കെ.എം.ബഷീറിന്റെ മരണം: വാഹനമിടിപ്പിച്ച ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ; 14 ദിവസത്തെ റിമാൻഡ് കാലാവധിയിലും ആശുപത്രിയിൽ തുടരും; അപകടകരമായ ശൈലിയിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ചതിന് ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഫിറോസും പ്രതി; കേസെടുത്തത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം; സർവേ ഡയറക്ടർ സഞ്ചരിച്ച കാർ ഫോറൻസിക് സംഘം വരും മുമ്പേ അപകടസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയെന്നും വിവാദം; ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് റദ്ദാക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ, ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ശ്രീറാം ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. റിമാൻഡ് കാലാവധിയിൽ ശ്രീറാം ആശുപത്രിയിൽ തന്നെ കഴിയും. അതേസമയം ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിനെയും കേസിൽ പ്രതി ചേർത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് കെസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുവെന്നതാണ് കുറ്റം. വഫയെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, രക്തസാമ്പിൾ യഥാസമയം എടുക്കുന്നതിന് പുറമേ, ഫോറൻസിക് സംഘം വരും മുമ്പേ ശ്രീറാം സഞ്ചരിച്ചിരുന്ന കാർ പൊലീസ് നീക്കിയതും വിവാദമായി. റിക്കവറി വാഹനം ഉപയോഗിച്ചാണ് ശ്രീറാം സഞ്ചരിച്ച വാഹനം അപകടസ്ഥലത്തു നിന്നു മാറ്റിയത്. അതിനിടെ അറസ്റ്റ് ചെയ്തെങ്കിലും ശ്രീറാമിന്റെ വിരലടയാളം ശേഖരിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഡോക്ടർ അനുമതി നൽകാത്തതാണു കാരണം. ഒരു കൈയിൽ ഡ്രിപ്പും മറുകൈയിൽ മുറിവും ഉള്ളതിനാലാണ് അനുമതി നൽകാതിരിക്കുന്നത്.
ശ്രീറാമിന്റെ അറസ്റ്റിന് വഴിയൊരുക്കിയത് വഫാ ഫിറോസിന്റെ മൊഴിയാണെന്നും വ്യക്തമായി. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്ട്രേറ്റിന്റെ മുന്നിലും ആവർത്തിച്ചു. കവടിയാർ പാർക്കിൽ നിന്ന് ശ്രീറാം വാഹനത്തിൽ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോൾ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി. മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണം. വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസൻസും റദ്ദാക്കാനുള്ള നടപടി തുടങ്ങി. വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ഡ്രൈവിങ് ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്യും. ശ്രീറാമിന്റേത് മദ്യപിച്ച് വാഹനമോടിച്ചതിനും വഫയുടെ ലൈസൻസ് അമിതവേഗത്തിനുമാണ് സസ്പെൻഡ് ചെയ്യുക. ശ്രീറാമിന്റ രക്തസാംപിൾ എടുക്കാൻ പൊലീസ് വൈകിയതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ശ്രീറാമിനെതിരായ കുറ്റങ്ങൾ ഇവയാണ്. മദ്യപിച്ച് വാഹനം ഓടിച്ചു, മനഃപൂർവമായ നരഹത്യ, സ്വന്തം കുറ്റം സഹയാത്രികയുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമിച്ചു,രക്തപരിശോധനയ്ക്ക് വിസമ്മതിച്ച ശ്രീറാം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.
ഇതേ വാഹനം കഴിഞ്ഞവർഷം ഏപ്രിലിലും ഓഗസ്റ്റിലും കഴിഞ്ഞജൂലൈയിലും അമിതവേഗത്തിന് പിടിയിലിയാട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാഹനമുടമ വഫ ഫിറോസിന്റ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഡോർ ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചതിനും നടപടിയെടുക്കും. മോട്ടോർ വാഹനവകുപ്പിന്റ ക്യാമറയിൽ അപകടത്തിന് തൊട്ടുമുമ്പ് കാർ പോകുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും അമിതവേഗമില്ലെന്നാണ് കണ്ടെത്തൽ. കുറ്റക്കാരെ ഒരുതരത്തിലും രക്ഷപെടാൻ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്തമാക്കി. മദ്യപിച്ചെന്ന് വ്യക്തമായിട്ടും പൊലീസ് ശ്രീറാമിന്റെ രക്തസാംപിൾ പരിശോധിക്കാൻ വൈകിയെന്ന ആക്ഷേപത്തിൽ മനുഷ്യവകാശ കമ്മീഷൻ ഇടപെട്ടു. ഡിജിപിയും സിറ്റിപൊലീസ് കമ്മിഷണറും ഉടൻ അന്വേഷണം നടത്തി പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷന്റ നിർദ്ദേശം.അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുൾപ്പടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും നടപടികൾ സ്വീകരിക്കും.
ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റു രേഖപ്പെടുത്തിയത് മ്യൂസിയം പൊലീസ് കിംസ് ആശുപത്രിയിൽ എത്തിയാണ്. ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത് 304ാം വകുപ്പ് പ്രകാരമുള്ള നരഹത്യാ കുറ്റമാണ്. കേസിൽ തെളിവുകൾ എല്ലാം എതിരായതോടെയാണ വെങ്കിട്ടരാമൻ അറസ്റ്റിലായത്.ശനിയാഴ്ച പുലർച്ചെ വഫയും ശ്രീറാം വെങ്കിട്ടരാമനും സഞ്ചരിച്ചിരുന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ചിരുന്നു. അമിതവേഗത്തിൽ വന്ന കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച നിലയിലായിരുന്നു. എന്നാൽ വഫയാണ് കാറ് ഓടിച്ചിരുന്നതെന്നാണ് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടർന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ വഫയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.
എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വഫ മൊഴി നൽകുകയുണ്ടായി. ദൃക്സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. അന്വേഷണത്തിലും നടപടികളിലും ആദ്യം വിമുഖ കാണിച്ച പൊലീസ് പ്രതിഷേധം ശക്തമായതോടെയാണ് രക്ത പരിശോധനയടക്കം നടത്താൻ തയ്യാറായത്. ശ്രീറാം വെങ്കിട്ടരാമന്റെ പേരിൽ ജാമ്യമില്ലാ കുറ്റം ചുമത്താനും ഡിജിപിയുടെ നിർദ്ദേശമുണ്ടായിരുന്നു. ജീവപര്യന്തമോ 10 വർഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് ശ്രീറാമിനെ മാറ്റും. പൊലീസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് മ്യൂസിയം പൊലീസ് അറിയിച്ചത്.
നിലവിൽ ശ്രീറാമിനെതിരെയും കാറുടമ വഫ ഫിറോസിനെതിരെയും ബോധപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.ഡി.ജി.പി ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. പിന്നാലെ ഉദ്യോഗസ്ഥൻ അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തു.
മദ്യപിച്ച് വണ്ടിയോടിച്ച് ഉണ്ടാക്കിയ അപകടം ശ്രീറാമിന്റെ ഔദ്യോഗികജീവിതത്തെ തന്നെ ബാധിച്ചേക്കു എന്ന കാര്യം ഉറപ്പാണ്. കുറ്റകൃത്യം ചെയ്തത് ഏത് സർക്കാർ ഉദ്യോഗസ്ഥാനാണെങ്കിലും എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടാൽ റിമാൻഡിൽ വെയ്ക്കാം. അതിനുശേഷം കോടതിയുടെ മുന്നിൽ ഹാജരാക്കാം. 48 മണിക്കൂറിന് മുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ വെച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം. അദ്ദേഹം സ്ഥലത്ത് ഇല്ലെങ്കിൽ ഡീമിഡ് സസ്പെൻഷനും നൽകാം. ഒപ്പിട്ട് കൈപ്പറ്റണമെന്ന് നിർബന്ധമില്ല. ഗ്രൂപ്പ് എയിലെ എല്ലാ ഉദ്യോഗസ്ഥർക്കും തുല്യമാണിത്. റിമാൻഡ് കാലാവധിക്ക് ശേഷം തിരികെ സർവീസിൽ പ്രവേശിക്കുമ്പോൾ സസ്പെൻഷൻ പിൻവലിച്ച് അച്ചടക്ക നടപടിയെടുക്കണം.
