സിപിഎമ്മുമായുള്ളത് ആറു പതിറ്റാണ്ട് കാലത്തെ ബന്ധം; പാർട്ടി മെമ്പർ ആണെങ്കിലും തികഞ്ഞ ദൈവവിശ്വാസി; ശ്രീകണ്ശ്വരം ക്ഷേത്രത്തിലെ ജനകീയ സമിതി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത് വർഷങ്ങൾ; കളരിഗുരു ആയതിനാൽ ദൈവവിശ്വാസം ഒഴിച്ചു കൂടാനാകാത്തത്; സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമനം അറിയുന്നത് ബന്ധുവഴി; സർക്കാരിനെയും എജി ഓഫീസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മാറും; കേസുകളിലെ അനാവശ്യ കാലവിളംബരം ഒഴിവാക്കും; മറുനാടനോട് മനസു തുറന്ന് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ വേലപ്പൻ നായർ
എം മനോജ് കുമാർ
തിരുവനന്തപുരം: സർക്കാരും എജി ഓഫീസും തമ്മിലുള്ള ബന്ധത്തിന്നിടയിലെ കണ്ണിയായി പ്രവർത്തിക്കുകയാണ് തന്റെ ദൗത്യമെന്നു സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിതനായ അഡ്വക്കേറ്റ് വേലപ്പൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്വന്തം നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനം വിജയപ്രദമായി നടപ്പിലാക്കുമെന്നും വേലപ്പൻ നായർ പറഞ്ഞു. സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി നിയമിച്ചത് വിവാദമായി തുടരവേയാണ് വേലപ്പൻ നായരുടെ പ്രതികരണം വരുന്നത്. കേസ് നടത്താനും നിരീക്ഷിക്കാനും അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂട്ടർമാരുമുണ്ട്. ഈ ഘട്ടത്തിലാണ് വേലപ്പൻ നായർ ലെയ്സൺ ഓഫീസറാകുന്നത്. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും.
ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്സൺ ഓഫീസറാക്കിയ തീരുമാനവും ഒല്ലൂർ എംഎൽഎ. കെ. രാജനെ ചീഫ് വിപ്പ് പദവിയിൽ നിയമിക്കാനുമുള്ള തീരുമാനവും വിവാദമായി തുടരവേ തന്നെയാണ് ഇടത് സർക്കാരിനെ ഉലയ്ക്കുന്ന മറ്റൊരു വിവാദമായി അഡ്വക്കറ്റ് ജനറൽ ഓഫീസിലെ പ്രത്യേക ലെയ്‌സൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചതും പുതിയ വിവാദമായി മാറുന്നത്. നിയമനം വിവാദമായപ്പോൾ വേലപ്പൻ നായർ മറുനാടൻ മലയാളിയോട് വിശദമായി സംസാരിച്ചു. തന്റെ സിപിഎം പാരമ്പര്യത്തെക്കുറിച്ച് വി.കെ.കൃഷ്ണമേനോൻ, എകെജി, സുശീലാ ഗോപാലൻ തുടങ്ങി എളമരം കരീം വരെയുള്ള നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് എല്ലാം വേലപ്പൻ നായർ വിശദമായി സംസാരിക്കുന്നു. അഭിമുഖത്തിലേക്ക്...
- താങ്കളുടെ നിയമനം വിവാദമായി തുടരുന്നു, സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി സേവനം കൊച്ചിയിൽ തന്നെയാകുമോ?
