും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ഇരുകൂട്ടരും ധാരണയിലെത്തി.

ഹാപ്പി സർദാർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവർത്തകർക്കിടയിൽ നിന്ന് അപമാനം നേരിട്ടതായി നടിയും സാമൂഹ്യ പ്രവർത്തകയുമായ മാലാപാർവതി ഫേസ്‌ബുക്ക് പോസ്റ്റടുകയായിരുന്നു. ഹാപ്പി സർദാർ സിനിമയുടെ ലൊക്കേഷനിൽ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ സൗകര്യമുണ്ടായില്ലെന്നും, സെറ്റിലെ മറ്റ് പെൺകുട്ടികളെ കൂടി കണക്കിലെടുത്ത് സ്വന്തം ചെലവിൽ കാരവൻ എടുക്കേണ്ടി വന്നതായും മാലാ പാർവതി വെളിപ്പെടുത്തിയിരുന്നു. നിർമ്മാതാവിന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ ലൊക്കേഷനിൽ കാരവൻ വേണമെന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപമെന്ന് സിനിമയുടെ ഫിനാൻസ് വിഭാഗത്തിലുള്ള സഞ്ജയ് പാൽ പറഞ്ഞതിനോടുള്ള പ്രതികരണമായാണ് മാലാ പാർവതി ഹാപ്പി സർദാർ ലൊക്കേഷനിലെ ദുരനുഭവം വിവരിച്ചത്.

നായികയ്ക്കും നായകനും കാരവൻ വേണ്ട, പക്ഷേ അമ്മ വേഷം ചെയ്ത നടിക്ക് കാരവൻ വേണം എന്നും മാലാപാർവതിയെ സഞ്ജയ് പരിഹസിക്കുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് മൂന്ന് മുതൽ പിറ്റേ ദിവസം വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന ലൊക്കേഷനിൽ പ്രാഥമിക ആവശ്യങ്ങൾക്കായി സൗകര്യമൊരുക്കിയിടത്ത് ടോയ് ലറ്റ് ബ്ലോക്ക് ആയതിനാൽ സ്വന്തം കാശിന് കാരവാൻ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് പാർവതി വ്യക്തമാക്കി. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവൻ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെൺകുട്ടികൾക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തതെന്നും നടി തുറന്നടിച്ചിരുന്നു.

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?. നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങൾ. 19,200 രൂപ കാരവൻ വാടകയായി നൽകിയ ബില്ലും മാലാ പാർവതി പുറത്തുവിട്ടിരുന്നു. സുധീപ് ജോഷിയും ഗീതികാ സുധീപും ചേർന്നാണ് ഹാപ്പി സർദാറിന്റെ സംവിധാനം നിർവഹിക്കുന്നത്. ലൊക്കേഷനിൽ പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലെന്ന് അറിയിച്ചപ്പോൾ നിർമ്മാതാവ് മര്യാദവിട്ട് സംസാരിച്ചതായും പാർവതി പറഞ്ഞിരുന്നു.ഹാപ്പി സർദാർ രണ്ടാം ഘട്ട ചിത്രീകരണം എഴുപുന്നയിൽ നടക്കുമ്പോഴായിരുന്നു സംഭവം. സിനിമയുടെ ഷൂട്ട് പൂർത്തിയായിട്ടുണ്ട്.

