ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്സഭയിൽ പ്രതിപക്ഷ നിരയുടെ ശബ്ദമായി മലയാളി എംപിമാർ; സംസാരിക്കാൻ എണീക്കുമ്പോൾ തന്നെ സഭ കാതോർക്കുന്നവരായി പ്രേമചന്ദ്രനും ശശി തരൂരും; നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ച് ഹൈബിയും പ്രതാപനും ആന്റോയും അടക്കമുള്ളവർ; മലയാളത്തിൽ പ്രസംഗിച്ചും താരമായി രമ്യ ഹരിദാസ്; 17ാം ലോക്സഭയുടെ ആദ്യസമ്മേളനത്തിൽ കേരള എംപിമാരുടേത് മികച്ച പ്രകടനം; അപവാദമായത് രണ്ടു ചോദ്യങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി മാത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്സഭയിൽ നിരന്തരം ഡിബേറ്റുകളിൽ പങ്കെടുത്തും ചോദ്യങ്ങൾ ഉന്നയിച്ചും യഥാർത്ഥ പ്രതിപക്ഷത്തിന്റെ റോൾ നിർവ്വഹിക്കുന്നത് കേരളത്തിൽ നിന്നും എംപിമാരാണ്. ബിജെപി കൊണ്ടുവരുന്ന ബില്ലുകളിൽ അടക്കം ഭേദഗതി നിർദ്ദേശിച്ചും സഭാ നടപടികളിൽ കൃത്യമായി ഇടപെട്ടും പോരായ്മകൾ ചൂണ്ടിക്കാട്ടിയും ശോഭിക്കുകയാണ് മലയാളി എംപിമാർ. ആദ്യത്തെ ലോക്സഭാ സമ്മേളനം അവസാനിക്കുമ്പോൾ മികച്ച ഇടപെടലാണ് ഇവരിൽ നിന്നും ഉണ്ടാത്.
സഭയിൽ ചോദ്യമുന്നയിക്കുന്നതിലും സംവാദത്തിലുമൊക്കെ ദേശീയ ശരാശരിയിലും മുകളിലാണ് മലയാളി എംപി.മാർ. ചുരുക്കത്തിൽ ബിജെപിയുടെ യഥാർത്ഥ പ്രതിപക്ഷമായി മാറുന്നത് മലയാകളാണ് എന്നതാണ് ശ്രദ്ധേയം. എന്നാൽ, സഭയിലെ ഇടപെടലുകളിൽ ഏറെ പിന്നിലാണ് വയനാട് എംപി.യും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി എന്നത് നിരാശ നൽകുന്ന കാര്യമാണ്. മണ്ഡലത്തിൽ ഇടപെടൽ നടത്തുന്നതിലും ശോഭിക്കാത്ത രാഹുൽ സഭയിലെ കാര്യങ്ങളിലും വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല. കാശ്മീർ വിഷയത്തിൽ അടക്കം കാര്യമായ ഇടപെടൽ നടത്തുന്നതിൽ രാഹുൽ പരാജയമാകുയായിരുന്നു.
പാർലമെന്റ് സമ്മേളനം സമാപിച്ചശേഷം പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ വിലയിരുത്തലിലാണ് മലയാളി എംപിമാർ മികച്ച പ്രകടനവുമായി മുന്നിലെത്തിയത്. സഭയിൽ മിന്നുന്ന പ്രസംഗം കാഴ്ച്ചവെച്ചു കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും കൈയടി നേടുന്നത് കേരളത്തിൽ നിന്നുള്ള രണ്ട് പേരാണ്. തിരുവനന്തപുരം എംപി ശശി തരൂരും കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനവും. ഇരുവരും ഒരു വിഷയം അവതരിപ്പിക്കാൻ എഴുനേറ്റാൽ സഭ അവരെ കേൾക്കാനായി കാതോർക്കുന്ന അവസ്ഥയുണ്ട്.
ചോദ്യങ്ങളുടെ കാര്യത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. രണ്ടുമാസംനീണ്ട സമ്മേളന കാലയളവിൽ അദ്ദേഹം 59 ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. 54 ചോദ്യങ്ങളുന്നയിച്ച ശശി തരൂർ രണ്ടാമതാണ്. പുതിയ എംപി.മാരിൽ 53 ചോദ്യങ്ങളുന്നയിച്ച ഹൈബി ഈഡനാണ് മുന്നിൽ. 50 ചോദ്യങ്ങളുന്നയിച്ച ടി.എൻ. പ്രതാപനാണ് രണ്ടാം സ്ഥാനക്കാരൻ. സംവാദങ്ങളിൽ എൻ.കെ. പ്രേമചന്ദ്രനാണ് മുന്നിൽ. അദ്ദേഹം 47 ചർച്ചകളിൽ പങ്കാളിയായി. 22 സംവാദങ്ങളിൽ പങ്കെടുത്ത് ശശി തരൂർ രണ്ടാംസ്ഥാനത്തുണ്ട്. കേരളത്തിലെ ഏക സിപിഎം. എംപി. ആരിഫ് 21 സംവാദങ്ങളിൽ പങ്കാളിയായി മൂന്നാമതാണ്. തരൂരും പ്രേമചന്ദ്രനും നാലുവീതം സ്വകാര്യബില്ലുകളും ഹൈബി ഈഡൻ രണ്ടും കൊടിക്കുന്നിൽ സുരേഷ് ഒന്നും സ്വകാര്യബില്ലുകൾ അവതരിപ്പിച്ചു.