ഓഫീസ് കൊച്ചിയിൽ തന്നെ. അഡ്വക്കറ്റ് ജനറൽ ഓഫീസിൽ തന്നെയാണ് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുടെ ഓഫീസും വരുന്നത്. ഞാനും കൊച്ചി കേന്ദ്രമാക്കി തന്നെയാകും പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് എന്റെ നിയമനം വന്നത്. അതുകൊണ്ട് തന്നെ കേസുകളിൽ വീഴ്ച വരാതെ മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ച് പ്രവർത്തിക്കും. എല്ലാ കേസുകളിലും എന്റെ ഇടപടൽ വരില്ല. ചില പ്രത്യേക കേസുകളിൽ മാത്രമാകും ശ്രദ്ധ വരുന്നത്. സർക്കാരിനെ സംബന്ധിച്ച് പ്രധാന കേസുകൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട ഫയലുകളും കടലാസുകളും കൃത്യമായി കോടതിയിൽ എത്തിക്കാൻ ഞാൻ ശ്രദ്ധിക്കും. നിയമനം താൻ ഒരിക്കലും അറിഞ്ഞില്ല. ഇത് സംബന്ധമായി അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. ഓർഡർ ഇറങ്ങുന്ന വേളയിലാണ് എന്റെ ബന്ധു വഴി ഞാൻ കാര്യം അറിയുന്നത്.
മൂന്നാഴ്ചയ്ക്ക് മുൻപാണ് എന്റെ നിയമനം വന്നത്. ഞാൻ ചാർജ് എടുക്കുകയും ചെയ്തു. നിയമനം വിവാദമാകേണ്ട കാര്യമില്ല. നിയമനത്തിനെക്കുറിച്ച് സർക്കാർ എജിയെ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എജി ഓഫീസിന് ഈ കാര്യത്തിൽ തെറ്റിദ്ധാരണകളില്ല. സർക്കാരിനു താത്പര്യമുള്ള പല കേസുകളുമുണ്ട്. ഇത്തരം കേസുകൾ വരുമ്പോൾ പല പേപ്പറുകളും യഥാസമയത്ത് ലഭിക്കാൻ വൈകാറുണ്ട്. ഇത് സർക്കാരിനു മുന്നിലുണ്ട്. ഇത്തരം കേസുകൾ യഥാവിധി നടത്താൻ സർക്കാരിനെ സഹായിക്കുകയാണ് എന്റെ ദൗത്യം. ഈ കാര്യത്തിനെക്കുറിച്ച് എജി ഓഫീസിനു പൂർണബോധ്യവുമുണ്ട്. എജി ഓഫീസിന്റെ ഭാഗമായാണ് ഞാൻ പ്രവർത്തിക്കുന്നത്. സർക്കാരുമായി കേസുകളുടെ കാര്യത്തിൽ നിരന്തര സമ്പർക്കം എന്റെ ഭാഗത്ത് നിന്നുണ്ടാകും. കേസുകളിൽ എജിയുടെ ഓഫീസിനെ ഞാൻ സഹായിക്കും. അതിനാണ് എന്നെ നിയമിച്ചിരിക്കുന്നത്.
ഞാനും എജിയും തമ്മിലും നിരന്തര സമ്പർക്കമുണ്ടാകും. സർക്കാരും എജി ഓഫീസിനും ഇടയ്ക്കുള്ള ഒരു പ്രധാന ലിങ്കായി ഞാൻ മാറും. കേസിന്റെ കാര്യങ്ങൾ ക്രോഡീകരിക്കും. സർക്കാർ പ്ലീഡർമാർക്കും എന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കും. എല്ലാ കേസുകളുടെ കാര്യത്തിലല്ല, പ്രധാനപ്പെട്ട കേസുകളുടെ കാര്യത്തിലാണ് എന്റെ ഇടപെടൽ വരുന്നത്. ഇത്തരം കേസുകളിൽ അനാവശ്യ കാലവിളംബം ഒഴിവാക്കും. ഇത് സർക്കാരിനും സഹായകരമാകും. സമയമില്ലാത്ത പ്രശ്‌നം എജിയുടെ ഓഫീസിനുമുണ്ട്. അഭിഭാഷകനായി ഒട്ടുവളരെ വർഷത്തെ പരിചയമുണ്ട്. വിവിധ ട്രേഡ് യൂണിയനുകൾക്കായി ഞാൻ കേസുകൾ വാദിക്കുന്നുണ്ട്. എന്റെ അനുഭവ സമ്പത്ത് സർക്കാരിനും എജി ഓഫീസിനും ഗുണകരമാകും. മുഖ്യമന്ത്രി വിശ്വാസത്തിൽ എടുത്ത് എന്നെ ഏൽപ്പിച്ച ജോലിയാണ് അത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ ജോലികൾ മുന്നോട്ടു കൊണ്ടുപോവുകയും മുഖ്യമന്ത്രിയുടെ വിശ്വാസം സംരക്ഷിക്കുകയും ചെയ്യും. ഭംഗിയായി കേസ് നടത്തിപ്പിനാണ് സർക്കാർ എന്നെ നിയോഗിച്ചത്. ഭംഗിയായി തന്നെ ഈ ദൗത്യം ഞാൻ നിറവേറ്റുക തന്നെ ചെയ്യും.
- എകെജിയുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?
എകെജി തിരുവനന്തപുരത്ത് വരുമ്പോൾ അദ്ദേഹത്തിനൊപ്പം ഞാനായിരുന്നു നിന്നത്. അന്ന് ഞാൻ വിദ്യാർത്ഥിയാണ്. പ്രധാനമന്ത്രിക്ക് കത്തെഴുതാൻ പറഞ്ഞു. ഞാൻ ഗ്രാമറിന്റെ പ്രശ്‌നം വന്നു. അപ്പോൾ എകെജി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഗ്രാമർ ഒന്നും പ്രശ്‌നമില്ല. കത്തെഴുതാൻ പറഞ്ഞു. അതായിരുന്നു എകെജിയുടെ രീതി. എകെജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എകെജി മരിക്കുമ്പോൾ വരെ ഞാൻ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്തുള്ളത്. എകെജിക്ക് പ്രിയങ്കരൻ ആയതുകൊണ്ടാണ് അങ്ങിനെ നിൽക്കാൻ കഴിഞ്ഞത്. വി.കെ.കൃഷ്ണമേനോൻ എംപിയായി തിരുവനന്തപുരത്ത് വന്നപ്പോൾ അദ്ദേഹത്തിനൊപ്പം ഞാൻ കൂടിയുണ്ട്. ആ ബന്ധവും വളരെ കാലം നീണ്ടു നിന്നിരുന്നു. മരിക്കുന്നവരെ ഞാൻ അദ്ദേഹതിന്റെ പെഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു.
- സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ പ്രധാന റോൾ കയ്യാളി?
എകെജിയുമായുള്ള ബന്ധം കാരണമാണ് സുശീലാ ഗോപാലനുമായി ബന്ധം വന്നത്. എകെജിയുടെ വിശ്വസ്തൻ എന്ന പരിഗണന സുശീലാ ഗോപാലൻ എപ്പോഴും തന്നു. അത് തന്നെ മന്ത്രിയുമായുള്ള ബന്ധം സുഗമമാക്കി. കേരളത്തിലെ മികച്ച വ്യവസായ മന്ത്രിയായിരുന്നു സുശീലാ ഗോപാലൻ. അവരുടെ പ്രവർത്തന മികവ് തന്നെ അത്ഭുതപ്പെടുത്തി. സിപിഎം ആയി അവർ ഒരു തീരുമാനവും കൈക്കൊണ്ടില്ല. ഉദ്യോഗസ്ഥർ എന്ത് ഫയലിൽ എന്ത് കുറിച്ചാലും മന്ത്രിയുടെ തീരുമാനം സ്വന്തം തീരുമാനമാകും. പ്രധാന കാര്യങ്ങൾ വരുമ്പോൾ ഉദ്യോഗസ്ഥർ കുറിക്കുന്നതിനേക്കാൾ അവർ സ്വന്തമായി കാര്യങ്ങൾ അറിഞ്ഞു വയ്ക്കും. ഉദ്യോഗസ്ഥർ എന്ത് കുറിക്കുന്നു എന്ന് നോക്കും. പക്ഷെ നടപ്പിലാകുക മന്ത്രിയുടെ തീരുമാനം മാത്രമാകും. സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ അഞ്ചു വർഷവും കൂടെ നിന്നു. വളരെ കർക്കശക്കാരിയായിരുന്നു. രാത്രി രണ്ടു മണിവരെയൊക്കെ ജോലി ചെയ്യുന്ന രീതി. ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്ത് അവർ ഒരിക്കലും മുന്നോട്ടു പോയില്ല. ഇത് മന്ത്രിമാരിൽ നിന്നും സുശീലാ ഗോപാലനെ വ്യത്യസ്തയാക്കി. സിപിഎമ്മിനപ്പുറത്ത് അവർ സ്വീകാര്യയും സുസമ്മതയും ആയിരുന്നു. ഉദ്യോഗസ്ഥർ ആരെയും അവർ കുറ്റപ്പെടുത്തിയില്ല.
