കാശ്മീരിൽ ഇന്ത്യ പ്രയോഗിച്ചത് ഇസ്രയേൽ മോഡൽ രാജ്യതന്ത്രം; ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള തീരുമാനം ഇസ്രയേൽ ജറുസലേം തലസ്ഥാനമാക്കിയ മാതൃകയിൽ ചടുല നീക്കത്തോടെ; അതിനിർണായക തീരുമാനത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഉറ്റസുഹൃത്ത് ഇസ്രയേലും അമേരിക്കയും; ലോക രാഷ്ട്രങ്ങൾ ആകാംക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു; തുടക്കത്തിലുള്ള കാശ്മീരിലെ പ്രതിഷേധങ്ങൾ പതിയെ കെട്ടടങ്ങുമെന്ന ആത്മവിശ്വാസത്തിൽ മോദിയും ഷായും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഭീകരവാദത്തെ നേരിടാൻ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രയേൽ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഭീകരരെ തുടച്ചുനീക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നു യുഎസ്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാൻ കൂടുതലായി ഒറ്റപ്പെടുമ്പോൾ ലോകരാഷ്ട്രങ്ങളിൽനിന്ന് ഇന്ത്യയ്ക്കു കിട്ടുന്ന പിന്തുണയുടെ തെളിവായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും പ്രസ്താവനകൾ. ഈ സൗഹൃദ കരുത്തിലാണ് കാശ്മീരിനെ നരേന്ദ്ര മോദി രണ്ടായി വിഭജിക്കുന്നത്. കുറച്ചു കാലം മുമ്പ് വരെ ആരും ചിന്തിക്കാത്ത സർജിക്കൽ സ്ട്രൈക്ക്. കാശ്മീരിലെ ഭീകര നേതൃത്വത്തെ അടിച്ചൊതുക്കിയെന്ന് കഴിഞ്ഞ ദിവസം സൈന്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേൽ മോഡൽ കാശ്മീരിലും നടപ്പാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.
ഇന്ത്യയ്ക്കു പ്രതിരോധിക്കാൻ എന്താണോ വേണ്ടത്, അതു നിയന്ത്രണമില്ലാതെ നൽകും. അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കു ഭീകരവാദത്തെ പ്രതിരോധിക്കാൻ എല്ലാവിധ സഹായവും നൽകാനൊരുക്കമാണ്. ഇന്ത്യയെയോ ഇസ്രയേലിനെയോ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണു ഭീകരവാദം- ഇതാണ് ഇസ്രയേലിന്റെ നിലപാട്. ഉറ്റസുഹൃത്തായ ഇന്ത്യയ്ക്കു തങ്ങളുടെ അറിവ്, സാങ്കേതികത തുടങ്ങിയവ പങ്കുവയ്ക്കുമെന്നും ഇസ്രയേൽ അറിയിച്ചിരുന്നു. ഇസ്രയേലിലെ തെരഞ്ഞെടുപ്പിൽ മോദിയുടെ പോസ്റ്ററുകളും വോട്ട് അഭ്യർത്ഥനയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തെരുവുകളിൽ നിറച്ചിരുന്നു. ഈ സൗഹൃദമാണ് ഇന്ത്യയുടെ കരുത്ത്. ഇസ്രയേൽ അടുത്ത് നിൽക്കുമ്പോൾ അമേരിക്കയും ഇന്ത്യയെ മാത്രമേ പിന്തുണയ്ക്കൂ. കടുത്ത നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റെ ട്രംപിനേയും ശ്രദ്ധേയനാകുന്നത്. ഇത്തരം തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ രീതി. അതുകൊണ്ട് തന്നെ രണ്ട് വമ്പൻ രാജ്യങ്ങൾ ഒപ്പമുണ്ടെന്നുറപ്പിച്ചാണ് മോദിയും അമിത് ഷായും ചേർന്ന് ഈ സുപ്രധാന തീരുമാനം എടുത്തത്.