രാഹുൽഗാന്ധിയാവട്ടെ, രണ്ടു ചോദ്യങ്ങളേ സഭയിൽ ഉന്നയിച്ചിട്ടുള്ളൂ. സംവാദത്തിലെ പങ്കാളിത്തമാവട്ടെ ഒരുതവണ മാത്രവും. കെ സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും അടക്കമള്ളവർ ചോദ്യങ്ങൾ ഉന്നയിക്കുന്ന കാര്യത്തിലും സംവാദത്തിലും പിന്നിലാണെങ്കിലും ഇവർ മണ്ഡലത്തിൽ സജീവമായി നിൽക്കുന്നവരാണ് എനന പ്രത്യേകതയുണ്ട്. പ്രതിപക്ഷത്തിന്റെ ശുഷ്കമായ പ്രതിഷേധങ്ങൾക്കിടയിൽ ഈ സമ്മേളന കാലയളവിൽ പാർലമെന്റിൽ സർക്കാർ പാസ്സാക്കി എടുത്തത് 20തോളം ബില്ലുകളായിരുന്നു. സെലക്ട് കമ്മിറ്റിയുടേയോ പാർലമെന്റ് സമിതിയുടേയോ പരിശോധനയക്ക് വിടാതെ ആണ് ഇത്രയും ബില്ലുകൾ പാസ്സാക്കിയത്. എങ്കിലും ഈ ബില്ലുകൾക്ക് നേരെ ഉയർന്ന ഏക ശബദ്ം മലയാളികളുടേതായിരുന്നു.
ലോക്സഭയിൽ എണ്ണത്തിൽ കുറവാണെങ്കിലും സുപ്രധാന വിഷയങ്ങളിൽ വലിയ ഇടപെടലുകളോ ചെറുത്ത് നിൽപ്പുകളോ പ്രതിപക്ഷം നടത്തുന്നില്ല എന്നത് യുഎപിഎ ബില്ലിന്റെ കാര്യത്തിലടക്കം കണ്ടതാണ്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ദയനീയമായ പ്രകടനമാണ് സഭയിൽ നടത്തുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട ഭരണ ചക്രം ചലിപ്പിക്കുന്നതിൽ ഭരണ പക്ഷത്തോളം തന്നെ നിർണായകമാണ് പ്രതിപക്ഷത്തിന്റെ റോളും. എന്നാൽ ദൗർഭാഗ്യവശാൽ രാജ്യത്ത് പ്രതിപക്ഷം എവിടെ എന്ന് ചോദിക്കേണ്ടി വരികയാണ് പലഘട്ടത്തിലും പൊതുജനത്തിന്. പാർലമെന്റിലും സ്ഥിതി വ്യത്യസ്തമല്ല. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ആകെയുള്ളത് വെറും 52 എംപിമാർ മാത്രമാണ്. അവരിൽ തന്നെ എത്ര പേർ സഭയിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട് എന്ന് ചോദിച്ചാൽ വിരലിൽ എണ്ണാവുന്നവർ പോലുമില്ല എന്നതാണ് സത്യം.
കോൺഗ്രസ് എംപിയും പാർലമെന്ററി പാർട്ടി നേതാവുമായ സോണിയാ ഗാന്ധി മുതൽ സമാജ്വാജി പാർട്ടി എംപി അഖിലേഷ് യാദവ്, ബിജെപിയുടെ സണ്ണി ഡിയോൾ, പ്രഗ്യ സിങ് ടാക്കൂർ, തൃണമൂലിന്റെ മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ എന്നിവർ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ബിജെപിയെ വിറപ്പിച്ച തൃണമൂൽ യുവ എംപി മഹുവ മൊയിത്ര തന്നെ വരവ് അറിയിക്കുകയും ചെയത്ു. ശിവസേന എംപി ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ 84 ചോദ്യങ്ങൾ ചോദിച്ചു. അസദ്ദുദ്ദീൻ ഒവൈസി തുടങ്ങിവർ സഭയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരാണ്.
