നെയ്യാറ്റിൻകരയിൽ നിന്നും കാറിൽ കയറ്റിയ രാഖിയുമായി വിവാഹ കാര്യത്തിൽ തർക്കിച്ച് ഒടുവിൽ കഴുത്തു ഞെരിച്ച് ബോധം കെടുത്തിയത് ചേട്ടൻ അഖിൽ; വീട്ടിലെത്തിയപ്പോൾ രാഖിയുടെ കഴുത്തിൽ കയറിട്ടു മരണം ഉറപ്പാക്കിയത് അനിയൻ രാഹുൽ; കുഴിമൂടുമ്പോൾ മക്കളുടെ തോളത്ത് കൈവച്ച് കണ്ടു നിന്ന് അച്ഛൻ 'കഞ്ചാവ് മണിയൻ'; അഖിൽ താലികെട്ടി സ്വന്തമാക്കിയെന്ന് കരുതിയ രാഖിയെ വകവരുത്തിയത് ഒരു കുടുംബം ഒരുമിച്ച്; കാർ കസ്റ്റഡിയിലെടുക്കും; രാഖി വധഗൂഢാലോചനയിലെ ചുരുളുകൾ അഴിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: താലിച്ചരടിൽ കോർത്ത ദാമ്പത്യത്തിനു ആയുസ്സില്ലെന്നു അറിഞ്ഞു പൊരുതാൻ ഇറങ്ങിയ പൂവാറിലെ രാഖിക്ക് സംഭവിച്ച ദുരന്തത്തിന്റെ നേര് അറിയാൻ പൊലീസ് ഒരുങ്ങുന്നു. ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള അഖിലിന്റെ സഹോദരനായ രാഹുൽ കൊലപാതക വിവരങ്ങൾ പൊലീസിന് മുന്നിൽ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കൊല നടത്തിയത് പട്ടാളക്കാരൻ ആയ സഹോദരൻ അഖിൽ തന്നെയാണെന്നാണ് രാഹുൽ പൊലീസിനോട് വെളിപ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുപോകവെയാണ് മുഖ്യപ്രതിയും ആസൂത്രകനുമെന്നു പൊലീസ് സംശയിച്ച സിനിമാ-സീരിയൽ അണിയറ പ്രവർത്തകൻ രാഹുൽ കൊലപാതക കഥകൾ പൊലീസിന് മുന്നിൽ വ്യക്തമാക്കിയത്.
രാഖിയെ വിളിച്ചുകൊണ്ടുവരാൻ നെയ്യാറ്റിൻകരയിൽ കാറുമായി എത്തുമ്പോൾ അഖിൽ ഒപ്പമുണ്ടായിരുന്നു. രാഖിയെ ഇരുത്തി കാർ ഓടിച്ചതും അഖിൽ തന്നെയാണ്. പക്ഷെ വിവാഹ കാര്യം പറഞ്ഞപ്പോൾ അഖിൽ രാഖിയുമായി ഉടക്കി. കാറിന്റെ പിൻസീറ്റിൽ കയറിയ ശേഷം അഖിൽ രാഖിയുടെ കഴുത്തു ഞെരിച്ചു. അബോധാവസ്ഥയിൽ അമ്പൂരിയിലെ വീട്ടിൽ എത്തിച്ച രാഖിയുടെ കഴുത്തിൽ കയറിട്ടു മരണം ഉറപ്പാക്കുകയാണ് താൻ ചെയ്തത്-രാഹുൽ പൊലീസിനോട് പറഞ്ഞു. ഇപ്പോൾ കൊലപാതകത്തിൽ സഹോദരന്റെ പങ്കു