മധ്യപൂർവ ദേശത്തെ യഹൂദ രാഷ്ടമായ ഇസ്രയേലും അതിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളുമാണ് ആ മേഖലയിലെ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുക്കൾ. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്കങ്ങൾ യഹൂദർക്കുമാത്രമായി ഇസ്രയേൽ എന്ന രാജ്യം രൂപവത്കരിച്ചതോടെ ശക്തിപ്പെടുകയായിരുന്നു. ഇതിനുശേഷം ഒന്നിലേറെ അറബ് രാജ്യങ്ങളും ഇസ്രയേലുമായി ചെറുതും വലുതുമായ ഏറ്റുമുട്ടലുകൾ അരങ്ങേറി. 1948 മെയ് 14-ന് ഇസ്രയേൽ എന്ന ആധുനിക യഹൂദരാഷ്ട്രം ഉടലെടുത്തതിനെത്തുടർന്ന് അത് ഒരുവശത്തും പ്രാന്തവർത്തികളായ അറബിരാഷ്ട്രങ്ങൾ മറുവശത്തുമായി നടത്തിയിട്ടുള്ള യുദ്ധങ്ങളാണ് അറബി-ഇസ്രയേൽ യുദ്ധങ്ങൾ. ഇസ്ലാമിക സംസ്ക്കാരവും പാശ്ചാത്യ സംസ്ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ് - ഇസ്രയേൽ സംഘർഷങ്ങളുടെ കാതൽ എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ സംസ്ക്കാരങ്ങളുടെ പൊരുത്തമില്ലായ്മകളേക്കാൾ മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാർത്ഥ കാരണമെന്ന് ഇസ്രയേലും പറയുന്നു. ഇത് തന്നെയാണ് കാശ്മീരിലെ അടിസ്ഥാന പ്രശ്നമായി മോദിയും കൂട്ടരും നിർവ്വചിക്കുന്നത്. ഫലസ്തീനെ ഇസ്രയേൽ വരുതിക്ക് നിർത്തുന്നതു പോലെ കാശ്മീരിനെ അടക്കി ഭരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. അമേരിക്കയും ഇസ്രയേലും പിന്തുണച്ചാൽ ഇത് സാധ്യമാകും.
മധ്യകാല അറബ് ഭൂഗോളശാസ്ത്രജ്ഞൻ അൽ-മുഖദ്ദസ്സി 'തേളുകൾ നിറഞ്ഞ സ്വർണപ്പാത്രം' എന്നാണ് യെരുശലേം നഗരത്തെ വിശേഷിപ്പിച്ചത്. 1967ൽ ഇസ്രയേലി പട്ടാളം കിഴക്കൻ യെരുശലേം കയ്യേറി മുഴുവൻ നഗരവും തങ്ങളുടെതെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് മിക്ക ലോകരാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല. ആദ്യ ലോക മഹായുദ്ധത്തിനു ശേഷം ഫലസ്തീനും ഇസ്രയേലിനും കൂടി യെരുശലേം ഭാഗിച്ചു നൽകപ്പെട്ടിരുന്നു. 1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ - ഫലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം.
1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. പിന്നീട് വീണ്ടും പ്രഖ്യാപനമെത്തി. അപ്പോൾ പിന്തുണയുമായി അമേരിക്കയുമെത്തി. ഇതോടെ ഫലത്തിൽ യെരുശലേം ഇസ്രയേലിന്റേതായി. ഇതിലേക്ക് കാര്യങ്ങളെത്തിയതിന് സമാനമായ നീക്കമാണ് മോദിയും അമിത് ഷായും കാശ്മീരിൽ നടത്തുക. പ്രതിഷേധത്തെ അടിച്ചമർത്തി കാശ്മീരിൽ കരുത്തു കാട്ടാനാണ് മോദിയും ആഗ്രഹിക്കുന്നത്. അതായത് അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ മോഡൽ കാശ്മീരിൽ നടപ്പാക്കുകയാണ് മോദിയും അമിത് ഷായും. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു മറുപടി നൽകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കു പിന്തുണ ആവർത്തിച്ചു യുഎസ് രംഗത്തെത്തിയിരുന്നു ഭീകരാക്രമണത്തിന്റെ വേരറുക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നു യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ പറഞ്ഞിരുന്നു. എന്നാൽ ബലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തെ എതിർത്തതുമില്ല.
ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് വിദേശ ഭീകര സംഘടനയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതും തന്ത്രപരമായ നീക്കങ്ങളോടെയാണ്. യുഎസ് ഇതിനകം തന്നെ ഐആർജിസിയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. യുഎസ് നടപ്പാക്കിയ ഉപരോധത്തിന്റെ സമ്മർദ്ദം ഇറാന്റെ സാമ്പത്തികരംഗത്തെ വലയ്ക്കുന്നതിനിടെയാണ് രാജ്യത്തെ ഒരു സൈനിക വിഭാഗത്തെ ഒന്നാകെ ഭീകരസംഘടനയായി മുദ്രകുത്തി ട്രംപ് ഭരണകൂടം മുന്നോട്ടു പോകുന്നത്. ഇറാനുമായുണ്ടാക്കിയ ആണവ കരാറിൽ നിന്ന് പിന്നാക്കം പോയി ഒരു വർഷത്തിനിടെയാണ് ട്രംപിന്റെ നീക്കങ്ങൾ. ഈ മാത്രകയിലാണ് ഇന്ത്യയിലും യുഎപിഎ നിയമം കൊണ്ടു വന്നത്. ഭീകരരെ നേരിടാൻ അമേരിക്കൻ മാതൃക നടപ്പാക്കുന്ന മോദി കാശ്മീരിൽ ഇസ്രയേൽ വഴിയേ നീങ്ങുകയാണ്. അമേരിക്കയുടെ ഇറാൻ നീക്കത്തെ ഇസ്രയേലും പിന്തുണച്ചിരുന്നു. ഇന്ത്യ- പാക്ക് രാജ്യാന്തര അതിർത്തി പൂർണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അതിർത്തിയിലെ ടെക് സുരക്ഷ സേന ശക്തമാക്കിയിരുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ അതിർത്തിയിൽ കൂടുതൽ സ്ഥലങ്ങളിൽ ലേസർ വേലികൾ സ്ഥാപിക്കും. നേരത്തെ തന്നെ 40 സ്ഥലങ്ങളിൽ ലേസർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രദേശങ്ങളിൽ ഇതുകൊണ്ടുവരും.
രണ്ടു വർഷം മുൻപാണ് അതിർത്തി സേന ലേസർ വേലികൾ സ്ഥാപിക്കാൻ തുടങ്ങിയത്. എന്നാൽ നിലിവിൽ ലേസർ ഘടിപ്പിച്ച വേലികൾ എവിടെയാണെന്ന് ഭീകരർക്കും പാക്ക് നുഴഞ്ഞുകയറ്റക്കാർക്കും അറിയാം. ഇതു പരിഹരിക്കാൻ അതിർത്തി പൂർണമായും ലേസർ വേലികൾ ഉപയോഗിച്ച് അടയ്ക്കണമെന്നാണ് ബിഎസ്എഫിന്റെ നിർദ്ദേശം. ഇന്ത്യ-പാക്ക് അതിർത്തി സുരക്ഷ ശക്തമാക്കാൻ അത്യാധുനിക സംവിധാനങ്ങൾക്കെ സാധിക്കൂ. അതിർത്തിയിലെ ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് ഭീകരർ എത്തുന്നത്. ഇത്തരം കടന്നാക്രമണങ്ങളെ നേരിടാൻ ലേസർ ആയുധങ്ങൾക്ക് മാത്രമെ സാധിക്കൂ.
നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിക്കാനും ആക്രമിക്കാനും ലേസർ ആയുധങ്ങൾക്ക് സാധിക്കും. അമേരിക്കൻ സേന ലേസർ ആയുധങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. നിരവധി രാജ്യങ്ങൾ ലേസർ ആയുധങ്ങൾ വികസിപ്പിക്കാൻ നീക്കം നടത്തുന്നുണ്ട്. ലേസർ ആയുധങ്ങൾ വരുന്നതോടെ അതിർത്തിയിലെ ശത്രുക്കളുടെ എല്ലാ നീക്കങ്ങളും പെട്ടെന്ന് കണ്ടെത്തി തകർക്കാനാകും. ഭീകരർ ബങ്കറുകളിൽ ഒളിച്ചിരുന്നാൽ പോലും ലേസർ ആയുധങ്ങൾക്ക് കണ്ടെത്താനാകും. ഇത്തരം സാങ്കേതിക വിദ്യകളിലേക്ക് ഇന്ത്യ പോകുന്നതും അമേരിക്കയേയും ഇസ്രയേലിനേയും കൂടെ നിർത്താനാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്