കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന് തെറ്റുപറ്റി; വലിയ ക്വാറികൾക്ക് പോലും എളുപ്പം പ്രവർത്തനാനുമതി ലഭിക്കുന്ന സ്ഥിതി അപകടം; പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം; വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് മാധവ് ഗാഡ്ഗിൽ; കേരളം തള്ളിക്കളഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
മറുനാടൻ ഡെസ്ക്ക്
മുംബൈ: കേരളത്തിൽ വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം എന്താണ്. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ചർച്ച കൊഴുക്കവെ പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഗാഡ്ഗിൽ കമ്മീഷൻ അധ്യക്ഷൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്റെതാത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സർക്കാർ മറന്നുവെന്നും ഗാഡ്ഗിൽ വിമർശിക്കുന്നു. മുംബൈയിൽ തന്നെ വന്നുകണ്ട മാധ്യമ പ്രവർത്തകരുമായി സംസാരിക്കയായിരുന്നു അദ്ദേഹം.
വലിയ ക്വാറികൾക്ക് പോലും ഇപ്പോൾ കേരളത്തിൽ നിർബാധം ലൈസൻസ് നൽകുകയാണ് സംസ്ഥാന സർക്കാർ. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് ഉള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണം.
കേരളത്തിൽ കഴിഞ്ഞ പ്രളയ കാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര - കർണാടക അതിർത്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. മഴ തുടർച്ചയായി പെയ്തിട്ടും വടക്കൻ കർണാടകത്തിലെ ഡാമുകൾ കൃത്യസമയത്ത് തുറന്നുവിടാൻ അധികൃതർ തയ്യാറായില്ല. കൃഷ്ണ നദീതടത്തിലെ ഡാം മാനേജ്മെന്റിന് പിഴവ് പറ്റിയതാണ് ഇരു സംസ്ഥാനങ്ങളിലും പ്രളയത്തിനു ഇടയാക്കിയതെന്നും ഗാഡ്ഗിൽ പറയുന്നു
പ്രളയം വന്നതോടെ ഹിറ്റായി ഗാഡ്ഗിൽ റിപ്പോർട്ട്
ഒരു കാലത്ത് വളരെയെറേ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. എന്നാൽ എന്താണ് ഗാഡ്ഗിൽ റിപ്പോർട്ടെന്നും അതിൽ പ്രധാനമായും എന്താണ് പറയുന്നതന്നും മനസിലാക്കാതെ, ഒരുപക്ഷേ മനസിലാക്കാൻ ശ്രമിക്കാതെയാണ് കൂടുതൽ പേരും റിപ്പോർട്ടിനെ എതിർക്കുന്നവർക്കൊപ്പം നിന്നത്. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സംഘം പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കൊയായി നടത്തിയ വിശദമായ സംവാദങ്ങൾക്കും സാങ്കേതിക ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ സാമ്പത്തിക താത്പര്യത്തിന് വേണ്ടി പലരും റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ചു. പശ്ചിമ ഘട്ടത്തിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമായി പറയുന്ന അന്നത്തെ റിപ്പോർട്ട് അന്ന് പരിഗണിച്ചിരുന്നെങ്കിൽ രണ്ട് തവണ കേരളത്തെ വിഴുങ്ങിയ പ്രളയം ഉണ്ടാകുമായിരുന്നില്ല.
