'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്സോ ബിൽ വരിക, അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക.. എന്തൊരു വൈരുധ്യമാണ്'; ശുദ്ധമായ മലയാളത്തിൽ, മൂർച്ചയുള്ള വാക്കുകളിൽ ഉന്നാവോ പെൺകുട്ടിയുടെ ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് രമ്യ ഹരിദാസ്; പ്രഹരശേഷിയുള്ള വാക്കുകൾ തിരിച്ചറിഞ്ഞ് ബഹളം വെച്ച് ബിജെപി എംപിമാർ; പോക്സോ നിയമഭേദഗതി ചർച്ചക്കിടെ സ്മൃതി ഇറാനിയോട് ഏറ്റുമുട്ടി പെങ്ങളൂട്ടി താരമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷയ്ക്കുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ലോക്സഭ പാസാക്കിയത് ഇന്നലെയാണ്. ബിൽ ലോക്സഭയിൽ ചർച്ച ചെയ്യുന്ന വേളയിൽ ഉന്നാവ് വിഷയം ഉയർത്തി രമ്യാ ഹരിദാസ് ബിജെപിയെ കടന്നാക്രമിച്ചു. മലയാളത്തിൽ പ്രസംഗിച്ച രമ്യയുടെ പരാമർശങ്ങൾ സർക്കാരിനെതിരാണെന്ന് തിരിച്ചറിഞ്ഞ ബിജെപി അംഗങ്ങൾ ബഹളം വച്ചു കൊണ്ടാണ് പ്രതികരിച്ചത്. മലയാളത്തിലായിരുന്നു രമ്യയുടെ പ്രസംഗമെങ്കിലും പരിഭാഷയിൽ പ്രകോപിതരായ ബിജെപി അംഗങ്ങൾ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു.
ഇരയേയും നിയമസഹായം നൽകുന്നവരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പോക്സോ ബിൽ പാർലമെന്റിൽ വരുന്ന സമയത്തു തന്നെ ബിജെപി എംഎൽഎയ്ക്കെതിരായ പരാതിയും വന്നത് വൈരുധ്യമാണെന്നും രമ്യ ചൂണ്ടിക്കാട്ടി. സ്വതസിദ്ധമായ ശൈലിയിൽ മലയാളത്തിൽ സംസാരിച്ചപ്പോൾ ബിജെപി എംപിമാർമാർ എതിർപ്പുയർത്തി. നിവൃത്തി ഇല്ലാതെയാണ് ബിജെപി എംഎൽഎയെ പുറത്താക്കിയതെന്ന് പറഞ്ഞത്. സുപ്രീംകോടതിയും മാധ്യമങ്ങളും സൃഷ്ടിച്ച സമ്മർദ്ദമാണ് നടപടി എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് രമ്യ പറഞ്ഞ്.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും രമ്യ പറഞ്ഞു. എന്നാൽ കൊണ്ടുവന്നിരിക്കുന്ന നിയമം വേണ്ടത്ര ഗൃഹപാഠം നടത്താതെയാണെന്നും രമ്യ ചൂണ്ടിക്കാട്ടി. ഇരയെയും അവർക്കു നിയമസഹായം ചെയ്യുന്നവരെയും ഉന്മൂലനം ചെയ്യാൻ ബിജെപി. ശ്രമിക്കുകയാണ്. ബലാത്സംഗത്തിന് ഇരയാകുന്നവർക്കു പരമാവധി വേഗത്തിൽ നീതി ലഭിക്കണം. അവരെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റിയ സാഹചര്യം ഒരുക്കണം- രമ്യ പറഞ്ഞു. പരാമർശത്തെ പ്രതിപക്ഷാംഗങ്ങൾ കൈയടിച്ചു പിന്തുണച്ചു. എന്നാൽ, പരാമർശത്തിനെതിരേ ബിജെപി. അംഗം കിരൺ ഖേർ പ്രതിഷേധമുയർത്തി. രമ്യ മലയാളത്തിൽ പ്രസംഗിച്ചത് മനഃപൂർവമാണെന്നും ബില്ലിൽ രാഷ്ട്രീയം കലർത്തിയതു ശരിയായില്ലെന്നും കിരൺ പറഞ്ഞു. കിരണിനെ പിന്തുണച്ച് മറ്റ് ബിജെപി അംഗങ്ങൾ രംഗത്തുവന്നു.
ഇതോടെയാണ് ഭരണപക്ഷ ബെഞ്ചിൽ നിന്നും എതിർപ്പുയർന്നത്. എന്നാൽ, ഈ എതിർപ്പ് ഗൗനിക്കാതെ രമ്യ തന്റെ പ്രസംഗം തുടരുകയായിരുന്നു. ഒരു പാർലമെന്റ് അംഗമാണ് താനെന്നും തന്റെ അവകാശം നിർവഹിക്കുകയാണ് താനെന്നും പ്രതിപക്ഷ ബഞ്ചിലെ ബഹളങ്ങൾ ഗൗനിക്കാതെ രമ്യ പറഞ്ഞു. രമ്യ പ്രസംഗിക്കുമ്പോൾ സഭ നിയന്ത്രിച്ചിരുന്നത് മറ്റൊരു മലയാളി കൂടിയായിരുന്നു. എൻ കെ പ്രേമചന്ദ്രനായിരുന്നു ഈ സമയം ചെയറിലൂണ്ടായിരുന്നത്. ബഹളം നിയന്ത്രിച്ച് സഭ ഓർഡറിലാക്കി രമ്യയെ തുടർന്ന് സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു.
