വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ്; സംഘപരിവാർ കുപ്പയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്: സുഷമയെ അപമാനിക്കാൻ ചെറുപുഴക്കാരൻ ഇട്ട പോസ്റ്റിൽ സൈബർ ആക്രമണം; ജീവനക്കാരനെ പുറത്താക്കിയെന്ന് കാട്ടി മിത്രാ ഡിജിറ്റൽ സൊല്യൂഷൻ; ഉടമയെ പുറത്താക്കിയുള്ള തട്ടിപ്പ് കണ്ടെത്തി പരിവാറുകാരും; മിധിലാജ് സോഷ്യൽ മീഡിയയിൽ 'വെറുപ്പിന്റെ മുഖമാകുമ്പോൾ'
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സുഷമാ സ്വരാജിന്റെ മരണത്തിലും വിദ്വേഷം നിറച്ച സോഷ്യൽ മീഡിയയിലെ ഇടത് സഹയാത്രികന് ജോലി നഷ്ടമായി. മിത്രാ ഡിജിറ്റൽ സൊല്യൂഷനാണ് മിധിലാജ് എന്ന ജീവനക്കാരനെ പിരിച്ചു വിട്ടത്. സോഷ്യൽ മീഡിയയിൽ ഉയർന്ന വികാരം മാനിച്ചാണ് നടപടി. മിധിലാജിന്റെ പോസ്റ്റിനെ തുടർന്ന് കമ്പനിക്കെതിരേയും സൈബർ ആക്രമണം ഉണ്ടായി. ഇതോടെ മിധിലാജിനെ പുറത്താക്കിയ കാര്യം അറിയിച്ച ശേഷം ഫെയ്സ് ബുക്കിൽ നിന്ന് കമ്പനിയുടെ പേജ് അപ്രത്യക്ഷമാകുകയും ചെയ്തു. വലിയ പ്രതിഷേധമാണ് പരിവാറുകാർ സോഷ്യൽ മീഡിയയിൽ നടത്തിയത്. എല്ലാവരും അശരണരുടെ കണ്ണീരൊപ്പിയ അമ്മയെന്നാണ് സുഷമാ സ്വരാജിനെ വിശേഷിപ്പിച്ചത്. ഇതിനിടെയിലും ചിലർ മോശം പരാമർശവുമായി രംഗത്ത് വരികയായിരുന്നു.
ബാബു അമ്പലപ്പാറയുടെ മരണം... ഒരു ശവനാറി പ്പൂവിനേയും പൂജാപുഷ്പമാക്കില്ലെന്ന പോസ്റ്റും വിദേഷ്വവുമായി നിറയുന്നു. മുഹമ്മദ് അക്വബ് ഫസ്റ്റ് വിക്കറ്റ് ഡൗൺ എന്നാണ് മരണത്തെ കുറിച്ചെഴുതുന്നത്. ഇത്തരം വിദ്വേഷങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലെ വിവാദ പുരുഷൻ ചെറുപുഴക്കാരനായ മിധിലാജാണ്. സ്വന്തം സ്ഥാപനത്തെ പോലും മറച്ചു വച്ച് വെറുമൊരു ജീവനക്കാരൻ ആയി മാറിയതാണ് ഇതിന് കാരണം. ഇതോടെ മിധിലാജിന്റെ പോസ്റ്റും സ്ഥാപനത്തിന്റെ ഡിസ്മിസലും ആണ് കൂടുതൽ ചർച്ചയാകുന്നത്. തെറ്റിധരിപ്പിക്കൽ ഇതിന് പിന്നിൽ നടന്നുവെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.