രണ്ട് പ്രളയത്തെ കേരളം അഭിമുഖീകരിച്ചിട്ടും ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോഴും അനക്കമില്ലാതെയിരിക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് പശ്ചിമഘട്ട സംരക്ഷണം ആവശ്യമാണ്. ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായ് വ്യപിച്ചു കിടക്കുകയാണ് പശ്ചിമഘട്ടം. എന്നാൽ ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ പത്ത് കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടം കടുത്ത പരിസ്ഥിതി ചൂഷണത്തിന് വിധേയമായിക്കാണ്ടിരിക്കുകയാണ്. മനുഷ്യന്റെ അത്യാർത്തി മൂലം പശ്ചിമഘട്ടത്തെ ചൂഷണം ചെയ്യുമ്പോൾ വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ആവശ്യകതയെ ചൂണ്ടികാണിച്ചുകൊണ്ടുള്ള 522 പേജുള്ള റിപ്പോർട്ട് 2011 ഓഗസ്റ്റ് 31 ന് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലൂള്ള സമിതി സർക്കാരിന് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്ത് വന്നതോടെ പാർട്ടികൾ ഇതിനെതിര രംഗത്ത് വരികയായിരുന്നു. എന്താണ് റിപ്പോർട്ടിൽ പറയുന്നതെന്നറിയാതെ പലരും പാർട്ടിയ്ക്കൊപ്പവും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നവർക്കൊപ്പവും നിന്നു.
മനുഷ്യൻ നശിപ്പിച്ച പശ്ചിമ ഘട്ടം
'അഗസ്ത്യമല ശിരസ്സായും അതിനു താഴെ അണ്ണാമലയും നീല ഗിരിയും ഉയർന്ന മാറിടങ്ങളായും .പരന്നുരുണ്ട കാനറ ,ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും ഉത്തര സഹ്യാദ്രി നീട്ടി പിളർത്തിയ കാലുകളായും കാളിദാസൻ വർണ്ണിച്ചിട്ടുണ്ട് .നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാചിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്.അതിനെ അങ്ങനെ പിച്ചി ചീന്തിയതിന് പിന്നിൽ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ ഉപരി അതി സമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ ക്രൂര നഖങ്ങളാണ് എന്നത് ചരിത്ര സത്യം മാത്രമാണ്'. ഇങ്ങനെയാണ് മാധവ് ഗാഡ്ഗിൽ തന്റെ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ തുടക്കത്തിൽ പറയുന്നത്. അതെ മനുഷ്യന്റെ അത്യാർത്തിയിൽ നശിക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ പശ്ചിമഘട്ടം. ഇന്ത്യയുടെ നാൽപത് ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങൾ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട് പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഏകദേശം 28 കോടി ജനങ്ങൾക്ക് പശ്ചിമഘട്ടത്തിലെ വനങ്ങൾ ജീവിത വിഭവങ്ങൾ നൽകുന്നുമുണ്ട്. ഇതിനെയാണ് മനുഷ്യൻ തന്നെ ചൂഷണം ചെയ്തിരിക്കുന്നത്.
ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് തന്നെയാണ് വിശദമായി ഗാഡ്ഗിൽ റിപ്പോർട്ടിൽ ഉടനീളം പറയുന്നത്. അതായത് പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, എങ്ങനെയാണ് പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത്. ഇതെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് എല്ലാം അക്കമിട്ട് വിവരിക്കുന്ന റിപ്പോർട്ടാണ് പൂണെയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്.
2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഈ വിദഗ്ദ സമിതിയെ നിയോഗിച്ചത്. ഈ സമിതി വളരെ ശ്രദ്ധാപൂർവ്വം നടത്തിയ വ്യാപകമായ വിവരസമാഹരണത്തിന്റെയും വിപുലമായ സ്ഥല പരിശോധനയുടെയും കൂടിയാലോചനകളുടെയും അപഗ്രഥനത്തിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായി സമിതി നിർദ്ദേശിക്കുകയും വിവിധ മേഖലകളെ മൂന്ന് തലങ്ങളായി തരംതിരിക്കുകയും ചെയ്തു. മേഖല ഒന്ന, മേഖല രണ്ട്, മേഖല മൂന്ന് എന്ന് അവയ്ക്ക് നാമവും നൽകി.
ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ടിൽ പ്രധാനമായും മാറ്റം വരുത്തേണ്ട ചില കാര്യങ്ങൾ പറയുന്നുണ്ട്. ജനിതക മാറ്റം വരുത്തിയ കൃഷിരീതി പ്രദേശത്ത് നിരോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട് ഇത്തരത്തിലുള്ള കൃഷിരീതി പരിസ്ഥിതിക്ക് ദോഷമായി ബാധിക്കാം.