ചർച്ചക്ക് മറുപടി പറയുന്ന വേളയിൽ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രമ്യയ്ക്ക് മറുപടി നൽകി. കാര്യമായൊന്നും പറയാൻ സ്മൃതിക്കുണ്ടായിരുന്നില്ല. 'ഒന്നും രാഷ്ട്രീയവൽക്കരിക്കരുത്. എംപിയായാലും എംഎൽഎയായാലും ശിക്ഷിക്കാൻ കോടതിയുണ്ട് ' എന്നു മാത്രമായിരുന്നു സ്മൃതിയുടെ മറുപടി. അംഗം ബിജെപി.യെ ചർച്ചയിലേക്കു വലിച്ചിഴച്ചതു ശരിയായില്ല. മാത്രമല്ല, രമ്യയ്ക്കു ചുറ്റുമിരുന്ന അംഗങ്ങൾ മേശയിലടിച്ചു പ്രോത്സാഹിപ്പിക്കുകയാണു ചെയ്തതെന്നു മന്ത്രി വിമർശിച്ചു. മന്ത്രിയുടെ മറുപടിയെത്തുടർന്ന് ബഹളമടങ്ങി.
എന്തായാലും രമ്യ ഹരിദാസിന്റെ പ്രസംഗം ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. രമ്യയുടെ പാർലമെന്ററി പ്രസംഗം രാജ്യം ശ്രദ്ധയോടെ ശ്രവിച്ച ദിവസമായിരുന്നു ഇന്നലെ. ചർച്ചയിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ ബലാത്സംഗ പ്രതികൾക്കു വധശിക്ഷ നൽകാനുള്ള വ്യവസ്ഥയെക്കുറിച്ച് പരാമർശിച്ചു. വധശിക്ഷയെക്കുറിച്ചു രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കാര്യം ദേശീയതലത്തിൽ ചർച്ച ചെയ്യണം- പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിന് ഉറപ്പുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്തായാലും രമ്യ ഹരിദാസിന്റെ പ്രസംഗം ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. രമ്യയുടെ പാർലമെന്ററി പ്രസംഗം രാജ്യം ശ്രദ്ധയോടെ ശ്രവിച്ച ദിവസമായിരുന്നു ഇന്നലെ. ഇന്നലെ സഭയിൽ സംഭവിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകനായ പി ബി അനൂപ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
രമ്യ ഹരിദാസിനോട് സ്മൃതി ഇറാനി ഏറ്റുമുട്ടിയപ്പോൾ. ഉന്നാവയിലെ പെൺകുട്ടിക്കായി ലോക്സഭയിൽ മലയാളത്തിൽ രോഷം തിളച്ചുമറിഞ്ഞപ്പോൾ. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം ഉന്നാവയിലെ പെൺരോദനം പല തവണ ഉന്നയിക്കാൻ ശ്രമിച്ച് സ്പീക്കറുടെ മർക്കടമുഷ്ടിക്കു മുന്നിൽ തോറ്റ് പിൻവാങ്ങുകയായിരുന്നു. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ആരും കേട്ടില്ലെന്ന് നടിച്ചു. പ്രതിഷേധങ്ങളോട് മുഖം തിരിച്ച പാർലമെന്റിൽ പ്രൊഡക്ടിവിറ്റിയുടെ ഗ്രാഫ് ഉയർന്നു പോയ്ക്കൊണ്ടിരുന്നു. അധികാരത്തിന്റെ രാക്ഷസരൂപങ്ങൾ വേട്ടയാടിയ ആ പെൺകുട്ടിയുടെ കണ്ണീർ പാർലമെന്റിന്റെ പരിഗണനാ പട്ടികയിൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെട്ട ക്രമസമാധാന പ്രശ്നം മാത്രമായിരുന്നു.
പാർലമെന്റിലെ ചർച്ചകളുടെ അതിര് അതിലും ഏറെ മേലെയായിരുന്നു. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്തപ്പോൾ രമ്യ ഹരിദാസ് വിഷയം ഉയർത്തി. അതും ശുദ്ധമായ മലയാളത്തിൽ. മൂർച്ചയുള്ള വാക്കുകളിൽ. 'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്സോ ബിൽ വരിക. അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക. എന്തൊരു വൈരുധ്യമാണ് ' രമ്യ ഹരിദാസ് പറഞ്ഞു തുടങ്ങി. സർക്കാരിനെ നോക്കി 'എന്ത് പ്രഹസനമാണ് സജീ' എന്ന മട്ടിൽ. പറഞ്ഞ മലയാളത്തിന്റെ പൊരുളും പ്രഹരശേഷിയും തിരിച്ചറിഞ്ഞ ബിജെപി എംപിമാർ ബഹളംവെച്ചു.
ചർച്ചകൾക്ക് മറുപടി നൽകുമ്പോൾ മന്ത്രി സ്മൃതി ഇറാനി ഏറെക്കുറെ നിരായുധയായിരുന്നു. 'ഒന്നും രാഷ്ട്രീയവൽക്കരിക്കരുത്. എംപിയായാലും എംഎൽഎയായാലും ശിക്ഷിക്കാൻ കോടതിയുണ്ട് ' ഇതിലപ്പുറം പറയാൻ വനിത ശിശുക്ഷേമ മന്ത്രിക്ക് കഴിയുമായിരുന്നില്ല. ഉന്നാവയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ആ പെൺകുട്ടിയെയും 'പേരില്ലാത്ത ' ഒരുപാടൊരുപാട് പെൺകുട്ടികളെയും ഓർത്ത് പാർലമെന്റ് ഒറ്റ ശബ്ദത്തിൽ പോക്സോ ബിൽ പാസാക്കി. ഈ നാട്ടിലെ പെൺകുട്ടികളെ നിയമം കാക്കട്ടെ....
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- വനിതാ സംവരണബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
- 'പഴയ പാർലമെന്റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും': പ്രധാനമന്ത്രി
- പുതിയ പാർലമെന്റ് മന്ദിരം ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