പരീക്ഷാ ക്രമക്കേടിൽ പി.എസ്.സിയുടെ വിശ്വാസ്യത തകർന്നിട്ടില്ല; 2003ലും 2010 ലും എൽഡിസി, എസ്ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്; മുമ്പുണ്ടായിരുന്ന ചെയർമാന്റെ ഭാഗത്തുനിന്ന് വീഴ്ച്ച വന്ന സംഭവത്തിൽ രണ്ട് തരത്തിൽ നടപടി എടുക്കാനുള്ള നിർദ്ദേശം മുമ്പിൽ വന്നിരുന്നു; യൂണിവേഴ്സിറ്റി കുത്തു കേസിലെ പ്രതികൾ പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ എത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത പ്രധാനപ്പെട്ടതാണെന്നും അത് ദുർബലപ്പെടുത്തരുതെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികൾ പിഎസ് സി കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച സംഭവത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തുവന്നത്. ഇക്കാര്യത്തിൽ പി.എസ്.സിയെ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.സിയുടെ വിശ്വാസ്യതയാണ് പ്രധാനം. അത് തകർക്കരുത് എന്നതാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയത്.
മുമ്പുണ്ടായിരുന്ന ഒരു ചെയർമാന്റെ ഭാഗത്തുനിന്ന് വീഴ്ച വന്ന സംഭവത്തിൽ അദ്ദേഹത്തിനെതിരെ രണ്ട് തരത്തിൽ നടപടി എടുക്കാനുള്ള നിർദ്ദേശം എന്റെ മുമ്പിൽ വന്നിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. അന്ന് അദ്ദേഹം കോൺഗ്രസ് നേതാവായാണ് അറിയപ്പെട്ടിരുന്നത്. വിജിലൻസിന് വിടുക അല്ലെങ്കിൽ വകുപ്പുതല അന്വേഷണം നടത്തുക എന്നീ നിർദ്ദേശങ്ങളാണ് അദ്ദേഹത്തിന് എതിരെ വന്നത്. വകുപ്പുതല അന്വേഷണമാണ് നല്ലത് എന്ന നിലപാടാണ് താൻ സ്വീകരിച്ചത്. പി.എസ്.സിയുടെ വിശ്വാസ്യത പരിഗണിച്ചായിരുന്നു അത്. ആ സ്ഥാപനത്തോടുള്ള സമീപനത്തിന്റെ ഭാഗമായിരുന്നു അത്. അന്വേഷണം പിന്നീട് കൃത്യമായി നടക്കുകയും ചെയ്തു. വിശ്വാസ്യത തകർക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ല- പിണറായി പറഞ്ഞു.
ഇരുനൂറോളം പരീക്ഷകൾ ഒരു വർഷം നടത്തുകയും ഒരുകോടിയിലധികം അപേക്ഷ കൈകാര്യം ചെയ്യുകയും ചെയ്യുന്ന വലിയൊരു സ്ഥാപനമാണ് നമ്മുടെ പി.എസ്.സി. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഇത്രയധികം അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഒരു പി.എസ്.സിയും മറ്റൊരു സംസ്ഥാനത്തുമില്ല. പി.എസ്.സിക്ക് പരീക്ഷാ നടത്തിപ്പിന് വ്യക്തമായ നടപടിക്രമങ്ങളും ചടങ്ങളും ഉണ്ട്. ഇവിടെ പി.എസ്.സിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല ഉയർന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഒരു പരീക്ഷയിൽ ചില വ്യക്തികൾക്ക് അസാധാരണമായ ചില നേട്ടങ്ങൾ ഉണ്ടായി എന്ന ആക്ഷേപം ഉയർന്നപ്പോൾ പി.എസ്.സി അതിന്റെ ആഭ്യന്തര അന്വേഷണ സംവിധാനം ഉപയോഗിച്ചു. അവർ അതിന്റെ നടപടികൾ ആരംഭിച്ചു. ആക്ഷേപം ഉയർന്ന് 15 ദിവസത്തിനകം അവരുടെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി. എന്താണോ നടന്നത് അതവർ കണ്ടെത്തി. പല രീതിയിൽ അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം ഉയർന്നത്. 15-07-2019 ന് ഈ കാര്യം പി.എസ്.സി പരിഗണിക്കുകയുണ്ടായി. അതിലാണ് ഇപ്പോൾ നടപടിയുണ്ടായത്. ചില വ്യക്തികൾ തെറ്റായ മാർഗത്തിലൂടെ ഉത്തരമെഴുതിയോ എന്നതാണ് ഉയർന്നു വന്നിട്ടുള്ള വിഷയം. അതിന്റെ ഭാഗമായി ആ വ്യക്തികളെ അയോഗ്യരാക്കിയിരിക്കുന്നു. പി.എസ്.സിയുടെ മാത്രമല്ല രാജ്യത്തെ ഏതെങ്കിലും ഔദ്യോഗിക റിക്രൂട്ടിങ് ഏജൻസികളുടെ പരീക്ഷ എഴുതരുത് എന്ന തീരുമാനമാണ് പിന്നീട് സ്വീകരിച്ചത്.