തുറന്നു പറഞ്ഞു രാഹുൽ മുഖ്യപ്രതി സഹോദരൻ തന്നെയാണ് എന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. കൊലപാതകത്തിൽ തന്റെ ശിക്ഷ ലഘൂകരിക്കാനുള്ള വഴികൂടിയാണ് രാഹുൽ തേടുന്നത്. സഹോദരനെ പ്രതിസ്ഥാനത്ത് രാഹുൽ പ്രതിഷ്ഠിച്ചു കഴിഞ്ഞെങ്കിലും കൊലപാതകത്തിലെ കൂട്ടുപ്രതി തന്നെയായി രാഹുൽ മാറിയിട്ടുണ്ട്. കഴുത്തിൽ കയർ കുറുക്കി മരണം ഉറപ്പിച്ചത് താൻ തന്നെയാണെന്നും രാഹുൽ പൊലീസിനോട് സമ്മതിച്ച് കഴിഞ്ഞിട്ടുണ്ട്. പക്ഷെ രാഹുലിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി എന്നല്ലാതെ കൂടുതൽ ചോദ്യം ചെയ്യലിനു ഇപ്പോൾ പൊലീസ് തയ്യാറായിട്ടില്ല. കോടതിയിൽ ഹാജരാക്കിയശേഷം രണ്ടു ദിവസം കസ്റ്റഡിയിൽ വാങ്ങി കൊലപാതക ആസൂത്രണത്തിന്റെ മുഴുവൻ വിശദാംശങ്ങളും ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ലഡാക്കിലെ പട്ടാള ക്യാമ്പിലുള്ള മുഖ്യപ്രതി അഖിലിനെയും കേരളത്തിൽ എത്തിക്കേണ്ടതുണ്ട്.
അതേസമയം കൊലപാതകത്തിന്റെ സംശയമുനകൾ അച്ഛൻ കഞ്ചാവ് മണിയൻ എന്ന് പേരുള്ള അഖിലിന്റെ അച്ഛൻ രാജപ്പൻ നായരിലേക്കും തിരിയുന്നുണ്ട്. കൊലപാതകത്തിൽ രാജപ്പൻ നായരുടെ പങ്ക് എന്താണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രാജപ്പൻ നായരുടെ ക്രിമിനൽ പശ്ചാത്തലം വിശദമായി പഠിച്ച ശേഷം കൊലപാതകത്തിൽ ഇയാളുടെ പങ്ക് എന്താണ് എന്ന് തിരിച്ചറിയാനാണ് പൊലീസ് ഒരുങ്ങുന്നത്. രാഖിയെ കൊന്നശേഷം ഉപ്പിട്ട് മൂടിയ ബുദ്ധി ആരുടേതെന്നും രാഖിയെ കൊന്നു കുഴിച്ചിട്ട ശേഷം പറമ്പു കിളച്ചു കമുക് നട്ടതുമാണ് പൊലീസ് അന്വേഷിക്കുന്നത്. അയൽവാസികൾ എന്തിനാണ് കുഴി എടുക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ തെങ്ങു നടാനാണ് കുഴി എന്ന് പറഞ്ഞതും പൊലീസിന് മുന്നിലുണ്ട്. ഇതെല്ലാം ചേർത്ത് അഖിലിന്റെ മാതാപിതാക്കളുടെ പങ്ക് കണ്ടെത്താനാണ് പൊലീസ് ഒരുങ്ങുന്നത്.
