പരുമല ലോക്കൽ സെക്രട്ടറി കരഞ്ഞു കാലുപിടിച്ചപ്പോൾ പരിവാറുകാരുടെ മനസ്സ് ഇളകി; ദേവസ്വം ബോർഡ് കോളജിൽ യുവതിയെ കടന്നു പിടിച്ച സിപിഎം നേതാക്കൾ തലയൂരിയത് ആർ എസ് എസിനോടും യുവതിയോടും ക്ഷമാപണം നടത്തി; ഒത്തു തീർപ്പ് ചർച്ച നടത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം; ഭർത്താവിന്റെ സാന്നിധ്യത്തിൽ യുവതിയെ തണുപ്പും മഴയും ആസ്വദിക്കാൻ കൈയേറ്റം ചെയ്ത സഖാക്കൾക്ക് ജാമ്യം കിട്ടിയത് ഒത്തുതീർപ്പ് ഫോർമുലയിൽ; ഹരികുമാറും അനൂപും സിപിഎമ്മിന് തലവേദന
ശ്രീലാൽ വാസുദേവൻ
പരുമല: ദേവസ്വം ബോർഡ് കോളജ് ക്യാമ്പസിൽ സദാചാരപ്പൊലീസ് കളിച്ച് യുവതിയെ കടന്നു പിടിക്കുകയും ഭർത്താവിനെ മർദിക്കുകയും ചെയ്ത കേസിൽ സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചത് സംഘപരിവാർ സംഘടനകളുമായുണ്ടാക്കിയ ഒത്തു തീർപ്പിനെ തുടർന്ന്. സിപിഎം പരുമല ലോക്കൽ സെക്രട്ടറി സംഘപരിവാർ നേതാക്കളുടെ കാലുപിടിച്ചാണ് നേതാക്കളെ അകത്തു പോകാതെ രക്ഷിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെങ്കിലും പരാതിക്കാരിയും ഭർത്താവും ഒത്തുതീർപ്പിന് തയാറായതോടെ നേതാക്കളുടെ വകുപ്പ് നിസാരമാക്കി. കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ട് ആറേകാലോടെയാണ് കോളജ് വളപ്പിൽ സിപിഎം സദാചാര പൊലീസിങ് നടത്തിയത്. പരുമല പമ്പ ഡിബി കോളജിലെ കോഓപ്പറേറ്റീവ് സ്റ്റോർ ജീവനക്കാരി രമ്യ, ഭർത്താവ് ദീപക്ക് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. അനാശാസ്യത്തിന് വന്നതല്ലേ എന്ന് ചോദിച്ച് സിപിഎം പാലച്ചുവട് മുൻലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മറ്റിയംഗവുമായ ഹരികുമാർ, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവർ ചേർന്നാണ് യുവതിയെ കടന്നു പിടിച്ചത്. എതിർക്കാൻ ശ്രമിച്ച ഭർത്താവിനെ ചവിട്ടി താഴെയിട്ട് മർദിക്കുകയും ചെയ്തു. യുവതി വിളിച്ചത് അറിയിച്ച് സ്ഥലത്ത് വന്ന മാന്നാർ സിഐയെ നേതാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങൾ സിപിഎം നേതാക്കളാണെന്നും തൊട്ടാൽ വിവരമറിയുമെന്നുമായിരുന്നു ഭീഷണി.
സംഭവം നടന്നത് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നതിനാൽ അവിടെ നിന്നും പൊലീസെത്തി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പുളിക്കീഴ് എസ്എച്ച്ഒ, സിപിഎമ്മിന്റെ സ്വന്തം ആളായതിനാൽ കേസ് ഒതുക്കാനാണ് നീക്കം നടത്തിയത്. എന്നാൽ യുവതി പരാതിയിൽ ഉറച്ചു നിന്നതോടെ കളി മാറി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പിട്ട് നേതാക്കൾക്കെതിരേ കേസ് എടുത്തു. വാർത്ത മാധ്യമങ്ങൾക്ക് ചോരാതിരിക്കാൻ പൊലീസ് സ്റ്റേഷനിലോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ഫോൺ എടുത്തതുമില്ല. വിവരം ചോർന്നു കിട്ടിയ മറുനാടൻ വാർത്തയാക്കിയതോടെ പൊലീസ് വെട്ടിലായി. തുടർന്നാണ് സ്റ്റേഷന് പുറത്ത് ഒത്തുതീർക്കാൻ പൊലീസ് ഉപദേശിച്ചത്. സംഘപരിവാർ പ്രവർത്തകനാണ് യുവതിയുടെ ഭർത്താവ്. സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന സിപിഎം പരുമല ലോക്കൽ സെക്രട്ടറി ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ടു.
പരുമല തിക്കപ്പുഴ പാലച്ചുവട് മുൻലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മറ്റിയംഗവുമായ ഹരികുമാർ, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവരാണ് കഥയിലെ വില്ലന്മാർ. യുവതിയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 341, 427, 323, 354, ഐ പി സി 34 എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ആദ്യം ചുമത്തിയിരിക്കുന്നത്. പിന്നീട് ഇതിൽ തിരുത്തൽ വന്നു. ഞായറാഴ്ച വൈകിട്ട് നാലരയോടെ പരുമല കോളേജിൽ ആയിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാർ സ്വദേശിനിയ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ട യുവതി. പ്രളയത്തെ തുടർന്ന് സ്ഥാപനത്തിൽ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകൾ ഭദ്രമാക്കി വെക്കാൻ ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ എത്തിയതാണ് യുവതി. കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ പ്രതികൾ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു, ഇത് ഗൗനിക്കാതെ ഓഫീസിന്റെ താഴ് തുറന്ന് അകത്തു കയറി ഫയലുകൾ ഭദ്രമാക്കി വെച്ച് അര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടംഗ സംഘം ദമ്പതികൾക്ക് നേരെ പാഞ്ഞടുത്തത്.
