ഇടതു വന്നാലും വലതു വന്നാലും ടി ബാലകൃഷ്ണൻ ഐഎഎസിന് കുശാൽ; പിണറായി ആണെങ്കിലും വി എസ് ആണെങ്കിലും ഉമ്മൻ ചാണ്ടി ആണെങ്കിലും ബാലകൃഷ്ണൻ സൂപ്പർ തസ്തികയിൽ; റിട്ടയർ ചെയ്തു എട്ടു വർഷം കഴിഞ്ഞിട്ടും ബാലകൃഷ്ണന് വേണ്ടി ഖജനാവിൽ നിന്നും ഒഴുക്കുന്നത് ലക്ഷങ്ങൾ; ശമ്പളമായി ലക്ഷങ്ങൾ വാങ്ങാൻ പുതിയ തസ്തിക ഉണ്ടാക്കി വീണ്ടും നിയമനം; കോടികളുടെ അഴിമതി കേസിൽ വിമർശന വിധേയനായിട്ടും തസ്തികകൾ മാറി സർക്കാർ ബാലകൃഷ്ണ പിള്ളയുടെ മരുമകന് രക്ഷയൊരുക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഖജനാവ് ധൂർത്തടിക്കുന്ന കാര്യത്തിൽ എല്ലാവരെയും കടത്തിവെട്ടാൻ ഒരുങ്ങുന്ന ഇടതു സർക്കാറിൽ നിന്നും മറ്റൊരു വിവാദ തീരുമാനം കൂടി. എട്ട് വർഷങ്ങൾക്ക് മുമ്പ് വിരമിച്ച അഡീഷനൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണനു പുതിയ തസ്തിക സൃഷ്ടിച്ചു നിയമിച്ചിരിക്കയാണ് ഇടതു സർക്കാർ. തലസ്ഥാന നഗര വികസന പദ്ധതി - രണ്ടിൽ സ്പെഷൽ ഓഫിസർ തസ്തിക സൃഷ്ടിച്ചാണ്, നിലവിൽ പദ്ധതിയുടെ എംപവേഡ് കമ്മിറ്റി കൺവീനറായ ബാലകൃഷ്ണനെ മന്ത്രിസഭ നിയമിച്ചത്. എംപവേഡ് കമ്മിറ്റി കൺവീനർ സ്ഥാനം ഔദ്യോഗിക പദവിയല്ലാത്തതിനാലാണു ധനവകുപ്പ് അനുമതിയോടെ തീരുമാനം എടുത്തത്. വിഴിഞ്ഞം പാരിപ്പള്ളി 80 കിലോമീറ്ററിൽ ടെക്നോസിറ്റിയും വിഴിഞ്ഞം തുറമുഖവും ഉൾപ്പെടുത്തി ഔട്ടർ റിങ് റോഡ് സ്ഥാപിക്കലാണു തലസ്ഥാന നഗരവികസന പദ്ധതി- രണ്ടിലെ മുഖ്യ പരിപാടി.
വിരമിക്കുമ്പോൾ കൈപ്പറ്റിയിരുന്ന ശമ്പളത്തുകയിൽ കുറവ് വരുത്താതെയാണ് ഈ സർക്കാർ ഐഎഎസുകാരുടെ പുനർനിയമനം നടത്തുന്നത്. അതുകൊണ്ട് ബാലകൃഷ്ണന് ചീഫ്സെക്രട്ടറി റാങ്കിലുള്ള രണ്ടര ലക്ഷത്തോളം രൂപ ലഭിക്കും. ഇതിൽ പെൻഷൻതുക കഴിച്ച് വരുന്ന തുകയാവും അദ്ദേഹത്തിന് ശമ്പളമായി സ്വീകരിക്കാനാവുക. പുറമേ കാർ, ടെലഫോൺ, വീട്ടുവാടക അലവൻസുകളുമുണ്ടാവും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെലവ് പരിഗണിക്കാതെ വിരമിച്ച മിക്ക ഐഎഎസ് ഉദ്യോഗസ്ഥർക്കും സർക്കാർ എവിടെയെങ്കിലുമൊക്കെയായി പുനർനിയമനം നൽകിവരുന്നുണ്ട്.