സിവിൽ തർക്കമാണെങ്കിൽ ചെറിയ ശിക്ഷയും കിമിനൽ കുറ്റമാണെങ്കിൽ ശിക്ഷയുടെ കടുപ്പം കൂടും.തരം താഴ്ത്തുക, ശമ്പളം വെട്ടിക്കുറയ്ക്കുക, ഇൻക്രിമെന്റ് തടയുക എന്നിവയാണ് മൈനർ പെനാലിറ്റി. മൂന്നുവർഷം വരെ ഇൻക്രിമെന്റ് തടയാൻ പറ്റും. മേജർ പെനാലിറ്റിയിൽ സർവീസിൽ നിന്നും പിരിച്ചുവിടുകയോ ഒഴിവാക്കുകയോ ചെയ്യാം. അതുമല്ലെങ്കിൽ നിർബന്ധിത വിരമിക്കൽ കൊടുക്കാം. അച്ചടക്കസമിതിയാണ് ഇത് തീരുമാനിക്കുന്നത്. ശ്രീറാമിന്റെ കാര്യത്തിൽ അച്ചടക്ക നടപടിയെടുക്കാൻ അധികാരമുള്ളത് മുഖ്യമന്ത്രിക്കോ വകുപ്പ് സെക്രട്ടറിക്കോ ചീഫ് സെക്രട്ടറിക്കോ ആയിരിക്കും. അതിന് ശേഷം ചാർജ് ഷീറ്റ് നൽകും. അത് മേജറോ മൈനറോ ആകാം. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ കൂടി എഴുതിച്ചേർത്ത ശേഷമായിരിക്കും യുപിഎസ്സിക്ക് അയക്കുന്നത്. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ചായിരിക്കും അവസാന തീരുമാനമെടുക്കുന്നത്.
സിവിൽ സർവീസ് പെരുമാറ്റചട്ടം അനുസരിച്ച് ഉദ്യോഗസ്ഥർ 24/7 സർവീസിലുള്ളവരാണ്. അവർ മദ്യപിച്ചോ ലഹരിക്കടിമയായോ പൊതുസമൂഹത്തിന്റെ മുന്നിൽച്ചെല്ലാൻ പാടില്ല എന്നൊരു നിയമം പെരുമാറ്റച്ചട്ടം അനുശാസിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം കൂടിയാണിത്. ക്രിമിനൽ കേസും സർവീസ് കേസും രണ്ടും രണ്ടാണ്. ക്രിമിനൽ കേസ് തീർപ്പ് കൽപ്പിക്കുന്നതിന് മുൻപ് തന്നെ സർവീസിൽ അച്ചടക്ക നടപടിയെടുക്കാം.
അപകടത്തിൽ മരിക്കാൻ ഇടയാക്കിയ അപകടമുണ്ടാക്കിയ കാർ മുമ്പും കേസിൽ പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖരുമായി അടുപ്പമുള്ള യുവതിയാണ് ശ്രീരാമിനൊപ്പം കാറിൽ ഉണ്ടായിരുന്ന വഫ ഫിറോസ്. അമിത വേഗതയിൽ കാർ ഓടിച്ചത് ശ്രീരാമനെന്നാണ് വഫ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാർ മോഡലും ദുബായി വ്യവസായിയുമായ വഫ ഫിറോസിന്റേതാണ്.
ഇവരും ശ്രീറാമിനൊപ്പം അപകട സമയത്ത് കാറിലുണ്ടായിരുന്നു. മുൻപും അമിത വേഗത്തിന് അപകടം വരുത്തിയ കാർ പെട്ടിട്ടുണ്ട്. മൂന്ന് പ്രാവശ്യമാണ് അമിത വേഗത്തിൽ ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽ ഈ കാർ പതിഞ്ഞിട്ടുള്ളത്. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.
രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനായിരുന്നു. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നൽകിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എൽ -1-ബിഎം 360 എന്ന കാറിന് മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്. ഈ സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യം അറിവായിട്ടില്ല.
അതേസമയം മാധ്യമപ്രവർത്തകനെ ഇടിച്ച കാറിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് മനസിലാക്കിയ പൊലീസ് കേസ് തേച്ചുമായ്ക്കാനുള്ള ശ്രമം തുടക്കം മുതൽക്കേ സ്വീകരിച്ചിരുന്നു. എന്നാൽ, മാധ്യമപ്രവത്തകർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഈ നീക്കങ്ങൾ പൊളിയുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ശ്രീറാമിനെ ആശുപത്രിയിലാക്കിയ പൊലീസ് ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ർ സംശയം പ്രകടിപ്പിച്ചിട്ടും വൈദ്യ പരിശോധന നടത്തിയിരുന്നില്ല, അതേ സമയം കൂടെയുണ്ടായിരുന്ന വഫ ഫിറോസിനെ അപകട സ്ഥലത്തുവച്ചുതന്നെ ഓൺലൈൻ ടാക്സിയിൽ കയറ്റി വീട്ടിലേക്ക് അയക്കുവാനാണ് ശ്രമിച്ചത്. എന്നാൽ ദൃക്സാക്ഷി മൊഴികൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ പൊലീസിന് നിൽക്കക്കള്ളി ഇല്ലാതാവുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്