കറുത്ത ചരടിൽ താലി കൊരുത്തുകൊച്ചിയിലെ ക്ഷേത്രത്തിൽ മിന്നുകെട്ടിയത് കാമുകിയെ ലൈംഗികമായി ഉപയോഗിക്കാൻ; നാടാർ ക്രിസ്ത്യാനിയായിട്ടും അമ്പലത്തിലെ ചടങ്ങിന് വഴങ്ങിയത് എങ്ങനേയും അഖിലിനെ സ്വന്തമാക്കാൻ മതം മാറാനും തയ്യാറെന്ന സന്ദേശം നൽകാൻ; പ്രശ്നമായത് പ്രായക്കൂടുതലും സ്ത്രീധനം കിട്ടില്ലെന്ന ഭയവും; കൊല്ലപ്പെട്ട ദിവസം യുവതി ഗ്യാങ് റേപ്പിന് വിധേയയാട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്; രാഖിയുടെ കൊലയിലെ യഥാർത്ഥ വില്ലൻ വീട്ടിലെ കഷ്ടപാടു തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: ഫോണിന്റെ മറുതലയ്ക്കൽ നിന്നും കേട്ട തേൻ തുള്ളിപോലുള്ള ശബ്ദവും ഫോട്ടോയും കണ്ടാണ് പട്ടാളക്കാരനായ അഖിൽ രാഖിയുമായി അടുത്തത്. ഫോണിലൂടെ നിരന്തരം നടത്തിയ ഈ സംഭാഷണങ്ങളാണ് ഇവർ തമ്മിലുള്ള അടുപ്പത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും നയിച്ചത്. രാഖിയെ ഒഴിവാക്കാതിരിക്കാൻ വേണ്ടിയാണ് രാഖി നിർബന്ധിച്ചപ്പോൾ കൊച്ചിയിലെത്തി രാഖിയെ മിന്ന് ചാർത്താനും അഖിൽ തയ്യാറായത്. ഫെബ്രുവരിയിൽ എറണാകുളത്തെ ക്ഷേത്രത്തിൽവച്ചാണ് രാഖിയും അഖിലും രഹസ്യമായി വിവാഹിതരാകുന്നത്. മിന്നു ചാർത്തിയതോടെ ഇവർ ഭാര്യാ-ഭർത്താക്കന്മാർ എന്ന രീതിയിൽ തന്നെയാണ് ജീവിച്ചു പോന്നതും.
പക്ഷെ പേരിനു മിന്നുകെട്ടി എന്നല്ലാതെ രാഖിയെ ഭാര്യയായി സ്വീകരിക്കാൻ അഖിൽ ഒരിക്കലൂം തയ്യറായിരുന്നില്ല. രാഖിയുടെ വീട്ടിലെ പ്രാരാബ്ധവും പ്രായക്കൂടുതലും കണ്ടപ്പോൾ തന്നെ രാഖിയെ ഭാര്യയാക്കുക എന്ന തീരുമാനത്തിൽ നിന്നും അഖിൽ പിന്മാറിയിരുന്നു. പക്ഷെ രാഖിയുമായി ബന്ധം വയ്ക്കാൻ അഖിൽ തീരുമാനിക്കുകയായിരുന്നു. അതിനാണ് രാഖി ജോലി ചെയ്യുന്ന കൊച്ചിയിൽ എത്തുകയും ഒരു ക്ഷേത്രത്തിൽ നിന്ന് അഖിൽ രാഖിയെ വിവാഹം കഴിക്കുകയും ചെയ്തത്. പക്ഷെ ഏത് ക്ഷേത്രത്തിൽ നിന്നാണ് അഖിൽ രാഖിയെ വിവാഹം കഴിച്ചത് എന്ന് പൊലീസിന് നിശ്ചയമില്ല. ഇങ്ങിനെ വിവാഹം കഴിച്ച കാര്യം മൊഴിയിലൂടെ വ്യക്തമാക്കിയ അഖിലിന്റെ കൂട്ടുപ്രതി ആദർശിനും ഇവർ ഏത് ക്ഷേത്രത്തിൽ നിന്ന് വിവാഹിതരായി എന്ന കാര്യം അറിയില്ല. ഇത് ആദർശ് വ്യക്തമാക്കിയിട്ടിട്ടില്ല.
അതേസമയം രാഖി കൊലചെയ്യപ്പെട്ട ദിവസം രാഖി കൂട്ടബലാത്സംഗ വിധേയമായിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പക്ഷെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പൊലീസ് കാക്കുകയാണ്. അഖിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ തന്നെയാണ് അഖിൽ ഇപ്പോഴുമുള്ളത്. കൊലപാതക വിവരം നിഷേധിച്ച അഖിലിന്റെ സംസാരം പൊലീസ് തള്ളിക്കളയുകയാണ്. ഏതുകൊലപാതകിയും നടത്തുന്ന അവകാശവാദം തന്നെയാണ് ഇത് എന്നാണ് പൊലീസ് വിലയിരുത്തൽ അതുകൊണ്ട് തന്നെ ഈ അവകാശവാദം പൊലീസ് തള്ളിക്കളയുകയാണ്.
പക്ഷെ രാഹുൽ എവിടെയുണ്ടെന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ഉള്ളത്. അഖിലിന്റെ സഹോദരനും കൂട്ടുപ്രതിയുമായ രാഹുൽ ആണ് കൊലപാതകത്തിലെ ബുദ്ധികേന്ദ്രം എന്നാണ് പൊലീസ് കരുതുന്നത്. പൂവാർ സ്റ്റേഷനിൽ അഖിലിന്റെ അച്ഛൻ മണിയനെതിരെ കേസുകളില്ല. പക്ഷെ നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവരുടെ വീടുള്ളത്. അതിനാൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ വിളിച്ച് മണിയന്റെ പഴയ ചെയ്തികളും കേസുമൊക്കെ പൂവാർ പൊലീസ് അന്വേഷിക്കുകയാണ്.
