ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിന്റെ ചുരുളഴിച്ചത് എസ് ഐ സജീവ് നെല്ലിക്കാടിന്റെ ഡിറ്റക്ടീവ് മനസും മൂന്ന് പൊലീസുകാരുടെ അർപ്പ ബോധത്തോടെയുള്ള പ്രവർത്തനവുമാണ്. ജൂൺ 21ന് കാണാതായ പുവ്വാർ സ്വദേശിനി രാഖിയുടെ മിസിങ് സംബന്ധിച്ച പരാതി പുവ്വാർ പൊലീസിന് ലഭിക്കുന്നത് ജൂലൈ 6ന്. പരാതി വന്നപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് എല്ലാ സ്റ്റേഷനുകളിലും രാഖിയുടെ ഫോട്ടോ കൈമാറുകയും വയർലെസ് സന്ദേശം വഴി എല്ലാ പൊലീസുകാരെയും വിവരം അറിയിക്കുകയും ചെയ്തു.
സാധാരണ ഗതിയിൽ ഒരു മിസിങ് കേസായി അവിടെ തീരേണ്ട ഒരു കേസ് അങ്ങനെ വിടാൻ ഒരുക്കാമായിരുന്നില്ല പുവ്വാർ പൊലീസ്.രാഖിയുടെ ഫോണിലേക്ക് വന്ന 600 കോളുകൾ ആദ്യഘട്ടത്തിൽ പരിശോധിച്ചു. രാഖിയുടെ ജോലി സ്ഥലമായ എറണാകുളത്ത് പോയി അവിടെയും 1000ത്തോളം നമ്പരുകൾ പരിശോധിച്ചു. ഒരു പിടിയും കിട്ടിയില്ല കേസിന് തുമ്പില്ലാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ. ഇതിനിടെ രാഖിയുടെ അമ്മയിൽ നിന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞപ്പോൾ ജൂൺ 21ന് മകൾ യാത്ര ചോദിച്ച് ഇറങ്ങിയപ്പോൾ പറഞ്ഞത് ആ അമ്മ വീണ്ടും ഓർത്തെടുത്തു.
സുഹൃത്തായ അഖിലിന്റെ പുതിയ വീട് കൂടി കണ്ടിട്ടെ താൻ എറണാകുളത്തേക്ക് മടങ്ങു. അഖിലിനായി പുത്തൻകടയിലെ തങ്ങളുടെ തന്നെ ചായക്കടയിൽ നിന്നും പഴം പൊരിയും നെയ്യപ്പവും ഒക്കെ മകൾ പൊതിഞ്ഞെടുക്കുകയും ചെയ്തു.അഖിലിനെ നേരത്തെ പരിചയമുള്ളതുകൊണ്ട് യാത്രയിൽ ആ അമ്മയ്ക്ക് അസ്വാഭിവകത ഒന്നും തോന്നിയില്ല. അഖിലിനെ ബന്ധപ്പെട്ടപ്പോൾ ഇത് പോലൊരു സൽസ്വഭാവി ഉണ്ടാകില്ലന്ന് പൊലീസിന് പോലും തോന്നിപോയി. ചോദിക്കുന്നതിനൊക്കെ മണി മണിയായി ഉത്തരം പറഞ്ഞ അഖിൽ കുറഞ്ഞ സമയത്തിനുള്ളിൽ പൊലീസിന്റെ ഗുഡ് ബുക്കിൽ കയറി പററിയെങ്കിലും സംശങ്ങൾ പലതും ബാക്കി കിടന്നു.
ജൂൺ 21ന് രാവിലെ നെയ്യാറ്റിൻകരവെച്ച് രാഖി തന്റെ കാറിൽ കയറിയെന്നും സുഹൃത്തായ ആദർശുമായി സംസാരിക്കാൻ ധനുവച്ചപുരത്ത് വാഹനം ഒതുക്കിയപ്പോൾ രാഖി മറ്റൊരു ബൈക്കിൽ കയറി പോയെന്നും കാശ്മീരിൽ നിന്നും ഫോണിലൂടെ അഖിൽ അന്വേഷണ സംഘത്തോടു പറഞ്ഞു. പൊലീസിനെ വിശ്വസിപ്പിക്കാനായി അഖിൽ രാഖി അയച്ചതാണന്ന് പറയുന്ന ഒരു മെസേജും കൈമാറി. കൊല്ലത്തെ സുധീഷിനൊപ്പം ഞാൻ പോണു.എന്നെ സഹായിച്ചതിന് നന്ദി.നിന്നെ ഞാൻ വിളിക്കാം.നിന്നോടു കാര്യങ്ങൾ മറച്ചുവെച്ചതിൽ പൊറുക്കണം. എന്നെ ഇനി അന്വേഷിക്കണ്ട....ഞങ്ങൾ ചെന്നൈയിലേക്ക് പോകുന്നു. ഇതായിരുന്നു മെസേജിന്റെ ഉള്ളടക്കം.