അതേസമയം അമ്പൂരി കൊലപാതകത്തിലെ മുഖ്യ പ്രതി അഖിൽ എസ്.നായർ ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ തന്നെയുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. അഖിലിനെ പുറത്തേക്ക് വിടരുതെന്ന് സൈന്യത്തോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ലഡാക്കിലെ ക്യാമ്പിൽ തന്നെ അഖിലുണ്ടെന്നാണ് പൊലീസ് മറുനാടനോട് വിശദീകരിക്കുന്നത്. അഖിൽ ഒളിവിൽ പോയെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
താൻ ഒളിവിൽ അല്ലെന്നും കഴിഞ്ഞ 29 ന് ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നുമായിരുന്നു അഖിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നത്. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പൊലീസിന് കീഴടങ്ങുമെന്നും അഖിൽ പറഞ്ഞിരുന്നു. ഇത് ശരിയാണെന്നാണ് പൊലീസും പറയുന്നത്. ക്യാമ്പിൽ നിന്ന് അഖിൽ പോകാതിരിക്കാനുള്ള മുൻകരുതൽ പൊലീസ് എടുത്തിട്ടുണ്ട്. സൈനിക നേതൃത്വവും ഇതുമായി സഹകരിക്കുന്നുണ്ട്. ഡൽഹിയിലുള്ള അന്വേഷണ സംഘം ഉടൻ ലഡാക്കിലെത്തും. ഇതിന് ശേഷം അഖിലിനെ പൊലീസിന് സൈന്യം കൈമാറുമെന്നാണ് സൂചന. അഖിലന്റെ ക്രൂരതയെ വളരെ ഞെട്ടലോടെയാണ് സൈന്യം ഉൾക്കൊള്ളുന്നത്. ്അതുകൊണ്ട് കൂടിയാണ് അഖിലിനെ സൈന്യം രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം തടഞ്ഞു വച്ചിരിക്കുന്നത്.
കേസിൽ അഖിലിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെയും പൊലീസ് സംശയിക്കുന്നുണ്ട്. അച്ഛൻ കഞ്ചാവ് മണിയനും അറസ്റ്റിലാകും. രാജപ്പൻ നായർ എന്നാണ് ഇയാളുടെ പേര്. നേരത്തെ കേസിലെ രണ്ടാം പ്രതി രാഹുൽ പൊലീസ് പിടിയിലായിരുന്നു. അഖിന്റെ ചേട്ടനാണ് രാഹുൽ. കൂട്ടുകാരനായ ആദർശ് നേരത്തെ അറസ്റ്റിലായിരുന്നു. ഈ അറസ്റ്റാണ് രാഖിയുടെ മൃതദേഹം കണ്ടെത്താൻ സഹായകമായത്. ഇതോടെയാണ് അഖില്ഡ കേസിൽ കുടങ്ങിയത്. അതിനിടെ അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയെന്ന വാർത്തകളെത്തി. എന്നാൽ ഇത് അടിസ്ഥാന രഹതിമാണെന്നാണ് കേസ് അന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി അഖിലിനെ സൈന്യം ഉടൻ കൈമാറുമെന്നാണ് പൊലീസിലെ ഉന്നതർ പറയുന്നത്.
അഖിൽ രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേത്തുമെന്നും മകൻ നിരപരാധിയാണെന്നുമാണ് അഖിലിന്റെ അച്ഛൻ മണിയന്റെ വാദം. രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വെളിപ്പെടുത്തിയിരുന്നു.
ഭാര്യാഭർത്താക്കന്മാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ചേർന്നെന്നും റിപ്പോർട്ടിലുണ്ട് . രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിനിടെ കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തി. കൊലപാതക വിവരം അഖിലിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടലെന്നും രാഖിയുടെ അച്ഛൻ ആരോപിക്കുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നുമാണ് രാഖിയുടെ അച്ഛൻ പറയുന്നത്.
രാഖിയും അഖിലും ഫ്രെബുവരിയിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന്, കേസിലെ മൂന്നാം പ്രതിയും പ്രതികളായ സഹോദരന്മാരുടെ അയൽക്കാരനുമായ ആദർശിന്റെ റിമാൻഡ് റിപ്പോർട്ടിൽ, പൊലീസ് പറയുന്നു. ഇതിനുശേഷം മറ്റൊരു വിവാഹത്തിന് അഖിൽ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രാഖിയുടെ മൃതദേഹത്തിൽ നിന്നും താലിയും കണ്ടെത്തി. ഈ വിവരമടക്കം നേരത്തേ അഖിലിന്റെ കുടുംബത്തിന് അറിയാമായിരുന്നു. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു.
കഴിഞ്ഞ മാസം 21-ന് വൈകുന്നേരം രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൊച്ചിയിൽ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാഖി വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ അഖിൽ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാറിൽ കയറ്റി അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി രാഖിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്