തൊഴിലാളികൾക്ക് ആയി എന്തും ചെയ്യുന്ന ഒരു മനോഭാവം അവർ പ്രകടിപ്പിച്ചിരുന്നു. തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ അവർ സമ്മതിച്ചില്ല. സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ ഒരിക്കൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജറാലിനെ കാണാൻ ചെന്നു. കൂടിക്കാഴ്ച കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി സുശീലാ ഗോപാലന് ഒപ്പം വന്നു. സുശീലാ കാറിൽ കയറാൻ ചെന്നപ്പോൾ ഡോർ തുറന്നത് ഐ.കെ.ഗുജ്‌റാൽ ഡോർ അടച്ചതും ഐ.കെ.ഗുജ്‌റാൽ. പ്രധാനമന്ത്രി ഇങ്ങിനെ ഒരാൾക്ക് ഡോർ തുറന്നു കൊടുക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ? എകെജിയുടെ ഭാര്യ എന്ന പദവി, എംപി എന്ന നിലയിൽ സ്വീകാര്യ. പിന്നീട് മന്ത്രിയും.
അതുകൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും. ഇങ്ങിനെയുള്ള സുശീല ഗോപാലനെ ആദരപൂർവം ഗുജ്‌റാലിനെ പോലുള്ള പ്രധാനമന്ത്രി കണ്ടു. ഡോർ തുറന്നു കൊടുക്കാൻ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. വാജ്‌പേയിയുമായും സുശീലാ ഗോപാലന് വളരെ നല്ല ബന്ധമായിരുന്നു. സുശീല ഗോപാലൻ മന്ത്രിയായപ്പോൾ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നു. വാജ്‌പേയിക്ക് സുശീല ഗോപാലൻ കത്തയച്ചാൽ നാലഞ്ചു ദിവസത്തിനുള്ളിൽ മറുപടി റെഡി. വിശദാംശങ്ങൾ കൂടി മറുപടിയിൽ അടങ്ങിയിരിക്കും. ഡിയർ എന്ന് ടൈപ്പ് ചെയ്താൽ സുശീലാ ജി എന്ന് വാജ്‌പേയി കൈ കൊണ്ട് എഴുതുമായിരുന്നു. ജോർജ് ഫെർണാണ്ടസ് വളരെ വ്യക്തിപരമായ ബന്ധം സുശീലാ ഗോപാലനുമായി പുലർത്തി. ജോർജ് ഫെർണാണ്ടസ് മന്ത്രിയായപ്പോൾ തന്നെ എല്ലാ സെക്യൂരിറ്റിയും ഒഴിവാക്കി സുശീലാ ഗോപാലനെ കാണാൻ അദ്ദേഹം എത്തുമായിരുന്നു.
- എളമരം കരീം മന്ത്രിയായപ്പോഴും കൂടെ നിന്നു?
