ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും ഹീറോയിൽ നിന്നും വില്ലനിലേയ്ക്കുള്ള കൂടുമാറ്റം! ശ്രീറാമെന്ന നായകവിഗ്രഹം ഉടയുമ്പോൾ നമ്മൾ മനസ്സിലാക്കാൻ മടിക്കുന്നത് അയാൾ എല്ലാ ദൗർബല്യങ്ങളുമുണ്ടായിരുന്ന വെറുമൊരു മനുഷ്യനാണെന്ന യാഥാർത്ഥ്യം!
അഞ്ജു പാർവ്വതി പ്രഭീഷ്
അമിതവേഗത്തിൽ വാഹനമോടിക്കുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും തെറ്റാണ്! കുറ്റകരവുമാണ് ! അതിനേക്കാൾ ഗൗരവകരമായ കുറ്റമാണ് മദ്യപിച്ചുവാഹനമോടിക്കുന്നതും വാഹനമിടിച്ച് ഒരാളുടെ മരണത്തിനു കാരണമാകുന്നതും. വെറുമൊരു കൈപ്പിഴയിൽ ഒതുക്കാവുന്ന കുറ്റകൃത്യമല്ല ശ്രീറാം വെങ്കിട്ടരാമൻ എന്ന സിവിൽ സർവ്വീസുകാരൻ ചെയ്തത്. വൈദ്യശാസ്ത്രം പഠിക്കുകയും അഭ്യസിക്കുകയും ചെയ്തിരുന്ന, പിന്നീട് സിവിൽ സർവീസ് നേടി നീതിന്യായസാരങ്ങൾ വ്യക്തമായി മനസ്സിലാവുന്ന ഒരു വ്യക്തിക്ക് വാഹനാപകടവും അതിന്റെ ഭവിഷ്യത്തുകളും മറ്റാരെക്കാളും അറിയാവുന്നതാണല്ലോ! അത്തരത്തിലൊരു വ്യക്തി ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുമ്പോൾ വിമർശനങ്ങൾ സ്വാഭാവികം.ഇവിടെ മരണപ്പെട്ട മാധ്യമപ്രവർത്തകൻ തീർത്തും നിരപരാധി മാത്രം! അപകടസ്ഥലം നേരിട്ടുകാണുമ്പോഴറിയാം അപകടത്തിന്റെ വ്യാപ്തിയും തീവ്രതയും. ഇന്നലെ വൈകുന്നേരം പബ്ലിക് ഓഫീസിന്റെ മുന്നിലൂടെ പോയപ്പോൾ അപകടത്തിനു ദൃക്സാക്ഷിയായ മതിലും മരവും ചോരത്തുള്ളികളുമായി വിളിച്ചുപറയുന്നുണ്ട് ആ അപകടത്തിന്റെ ഭീകരത.
ശ്രീരാം വെങ്കിട്ടരാമൻ എന്ന സിവിൽ സർവ്വീസുകാരൻ മൂന്നാറിലെടുത്ത നിലപാടുകൾ കാരണം അയാൾ ഒരു വിഭാഗത്തിനു നിഷേധിയും മറുവിഭാഗത്തിനു ആദർശവാനുമായപ്പോൾ വിഗ്രഹവത്ക്കരണം നടത്തി ഹീറോയാക്കി മാറ്റിയത് ഇവിടുത്തെ മാധ്യമങ്ങളായിരുന്നു. ഒറ്റ രാത്രികൊണ്ട് ഹീറോയിൽ നിന്നും വില്ലൻ പരിവേഷത്തിൽ എത്തിയിരിക്കുകയാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഓഫിസർ. ദേവികുളം സബ് കളക്ടർ പദവിയിൽ ഇരുന്നുകൊണ്ട് മൂന്നാർ കയ്യേറ്റങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുക വഴി കിട്ടിയ സൂപ്പർ സ്റ്റാർ ഇമേജ് ആണ് ഒരു മാധ്യമപ്രവർത്തകന്റെ മരണത്തിലൂടെ ഇപ്പോൾ തകർന്നിരിക്കുന്നത്.