രാഖിയുടെ നമ്പരിൽ നിന്നും ഇങ്ങനെയൊരു മെസേജ് അയച്ചിട്ടുള്ളതായി സൈബർ പൊലീസിന്റെ പരിശോധനയിലും വ്യക്തമായി. ഈ മെസേജ് കൂടി ലഭിച്ചതോടെ അഖിലിലുള്ള വിശ്വാസം അന്വേഷണ സംഘത്തിന് കൂടി. ഉടൻ തന്നെ കൊല്ലം പൊലീസിന് മെസേജ് പോയി. സുധീഷ് എന്ന പേരിൽ ഏതെങ്കിലും മിസിങ് കേസ് ഈ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ഇല്ല എന്നായിരുന്നു മറുപടി.അടുത്ത ദിവസം എസ് ഐ സജീവ് നെല്ലിക്കാടും സിവിൽ പൊലീസ് ഓഫീസർമാരായ പ്രേംകുമാറും ബൈജുവും രാജേഷും വീണ്ടു കൊച്ചിയൽ എത്തി. അവിടെ സുധീഷ് എന്നൊരാൾ രാഖിക്ക് സുഹൃത്തായി ഉണ്ടോ എന്ന് തിരക്കി.
ഒരു വർഷത്തെ കോൾ ഡീറ്റൈയിൽ എടുത്തു. അത് ക്രോസ് ചെയ്യുക അത്ര എളുപ്പമായിരുന്നില്ല.... എന്നിട്ടും അവർ അത് സ്ക്രൂട്ടിണി ചെയ്തു. രാഖി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ചെന്ന് സഹപ്രവർത്തകരായ നിരവധിപേരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് രാഖി ഡിഗ്രിക്ക് പാരലൽ ആയി പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചറിയുന്നത്. പൊലീസ് അവിടെയും എത്തി. അധികം കൂട്ടുകാർ ഇല്ലാത്ത ആരോടും ഇടപഴകാത്ത വ്യക്തിത്വം ആയിരുന്നു രാഖിയെന്ന് അവിടെവെച്ച് അന്വേഷണ സംഘം മനസിലാക്കി. കൂടെ പഠിച്ച മുപ്പത് വിദ്യാർത്ഥികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ പത്തനാപുരത്ത് രാഖിക്ക് സുഹൃത്തുക്കൾ ഉണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയും പോയി. കേസിന് ഉതകുന്ന തരത്തിൽ ഒന്നും കിട്ടിയില്ല. തിരികെ വരുമ്പോഴാണ് അഖിലിന്റെ കോൾ ഡീറ്റെയിൽസ് സൈബർ സെല്ലിൽ നിന്നും കിട്ടിയത്.
അഖിലുമായി കൂടുതൽ തവണ രാഖി സംസാരിച്ചിരുന്നതായി മനസിലായി. എന്നാൽ അഖിൽ അത് നിഷേധിച്ചിരുന്നു.കോൾ ലിസ്റ്റിൽ കൂടുതൽ സംസാരിച്ചിരുന്ന അഖിലിന്റെ ഭാവി വധുവിനെ പൊലീസ് ബന്ധപ്പെട്ടു. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിന്ശേഷം അഖിൽ രാഖിയെ കണ്ടിട്ടില്ലന്ന് ഭാവി വധു പറഞ്ഞു. രാഖിയെ കാറിൽ കയറ്റിയതും കണ്ടതും ഒന്നും ഭാവി വധുവിനോടു എന്തു കൊണ്ട് അഖിൽ പറഞ്ഞില്ലന്നായി അന്വേഷണ സംഘത്തിന്റെ ചിന്ത. അപ്പോൾ രാഖി ഒളിച്ചോടിയോ ഒളിച്ചോടി എങ്ങിൽ അത് അഖിലിനൊപ്പമായിരിക്കില്ലേ അതായി പൊലീസിന്റെ ചിന്ത. അഖിൽ പറഞ്ഞ ദിവസം ധനുവച്ചപുരത്ത് രാഖിയെ കാറിൽ നിന്നും ഇറക്കി വിട്ടോ എന്നായി അടുത്ത അന്വേഷണം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അഖിൽ പറയുന്നത് കളവാണന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി.
ഇതിനായി കളിയിക്കവിള വരെ പൊലീസ് പരിശോധന നടത്തി.ഒന്നുകിൽ അഖിലിന്റെ സഹായാത്താൽ സുധീഷിനൊപ്പം രാഖി ചെന്നൈയ്ക്ക് പോയി അല്ലെങ്കിൽ അഖിൽ രാഖിയെ കാശ്മീരിലേക്ക് കൊണ്ടു പോയി ഇതായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. അന്വേഷിക്കും തോറും എസ് ഐ യും സംഘത്തിന്റെയും ത്രില്ലു കൂടി. തുടർന്ന് അന്വേഷണ സംഘം വീണ്ടും കൊച്ചിയിലേക്ക് പോയി. അവിടെ രാഖി താമസിച്ചിരുന്ന കുടുസു വാടക മുറിയിൽ എത്തി. മുറിയിൽ കയറിയപ്പോൾ പൊലീസ് കണ്ടത് കിടന്ന പായ് പോലും മടക്കിവെച്ചിട്ടില്ല... എസ് എസ് എൽ സി മുതലുള്ള സർട്ടിഫിക്കറ്റുകളും ആധാർ കാർഡും അടക്കമുള്ള രേഖകൾ എല്ലാം ഭദ്രമായി വെച്ചിരിക്കുന്നു. ബാങ്ക് പാസ് ബുക്കും അവിടെന്ന് കിട്ടി. ബാങ്കിൽ കൊണ്ടു പോയി പരിശോധിച്ചപ്പോൾ നാട്ടിൽ അവധിക്ക് വന്നപ്പോൾ നാലായിരം രൂപ പിൻവലിച്ചിട്ടുണ്ട്.