മുന്നോക്ക വികസനക്ഷേമ കോർപ്പറേഷൻ ചെയർമാനായ ആർ ബാലകൃഷ്ണ പിള്ളയുടെ മരുമകൻ എന്ന നിലയിൽ എല്ല രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനാണ് ടി ബാലകൃഷ്ണൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏത് കക്ഷി ഭരിച്ചാലും സ്ഥാനം ഉറപ്പാണ്. ഇടതു സർക്കാറിന്റെ കാലത്തും യുഡിഎഫിന്റെ കാലത്തും ബാലകൃഷ്ണനെ സുപ്രധാന തസ്തികയിൽ നിയമിച്ചിരുന്നു. മുസ്ലിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ ഇഷ്ട ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് ടി ബാലകൃഷ്ണന്. ഏത് സർക്കാർ വന്നാലും സർക്കാറിൽ സുപ്രധാന പോസ്റ്റിൽ ഇരിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെയാണ് വിരമിച്ച് ഇത്രകാലം കഴിഞ്ഞിട്ടും സുപ്രധാന പോസ്റ്റ് വീണ്ടും അദ്ദേഹത്തെ തേടി എത്തിയത്.
2011ൽ വിരമിച്ച ശേഷം വിവിധ പദവികളിൽ തുടരുകയായിരുന്നു മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ. യുഡിഎഫ് ഭരണകാലത്തു വിരമിച്ച ബാലകൃഷ്ണനെ അന്നുതന്നെ വ്യവസായ വകുപ്പിനു കീഴിലെ ഇൻകെലിന്റെ ചെയർമാൻ ആക്കിയിരുന്നു. ഇതോടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും അടക്കം ലക്ഷങ്ങളാണ് ഈ ഉദ്യോഗസ്ഥനായി സർക്കാർ ചിലവഴിച്ചത്. ഇടതുസർക്കാർ വന്ന ശേഷം കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ സിഎംഡി ആക്കിയാണ് ബാലകൃഷ്ണനെ സംരക്ഷിച്ചത്. കോർപറേഷൻ നിർത്തലാക്കിയതോടെ തലസ്ഥാന വികസന പദ്ധതിയുടെ എംപവേഡ് കമ്മിറ്റി കൺവീനറായി. ഇങ്ങനെയൊക്കെ ബാലകൃഷ്ണനെ സംരക്ഷിക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ കാര്യശേഷിയേക്കാൾ രാഷ്ട്രീയക്കാരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചു നിലകൊള്ളുന്ന ഉദ്യോഗസ്ഥൻ എന്ന പദവിയാണ് ഇത്.
കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിന്റെ അടുപ്പക്കാരായിരുന്നു ബാലകൃഷ്ണൻ. അതേസമയം തന്നെ വിഎസുമായുള്ള ഉടക്കിന്റെ പേരിൽ വിവാദത്തിലും പെട്ടിരുന്നു ഈ ഉദ്യോഗസ്ഥൻ. വ്യവസായ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹം സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് വൻ തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്നത എന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. സർക്കാറിന് കൂടി പങ്കാളിത്തമുള്ള രണ്ട് സ്ഥാപനങ്ങളുടെ തലപ്പത്ത് ബാലകൃഷ്ണനെ പ്രതിഷ്ഠിച്ചാണ് ഈ അഴിമതി.
വ്യവസായ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡി (ഇൻകെൽ)ന്റെ എംഡിയും അതിവേഗ റെയിൽ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ രൂപീകരിച്ച ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡി (കെഎച്ച്എസ്ആർസിഎൽ) ന്റെ സിഎംഡിയുയാണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ ബാലകൃഷ്ണനെ നിയമിച്ചത്. ഇൻകെലിൽ നിന്നും മൂന്ന് ലക്ഷവും എച്ച്എസ്ആർസിയിൽ നിന്നും 1.60 ലക്ഷവും ബാലകൃഷ്ണൻ മാസശമ്പളം കൈപ്പറ്റിയത്. ഇതിനുപുറമെ പെൻഷനും വാങ്ങിയിരുന്നു. അന്ന് ചീഫ് സെക്രട്ടറി ആയിരിക്കെ ലഭിച്ചതിനേക്കാൾ ഇരട്ടിയാണ് വിരമിച്ച ബാലകൃഷ്ൺ സമ്പാദിച്ചത്.
സർവ്വീസിലിരിക്കെതന്നെ ബാലകൃഷ്ണൻ ഇരട്ടശമ്പളം കൈപ്പറ്റിയതായി പരാതി ഉയർന്നിരുന്നു. ചീഫ് സെക്രട്ടറി പദവിയിലിരിക്കെ ഏഴ് മാസം ഇൻകെലിന്റെയും ചുമതല വഹിച്ചിരുന്നതിനാലാണിത്. 2011 ഏപ്രിൽ മുതൽ ബാലകൃഷ്ണൻ വിരമിച്ച ഒക്ടോബർ വരെ കാലയളവിലാണിത്. ഇതിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഉന്നത രാഷ്ട്രീയബന്ധം ബാലകൃഷ്ണനെ തുണച്ചു. വിരമിച്ചശേഷം രണ്ട് സ്ഥാപനങ്ങളുടെ തലപ്പത്തെത്താൻ ബാലകൃഷ്ണനെ സഹായിച്ചതും ഇപ്പോൾ അതു തുടരാൻ അനുവദിക്കുന്നതിന് പിന്നിലും ഈ രാഷ്ട്രീയ ബന്ധങ്ങളാണ്.