മൂന്നാറിലെ ഇടപെടലുകൾ ഒരു ശത്രു മുന്നണിയെ തന്നെ ശ്രീറാമിന് ഉണ്ടാക്കി. മൗനമായ പിന്തുണ കൊടുത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒടുവിൽ കൈവിട്ടതോടെയാണ് ശ്രീറാമിന് മൂന്നാർ വിട്ട് ഇറങ്ങേണ്ടി വന്നത്. അതിലൊരു പ്രധാന കാരണമായി പാപ്പാത്തിചോലയിലെ കുരിശും ഉണ്ടായിരുന്നു. ഉടുമ്പൻചോല താലൂക്കിലെ പാപ്പത്തിചോലയിലെ ഭീമൻ കോൺക്രീറ്റ് കുരിശ് ആത്മീയ ടൂറിസത്തിന്റെ മറവിൽ നടക്കുന്ന ഏക്കറു കണക്കിന് ഭൂമി കയ്യേറ്റത്തിനുള്ള മറവായിരുന്നു. കുരിശ് നിൽക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിവ് സഹിതം വ്യക്തമായിട്ടും പല തവണ റവന്യൂ ഉദ്യോഗസ്ഥർ മല കയറി വന്നിട്ടും അതിൽ തൊടാൻ പോലും കഴിഞ്ഞിരുന്നില്ല. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കൈക്കലാക്കി വച്ചിരിക്കുന്ന നൂറു കണക്കിന് ഭൂമി ഒഴിപ്പിച്ചെടുക്കാൻ ഭൂസംരക്ഷണ സേനയും രണ്ടു തവണയും ഇവിടെയെത്തിയെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണുണ്ടായത്. ഒടുവിൽ ശ്രീറാം വെങ്കിട്ടരാമൻ എല്ലാ തയ്യാറെടുപ്പുകളുമായി എത്തിയപ്പോൾ പാപ്പാത്തി ചോലയിൽ ഇരുമ്പ് ഗർഡറിൽ, കോൺക്രീറ്റിൽ ഉറപ്പിച്ച കൂറ്റൻ കുരിശു നിലംപൊത്തി, കയ്യേറ്റഭൂമിയിലെ കുടിലുകൾ പൊളിച്ചു നീക്കപ്പെട്ടു. പക്ഷേ അതിനു പിന്നാലെ ശ്രീറാമിന് സബ് കളക്ടർ സ്ഥാനവും നഷ്ടമായി.പക്ഷേ അവിടം മുതൽ ആ യുവ ഐ എ എസുകാരൻ ജനഹൃദയങ്ങളിൽ ചെറുതല്ലാത്ത സ്ഥാനം നേടി ഹീറോ ആയി.
നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി.ഈ നേട്ടങ്ങളോ നിലപാടുകളോ കൊണ്ട് ഒരാൾ വാഴ്ത്തപ്പെട്ടവനാകുന്നില്ല.ഊതിവീർപ്പിക്കപ്പെട്ട ഇമേജിനപ്പുറം ശ്രീറാം എന്ന വ്യക്തി മനുഷ്യന്റെ എല്ലാ ദൗർബല്യങ്ങളുമുള്ള വെറും സാധാരണ മനുഷ്യനായിരുന്നുവെന്ന് മറന്നുപോയത് നമ്മളായിരുന്നു.ഉള്ളിലെ രാഷ്ട്രീയം വച്ച് ഫോക്കസ് ചെയ്യുമ്പോൾ ചിലർക്കയാൾ വില്ലനും മറ്റുചിലർക്കയാൾ ഹീറോയുമാകുന്നു. അതുക്കൊണ്ടു കൂടിയാണ് ലഹരി വില്ലനായതിനാൽ മാത്രം നിത്യേന സംഭവിക്കുന്ന അപകടങ്ങളിൽ ഒന്നുമാത്രമായ ഈ അപകടത്തെയും മരണത്തെയും നോക്കി ഇടതുരാഷ്ട്രീയനേതൃത്വം വല്ലാതെ ഞെട്ടുന്നതും വലതുപക്ഷവും ബിജെപിയും ബഷീറെന്നെ നിരപരാധിയെകണ്ടില്ലെന്നു നടിച്ചുക്കൊണ്ട് ശ്രീറാമിനു വേണ്ടി വാദിക്കുന്നതും.