സുഷമാ സ്വരാജ് അന്തരിച്ചു. എന്ന സംബന്ധിച്ച് അവർ ആദ്യമായും അവസാനമായും സംഘി ആണ്. വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ് ആണ്. അതിന് താഴെ മാത്രമേ അവരുടെ മറ്റെന്ത് വിശേഷണങ്ങളും ലെഗിസി(?)യും വരികയുള്ളൂ. സംഘികളോട് അന്നും ഇന്നും ആദരവ് ഇല്ല. അതുകൊണ്ട് തന്നെ നന്മമരം ആയി അവരുടെ മരണത്തിൽ സങ്കടപ്പെട്ട് എന്തെങ്കിലും തെളിയിക്കണമെന്ന് കരുതുന്നുമില്ല. കുപ്പയിലെ മാണിക്യം ആയിരുന്നില്ല. സംഘപരിവാർ കുപ്പിയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്.-ഇതായിരുന്നു മിധിലാജിന്റെ പോസ്റ്റ്. കണ്ണൂർ ചെറുപുഴയാണ് ഇയാളുടെ വീടെന്ന് വ്യക്തമാണ്. സിപിഎം ആശയങ്ങൾ പിന്തുടരുന്ന പോസ്റ്റുകളുമായി സൈബർ ഇടത്തിൽ നിറയുന്ന സഖാവാണ് മിധിലാജ് എന്നാണ് പരിവാർ ഗ്രൂപ്പുകളുടെ ആരോപണം.
മിധിലാജിന്റെ പോസ്റ്റ് വൈറലായപ്പോൾ തന്നെ മിത്രാ ഡിജിറ്റൽ സൊല്യൂഷനും പണികിട്ടി. വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. ഇതോടെയാണ് പോസ്റ്റിലെ ആരോപണം ഗൗരവമായെടുത്തതും ജീവനക്കാരനെ പിരിച്ചു വിട്ടതും. കമ്പനി നൽകിയ ഫോൺ തിരിച്ചു വാങ്ങിയെന്നും അറിയിച്ചു. മിധിലാജിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിൽ കമ്പനിക്ക് ഒരു പങ്കുമില്ലെന്നും വിശദീകരിച്ചു. സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ പരിഗണിച്ചാണ് ഡിസ്മിസ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷമാണ് ഫെയ്സ് ബുക്ക് പേജ് കമ്പനി പിൻവലിച്ചത്. മിധിലാജിന്റെ പേജിലും ആക്രമണം നടക്കുന്നുണ്ട്. ചിലർ പിന്തുണയ്ക്കാനും എത്തുന്നു. എന്നാൽ കമ്പനിയുടെ ഉടമയാണ് മിധിലാജ് എന്നതാണ് വസ്തുത.
അതായത് വലിയ തട്ടിപ്പാണ് മിത്രാ ഡിജിറ്റൽ സൊല്യൂഷൻ നടത്തിയത്. സൈബർ ആക്രമണങ്ങളെ ചെറുക്കാൻ ഉടമയെ തൊഴിലാളിയാക്കി. ഇത് കൈയോടെ പിടിച്ചതോടെയാണ് പേജ് പോലും തൽക്കാലത്തേക്ക് പൂട്ടിയത്. കടുത്ത സിപിഎം അനുഭാവിയാണ് മിധിലാജ്. സിപിഎമ്മിന് വേണ്ടി പ്രചരണങ്ങളും നടത്തുന്നു. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ മാനസ പുത്രനാണ് ഇയാളെന്നും പരിവാറുകാർ പറയുന്നു. പിണറായി വിജയൻ പോലും സുഷമയെ കുറിച്ച് നല്ലതു മാത്രമാണ് പറയുന്നത്. അപ്പോഴാണ് സഖാവിന്റെ കളിയാക്കൽ. ഇതും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഏവരും അംഗീകരിച്ച വ്യക്തിത്വമാണ് സുഷമ. ഇതുകൊണ്ട് തന്നെ പരിവാറുകാർക്ക് അപ്പുറത്തേക്കുള്ളവരും മിധിലാജിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്. അങ്ങനെ മിധിലാജും സ്ഥാപനവും വെട്ടിലാകുകയാണ്.
വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഡിജിറ്റൽ പ്രചരണം നടത്തിയത് മിധിലാജാണെന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഈ വാർത്തിയിൽ പറഞ്ഞിരുന്നത് ഇങ്ങനെയാണ്-വാർ റൂ'മൊന്നുമില്ലെങ്കിലും ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി. സുനീറിനും എൻ.ഡി.എ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കും വേണ്ടി ഡിജിറ്റൽ മാധ്യമസംഘങ്ങൾ സക്രിയമായി രംഗത്തുണ്ട്. തിരുവനന്തപുരത്ത് ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നടത്തുന്ന മിധിലാജിനാണ് സുനീറിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ചുമതല. രാഹുൽ ഗാന്ധിയുടെ ലേസർ ആക്രമണ ആരോപണത്തെ അവർ നേരിട്ടത് ഒരു ടിക് ടോക്കിലൂടെയാണ്. രണ്ടുകുട്ടികൾ ലേസർ തോക്കുമായി കളിക്കുന്നു. അവരിലൊരാൾ തോക്കിൽനിന്നുള്ള പ്രകാശമേറ്റ് വീഴുന്നു. ഉടനെ ചോദ്യം, 'നീ എന്താ രാഹുൽ ഗാന്ധിയാണോ?'-ഇതാണ് ആ വാർത്തയിൽ നിന്നുള്ള ഭാഗം.
ഇത് ചർച്ചയായതോടെ പ്രസ്തുത കമ്പനി മിധിലാജിന്റേതാണെന്ന സൂചനകളെത്തി. ഇതിന് പിന്നാലെയാണ് ചെറുപുഴയിലെ പഴയ വാർത്തയും ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ കമ്പനി മിധിലാജിന്റേതാണെന്ന് വ്യക്തമായി. അതുകൊണ്ടാണ് ഫെയ്സ് ബുക്ക് പേജ് പിൻവലിച്ചതെന്നും വാദമെത്തുന്നു.ഏതായാലും കമ്പനി ജീവനക്കാരനെ പിരിച്ചു വിട്ടുവെന്ന് പ്രചരിപ്പിച്ച് വിവാദത്തിൽ തടിയൂരാനാണ് ശ്രമിച്ചത്. ഇതിനിടെയാണ് മാതൃഭൂമിയിലെ പഴയ വാർത്ത ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ കമ്പനിക്കെതിരേയും സോഷ്യൽ മീഡിയയിൽ കടന്നാക്രമണം നടക്കുകയായിരുന്നു.
മിത്രാ ഡിജിറ്റൽ സൊല്യൂഷന്റെ പേജിലുള്ള ഫോണും മിധിലാജാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനി മിധിലാജിന്റേതാണെന്ന വാദത്തിന് കരുത്ത് പകരുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കമ്പനിയുടെ തന്ത്രമാണ് ഇതെന്നും വാദമുണ്ട്. ചെറുപുഴക്കാരനായ മിധിലാജ് മുൻ എസ് എഫ് ഐ നേതാവാണ്. ഇതിനൊപ്പമാണ് ചെറുപുഴയിലെ ഒരു പേജിൽ വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വിവരം സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. വീണ്ടും സ്ഥാപനത്തിനെതിരെ സൈബർ ആക്രമണം തുടർന്നു.
ഇതോടെയാണ് സ്ഥാപനത്തിന്റെ പേജ് പൂട്ടിയത്. എന്നാൽ മിധിലാജിന്റെ പേജ് ആക്ടീവാണ്. പിണറായിയേയും ഷൈലജ ടീച്ചറേയും ഉയർത്തിക്കാട്ടുന്ന പോസ്റ്റുകളാണ് ഈ പേജ് നിറയെ. വിവാദത്തെ തുടർന്ന് സുഷമയെ കളിയാക്കുന്ന പോസ്റ്റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്