വളരെ വിഷൻ ഉള്ള മന്ത്രിയായിരുന്നു എളമരം കരീം. വലിയ വിഷൻ എന്ന് തന്നെ പറയാം. പത്ത് പുതിയ വ്യവസായങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് വന്നു. 42 പൊതു മേഖലാ സ്ഥാപനങ്ങൾ അദ്ദേഹം ലാഭകരമാക്കി മാറ്റി. ഇതു കൂടാതെയാണ് പത്ത് പുതിയ വ്യവസായങ്ങൾ അദ്ദേഹം ആരംഭിച്ചത്. എല്ലാം പോയിന്റിലേക്ക് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പോയിന്റുകൾ മാത്രമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. അതുകൊണ്ട് തന്നെ മീറ്റിംഗുകളിൽ പെട്ടെന്ന് തീരുമാനങ്ങൾ വന്നു. വളരെ പ്രാക്റ്റിക്കൽ ആയിരുന്നു അദ്ദേഹം. കെഎംഎല്ലിന്റെ ഒരു പ്രശ്‌നം വന്നപ്പോൾ ഫയലിൽ ദിസ് ഈസ് ദ സൊല്യുഷൻ ഫോർ പ്രോബ്ലം ഓഫ് സ്‌ട്രൈക്ക് എന്ന് എഴുതിയിരുന്നു. അദ്ദേഹം ഫോർ വെട്ടി ദിസ് ഈസ് ദ സൊല്യുഷൻ ടൂ ദ പ്രോബ്ലം ഓഫ് സ്‌ട്രൈക്ക് എന്നെഴുതി. അത്രമാത്രം സൂക്ഷ്മ അർത്ഥത്തിലാണ് കാര്യങ്ങളെ കണ്ടത്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞു. അക്കാദമിക് ക്വാളിഫിക്കേഷൻ ഉള്ളവർ മാത്രമല്ല മിടുക്കന്മാർ എന്ന് ഇവരൊക്കെ എന്നെ പഠിപ്പിച്ചു. ജനങ്ങൾക്കിടയിൽ നിന്നും വളർന്നു വരുന്ന നേതാക്കൾക്ക് വലിയ കഴിവും കരുത്തുമുണ്ടെന്നു ഇവർ തെളിയിച്ചു.
- സിപിഎമ്മുമായി എപ്പോഴും അടുപ്പം പുലർത്തി?
യൂണിവേഴ്‌സിറ്റി കോളെജിൽ യൂണിയൻ ചെയർമാൻ ആയിരുന്നു. അതുകൊണ്ട് തന്നെ സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുണ്ട്. ആറു പതിറ്റാണ്ട് കാലത്തെ ബന്ധമുണ്ട് സിപിഎമ്മുമായി. സിപിഎം പാർട്ടി മെമ്പറുമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുപ്പമുണ്ട്. നിയമന കാര്യം ഞാൻ നേരത്തെ അറിഞ്ഞതുമില്ല. എന്റെ ബന്ധു വഴിയാണ് കാര്യങ്ങൾ അറിയുന്നത്. പാർട്ടി അഭിഭാഷകൻ എന്ന രീതിയിൽ
- സിപിഎമ്മുമായി അടുപ്പമുണ്ട്, ഒപ്പം ഒരു വിശ്വാസികൂടിയാണ്?
അതേ വിശ്വാസിയാണ്. ഞാൻ താമസിക്കുന്നത് ശ്രീകണ്ശ്വരം ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നത്. ശ്രീകണ്ശ്വരം ക്ഷേത്രത്തിലെ ജനകീയ സമിതി പ്രസിഡന്റ് ആയിരുന്നു. വർഷങ്ങൾ തന്നെ ഈ പോസ്റ്റിൽ തുടർന്നിരുന്നു. ഞാൻ കളരി ഗുരുക്കൾ കൂടിയാണ്. അതുകൊണ്ട് വിശ്വാസം എപ്പോഴും എനിക്കൊപ്പമുണ്ട്. ഭാര്യ ആദ്യമേ മരിച്ചു. രണ്ടു പെൺകുട്ടികൾ ആണ്. രണ്ടുപേരും ഇന്ത്യയ്ക്ക് പുറത്താണ്. ഒരാൾ ദുബായിലും മറ്റൊരാൾ കാനഡയിലുമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