കഞ്ചാവ് മണിയന്റെ കുഴിയെടുക്കൽ പൊളിച്ചത് ജിഷയുടെ ഘാതകനെ പൊക്കിയ പികെ മധു; എസ് പിയുടെ മേൽനോട്ടത്തിൽ പ്രതികളെ കുടുക്കിയത് പൂവാർ പൊലീസും; ആദർശിൽ നിന്നും പട്ടാളക്കാരന്റെ പണിതീരാത്ത വീട്ടിലെത്തിച്ചത് ഡിവൈഎസ്പി അനിൽകുമാറിന്റെ ജാഗ്രത; നിർണ്ണായകമായത് രാപകലില്ലാതെയുള്ള സിഐ രാജീവിന്റേയും എസ് ഐ സജീവന്റേയും അധ്വാനം; അതിനിർണ്ണായകമായത് അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസും; മറ്റൊരു 'ജെസ്നയാകാതെ' രാഖിയുടെ കൊലപാതകം; 'ഇത് താൻ ഡാ പൊലീസ്'!
മറുനാടൻ മലയാളി ബ്യൂറോ
പൂവാർ: തിരുപുറം പുത്തൻകട ജോയ്ഭവനിൽ രാഖിയുടെ കൊലപാതകത്തിന്റെയും അതിനുപിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് തിരുവനന്തപുരം റൂറൽ എസ് പി പി കെ മധുവിന്റേയും നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെയും ഇടപെടലുകൾ. ഇതിനൊപ്പം ഇൻസ്പെക്ടർ രാജീവ്, എസ്ഐ സജീവ് എന്നിവരുൾപ്പെട്ട സംഘവും തന്ത്രപരമായി പ്രതികളെ കുടുക്കി. തുടക്കത്തിൽ രാഖി മോളുടെ തിരോധാനത്തിൽ വേണ്ടത്ര കാര്യക്ഷ്മത പൊലീസ് കാട്ടിയിരുന്നില്ല. എന്നാൽ രാഖിയുടെ അച്ഛൻ രാജൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കാര്യങ്ങൾ മാറ്റി മറിച്ചു. കാണാതായവരുടെ കൂട്ടത്തിൽ എഴുതിത്ത്ത്ത്തള്ളേണ്ട പരാതി അങ്ങനെ എസ്പിയുടെ കണ്ണിലെത്തി. ഡിവൈഎസ്പിയോട് വേണ്ടത്ര ഗൗരവം കൊടുക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ പൊലീസ് ഉണർന്നു. പിന്നെ അതീവ രഹസ്യമായി പഴുതുകൾ അടച്ച് അന്വേഷണം. ഒടുവിൽ ആദർശെന്ന കച്ചിത്തുരുമ്പും കിട്ടി. ഇതോടെ അഖിലിന്റെ പണിതീരാത്ത വീട്ടിൽ മൃതദേഹം കുഴിച്ചിട്ടടെത്തു പൊലീസ് സംഘം എത്തി.നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ രാജീവ്, എസ്ഐ സജീവ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പഴുതടച്ച് കുരുക്കിയത്.
രാഖി മോളൂടെ മൊബൈൽ ടവർ അമ്പൂരിയിൽ കണ്ടപ്പോൾ തന്നെ എല്ലാം പൊലീസിന് വ്യക്തമായിരുന്നു. എന്നാൽ തെളിവുകൾ അനിവാര്യതയായിരുന്നു. ആദർശ് കുടുങ്ങിയതോടെ അതെല്ലാം ഒന്നൊന്നായി പുറത്തു വന്നു. കേരളം ഞെട്ടിയ പെരുമ്പാവൂരിലെ ജിഷാ കേസ് അന്വേഷണത്തിലെ പ്രത്യേക സംഘത്തിലെ പ്രധാനിയായിരുന്നു പികെ മധു. അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മധുവാണ് അമീർഉൾ ഇസ്ലാമിനെ പോലും പൊക്കിയത്. ക്രൈംബ്രാഞ്ചിലെ അന്വേഷണ മികവുമായി മധു തിരുവനന്തപുരം റൂറലിലെത്തിയപ്പോൾ മുന്നിൽ വന്ന ആദ്യ വെല്ലുവിളിയായിരുന്നു രാഖിയുടെ തിരോധാനം. അതിനും ഒടുവിൽ ഉത്തരം കണ്ടെത്തി. രാഖിയുടെ മൃതദേഹം കണ്ടെത്തിയ ജൂലായ് 24-വരെ മകൾ തിരിച്ചെത്തുമെന്ന വിശ്വാസത്തിലായിരുന്നു അച്ഛൻ രാജൻ. ജൂൺ 21-ന് വീട്ടിൽനിന്നു പോകുമ്പോൾ രാഖി സന്തോഷവതിയായിരുന്നു. രാഖി എറണാകുളത്ത് എത്തിയശേഷം വീട്ടുകാരെ വിളിക്കാത്തതാണ് സംശയത്തിന് ഇടനൽകിയത്.
