മരണത്തിലും മകനെ കൈവിടാതെ അമ്മ; മണ്ണിനടിയിൽ നിന്നും ഗീതുവിനെ പുറത്തെടുക്കുമ്പോൾ മകന്റെ കൈമുറുകെ പിടിച്ച നിലയിൽ; ഗീതു യാത്രയായത് പിണങ്ങിനിന്ന അമ്മയും അച്ഛനും തിരിച്ചുവിളിക്കാനിരിക്കെ; രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം; കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത് അറിഞ്ഞ് നെഞ്ചകം തകർന്ന് അമ്മ ബിന്ദുവും പിതാവ് ഗംഗാധരനും
ജംഷാദ് മലപ്പുറം
മലപ്പുറം: കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട ഗീതുയാത്രയായത് പിണങ്ങിനിന്ന മാതാവും, പിതാവും തിരിച്ചുവിളിക്കാനിരിക്കെ. രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം മാതാപിതാക്കൾ അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം. കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഗീതുവിന്റേയും, ഒന്നര വയസ്സുകാരൻ മകന്റേയും മൃതദേഹം പുറത്തെടുത്തതിറഞ്ഞ് നെഞ്ചകം തകർന്ന് മോങ്ങംസ്വദേശികളായ അമ്മ ബിന്ദുവും, പിതാവ് ഗംഗാധരനും. രണ്ടുവർഷം മുമ്പ് മകൾ ശരതുമായി വിവാഹം കഴിച്ചു കോട്ടക്കുന്ന് ചെരുവിലായിരുന്നു താമസം.
എന്നാൽ മകളോടുള്ള സ്നേഹക്കൂടുതൽ കാരണമാണു അവളോട് രക്ഷിതാക്കൾ മിണ്ടാതിരുന്നത്. ഇവർക്കു ഒന്നര വയസ്സുകാരനായ മകൻ പിറന്ന വിവരമെല്ലാം ഇവർ അറിഞ്ഞിരുന്നെങ്കിലും ഏതൊരു മാതാപിതാക്കളേപോലെയും ഇവർക്കും മനസ്സിലെ മകളോടുള്ള സ്നേഹത്തിന് ഒരു തരിമ്പുപോലും കുറവുണ്ടായിരുന്നില്ല. ധ്രുവൻ എന്ന മകൻ പിറന്നതിനു ശേഷം ശരതിനേയും, ഗീതുവിനേയും വീട്ടിലേക്കു വിളിക്കാനും മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇവർ ഇവരുമായിമായി അടുപ്പമുള്ള ചിലരോട് പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണു നെഞ്ചകം പിളർക്കുന്ന വാർത്ത അറിയുന്നത്.
ഗീതുവും, ഒന്നര വയസ്സുകാരൻ മകൻ ധ്രൂവനും, ശരതിന്റെ മാതാവ് സരസ്വതിയും ഉരുപൊട്ടലിൽകുടുങ്ങിയെന്ന്, രണ്ടു ദിവസം മുമ്പ് സംഭവം അറിഞ്ഞ ദിവസം തന്നെ ഇവരുടെ ബന്ധുക്കളെല്ലാം ഓടിയെത്തിയിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടു കൂടി ഗീതുവിന്റേയും മകൻ ധ്രുവന്റേയും മൃതദേഹം കണ്ടെടുത്തതോടെ മലപ്പുറം മോങ്ങത്തു താമസിക്കുന്ന മാതാവ് ബിന്ദുവിന്റേയും പിതാവ് ഗംഗാധരന്റേയും നെഞ്ചകം തകർന്നു. 20വയസ്സുവരെ തങ്ങൾ പോറ്റി വളർത്തിയ മകൾ രണ്ടു വർഷം മുമ്പു മറ്റൊരുത്തന്റെ കൂടെപോയപ്പോഴും അവൾ നല്ല നിലയിൽ ജീവിക്കുന്നുണ്ടെന്നറിഞ്ഞാൽ മാത്രം മതിയായിരുന്നു.
എന്നാൽ ജീവനറ്റ മകളോടൊപ്പം തങ്ങൾക്ക് ഒരിക്കൽപോലും താലോലിക്കാൻ കഴിയാതെ വന്ന ഒന്നരവയസ്സുകാരൻ പേരമകനും മരണപ്പെട്ടതിറഞ്ഞ ഈ മാതാപിതാക്കൾക്ക് നെഞ്ചകം പിളരുകയായിരുന്നു. മകളോടുള്ള സ്നേഹക്കൂടുതൽകൊണ്ടാണ് ഇത്രയും നാൾ പിണങ്ങി നിന്നത്. മക്കൾ തെറ്റുചെയ്തായും മാതാപിതാക്കൾക്ക് അവരെ വെറുക്കാനാകില്ല. എന്നാൽ സ്നേഹിച്ച പുരുഷനോടൊപ്പം വിവാഹം കഴിച്ചു ജീവിക്കുക മാത്രമാണ് ഗീതു ചെയ്തത്. മകളെ ഉടൻ തിരിച്ചുകൊണ്ടുവരണമെന്ന് മാതാവ് ബിന്ദുവും, പിതാവ് ഗംഗാധരനും അടുത്ത ബന്ധുക്കളോടുവരെ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ധാരണമായ അപകടമുണ്ടായത്.
ഇരുവരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണു ഇന്ന് ഉച്ചയോടെ പുറത്തെടുത്തത്. മണ്ണിനടിയിൽനിന്നു പുറത്തെത്തിക്കുമ്പോൾ മകൻ ധ്രുവന്റെ കയ്യിൽ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. ഗീതുവിന്റെ ഭർത്താവിന്റെ അമ്മ സരസ്വതിയുടെ മൃതദേഹം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടം സംഭവിക്കുമ്പോൾ വീടിനു സമീപത്തുണ്ടായിരുന്ന ഗീതുവിന്റെ ഭർത്താവ് രക്ഷപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്കു കുതിച്ചെത്തിയ മണ്ണ് വീണു മൂടുകയായിരുന്നു.
ശരതിന്റെ കൺമുൻപിൽ വച്ചാണ് അമ്മയും ഭാര്യയും കുഞ്ഞും കൈവഴുതി മണ്ണിനടിയിലായത്. ഉച്ചയ്ക്ക് 1.20ന് കോട്ടക്കുന്നിന്റെ ചെരിവിൽനിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാൻ മകൻ ശരതിന് മൺവെട്ടി നൽകാൻ റോഡിലേക്കു കയറി വന്നതായിരുന്നു സരസ്വതി. അതുവാങ്ങുമ്പോഴേക്കും എവിടെയോ ഒരു മുഴക്കം കേട്ടു. സരസ്വതി തന്നെ ഓടിക്കോ എന്ന് ഉറക്കെ വിളിച്ചു. റോഡിന്റെ എതിർവശത്തേക്കു കുതിക്കുന്നതിനിടെ അമ്മയുടെ കൈപിടിക്കാൻ ശരത് ശ്രമിച്ചെങ്കിലും ആർത്തലച്ചെത്തിയ മണ്ണിനും മരങ്ങൾക്കുമിടയിൽ സരസ്വതി മറയുകയായിരുന്നു.
ഇന്നലെയും മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മണ്ണിനടിയിലായ കുടുംബത്തെ കണ്ടെത്താനായിരുന്നില്ല. ഫയർഫോഴ്സും പൊലീസും ട്രോമാകെയർ പ്രവർത്തകരും, നാട്ടുകാരുംചേർന്നു നടത്തിയ പരിശോധനയിൽ വീട് നിൽക്കുന്ന ഭാഗംപോലും കാണാനായിരുന്നില്ല. കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡിലാണ് ഇവരുടെ വീട്. ഇഅതേ സമയം ഗീതുവും, ശരതും തമ്മിലുള്ള വിവാഹം നടന്നത് രണ്ടു വർഷംമുമ്പാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹത്തിന് ഗീതുവിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. തുടർന്നാണു ഇരുവരും വിവാഹിതരായത്. ഗീതുവിന്റെ മാതാപിതാക്കൾ ഇപ്പോഴും ഇവരുമായി സംസാരിക്കാറുപോലുമില്ലായിരുന്നു. എന്നാൽ ഗീതുഅപകടത്തിൽപ്പെട്ടതിറിഞ്ഞ ഗീതുവിന്റെ ചെറിയച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളെല്ലാംതന്നെ മിനിഞ്ഞാന്ന് വൈകിട്ടു തന്നെ കോട്ടക്കുന്നിലെത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് ആരെയും പോകാൻ പൊലീസ് അനുവദിച്ചില്ല. അപകടമേഖലയാണെന്നും ഇവിടേക്കു ആരെയും കടത്തിവിടില്ലെന്നുമാണു പൊലീസ് അറിയിച്ചത്.
അതേ സമയം മലപ്പുറത്തിന്റെ ഹൃദയഭാഗമായ കോട്ടക്കുന്നിലുണ്ടായ ഉൾപൊട്ടൽ മനുഷ്യനിർമ്മിതമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം കുടുംബം അകപ്പെട്ട ഉൾപൊട്ടലിന് പുറമെ മറ്റൊരു ദുരന്തത്തിന് കൂടി സാധ്യത നൽകി പുതിയ വിള്ളൽകൂടി കോട്ടക്കുന്നിൽ രൂപപ്പെട്ടതും ഇതിന്റെ ഭാഗമാണെന്ന് ജിയോളജി വകുപ്പധികൃതർ പറയുന്നു. ഈരണ്ടു വിള്ളലുകൾക്കും പുറമെ കോട്ടക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും വിള്ളലുകൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണു മേഖല പരിശോധന നടത്തിയ ജിയോളജി വകുപ്പധികൃതർ പറയുന്നത്. നിയമങ്ങൾലംഘിച്ചു നടത്തിയ വികസന പ്രവർത്തനങ്ങളാണ് കോട്ടുക്കുന്നിലെ ഈനിലയിൽ അപകടമേഖലയാക്കി മാറ്റിയത്. ജെ.സി.ബി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചുള്ള വികസന പ്രവർത്തനങ്ങൾ കോട്ടക്കുന്നിൽ നടത്തരുതെന്നു മേഖല പരിശോധിച്ച ജിയോളജി വകുപ്പധികൃതർ നേരത്തെ നിർദ്ദേശംനൽകിയിരുന്നത് ലംഘിച്ചാണ് നിലവിൽ കോട്ടക്കുന്നിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.
മുൻകലക്ടർമാരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലും ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും.കോട്ടക്കുന്നിലെ അരികുഭാഗങ്ങളിലൂടെ ജെ.സി.ബി ഉപയോഗിച്ചു റോഡ് നിർമ്മിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ഇതിനുപുറമെ മേഖലയിൽ കുഴൽകിണർ കുഴിക്കരുതെന്ന് ജിയോളജി വകുപ്പധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നിയമം കാറ്റിൽപറത്തി രണ്ടിടങ്ങളിൽ രണ്ടുകുഴൽകിണറുകൾ കുഴിച്ചു. നിലവിലെ വെള്ളത്തിന്റെ ഒഴുക്കുതടയരുതെന്ന കർശന നിർദ്ദേവും ഇവിടെ ലംഘിക്കപ്പെട്ടു.
ഇതിനുപുറമെയാണ് മറ്റൊരു വൻ അപകടത്തിന് സാധ്യതയൊരുക്കുന്ന പുതിയ പദ്ധതിക്ക് കൂടി ജില്ലാ ഭരണകൂടം നേതൃത്വം നൽകുന്നത്. ഒരുലക്ഷം സ്ക്വയർഫീറ്റിൽ കോട്ടക്കുന്നിൽ പുതിയ ഷോപ്പിങ്മാൾ ആരംഭിക്കാൻ സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകിയത് മൂന്നു മാസം മുമ്പാണ് ഇവയെല്ലാം കോട്ടക്കുന്നിനെ ദുരന്തഭൂമിയാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഡി.ടി.പി.സിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോട്ടക്കുന്നിൽ ജിയോളജി വകുപ്പ് അധികൃതർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് കുഴൽകിണർ കുഴിക്കുന്നതിൽ നിന്നും നേരത്തെ പിന്മാറിയിരുന്നതെന്നു മുൻ ഡി.ടി.പി.സി പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