അതിനിർണായകമായ കാശ്മീർ ബില്ലിൽ അടക്കം എതിർപ്പുയർത്തിയത് മലയാളികളായിരുന്നു. കേന്ദ്രസർക്കാരിന്റെ തീരുമാനം കൂടുതൽ കശ്മീരി യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് തള്ളിയിടാൻ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു തിരുവനന്തപുരം എംപിയായ ശശി തരൂർ വാദിച്ചത്. ഇത് നോട്ട് അസാധുവാക്കലിന് തുല്യമായ നടപടിയാണെന്നും തരൂർ വിശേഷിപ്പിച്ചു. കശ്മീരിലെ ജനതയ്ക്കും അന്താരാഷ്ട്രസമൂഹത്തിനും ഇത്ര കാലമായി നൽകി വന്ന വാഗ്ദാനങ്ങളാണ് കേന്ദ്ര സർക്കാർ ലംഘിച്ചത്. കശ്മീർ സന്ദർശിക്കാൻ സർവ്വകക്ഷിയോഗത്തെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്ന ബിൽ പാസാക്കുന്ന അവസരത്തിൽ അവിടത്തെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയെന്ന് തരൂർ വിമർശിച്ചു.
കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരുടെ മേൽ യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് മുസ്ലിം ലീഗ് എംപിയായ പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിട്ടാക്കി. ബിജെപി നടപ്പാക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് കൗശലമാണ്. ഭൂരിപക്ഷമെന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. ജനാധിപത്യപരമായ ഒരു നടപടിയും പാലിക്കാതെ സർക്കാർ ഏകാധിപത്യം സ്ഥാപിക്കുകയാണെന്നും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീരിനു മേലുള്ള നടപടികളെ എൻ കെ പ്രേമചന്ദ്രനും ശക്തമായി വിമർശിച്ചു. നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഫെഡറൽ ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനവുമാണെന്ന് എൻ കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. കശ്മീരി ജനതയെ മുഖ്യധാരയിലേയ്ക്ക് എത്തിച്ച് ദേശീയ ഐക്യം ഉറപ്പാക്കുന്നതിന് പകരം കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. ഇത് ചരിത്രപരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന പദവിയുള്ള ഒരു പ്രദേശത്തെ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്നത്. ജമ്മു കശ്മീർ സംസ്ഥാനം വിഭജിച്ച് രൂപപ്പെടുത്തിയ ലഡാഖ് നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശവും ജമ്മു കശ്മീർ നിയമസഭയോടു കൂടിയ കേന്ദ്രഭരണപ്രദേശവുമാണ്.
രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നായിരുന്നു ആലപ്പുഴ എംപി എ എം ആരിഫിന്റെ വിമർശനം. ബാബറി മസ്ജിദ് തകർത് മനുഷ്യഹൃദയങ്ങളെ രണ്ടായി മുറിച്ച അതേ ശക്തികളാണ് ഇപ്പോൾ കശ്മീരിനെ വിഭജിച്ചത്. എങ്ങും ഭീതിപടർന്നിരിക്കുകയാണെന്നും ആരിഫ് പറഞ്ഞു.
സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിക്ക് ബിൽ പാസാക്കുന്നത് താരതമ്യേന എളുപ്പമായിരുന്നെങ്കിലും പലപ്പോഴും മികച്ച വാദമുനകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ എത്തിയത്. ഇതിന് നേതൃത്വം നൽകിയതാകട്ടെ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, കെ മുരളീധരൻ, എൻ കെ പ്രേമചന്ദ്രൻ, കെ സുധാകരൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയ കേരള എംപിമാരായിരുന്നു. ഇതിനിടെ പ്രമേയം വലിച്ചു കീറിയതിന് ടിഎൻ പ്രതാപനം ഹൈബി ഈഡനും സ്പീക്കറുടെ ശാസന നേരിടുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച കശ്മീർ പ്രമേയം വലിച്ചു കീറിയതിന് ഹൈബിയെയും പ്രതാപനയെും സ്പീക്കർ ഓം ബിർള ചേംബറിൽ വിളിച്ചു വരുത്തിയാണ് ശാസിച്ചത്.
മലയാളി എംപി.മാരുടെ പ്രകടനം ഇങ്ങനെ (ചോദ്യം, സംവാദം എന്ന ക്രമത്തിൽ):
അടൂർ പ്രകാശ് ചോദ്യം (48, 15)
ആന്റോ ആന്റണി (59, 11)
എംപി. ആരിഫ് (2, 21)
ബെന്നി ബെഹനാൻ (33, 11)
ഡീൻ കുര്യാക്കോസ് (25, 10)
ഇ.ടി. മുഹമ്മദ് ബഷീർ (17, 18)
ഹൈബി ഈഡൻ (53, 9)
കെ. മുരളീധരൻ (20, 8)
കെ. സുധാകരൻ (5, 2)
എം.കെ. രാഘവൻ (42, 5)
എൻ.കെ. പ്രേമചന്ദ്രൻ (44, 47)
പി.കെ. കുഞ്ഞാലിക്കുട്ടി (25, 12)
രാജ്മോഹൻ ഉണ്ണിത്താൻ (3, 5)
രമ്യാ ഹരിദാസ് (46, 9)
ശശി തരൂർ (54, 22)
കൊടിക്കുന്നിൽ സുരേഷ് (50, 16)
ടി.എൻ. പ്രതാപൻ (50, 12)
തോമസ് ചാഴിക്കാടൻ (11, 5)
വി.കെ. ശ്രീകണ്ഠൻ (17, 8)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്