രാഖിയുമായി വിവാഹബന്ധം എന്ന രീതിയിൽ അഖിൽ മുന്നോട്ടു പോകുമ്പോൾ തന്നെയാണ് പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തിയത്. നല്ല സാമ്പത്തികം നോക്കിയാണ് അഖിൽ അന്തിയൂർകോണം സ്വദേശിനി യുമായി വിവാഹം ഉറപ്പിച്ചത്. ഇതറിഞ്ഞതോടെ രാഖി ഉടക്കി. അഖിലിനെ വിളിച്ച് വിവാഹക്കാര്യം പരസ്യപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.നിരന്തരം പറഞ്ഞു. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയി. ഇതോടെയാണ് രാഖിയെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ അഖിൽ-രാഹുൽ-ആദർശ് സംഘം തീരുമാനിക്കുന്നത്. ഇതിനായി രാഖിയെ അമ്പൂരിയിലെത്തിക്കാൻ തീരുമാനിക്കുകയും രാഖിയെ കാണാതാകുന്ന ദിവസം 21 നു രാഖിയെ ഇവർ അമ്പൂരിയിൽ എത്തിക്കുകയും ചെയ്തത്. അഖിലിനെ കാണാനായി രാഖി പഴയകടയിൽനിന്നാണ് ബസിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ വന്നിറങ്ങുന്നത്.
പുറത്തിറങ്ങി അക്ഷയ വാണിജ്യ സമുച്ചയം വഴി നടന്ന് അഖിൽ നിർത്തിയിരുന്ന കാറിൽ കയറി. രാഖി നെയ്യാറ്റിൻകര ഡിപ്പോയിൽ വന്നിറങ്ങുന്നതും പുറത്ത് നടന്നുപോകുന്നതുമെല്ലാം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് ശരിവയ്ക്കുന്നുമുണ്ട്. കാരണം സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ ഈ സമയത്തിനു ശേഷമാണ് രാഖി കൊലചെയ്യപ്പെടുന്നത് എന്ന് പൊലീസ് മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്. അതേ ദിവസം രാത്രി എട്ടുമണിയോടെയാണ് രാഖി കൊലചെയ്യപ്പെടുന്നത്. കൊലയ്ക്ക് മുൻപും ഇവർ രാഖിയോട് ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഖി വിസമ്മതിച്ചതോടെയാണ് രാഖിയെ അമ്പൂരിയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുന്നത്.
രാഖിയെ കൊലപ്പെടുത്താനുള്ള തിരക്കഥ തയ്യാറാക്കിയത് സംഭവത്തിനു നാലുദിവസം മുൻപായിരുന്നു. ഫെബ്രുവരിയിൽ എറണാകുളത്തെ ക്ഷേത്രത്തിൽവെച്ച് രാഖിയും അഖിലും രഹസ്യമായി വിവാഹിതരായെങ്കിലും പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞ രാഖി പലപ്പോഴായി അഖിലിനെ വിളിച്ച് വിവാഹക്കാര്യം പരസ്യപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയി. തുടർന്നാണ് അഖിലും രാഹുലും ആദർശും ജൂൺ 18 -ന് നിർമ്മാണത്തിലുള്ള വീട്ടുമുറ്റത്ത് ഒത്തുകൂടി രാഖിയെ ഒഴിവാക്കാനുള്ള തന്ത്രം തയ്യാറാക്കിയത്. ഇതിനായി രാഖിയെ അമ്പൂരിയിലെത്തിക്കാൻ തീരുമാനിക്കുകയും അതിനായി പുതിയ വീടു കാണാൻ ക്ഷണിച്ചു എന്നുമാണ് നിഗമനം. രാഖിയുടെ അവധി കഴിഞ്ഞ് തിരിച്ചുപോകുന്ന 21-ന് വീട്ടിലേക്കു വരാനാണ് അഖിൽ ആവശ്യപ്പെട്ടത്.
രാഖിയും അഖിലും എറണാകുളത്ത് ഒരുക്ഷേത്രത്തിൽ 2019 ഫെബ്രുവരി പതിനഞ്ചിനാണ് വിവാഹിതരായത്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയപ്പോൾ അഖിൽ പുതുതായി നിർമ്മിക്കുന്ന വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി. വീടിന് സമീപം എത്തിയപ്പോൾ അഖിലിന്റെ സഹോദരൻ രാഹുൽ കാറിൽ കയറി. അയാൾ കഴുത്തുഞെരിച്ചു. ബോധരഹിതയായതോടെ അഖിൽ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി വന്ന് കയർ കൊണ്ട് കഴുത്തിൽ മുറുക്കി കൊന്നു. വസ്ത്രങ്ങൾ നീക്കിയ ശേഷം കുഴിയിലിട്ട് ഉപ്പ് വിതറി മണ്ണിട്ട് മൂടി. രാഖിയുടെ മുഴുവൻ വസ്ത്രങ്ങളും കത്തിച്ച ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്-- പൊലീസ് പറയുന്നു. മുഖ്യ പ്രതി അഖിൽ ആർ നായരെ തേടി പൊലീസ് രണ്ടുസംഘമായി ലഡാക്കിലേക്കും മധുരയിലേക്കും പോയി.
അഖിൽ ജോലി ചെയ്യുന്ന പാരാമിലിട്ടറി വിഭാഗത്തിന്റെ ഡൽഹി ഓഫീസിലെ കമാണ്ടന്റിന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ കത്തും പൊലീസ് കൈമാറി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