ഐഎഎസ് ഉദ്യോഗസ്ഥർ വിരമിച്ച് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് ശമ്പളം വാങ്ങുന്ന ചുമതലകൾ ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഇതും ബാലകൃഷ്ണൻ ലംഘിച്ചതായുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കെഎച്ച്എസ്ആർസിഎല്ലിന്റെ സിഎംഡിയായി ബാലകൃഷ്ണനെ നിയമിച്ച നടപടിയും ദുരൂഹത ഉയർത്തുന്ന നടപടിയായിരുന്നു. ബാലകൃഷ്ണൻ വിരമിക്കുന്നതിന് ഒരു മാസം മുൻപാണ് കോർപ്പറേഷൻ രൂപീകരിച്ചത്. 2011 സെപ്റ്റംബറിൽ. വിരമിച്ച് ഒരു മാസത്തിനുള്ളിൽ, നവംബറിൽ ബാലകൃഷ്ണനെ തലപ്പത്ത് നിയമിക്കുകയും ചെയ്തു.
അതിവേഗ റെയിൽ കോറിഡോർ പദ്ധതിയിൽ ഒരു പേപ്പറും അനങ്ങിയില്ലെങ്കിലും അവിടെയിരുന്നു ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ അ്ദേഹത്തിന് സാധിച്ചു. ഇടത്-വലത് സർക്കാരുകൾക്ക് ഒരുപോലെ പ്രിയപ്പെട്ടവനാണ് ടി.ബാലകൃഷ്ണൻ. ഇൻകെൽ എംഡിയായി ബാലകൃഷ്ണനെ നിയമിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എളമരം കരീമാണ്. കെഎച്ച്എസ്ആർസിഎല്ലിന്റെ സിഎംഡിയായി നിയമിച്ചത് യുഡിഎഫും.
കൊക്കകോളയ്ക്ക് വേണ്ടി സർക്കാറിനെ തള്ളിപ്പറഞ്ഞ ഉദ്യോഗസ്ഥൻ
വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് സർക്കാറിനെ പ്രതിരോധത്തിലാക്കിയ നടപടിയിലൂടെ വിവാദ നായകനായിരുന്നു ടി ബാലകൃഷ്ണൻ. സിപിഎം വിഭാഗീയത നിന്ന കാലത്ത് പിണറായി പക്ഷത്തു നിന്നു എളമരം കരീമിന്റെ വിശ്വസ്തനായി മാറിയിരുന്നു ഇദ്ദേഹം. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയെ അനുകൂലിച്ചു കൊണ്ടുള്ള ബാലകൃഷ്ണൻ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദങ്ങൾക്കും വഴിവെച്ചു. സർക്കാർ നയത്തിനെതിരായ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തെ വി എസ് കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി. എന്നാൽ, അന്നും ടി ബാലകൃഷ്ണനെ അനുകൂലിച്ചു കൊണ്ടാണ് എളമരം രംഗത്തുവന്നത്.
അന്നത്തെ സർക്കാറിനെ വിവാദത്തിലാക്കിയ കിനാലൂർ ഇടപാടിലും വില്ലൻ സ്ഥാനത്ത് ടി ബാലകൃഷ്ണൻ ഉണ്ടായിരുന്നു. എല്ലാ കാലത്തും മാറിമാറി വരുന്ന സർക്കാറുകളുടെ തോഴനായിരുന്നു ടി ബാലകൃഷ്ണൻ. ആർ ബാലകൃഷ്ണ പിള്ളയുടെ ഇളയ മകളായ ബിന്ദുവിന്റെ ഭർത്താവാണ് അദ്ദേഹം. സർവീസിൽ കയറിയ കാലത്ത് മിടുക്കനായ ഉദ്യോഗസ്ഥനായി അറിയപ്പെട്ട അദ്ദേഹം പിന്നീട് ജോലി ചെയ്തത് കൂടുതലും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത സൗഹൃദമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിള്ളയുടെ മൂത്ത മകളായ അനിതയുടെ ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കെ മോഹൻദാസ് സർവീസിലെ സത്യസന്ധനായി ഉദ്യോഗസ്ഥനായാണ് വിരമിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്