കഞ്ചാവ് മണിയന്റെ വാഴ കൃഷിക്കുള്ള കുഴിയെടുക്കൽ പൊളിച്ചത് ജിഷയുടെ ഘാതകനെ പൊക്കിയ റൂറൽ എസ്പി പികെ മധുവിന്റെ കർശന നിർദ്ദേശങ്ങളായിരുന്നു. ജിഷയുടെ ഘാകനായ അമീറുൾ ഇസ്ലാമിന് വേണ്ടി ബീഹാറിലും ബംഗാളിലുമെല്ലാം തെരച്ചിലിന് പോയതും പ്രതിയെ കണ്ടെത്തിയതുമെല്ലാം പികെ മധുവിന്റെ കൂടി നേതൃത്വത്തിലായിരുന്നു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം പുതിയ തലത്തിൽ പെരുമ്പാവൂരിലെ ക്രൂരതയിൽ എത്തിയത് മധു അടക്കമുള്ളവരുടെ പ്രയത്നമായിരുന്നു. അമ്പൂരി കൊലയിൽ റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ പഴുതുകൾ അടച്ച് പ്രതികളെ കുടുക്കിയത് പൂവാർ പൊലീസ് തന്നെയാണ്. ആദർശിൽ നിന്നും പട്ടാളക്കാരന്റെ വീട്ടിലെ കുഴിയിലേക്ക് അന്വേഷണമെത്തിച്ചത് ഡിവൈഎസ്പി അനിൽകുമാറിന്റെ ജാഗ്രതയും നിർണ്ണായക നിർണ്ണായകമായത് രാപകലില്ലാതെ പൂവാറിലെ സിഐ രാജീവും എസ് ഐ സജീവും നടത്തിയ അധ്വാനംവും. ഇതിൽ നിർണ്ണായകമായത് അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുമാണ്. ഇത്തരമൊരു ഹർജി നൽകിയില്ലെങ്കിൽ ജെസ്നയുടെ തീരോധാനത്തിന് സമാനമായ കേസായി രാഖിയുടെ മരണവും എഴുതി തള്ളുമായിരുന്നു. ഇതിന് വേണ്ടിയാണ് രാഖിയുടെ ഫോണിൽ നിന്ന് ചെന്നൈയിലേക്ക് ഒളിച്ചോടിയെന്ന സന്ദേശം തന്റെ ഫോണിലേക്ക് അഖിൽ തന്നെ അയച്ചത്.
ജൂലായ് ആറിനാണു മകളെ കാണാനില്ലെന്നു കാണിച്ച് പൂവാർ പൊലീസിൽ പരാതി നൽകി. ആദ്യഘട്ടത്തിൽ പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തുടർന്ന് ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്തു. ഇതോടെ തുടർന്നാണ് അന്വേഷണം ഊർജിതമായതെന്നും രാജൻ പറഞ്ഞു. രാഖി വീട്ടിൽനിന്നുപോയശേഷം വീട്ടിലെ ആരെയും ഫോണിൽ വിളിച്ചില്ല. കൂടാതെ വാട്സാപ്പും 21-നുശേഷം ഉപയോഗിച്ചതായി കണ്ടില്ലെന്ന് ബന്ധുക്കളും കൂട്ടുകാരും പറഞ്ഞു. ഇതിനിടെ രാഖിയുടെ ഫോണിൽനിന്ന് കോൾ വന്നെങ്കിലും മറുതലയ്ക്കൽനിന്ന് സംസാരം ഉണ്ടായില്ല. ഇതും സംശയമുണ്ടാക്കി. എറണാകുളത്തെ കമ്പനിയിൽ അന്വേഷിച്ചപ്പോൾ അവിടെയെത്തിയില്ല എന്നറിഞ്ഞു. പിന്നീടാണ് പൊലീസിൽ പരാതിയുമായി എത്തിയത്. അന്വേഷിക്കുന്നു എന്ന മറുപടിയാണ് പൊലീസിൽനിന്നു ലഭിച്ചത്. തുടർന്നാണ് ഹർജി നൽകിയത്. ഹൈക്കോടതി ഇടപെടലോടെ വിഷയം ഗൗരവത്തോടെ ഏറ്റെടുത്തു. ഇനിയും തുമ്പുണ്ടാകാതെ കിടക്കുന്ന ജെസ്നയുടെ തിരോധാനം പോലുള്ള കേസുകളുടെ ഗതി രാഖിയുടെ തിരോധാനത്തിന് ഉണ്ടായില്ല. അതിശക്തമായ അന്വേഷണം ഡിവൈഎസ്പി നടത്തിയപ്പോൾ പൂവാർ എസ് ഐ ഉറക്കമിളച്ച് തെളിവ് ശേഖരണത്തിലായി. എല്ലാം ഏകോപിപ്പിച്ച് സിഐയും. മേൽനോട്ടത്തിന് ജിഷയുടെ ഘാതകരെ തേടിയുള്ള അന്വേഷണ വഴിയിലൂടെ നീങ്ങിയ മധുവെന്ന എസ് പിയുടെ മേൽനോട്ടവും.
യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികളെ അതിവേഗം അറസ്റ്റ് ചെയ്ത പൊലീസിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്. രാഖി കൊലക്കേസിലെ പ്രതികളായ അഖിൽ, രാഹുൽ, ആദർശ് എന്നിവരെ ദിവസങ്ങൾക്കകമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഖിയുടെ മൊബൈൽ സിം ട്രാക്കു ചെയ്തുനടത്തിയ അന്വേഷണത്തിൽ അമ്പൂരിയിൽ എത്തിയതായി അറിയാൻ കഴിഞ്ഞു. തുടർന്നു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ജൂലൈ 24ന് ഉപ്പിട്ട് കുഴിച്ചുമൂടിയ നിലയിൽ രാഖിയുടെ ശരീരം കണ്ടെത്തി. കൊലയ്ക്കും മൃതദേഹം മറവുചെയ്യാനും സഹായിച്ച ആദർശിനെ അറസ്റ്റുചെയ്യുകയും ചെയ്തു. 27ന് രാവിലെ രണ്ടാംപ്രതി രാഹുലിനെ ഒളിവിൽനിന്ന് അറസ്റ്റ് ചെയ്തു. വൈകിട്ട് എട്ടിന് മുഖ്യപ്രതിയെ വിമാനത്താവളത്തിൽനിന്ന് പിടികൂടി. മുഖ്യപ്രതിയുടെ സഹായിയെന്ന് സംശയിക്കുന്ന പിതാവ് രാജപ്പൻനായർ പൊലീസ് നിരീക്ഷണത്തിൽ വീട്ടിനുള്ളിൽ തന്നെയുണ്ട്. കഞ്ചാവ് മണിയൻ ഏത് നിമിഷവും അറസ്റ്റിലായേക്കും.
പൈശാചികമായ കൊലയിൽ അമ്പൂരി വിറങ്ങലിച്ചുനിൽക്കെ കേവലം മൂന്നു ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിനെ അമ്പൂരിക്കാർ അഭിനന്ദനംകൊണ്ടു മൂടുകയാണ്.''കലക്കിസാറേന്നു'പറയുകയാണ് അവർ. തുള്ളിവിറച്ച് ആയിരങ്ങൾ ചത്തൊടുങ്ങിയ മലമ്പനിക്കും മുപ്പത്തൊമ്പതു പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിനുംശേഷം അമ്പൂരി നടുങ്ങിത്തെറിച്ചത് ഉപ്പിട്ടനിലയിൽ ഒരുപെൺകുട്ടിയുടെ ശവശരീരം കുഴിയിൽനിന്ന് പുറത്തെടുത്തുകണ്ടപ്പോഴാണ്. നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൂവാർ സർക്കിൾ ഇൻസെപക്ടർ രാജീവ്, എസ്ഐ സജീവ് സിവിൾ പൊലീസ് ഓഫീസർമാരായ പ്രേംകുമാർ, ബൈജു, വിഷ്ണു, ശരത്, സൈലസ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് അന്വേഷണം നടത്തിയതും പ്രതികളെ കണ്ടെത്തിയതും.
റ്റൊരു വിവാഹം കഴിച്ചാൽ വീട്ടിൽവന്ന് ആത്മഹത്യചെയ്യുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് മുഖ്യപ്രതി അഖിലിന്റെ മൊഴി കുറ്റസമ്മതമാണ്. വിവാഹം കഴിച്ചാൽ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വകവരുത്താൻ തീരുമാനിച്ചതെന്നും അഖിൽ മൊഴിനൽകി. അമ്പൂരി രാഖി വധത്തിൽ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയൽവാസികൾ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോൾ പ്രതികൾക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ ചോദ്യം ചെയ്യലും നടന്നു. ഇതോടെ തന്നെ ഈ കേസ് പരിസമാപ്തിയിലുമെത്തി. ഇനി അറിയേണ്ടത് കേസിൽ കഞ്ചാവ് മണിയനെന്ന അച്ഛൻ കുടുങ്ങുമോ എന്നാണ്.
രാഖി അഖിലിന്റെ ഭാര്യയാണെന്ന് മൃതദേഹത്തിൽ തന്നെ തെളിവുണ്ടായിരുന്നു. കൊലപാതകം തെളിയാതിരിക്കാൻ നഗ്നയാക്കി രാഖിയെ കുഴിച്ചിട്ടെങ്കിലും ആഭരണങ്ങൾ മാറ്റിയിരുന്നില്ല. കഴുത്തിൽ അഖിൽ കെട്ടിയ താലിയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അഖിലിന്റെ സുഹൃത്ത് ആദർശിനോട് ചോദിച്ചപ്പോഴാണ് ഇരുവരും വിവാഹിതരാണെന്ന കാര്യം പുറത്തുവരുന്നത്. ചോദ്യം ചെയ്തപ്പോൾ ആദർശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വർഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ അഖിലിനു താൽപര്യമില്ലെന്നും ആദർശിനോടും സഹോദരനോടും അഖിൽ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്സ്ആപ്പിലൂടെ അറിഞ്ഞ രാഖിമോൾ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളിൽ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നു രാഖിയെ സ്നേഹപൂർവം അഖിൽ കാറിൽ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തിൽവച്ചാണ് താലികെട്ടിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്