കെട്ടിടത്തിനകത്ത് ഇത്ര നേരം എന്തായിരുന്നു പണിയെന്നായിരുന്നു ആദ്യ ചോദ്യം. മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ എന്ന ചോദ്യവുമുണ്ടായി. തുടർന്ന് ഞങ്ങളോടും സഹകരിക്കണമെന്നതായി യുവതിയോടുള്ള ഇരുവരുടെയും ആവശ്യം. ഇതു കേട്ട് ഇരുവർക്കും നേരെ യുവതി കയർത്തതോടെയാണ് യുവതിയെ കയറിപ്പിടിച്ചത്. ഇത് തടുക്കാനൊരുക്കിയ ഭർത്താവിനെയും സംഘം കൈകാര്യം ചെയ്തു, ദമ്പതികൾ എത്തിയ സ്കൂട്ടർ സംഘം ചവിട്ടിമറിച്ചിട്ടു. സംഭവം വഷളായതോടെ ദമ്പതികൾ അലറിക്കരഞ്ഞു. ഇതോടെ സംഭവം കണ്ടു നിന്നിരുന്ന ചിലർ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മാന്നാർ സിഐ ജോസ് മാത്യുവിനെയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും സംഘം വിരട്ടി. ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കൈയിലാണെന്നന്നും കൂടുതൽ കളിച്ചാൽ വിവരമറിയുമെന്നുമായിരുന്നു വിരട്ട്. ഇരുവരെയും പിടിച്ച് ജീപ്പിൽ കയറ്റാനൊരുങ്ങവെയാണ് സംഘം സി ഐ യെയും കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും അക്രമിച്ചത്. തുടർന്ന് സി ഐ പുളിക്കീഴ് പൊലീസിനെ വിവരമറിയിച്ചു. പുളിക്കീഴിൽ നിന്നുള്ള പൊലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.
പമ്പാ നദിയിൽ ജലനിരപ്പുയരുന്നതിനാൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കോളജ് കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ നിന്ന് സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വന്നതായിരുന്നു ദമ്പതികൾ. സാധനങ്ങൾ ഒന്നാം നിലയിലേക്ക് മാറ്റിയ ശേഷം തങ്ങളുശട പുതുപുത്തൻ ആക്ടീവ സ്കൂട്ടറിൽ തിരികെ മടങ്ങുമ്പോഴാണ് ഹരികുമാറും അനൂപും ഇടപെട്ടത്. സംഭവം നടന്നത് പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ ആയതിനാലും പരാതിക്കാരി സ്ത്രീ ആയതിനാലും മാന്നാറിൽ നിന്ന് അവിടേക്ക് വിവരം കൈമാറുകയായിരുന്നു. പുളിക്കീഴ് പൊലീസ് പാഞ്ഞെത്തി കസ്റ്റഡിയിൽ എടുത്തപ്പോഴാണ് പ്രതികൾ സിപിഎം നേതാക്കൾ ആണെന്ന് മനസിലായത്. ഇതോടെ പൊലീസ് റിവേഴ്സ് ഗിയറിലായി. ഇതിനിടെ സിപിഎമ്മിലെ ഗ്രൂപ്പിസം തലപൊക്കി. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിടണമെന്ന് സമ്മർദമുണ്ടായി. ഇതോടെ പൊലീസ് 354 വകുപ്പിട്ട് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാത്ത വകുപ്പാണിത്. ഈ വകുപ്പ് റദ്ദാക്കാൻ യുവതി മജിസ്ട്രേട്ടിന് മുമ്പിലും ഹാജരായി എന്നാണ് വിവരം.
ലോക്കൽ സെക്രട്ടറി സുരേഷ് കൈയും കാലും പിടിച്ച് പറയുകയും സംഘപരിവാർ നേതാക്കളോട് അപേക്ഷിക്കുകയും ചെയ്തതോടെ ഒത്തുതീർപ്പിന് കളമൊരുങ്ങി. വാക്കേറ്റം, വാക്കു തർക്കം, കൈയേറ്റശ്രമം തുടങ്ങി നിസാരവകുപ്പുകൾ ഇട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ പ്രതികൾക്ക് ജാമ്യവും ലഭിച്ചു. പൊലിസ് കസ്റ്റഡിയിലായ എൽസി മെമ്പറെയും ബ്രാഞ്ച് സെക്രട്ടറിയെയും സംരക്ഷിക്കാൻ ബിജെപിക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയ പരുമല ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിച്ചാണ് ഒരു പറ്റം പ്രവർത്തകർ പാർട്ടി വിട്ടു പോകുന്നുവെന്ന് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ സമ്മേളനത്തിൽ ഉണ്ടായ പാർട്ടി ലോക്കൽ കമ്മറ്റി രൂപീകരണം വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയിരുന്നു. എൽസി സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിൽ സ്വജനപക്ഷപാതം, സാമ്പത്തിക അഴിമതി, അനാശാസ്യ പ്രവർത്തനം എന്നിവയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് എതിർപക്ഷം രംഗത്ത് വന്നിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്