2003ൽ ലക്ഷക്കണക്കിന് ആളുകൾ എഴുതിയ എൽ.ഡി.സി പരീക്ഷയിൽ ക്രമക്കേട് കണ്ടപ്പോൾ ആ പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. അന്ന് തെളിഞ്ഞത് ചോദ്യക്കടലാസ് ചോർന്നുവെന്നതായിരുന്നു. പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് സംവിധാനമാണ് ആദ്യം ഇത് അന്വേഷിച്ചത്. പിന്നീട് പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് പരീക്ഷ റദ്ദാക്കുന്ന നടപടിയും സ്വീകരിച്ചു. 2010 ൽ എസ്ഐ പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതൊന്നും ഏതെങ്കിലും ബാഹ്യസമ്മർദ്ദങ്ങളുടെ ഭാഗമായിട്ടല്ല.
പരീക്ഷകൾ കുറ്റമറ്റരീതിയിൽ നടത്തണമെന്ന നിർബന്ധം പി.എസ്.സിക്കുണ്ട്. വിശ്വാസ്യത നിലനിർത്തുന്നതിന് അതിനകത്തുതന്നെ സംവിധാനങ്ങളുണ്ട്. അതുപയോഗിച്ചാണ് അവർ ഇക്കാര്യങ്ങൾ നടത്തുന്നത്. നിലവിലെ പ്രശ്നത്തിൽ പി.എസ്.സിയിലെ വിജിലൻസ് വിഭാഗത്തിന് ലഭ്യമായ തെളിവുകളും വിവരങ്ങളും തുടരന്വേഷണത്തിനായി പൊലീസിന് കൈമാറുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമക്കേടിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സി സ്വന്തം നിലയ്ക്കാണ് ഇത്രയും കാര്യങ്ങൾ ചെയ്തിട്ടുള്ളത്. പൊലീസ് കേസ് വരുമ്പോൾ സ്വാഭാവികമായും പി.എസ്.സി തന്നെയാണ് പരാതിക്കാരായി വരുന്നത്. പരീക്ഷാ ക്രമക്കേട് നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഉന്നയിച്ചതും പി.എസ്.സിയാണ്. പി.എസ്.സിയുടെ വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കുറ്റവാളികൾ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പി എസ് സി പരീക്ഷാ തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പരീക്ഷ എഴുതുമ്പോൾ പ്രണവിന്റെ നമ്പരിലേക്ക് വന്ന സന്ദേശങ്ങളിൽ ഒന്ന് പൊലീസുകാരന്റെത്. സുഹൃത്തും അയൽവാസിയുമായി ഗോകുലിന്റെ ഫോണിൽ നമ്പരിൽ നിന്നാണ് സന്ദേശമെത്തിയത്. എ ആർ ക്യാമ്പിലെ കോൺസ്റ്റബിളാണ് ഗോകുൽ. പുതിയൊരു നമ്പർ എടുത്താണ് സന്ദേശം അയച്ചത്. ഈ നമ്പർ എടുക്കാനായി തന്റെ യഥാർത്ഥ നമ്പർ കടയിൽ നൽകിയിരുന്നു. ഇതാണ് പൊലീസുകാരനിലേക്ക് അന്വേഷണം എത്തിയത്. ഇതോടെ എസ് എം എസ് വഴിയാണ് പരീക്ഷയിൽ ക്രമക്കേട് നടന്നതെന്ന് വ്യക്തമാകുകയാണ്.
പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടിൽ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലൻസാണ് കണ്ടെത്തിയത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുൽ. 2017-ലാണ് ഇയാൾ പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈൽ ഫോണിൽനിന്നാണ് പ്രണവിന് സന്ദേശങ്ങൾ ലഭിച്ചതെന്നാണ് വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങൾ വന്നെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്.ഐ.യിൽനിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുൻ നേതാവും.
പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവർക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളിൽനിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളിൽനിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളിൽനിന്നാണ് എസ്.എം.എസ്. വന്നത്. ഇതിൽ ഒരു നമ്പറിൽനിന്നുതന്നെ രണ്ടുപേർക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാൽ, ഈ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പൊലീസിനോട് ആവശ്യപ്പെട്ടത്. ഈ അന്വേഷണമാണ് ഗോകുലിലേക്ക് എത്തിയത്. ഇതോടെ ക്രമക്കേട് തെളിയുകയാണ്. പ്രണവിന്റെ സുഹൃത്താണ് ഗോകുൽ. ഇയാൾ 2017 ലാണ് വിജിലൻസ് സംഘം പൊലീസ് ജോലിയിൽ പ്രവേശിച്ചത്.
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ ഇവർ പ്രതികളായതോടെയാണ് പി.എസ്.സി. പരീക്ഷയെ സംബന്ധിച്ചും സംശയങ്ങളുയർന്നത്. തുടർന്ന് പി.എസ്.സി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പരീക്ഷയിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചിരുന്നു. മൂന്നുപേർക്കും ഒരേ കോഡിലുള്ള, അതായത് 'സി' കോഡ് ചോദ്യക്കടലാസാണ് ലഭിച്ചത്. മൂന്നുപേർക്കും കിട്ടിയത് ഒരേക്രമത്തിലുള്ള ചോദ്യപേപ്പർ. ഇത് യാദൃച്ഛികമാണെന്നാണു പി.എസ്.സി.യുടെ വിശദീകരണം. ഒരേ കോഡിലുള്ള ചോദ്യം ലഭിക്കുന്നത് ഉത്തരം പകർത്തൽ എളുപ്പമാക്കും. പരീക്ഷാകേന്ദ്രത്തിലെ ഒരു ക്ലാസിൽ 20 പേരാണ് ഉണ്ടാകുക. ഒരു ബെഞ്ചിൽ രണ്ടുപേർ. എ, ബി, സി, ഡി കോഡുകളിലാണ് ചോദ്യക്കടലാസുകൾ തയ്യാറാക്കുന്നത്.
അടുത്തിരിക്കുന്നവർക്ക് വ്യത്യസ്ത കോഡിലുള്ള ചോദ്യക്കടലാസായിരിക്കും കിട്ടുക. നൂറു ചോദ്യങ്ങൾ നാലുകോഡുകളിലും ഒന്നായിരിക്കുമെങ്കിലും ക്രമത്തിൽ വ്യത്യാസമുണ്ടാകും. പ്രതികളുടെ മൂവരുടെയും ഒ.എം.ആർ. ഉത്തരക്കടലാസുകൾ പി.എസ്.സി. പരിശോധിച്ചപ്പോൾ തെറ്റുകൾക്കും സമാനതയുണ്ടെന്നു കണ്ടെത്തി. ശിവരഞ്ജിത്ത് 78.33 മാർക്കോടെ ഒന്നാം റാങ്കും പ്രണവ് 78 മാർക്കോടെ രണ്ടാം റാങ്കും നസീം 65.33 മാർക്കോടെ 28-ാം റാങ്കും നേടി. ഇതിന് കാരണം ഇവരുടെ ഫോണുകളിലേക്ക് പരീക്ഷാസമയത്ത് വന്നത് 100 കണക്കിന് എസ്.എം.എസുകളാണ്.
മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യംചോർത്തിയ സംഭവം 2010-ലെ എസ്ഐ ട്രെയിനി പരീക്ഷയിലും. പരീക്ഷാകേന്ദ്രങ്ങളുടെ ചുമതലയുണ്ടായിരുന്ന പി.എസ്.സി. ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. 2010 ഒക്ടോബർ 12-ന് നടന്ന എസ്ഐ പരീക്ഷയ്ക്ക് കൊല്ലം ചവറ ശങ്കരമംഗലം ഗവ.എച്ച്.എസ്.എസ്., ക്രേവൻ എൽ.എം.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരീക്ഷാർഥികൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഉത്തരം എഴുതിയത്. ഇതിനെക്കുറിച്ച് പി.എസ്.സി. ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കുകയും നാല് ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ അസാധുവാക്കുകയും ചെയ്തു. അതിലും ഭീകരമാണ് ഇപ്പോൾ നടന്ന തട്ടിപ്പ്.
Stories you may Like
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- പി എസ് സിയുടെ കോപ്പിയടി മറുനാടൻ പുറത്തുകൊണ്ടുവന്നതോടെ പരീക്ഷ റദ്ദാക്കി
- കാറ്റ് ഉത്തരവിൽ ഹൈക്കോടതി ഇടപെടുന്നില്ല; അന്തിമ തീരുമാനം നിർണ്ണായകമാകും
- ഖജനാവ് കാലിയെങ്കിലും പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കാൻ നീക്കം
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്