ഇതിനി പിന്നാലെയാണ് ഓഡിയോ ക്ലിപ്പു പുറത്തുവന്നത്. ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി അല്ലെന്നും മമ്മൂട്ടിക്ക എന്ന വ്യക്തിയെയാണ് എന്നുമാണ് മാലാ പാർവതി പറയുന്നത്. മമ്മൂട്ടിക്ക് പെണ്ണുങ്ങളെ കൂട്ടികൊടുത്തതും,പരിപാടിയും നായകൻ പെൺപിള്ളേരെ അടിച്ചോണ്ട് പോയതും എല്ലാം ഞാൻ പറയും എന്നാണ് ഓഡിയോ ക്ലിപ്പിൽ മാലാ പാർവതി പറഞ്ഞത്. മമ്മൂട്ടി എന്ന പേര് കേട്ടതോടെ സംഭവം മമ്മൂട്ടി തന്നെയാണോ എന്നത് മാലാ പാർവതി വിശദീകരിക്കണമെന്നു ആവശ്യപ്പെട്ടു പ്രമുഖ നിർമ്മാതാവ് ലിബർട്ടി ബഷീർ രംഗത്ത് വന്നതോടെയാണ് അടുത്ത ഓഡിയോ ക്ലിപ്പിൽ വിശദീകരണവുമായി മാലാ പാർവതി രംഗത്ത് വന്നത്.

മമ്മൂട്ടി അങ്ങിനത്തെ വൃത്തികേടിനു കൂട്ട് നിൽക്കുന്ന ആളല്ലെന്നും വർഷങ്ങളായി തനിക്ക് മമ്മൂട്ടിയെ അറിയാം എന്നുമാണ് ലിബർട്ടി ബഷീർ ഓഡിയോ ക്ലിപ്പിൽ പറയുന്നത്. പല മമ്മൂട്ടിമാരും ഉണ്ടല്ലോ കേരളത്തിൽ. അത് മാലാ പാർവതി ക്ലിയർ ചെയ്യണം-ഇതാണ് ലിബർട്ടി ബഷീർ വ്യക്തമാക്കിയത്. തന്റെതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോയിൽ താൻ ഉദ്ദേശിച്ചത് മലയാളത്തിലെ മെഗാ സ്റ്റാറിനെയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ പേരിനോട് സാമ്യമുള്ള പേരുള്ളയാളാണ്. അയാൾ പോണ്ടിച്ചേരിയിലാണ്. ഇയാൾ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും അയാളുടെ ഗൾഫ് നമ്പർ തന്റെ കയ്യിൽ ഉണ്ടെന്നും മാലാ പാർവ്വതി പറയുന്നു, കൂടാതെ ഇയാൾ സെറ്റിൽ വന്ന് സ്ത്രീകളുടെ മുറിയിൽ ഇരിക്കുകയും എല്ലാവരോടും മോശമായി പെരുമാറിയെന്നും മാലാ പാർവ്വതി പറയുന്നു. അത് തനിക്ക് ഇഷ്ടമാവാത്തതുകൊണ്ട് തന്നെ അത് വിലക്കിയിരുന്നെന്നും പറയുന്ന താരം പ്രെഡക്ഷനിലുള്ള ആളുകൾ മുഴുവൻ സമയവും ചിത്രത്തിലെ നായകനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ് നടക്കുകയായിരുന്നെന്നും പറയുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞ ആളോട് തന്നെയാണ് താൻ ഇത്തരത്തിൽ തിരിച്ച് പറഞ്ഞതെന്നും മാലാ പാർവ്വതി വ്യക്തമാക്കുന്നുണ്ട്.

ചാനൽ പരിപാടികളിലൂടെ രംഗത്ത് വന്നു പിന്നീട് സിനിമയിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് മാലാ പാർവതി. സിനിമയിലേക്കെത്തിയ താരം പിന്നീട് അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. യുവതാരങ്ങളുടെ അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന മാലാപാർവ്വതി തന്റെ പുതിയ സിനിമാ സെറ്റിലെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതാണ് പുതിയ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. എന്തായാലും പ്രശ്‌നം വലുതായ് വലുതായ് മലയാള സിനിമയിലെ മെഗാ സ്റ്റാറിന്റെ പേര് വരെ മോശമായ് ഉപയോഗിച്ചു എന്ന ആരോപണം മാലാ പാർവ്വതിക്കെതിരെയും എത്തി. എന്നാൽ അതിന് പിന്നാലെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമാക്കി താരം തന്നെ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP