മതേതരവാദിയായ എ എ റഹീം ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണം നടത്തി അടിച്ചെടുത്തത് 3.44 ലക്ഷം രൂപ; അഞ്ചുവർഷത്തെ ഗവേഷണം ഏഴുവർഷമായി നീട്ടി നൽകിയിട്ടും മുൻ സിൻഡിക്കേറ്റംഗത്തിന് തീസിസ് സമർപ്പിക്കാനായില്ല; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഗവേഷണ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാകുന്നത് കേരള സർവകലാശാലയുടെ വിവരാവകാശ രേഖയിലൂടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാമൂഹിക നീതിയേയും സത്യസന്ധതയേയും മതനിരപേക്ഷതയേയും കുറിച്ച് വാചാലമായി പറയുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹീം കേരള യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യാനെന്ന പേരിൽ തട്ടിയെടുത്തത് മൂന്നര ലക്ഷത്തോളം രൂപ. 2010 മെയ് മാസം നാലാം തീയതി മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥിയായി കേരള യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത റഹീം ഇതുവരെയും തന്റെ പ്രബന്ധം സർവകലാശാലയിൽ സമർപ്പിച്ചിട്ടില്ല. എന്നാൽ ഗവേഷണ വിദ്യാർത്ഥികൾക്കായി സർവകലാശാല നൽകുന്ന ഗ്രാന്റ് ഇനത്തിൽ 3,44,744 രൂപ റഹീം കൈപ്പറ്റിയതായും കേരള യൂണിവേഴ്സിറ്റി നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.
2011 ജനുവരി നാല് മുതലാണ് റഹീം തന്റെ ഗവേഷണം ആരംഭിച്ചത്. ഇസ്ലാമിക് പഠനവിഭാഗത്തിലായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ ഗവേഷണം. ആധുനിക വിദ്യാഭ്യാസവും അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും എന്നതായിരുന്നു മതേതര കമ്യൂണിസ്റ്റ് യുവ നേതാവിന്റെ ഗവേഷണ വിഷയം. ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. എസ് ഷറഫുദ്ദീൻ ആയിരുന്നു ഗൈഡ്. സാധാരണ ഗതിയിൽ അഞ്ച് വർഷമാണ് ഗവേഷണ കാലാവധി. ഇതനുസരിച്ച് 2015 മെയ് നാല് വരെയായിരുന്നു റഹീമിന് ഗവേഷണം നടത്തി പ്രബന്ധം സമർപ്പിക്കാനുള്ള സമയം. അഞ്ച് വർഷം കൊണ്ട് ഗവേഷണം എങ്ങുമെത്താതെ വന്നപ്പോൾ വീണ്ടും രണ്ടു വർഷം കൂടി സമയം നീട്ടി നൽകി. ഇതിനിടയിൽ ഒരു തവണ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റിലേക്കും യുവവിപ്ലവകാരി എത്തപ്പെട്ടു. 2005ലായിരുന്നു ഇത്. ഇതിന് ശേഷം 2016ൽ വീണ്ടും ഒരിക്കൽ കൂടി ഈ ആദർശശാലി കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി.
എന്നാൽ അഞ്ചുവർഷം എന്നുള്ളത് ഏഴ് വർഷം ആക്കി നീട്ടിയിട്ടും ഗവേഷണം മാത്രം എങ്ങുമെത്തിയില്ല. 2018 ഡിസംബർ 27ന് കേരള സർവകലാശാല നൽകിയിരിക്കുന്ന വിവരാവകാശ രേഖ പ്രകാരം എ എ റഹീം ഇപ്പോൾ ഗവേഷണ വിദ്യാർത്ഥി അല്ലെന്ന് വ്യക്തമാക്കുന്നു. മൂന്നര വർഷം കൊണ്ട് 3,44,744 രൂപ റഹീം ഫെലോഷിപ്പ് ഇനത്തിൽ കൈപ്പറ്റിയതായും എന്നാൽ പ്രബന്ധം സമർപ്പിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ പറയുന്നു. അതായത്, സർവകലാശാല നൽകുന്ന പണം വാങ്ങുകയും ഗവേഷണത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്തു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഫെലോഷിപ്പ് വാങ്ങി ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമാണ്. എന്നാൽ, എ എ റഹീം ഗവേഷണത്തിൽ ഏർപ്പെട്ടു എന്ന് പറയുന്ന കാലഘട്ടത്തിലാണ് 2011ൽ വർക്കലയിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് സിപിഎമ്മിന്റെ സ്റ്റാർ കാമ്പയിനറിൽ ഒരാൾ റഹീം ആയിരുന്നു. തെരഞ്ഞെടുപ്പ് കാലയളവിൽ എങ്ങനെ ഹാജർ കിട്ടി എന്നതും ഉത്തരമില്ലാത്ത ചോദ്യമായി കിടക്കുന്നു. ആദർശവും സത്യസന്ധതയും പറയുന്ന വിപ്ലവയുവജന നേതാവ് പൊതുമുതൽ ദുർവിനിയോഗം ചെയ്തു എന്ന് വ്യക്തമാകുന്നതാണ് കേരള സർവകലാശാല നൽകിയിരിക്കുന്ന വിവരാവകാശ രേഖ.
നഷ്ടമായത് ഒരു വിദ്യാർത്ഥിയുടെ അവസരം
കേവലം മേനി പറയാൻ വേണ്ടി മാത്രം പിഎച്ച്ഡി ക്ക് രജിസ്റ്റർ ചെയ്തതോടെ റഹീം നഷ്ടമാക്കിയത് മറ്റൊരു വിദ്യാർത്ഥിക്ക് കിട്ടേണ്ട അവസരവും ഫെല്ലോഷിപ്പുമാണ്. അർഹരായ വിദ്യാർത്ഥികളുടെ അവസരം നഷ്ടമാക്കുകയും പൊതുമുതൽ അടിച്ചുമാറ്റുകയുമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ചെയ്തിരിക്കുന്നത്. പേരിന് മുന്നിൽ ഡോക്ടർ എന്നും അഡ്വക്കേറ്റ് എന്നും മറ്റും ചേർക്കാൻ വേണ്ടി മാത്രം പിഎച്ച്ഡിയും നിയമവും ഒക്കെ പഠിക്കുന്ന രാഷ്ട്രീയക്കാരാണ് കേരളത്തിലേത്. കൂടുതൽ പേരും ഇതരസംസ്ഥാനങ്ങലെ ആശ്രയിച്ചാണ് ഇത്തരം ബിരുദങ്ങൾ സമ്പാദിക്കുന്നത്. എന്നാൽ, എ എ റഹീം കേരള സർവകലാശാലയിൽ തന്നെ രജിസ്റ്റർ ചെയ്തു എന്ന് മാത്രമല്ല, ഫെല്ലോഷിപ്പ് വാങ്ങിയ ശേഷം പ്രബന്ധം സമർപ്പിക്കുക പോലും ചെയ്തതുമില്ല.
റഹീമിന്റെ ഇസ്ലാമിക് സ്റ്റഡിയും ഹിന്ദു സഖാക്കളുടെ സംഘ സർട്ടിഫിക്കറ്റും
പാർട്ടിക്കുള്ളിൽ മറ്റൊരു വിവാദത്തിനാണ് റഹീമിന്റെ പിഎച്ച്ഡി വിവരാവകാശ രേഖ വഴിമരുന്നിടുന്നത്. കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരിൽ മതേതരവാദിയായും മതരഹിത ജീവിതം നയിക്കുന്ന ആളായും സ്വയം പരിചയപ്പെടുത്തുന്ന ആളാണ് എ എ റഹീം. സ്വന്തം ജീവിതം തന്നെയാണ് അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുക. എന്നാൽ അദ്ദേഹം ഗവേഷണത്തിനായി തെരഞ്ഞെടുത്തതാകട്ടെ ഇസ്ലാമിക് സ്റ്റഡീസും.
പാർട്ടിക്കുള്ളിലെ ഹിന്ദു നേതാക്കൾ ആരെങ്കിലും ഹിന്ദു മതത്തെ സംബന്ധിച്ച പഠനത്തിന് മുതിർന്നാൽ എന്ത് പുകിലാകും ഉണ്ടാകുക എന്നാണ് ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഉയരുന്ന ചോദ്യം. അമ്പലത്തിൽ പോകുകയോ കൈകൂപ്പി ഒന്ന് തൊഴുകയോ ചെയ്താൽ സംഘി സർട്ടിഫിക്കറ്റ് നൽകുന്ന സഖാക്കൾ എന്താണ് ഇതിനെ വിമർശിക്കാത്തത് എന്നും ഇവർ ചോദിക്കുന്നു. പാർട്ടിയിൽ ഇസ്ലാം മത വിശ്വാസികൾക്ക് ചില 'പ്രിവിലേജുകൾ' ഉണ്ടെന്നാണ് ഇവർ പറയുന്നത്.
അമ്പലത്തിൽ പോയാൽ ഹിന്ദു സഖാക്കളെ പുറത്താക്കുന്ന പാർട്ടിയിലാണ് വെള്ളിയാഴ്ച്ചകളിൽ പള്ളികളിൽ പോകുന്നതിന് ഇസ്ലാം സഖാക്കൾക്ക വിലക്കില്ലാത്തത്. അടിയുറച്ച ഇസ്ലാം മത വിശ്വാസിയായ കെ ടി ജലീലിന് പള്ളിയിൽ പോകാനും പാർട്ടി ജാഥയുടെ ഇടയിൽ പോലും നിസ്കരിക്കാനും അവസരമുണ്ട്. എന്നാൽ കടകംപള്ളിയോ പത്മകുമാറോ അമ്പലത്തിൽ പോകുകയോ കൈകൂപ്പി തൊഴുകയോ ചെയ്താൽ അവർ സംഘികളായി ചിത്രീകരിക്കപ്പെടുന്നു. ഇത് സംഘപരിവാറിന് ആളെ കൂട്ടാൻ മാത്രമേ ഉപകരിക്കൂ എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