പിന്നീട് പണം പിൻവലിച്ചിട്ടില്ല. സർട്ടിഫിക്കറ്റോ തിരിച്ചറിയിൽ രേഖയോ എടുക്കാതെ ഒരു പെൺകുട്ടി ഒളിച്ചോടുമോ? ബാങ്കിൽ നിന്നും പണം എടുത്തിട്ടില്ല ഇതോടെ അന്വേഷണ സംഘം ഉറപ്പിച്ചു ഇത് ഒളിച്ചോട്ടമല്ല. തിരികെ എത്തിയ അന്വേഷണ സംഘം അഖിലിനെയും കുടുംബത്തെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഇതിനിടെ അഖിലിന്റെ സുഹൃത്തുക്കളിൽ പലരെയും ചോദ്യം ചെയ്തു. അതിൽ ആദർശിനെ പല പ്രാവിശ്യം ചോദ്യം ചെയ്യകുയും ചില തെളിവുകൾ കാട്ടി ക്രോസ് ചെയ്യുകയും ചെയ്തതോടെ ഉത്തരം മുട്ടിയ ആദർശ് രാഖിയെ കൊന്നതായി സമ്മതിക്കുക ആയിരുന്നു. എന്നാൽ മൃത ദേഹം എവിടെ എന്ന കാര്യത്തിൽ ആദർശ് പൊലീസിനെ വട്ടം ചുറ്റിച്ചു വെങ്കിലും അവസാനം അഖിലിന്റെ പുതിയ വീട്ടുവളപ്പിൽ കുഴിച്ചട്ടതായി സമ്മതിച്ചു.
ജൂലൈ 23ന് രാത്രി ആദർശ് തന്റെ വീട്ടിൽ വച്ചാണ് പൊലീസിനോടു ഇക്കാര്യം സമ്മതിച്ചത്. അതു കൊണ്ട് തന്നെ പിറ്റേന്ന് നേരം പുലരുവോളം അവിടം പൊലീസ് കാവലിലായി. ചോദിച്ച നാട്ടുകാരോടു പറഞ്ഞത് അഖിലിന്റെ അനുജൻ രാഹുൽ വീട്ടിൽ എത്തുമെന്ന് വിവരം ലഭിച്ചി്ട്ടുണ്ട് ചോദ്യം ചെയ്യാനായി കൊണ്ടു പോകാനാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി.പിറ്റേന്ന് രാവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂടി എത്തിയ ശേഷമാണ് ആദർശ് പറഞ്ഞ സ്ഥലം കുഴിച്ചതും രാഖിയുടെ മൃതദേഹം കണ്ടെത്തിയതും.മിസിങ് കേസ് പെട്ടന്ന് കൊലപാതക കേസായതോടെ തുടർ അന്വേഷണം സി ഐ ക്ക് കൈമാറപ്പെട്ടു. പുവ്വാർ എസ് ഐ യും സംഘവും അന്വേഷണത്തിന് വേണ്ടി എടുത്ത എഫേർട്ട് ഡിജി പി യുടെ ചെവിയിൽ പോലും എത്തി.
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി സേനയ്ക്ക് ആകെ അഭിമാനമായി മാറിയ എസ് ഐ സജീവ് നെല്ലിക്കാടിനെയും സംഘത്തെയും നേരിട്ട് വിളിച്ച് അഭിനന്ദിക്കാനാണ് ഡി ജി പി യുടെ നീക്കം. റവന്യൂ വകുപ്പിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ സജീവ് നെല്ലിക്കാട് യു ഡി ക്ലാർക്ക് ആയിരിക്കെയാണ് ആ ജോലി ഉപേക്ഷിച്ച് പൊലീസിൽ എത്തിയത്. കുട്ടിക്കാലത്തെ കുറ്റാന്വേഷണത്തോടും പൊലീസ് സേനയോടും ഉള്ള അളവറ്റ സ്നേഹം തന്നെയാണ് സജീവിനെ കാക്കി അണിയാൻ പ്രേരിപ്പിച്ചത്. കാട്ടാക്കട നെല്ലിക്കാട് സ്വദേശിയായ സജീവ് ജോലി ചെയ്ത സ്റ്റേഷനുകളിലെല്ലാം മികച്ച ഓഫീസർ എന്ന നിലയിൽ പേരെടുത്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്