പെൺകുട്ടികളുടെ ബാത്ത്റൂമിൽ സിഗരറ്റ് കുറ്റികളും ദുർഗന്ധവും; സിസിടിവി ക്യാമറകൾ വഴിയുള്ള അന്വേഷണം നീണ്ടത് സ്കൂളിലെ രണ്ടു പെൺകുട്ടികളിലേക്ക്; കഞ്ചാവ് പതിവായി തങ്ങൾ ഉപയോഗിച്ചിരുന്നതായി പെൺകുട്ടികളുടെ കുറ്റസമ്മതം; വയലിൻ വായിച്ച് ഒരാൾ കഞ്ചാവ് വാങ്ങാനുള്ള പണം സ്വരൂപിച്ചപ്പോൾ അമ്മയെ ഭീഷണിപ്പെടുത്തി പണം കണ്ടെത്തി അടുത്ത പെൺകുട്ടിയും; കൊടുങ്ങല്ലൂരിലെ പ്രശസ്ത വിദ്യാലയത്തിലെ സംഭവത്തിൽ ഞെട്ടി എക്സൈസും പൊലീസും
എം മനോജ് കുമാർ
കൊടുങ്ങല്ലൂർ: കേരളത്തിലെ സ്കൂൾ വിദ്യാർത്ഥിനികൾ കഞ്ചാവ് മാഫിയയുടെ നോട്ടപ്പുള്ളികളാകുന്നു. കൊടുങ്ങല്ലൂരിലെ പ്രശസ്ത ഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് കഞ്ചാവ് മാഫിയ കേരളത്തിലെ സ്കൂൾ വിദ്യർത്ഥിനികളെ നോട്ടമിടുന്നു എന്ന വസ്തുത വെളിച്ചത്തുകൊണ്ടുവന്നത്. കൊടുങ്ങല്ലൂരിലെ വിദ്യാലയത്തിലെ പെൺകുട്ടികളുടെ ബാത്ത് റൂമിൽ സിഗരറ്റ് കുറ്റി കണ്ടെത്തിയതാണ് പ്രധാനാധ്യാപകനെയും സ്കൂളിലെ അദ്ധ്യാപകരെയും അന്വേഷണത്തിനു പ്രേരിപ്പിച്ചത്. പെൺകുട്ടികളുടെ ബാത്ത്റൂമിൽ സിഗരറ്റ് കുറ്റി കണ്ട സംഭവം വിട്ടുകളയാൻ സ്കൂൾ അധികൃതർ തയ്യാറാകാതെ വന്നതോടെയാണ് പെൺകുട്ടികൾക്ക് പിടിവീഴാൻ കാരണമായത്. ബാത്ത്റൂമിന് മുന്നിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ വിദ്യാർത്ഥിനികളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു പെൺകുട്ടികളിലേക്കും അന്വേഷണം എത്തിയത്. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ തങ്ങൾ തന്നെയാണ് കഞ്ചാവ് ഉപയോഗിച്ചത് എന്ന് സമ്മതിക്കുകയായിരുന്നു.
പെൺകുട്ടികൾ സ്കൂളിൽ കഞ്ചാവ് ഉപയോഗിച്ചിരുന്ന വിവരം സ്കൂൾ അധികൃതരെയും വീട്ടിൽ നിന്ന് ഇവർ കഞ്ചാവ് ഉപയോഗിച്ചിട്ടും തങ്ങൾ അറിയാതെ പോയത് വീട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്. പൊലീസ്-എക്സൈസ് വിഭാഗങ്ങൾക്ക് അധികൃതർ വിവരം നൽകിയതോടെയാണ് പൊലീസും എക്സൈസും അന്വേഷണത്തിനു സ്കൂളിൽ എത്തുന്നത്. തുടർന്ന് അന്വേഷണം എക്സൈസ് ഏറ്റെടുക്കുകയായിരുന്നു. ഈ പ്രശസ്ത സ്കൂളിലെ ഈ രണ്ടു പെൺകുട്ടികൾ മാത്രമാണ് കഞ്ചാവ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തിൽ എക്സ്സൈസിനു ബോധ്യമായി. വീട്ടിൽ നിന്നും ഉപയോഗിച്ചിരുന്ന കഞ്ചാവ് സ്കൂളിലും ഉപയോഗിക്കാൻ തുടങ്ങിതാണ് ഇവർക്ക് വിനയായത്. കഞ്ചാവ് പതിവായി തങ്ങൾ ഉപയോഗിച്ചിരുന്നതായി പെൺകുട്ടികൾ സമ്മതിക്കുകയും ചെയ്തു. പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോൾ നൽകിയ വിവരങ്ങൾ പ്രകാരം കഞ്ചാവ് നൽകിയ ആൺകുട്ടികളെയും എക്സൈസ് പൊക്കി. കഞ്ചാവ് മാഫിയ സോഷ്യൽ മീഡിയകളിൽ വിരിച്ച വലയിലാണ് കൊടുങ്ങല്ലൂർ സ്കൂളിലെ പെൺകുട്ടികളും ചാടിക്കൊടുത്തത്.