ഒരാളുടെ നിമിഷനേരത്തെ അശ്രദ്ധകാരണം ജീവൻ നഷ്ടപ്പെട്ട ബഷീറിന്റെ കുടുംബത്തിന്റെ നഷ്ടത്തിനോളം വലുതല്ല ശ്രീറാം എന്ന വൃക്തിയുടെ പൊതുജീവിതത്തിനുണ്ടായ നഷ്ടം. ആറു വയസ്സും ആറുമാസവും പ്രായമായ രണ്ടു കുരുന്നുകൾക്കുണ്ടായ നഷ്ടത്തോളം വലുതല്ല ശ്രീറാമിന്റെ വ്യക്തിത്വനുണ്ടായ നഷ്ടം. അർദ്ധരാത്രി 1 മണിക്ക് മദ്യപിച്ചുലക്കുകെട്ട് വിവാഹമോചിതയായ പെൺസുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിലെ ഔചിത്യവും ഔചിത്യമില്ലായ്മയും അയാളുടെ മാത്രം സ്വകാര്യത.പക്ഷേ ആ സ്വകാര്യത വിമർശിക്കപ്പെടുന്നത് നിമിഷാർദ്ധനേരത്തെ അശ്രദ്ധ ഒരാളുടെ ജീവനെടുക്കുമ്പോഴുണ്ടാകുന്ന നടുക്കം കൊണ്ടു മാത്രമാകുന്നു. ഇവിടെ ആ അപകടത്തെ വെറും കൈപ്പിഴ മാത്രമായി ന്യായീകരിക്കുന്നവർ ഒരു നിമിഷം ഈ അപകടമരണം സ്വന്തം കുടുംബത്തിലെ ഒരാൾക്കു സംഭവിച്ചതായി കരുതുക.
മദ്യപിച്ചു അമിതവേഗതയിൽ വാഹനമോടിച്ചു വരുന്ന ഒരാൾ ( അയാൾ സമൂഹത്തിലെ ഉന്നതപദവിയിലുള്ളയാളോ താരമോ നിങ്ങളുടെ ആരാധനാപാത്രമോ ആവാം) നിങ്ങളുടെ പ്രിയപ്പെട്ടൊരാളെ പൊതുനിരത്തിൽ ഇടിച്ചുവീഴ്ത്തുമ്പോൾ അതിനെ വെറുമൊരു കൈപ്പിഴയായി മാത്രം കണക്കാക്കാൻ കഴിഞ്ഞാൽ നിങ്ങൾക്കു ശ്രീറാം എന്ന വ്യക്തിയെ ന്യായീകരിക്കാം. എനിക്കതിനു കഴിയാത്തിടത്തോളം കാലം ശ്രീറാം എന്ന വ്യക്തിയോട് തോന്നുന്നത് ഒരു കൊലപാതകിയോടു തോന്നുന്ന മനോഭാവം മാത്രം. അയാൾ ശ്രീറാം ആയതുക്കൊണ്ടും അയാൾ മൂന്നാറിലെടുത്ത നിലപാട്ടുകൾക്ക് കൈയടി കിട്ടിയതുക്കൊണ്ടും ചെയ്ത തെറ്റിനെ വെറും ഒരു പക്ഷേ കൊണ്ട് ന്യായീകരിക്കുന്നത്
ഒരു വിലയുമില്ലാത്ത, നാണംകെട്ട ബാലൻസിംഗാണ്. അത്തരം നാലു കാശു വിലയില്ലാത്ത പൊള്ള ന്യായീകരണങ്ങൾ ഞാൻ നടത്തുമ്പോൾ അത് കേൾക്കുന്നവരുടെ മനസ്സിൽ മാത്രമല്ല സ്വന്തം മനസാക്ഷിക്കു മുന്നിലും നിരന്തരം പുളിച്ചു തികട്ടിക്കൊണ്ടിരിക്കും.
Stories you may Like
- 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