സമിതി മുന്നോട്ടുവച്ച മറ്റ് പ്രധാന മാറ്റങ്ങൾ ഏതൊക്കെയാണെന്നാണ് താഴെ പറയുന്നത്.
* പ്ലാസ്റ്റിക്ക് ബാഗുകൾ മൂന്ന് വർഷത്തിനുള്ളിൽ പൂർണ്ണമായും ഇല്ലാതാക്കുക
* പുതിയ പ്രത്യേക സാമ്പത്തിക മേഖലകളോ ഹിൽ സ്റ്റേഷനുകളോ അനുവദിക്കരുത്
* പൊതു സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിലും 1,2 പരിസ്ഥിതി ലോല മേഖലകളിലെ വനമേഖല
കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലും നിരോധനം.
* 1,2 മേഖലകളിലെ ഖനനത്തിന് നിരോധനം.
* പുതിയ ഡാമുകൾ അനുവദിക്കില്ല.
* 1 പ്രദേശത്ത് താപവൈദ്യുത പ്ലാന്റുകൾക്കും വൻകിട കാറ്റാടിപ്പാടങ്ങൾക്കും പുതുതായി അനുമതി ഉണ്ടാകില്ല.
* പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങൾ ഒന്നും അനുവദിക്കില്ല.
* 1,2 സോണുകളിൽ പുതിയ റെയിൽവേ പാളങ്ങളും ഉണ്ടാകില്ല.
* ടൂറിസത്തിന്റെ നിയന്ത്രണം.
* രാസ കീടനാശിനി പ്രയോഗങ്ങൾ അടുത്ത അഞ്ച് മുതൽ എട്ട് വർഷത്തിനുള്ളിൽ ഇല്ലാതാക്കുക.
ഈ നിർദ്ദേശങ്ങളെല്ലാം പ്രായോഗികമാക്കാൻ പശ്ചിമ ഘട്ട കമ്മറ്റി വേണമെന്നും ഗാഡ്ഗിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകൾ വേണ്ട എന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണ വിധേയമായേ ആകാവൂ എന്ന നിലപാടും സമിതി എടുത്തു.
എന്നാൽ ഗാഡ്ഗിൽ കമ്മിറ്റിയുടെ ഈ റിപ്പേർട്ട് പുറത്ത് വന്നതോടെ ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും ഇതിനെതിരെ കടുത്ത ആശങ്ക ഉന്നയിക്കുകയും. വിവിധ രാഷ്ട്രീയ കക്ഷികൾ ഈ റിപ്പോർട്ടിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ ആരു അനുവദിച്ചില്ല. ഇതിന് പിന്നാലെ ഈ ആശങ്കകൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രിത കമ്മീഷൻ അംഗം കെ.കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. എന്നാൽ ഈ സമിതിയും ഗാഡ്ഗിൽ സമിതിയുടെ കണ്ടെത്തലുകളെ ചില മാറ്റങ്ങളോടെ അംഗീകരിക്കുകയായിരുന്നു.
രണ്ടു സമിതികളുടെയും അഭിപ്രാങ്ങൾ നോക്കിയാൽ തന്നെ മനസിലാകും എന്താണ് പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പരിസ്ഥിതി ചൂഷണം തുടരുകയായിരുന്നു. ഇതിന്റെ പരിണിത ഫലങ്ങളാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് തവണ പ്രളയത്തിന്റെ രൂപത്തിൽ ഓർമ്മിപ്പിച്ചിട്ടും നാം പഠിച്ചില്ലെന്നതാണ് സത്യം. എന്നാൽ ഇത്രയധികം തിരിച്ചടികൾ ഉണ്ടാകുമ്പോൾ ഒരു സമയം നമ്മൾ മനഃപൂർവ്വം മറന്നുകളഞ്ഞ ഗർഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചയാകുകയാണ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്