ഫേസ് ബുക്ക് വഴി പരിചയപ്പെട്ടവരാണ് കൊടുങ്ങല്ലൂരിലെ വിദ്യാർത്ഥിനികൾക്ക് കഞ്ചാവ് വിറ്റിരുന്നത്. ആർഭാട ജീവിതത്തിനു കാശ് കണ്ടെത്താൻ വേണ്ടിയാണ് തങ്ങൾ കഞ്ചാവ് വാഹകരായത് എന്നാണ് ആൺകുട്ടികൾ പൊലീസിനോട് പറഞ്ഞത്. ഇരുപത് വയസ് പ്രായമുള്ള വിജേഷ്, അസ്കർ എന്നിവരെയാണ് എക്സൈസ് വിഭാഗം കഞ്ചാവ് കടത്തിന് പിടികൂടിയത്. ആൺകുട്ടികളെക്കാൾ സുരക്ഷിതമായി കഞ്ചാവ് കടത്താൻ കഴിയുക പെൺകുട്ടികൾക്കാണെന്നും ഇവരെ എളുപ്പത്തിൽ ദുരുപയോഗിക്കാനും കഴിയും എന്നതുകൊണ്ടാണ് കേരളത്തിലെ കഞ്ചാവ് മാഫിയ പെൺകുട്ടികളെ നോട്ടമിടുന്നത് എന്നുമാണ് എക്സൈസിന് മനസിലാക്കാൻ കഴിഞ്ഞത്. കഞ്ചാവ് നൽകി വശത്താക്കിയാണ് പെൺകുട്ടികളെ ഇവർ ഉപയോഗിക്കുന്നത്. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വശംവദരാക്കാനും കഴിയും എന്നതു കൂടി കഞ്ചാവ് മാഫിയ ലക്ഷ്യമാക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസും എക്സൈസും വിഭാഗങ്ങളും ഈ കാര്യത്തിൽ ജാഗരൂകരാണ്.
മിഡിൽ ക്ലാസ് കുടുംബങ്ങളിലെ കുട്ടികളാണ് കഞ്ചാവ് ഉപയോഗത്തിന് പിടിയിലായത്. രണ്ടുപേരും ഇണ പിരിയാത്ത കൂട്ടുകാരികൾ ആയിരുന്നു. ഈ കൂട്ടാണ് ഒരു പെൺകുട്ടി കഞ്ചാവ് ഉപയോഗത്തിൽ കുടുങ്ങിയപ്പോൾ മറ്റേ കുട്ടിയും കഞ്ചാവ് ഉപയോഗത്തിൽ കുടുങ്ങാൻ കാരണം. ആദ്യ പെൺകുട്ടി വയലിൻ വായിച്ച് കഞ്ചാവ് വാങ്ങാനുള്ള പണം സ്വരൂപിച്ചപ്പോൾ രണ്ടാമത്തെ പെൺകുട്ടി വീട്ടിലുള്ള അമ്മയെ ഭീഷണിപ്പെടുത്തിയാണ് പണം കരസ്ഥമാക്കിയത്. അമിത സോഷ്യൽ മീഡിയാ ഉപയോഗം വഴിയാണ് ഇവർ കഞ്ചാവിന്റെ വഴികളിലേക്ക് എത്തിപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നുഴഞ്ഞു കയറി കഞ്ചാവ് മാഫിയ വിദ്യാർത്ഥിനികളെ കരുക്കളാക്കുന്നു എന്ന അറിവും ഇപ്പോൾ എക്സൈസ് വിഭാഗങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇതിൽ ഒരു പെൺകുട്ടിയുടെ അച്ഛൻ വിദേശത്ത് ജോലിയുള്ള ആളാണ്. അമ്മയാണ് കുട്ടിയെ നോക്കുന്നത്. പക്ഷെ മകൾ ഈയിടെയായി തന്റെ പിടിയിൽ ഒതുങ്ങാറില്ല എന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്. വീട്ടിൽ പെൺകുട്ടി വയലന്റ് ആകുന്നു. നിയന്ത്രിക്കാൻ കഴിയുന്നില്ല. കാശ് ഭീഷണിപ്പെടുത്തി വാങ്ങുന്നു. എന്തെങ്കിലും പറഞ്ഞാൽ ഇവൾ പോയി ആത്മഹത്യ ചെയ്താലോ എന്ന് പേടിച്ചാണ് കുട്ടിയെ വഴക്ക് പറയാതിരുന്നത് എന്നാണ് ഒരു കുട്ടിയുടെ അമ്മ സ്കൂൾ അധികൃതരോടും എക്സൈസ് അധികൃതരോടും പറഞ്ഞത്. കുട്ടിക്ക് എന്തോ പ്രശ്നമുണ്ടെന്നു മനസിലാക്കാൻ കഴിഞ്ഞിരുന്നെന്നും പക്ഷെ തിരുത്താൻ തങ്ങൾക്ക് കഴിയുന്നില്ല എന്നുമാണ് അമ്മ പറഞ്ഞത്. കഞ്ചാവ് ഉപയോഗിച്ചതായി മനസിലാക്കിയതോടെ കൊച്ചിയിലെ പ്രശസ്തമായ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കുകയാണ് ഈ കുടുംബം ചെയ്തിരിക്കുന്നത്.
കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായ രണ്ടാമത്തെ പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തിക പ്രയാസം നേരിടുന്നവരാണ്. ഈ കുട്ടിയുടെ അച്ഛൻ ഒരു കിഡ്നി ദാനം ചെയ്തതാണ്. അതുകൊണ്ട് തന്നെ വലിയ ജോലികൾക്ക് പോകാൻ ഈ കുട്ടിയുടെ അച്ഛനു കഴിയുന്നുമില്ല. ഈ പെൺകുട്ടി വയലിൻ വായിക്കാൻ പോകുന്നുണ്ട്. പക്ഷെ കുട്ടിക്ക് വീട്ടിൽ ഒരു നിയന്ത്രണവും ഇല്ല. അതിനു പെൺകുട്ടി അനുവദിക്കുന്നില്ല എന്നതും വാസ്തവം. പെൺകുട്ടി കൊച്ചിയിൽ വരെ വയലിൻ വായിക്കാൻ പോകുന്നുണ്ട്. പക്ഷെ ഒപ്പം ആരുമില്ല. അതുകൊണ്ട് തന്നെ എന്ത് സംഭവിക്കുന്നു എന്ന കാര്യത്തിൽ വീട്ടുകാർക്ക് പിടിയുമില്ല. പെൺകുട്ടിക്ക് ഇപ്പോൾ 16 വയസാണ് ഉള്ളത്. 18 വയസായാൽ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കും എന്നും വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ഇതോടെ പെൺകുട്ടി പഠിത്തത്തിന്റെ കാര്യത്തിൽ വലിയ ഉഴപ്പാണ്. എന്തായാലും വിവാഹം നടക്കും. പിന്നെന്ത് പഠിപ്പ് എന്ന ഭാവം. ഈ ചിന്തയും കഞ്ചാവ് ഉപയോഗത്തിലെക്ക് പെൺകുട്ടിയെ എത്തിക്കാൻ പ്രേരകമായിട്ടുണ്ട് എന്നാണ് എക്സൈസുകാർക്ക് മനസിലാക്കാൻ കഴിഞ്ഞത്.
പെൺകുട്ടികൾക്ക് കഞ്ചാവ് നൽകിയ ആൺകുട്ടികളെയും അറസ്റ്റ് ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥർ ജാമ്യത്തിൽ വിട്ടു. ഒരു കിലോ കഞ്ചാവ് കൈവശം വച്ചാലേ കേസ് ശക്തമായ നടപടികൾക്ക് സാധ്യതയുള്ളൂ. 999 ഗ്രാം ആണെങ്കിൽ വരെ ഇവർക്ക് എളുപ്പത്തിൽ രക്ഷപ്പെടാം. നിയമത്തിലെ ഈ ലൂപ്പ് ഹോൾ ആണ് കഞ്ചാവ് മാഫിയക്ക് തുണയാകുന്നത്. കോടതി നടപടികൾ വന്നാലും ഫൈൻ അടച്ച് യുവാക്കൾക്ക് രക്ഷപ്പെടാം. വളരെ കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആണ് പെൺകുട്ടികൾക്ക് ഇവർ നൽകിയത്. ഈ ധൈര്യത്തിൽ തന്നെയാണ് പെൺകുട്ടികൾക്ക് യുവാക്കൾ കഞ്ചാവ് നൽകാൻ ധൈര്യപ്പെട്ടതും. ഈ പെൺകുട്ടികൾ കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറായതും അവർക്ക് കഞ്ചാവ് എത്തിക്കാൻ ചിലർ തയ്യാറായതും നിസാരമായല്ല തങ്ങൾ കാണുന്നത് എന്ന് ഈ കേസ് അന്വേഷിക്കുന്ന കൊടുങ്ങല്ലൂർ എക്സൈസ് സിഐ പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. കൊടുങ്ങല്ലൂരിൽ ഈ മാഫിയ വളരെ ശക്തമാണെന്നും നിയമത്തിന്റെ വലക്കണ്ണികൾ പൊട്ടിച്ച് സ്വതന്ത്ര വിഹാരം നടത്തുന്നുണ്ടെന്നും ഞങ്ങൾക്ക് മനസിലായിട്ടുണ്ട്. ഈ മാഫിയ നിയന്ത്രിക്കുന്നവരെ പിടിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവർ പ്രശസ്ത സ്കൂളുകൾ കേന്ദ്രമാക്കുമെന്നും പെൺകുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നില്ല. ഇപ്പോൾ ഞങ്ങൾ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്-പത്മകുമാർ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്