Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പൂരി കൊലപാതകത്തിൽ നിർണായകമായ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; പൊലീസിന് ലഭിച്ചത് രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്തു കൂടി കടന്നു പോകുന്ന ദൃശ്യങ്ങൾ; മകൾ തന്നെയെന്ന് സ്ഥിരീകരിച്ച് പിതാവ്; എറണാകുളത്തേയ്ക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി, സുഹൃത്തായ അഖിലിനെ കാണാൻ പോകുന്ന ദൃശ്യങ്ങളെന്ന് പൊലീസ്; ലഡാക്കിലെ സൈനികകേന്ദ്രത്തിൽ എന്നവാകാശപ്പെടുന്ന അഖിൽ അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ചിട്ടുമില്ല

അമ്പൂരി കൊലപാതകത്തിൽ നിർണായകമായ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; പൊലീസിന് ലഭിച്ചത് രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്തു കൂടി കടന്നു പോകുന്ന ദൃശ്യങ്ങൾ; മകൾ തന്നെയെന്ന് സ്ഥിരീകരിച്ച് പിതാവ്; എറണാകുളത്തേയ്ക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി, സുഹൃത്തായ അഖിലിനെ കാണാൻ പോകുന്ന ദൃശ്യങ്ങളെന്ന് പൊലീസ്; ലഡാക്കിലെ സൈനികകേന്ദ്രത്തിൽ എന്നവാകാശപ്പെടുന്ന അഖിൽ അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ചിട്ടുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്പൂരിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ നിർണായകമായ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻ്ഡ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നത് മകൾ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛൻ സ്ഥിരീകരിച്ചു. കേസിൽ വഴിത്തിരിവാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

എറണാകുളത്തേയ്ക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി, സുഹൃത്തായ അഖിലിനെ കാണാൻ പോകുന്നതിന്റെ ദൃശ്യങ്ങളാണിതെന്ന് പൊലീസ് പറയുന്നു. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേർന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്. ഫോൺകോളുകളും മറ്റും പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അതേസമയം പൊലീസ് തിരയുന്ന സൈനികൻ അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ലഡാക്കിലെ സൈനികകേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോണിൽ സംസാരിച്ചത് പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.

രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലുണ്ടെന്നുമായിരുന്നു ഫോണിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകനോട് അഖിൽ നൽകിയ വിശദീകരണം. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പൊലീസിന് മുന്നിൽ ഹാജരാകുമെന്നുമാണ് അഖിൽ പറഞ്ഞത്. ആറുവർഷം പ്രണയിച്ച പെൺകുട്ടിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമമാണ് അമ്പൂരി കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാമുകനായ സൈനികൻ കഴുത്തു ഞെരിച്ചാണ് കൃത്യംനടത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി. കൃത്യത്തിലുൾപ്പെട്ട മൂന്നാം പ്രതിയുടെ മൊഴിയും പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടുമാണ് ഇതിനു തെളിവായി പൊലീസ് പറയുന്നത്. രാഖിയെ കാറിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാൻ ഉപയോഗിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നുള്ള സൂചനയെന്നും പൊലീസ് പറഞ്ഞു.

പ്രതികളെ കണ്ടെത്താനായി പൊലീസ് സംഘം ഡൽഹിയിൽ എത്തി സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന സൈനികനായ അഖിലിനേയും സഹോദരൻ രാഹുലിനേയും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സംഘംഡൽഹിയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അഖിൽ ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അഖിൽ ലഡാക്കിലുണ്ടെന്ന് പൊലീസിന് സ്ഥിരീകരണം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘം ഡൽഹിയിലെത്തിയത്. കൊലയ്ക്കു ശേഷം പൂർണനഗ്‌നയാക്കി കുഴിച്ചുമൂടിയ രാഖിയുടെ വസ്ത്രങ്ങൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതിന് അഖിലിനെ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

നാലടി താഴ്ചയുള്ള കുഴിയാണ് മൃതദേഹം മറവുചെയ്യാനായി പ്രതികളെടുത്തത്. കൊല നടത്തിയത് ജൂൺ 21-ന് രാത്രി എട്ടരയ്ക്ക് ശേഷമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യത്തിനു ശേഷം പ്രതികൾ രാഖിയുടെ മൊബൈൽ ഫോണിൽ നിന്ന് വീട്ടുകാർക്ക് സന്ദേശവുമയച്ചിരുന്നു. താൻ ചെന്നൈയിലേക്കു പോകുന്നെന്നായിരുന്നു രാഖിയുടെ പേരിലുള്ള സന്ദേശം. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. 21-ന് വൈകീട്ട് വീട്ടിൽനിന്നും ജോലിസ്ഥലത്ത് പോകുന്നെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. എന്നാൽ യുവതി അഖിലിനെ കാണാനാണ് പോയത്. അഖിൽ തളിയൽ സ്വദേശിയായ സുഹൃത്തിന്റെ കാറിൽ എത്തി രാഖിയെ വീട്ടിൽ കൊണ്ടുപോയി. എന്നാൽ, പിന്നീട് വീട്ടുകാരോട് ഫോണിൽ വിളിച്ചുപറഞ്ഞത് തിരിച്ച് രാഖിയെ ധനുവച്ചപുരത്തുകൊണ്ടുവിട്ടെന്നും അവിടെ നിന്ന് പോയെന്നുമാണ്.

അഖിൽ രാഖിയെ കഴുത്ത് ഞെരിക്കുന്നതുകണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ആദർശ് മൊഴി നൽകി. കേസിലെ മൂന്നാം പ്രതിയാണ് ആദർശ്. ഒന്നാംപ്രതിയായ അഖിൽ കരസേനയിലെ ഡ്രൈവർ കം മെക്കാനിക്കായി ലഡാക്കിലാണ് ജോലി ചെയ്യുന്നത്. അഖിലിന്റെ ജ്യേഷ്ഠൻ രാഹുലാണ് കേസിലെ രണ്ടാംപ്രതി. ഇതിനിടെ അഖിലിന്റെ ശബ്ദ സംഭാഷണവും പുറത്തു വന്നു. തന്നേക്കാൾ അഞ്ചു വയസ്സ് കൂടുതലുള്ള രാഖി പിന്മാറാതെ പുറകെ നടക്കുകയായിരുന്നു. കഴിവതും ഒഴിവാക്കാൻ ശ്രമിച്ചുവെന്നും കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനുമുമ്പേ കഴിയുമായിരുന്നുവെന്ന് അഖിൽ പറയുന്നു. ''രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിന്മാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്‌പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.''-ഇതാണ് ചാനലുകളോട് അഖിൽ പറയുന്നത്.

രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും അഖിൽ പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. ഇത് പൊലീസും സ്ഥിരീകരിക്കുന്നു. അഖിൽ ലഡാക്കിലുണ്ടെന്ന് പൊലീസും മറുനാടനോട് പറഞ്ഞു. ആസൂത്രിത കൊലയാണ് നടത്തിയത്. മൃതദേഹം കണ്ടെടുത്ത പറമ്പിനടുത്ത് എത്തിയപ്പോഴാണു കൊലപാതകം നടത്തിയത്. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ആ സമയത്തു കാർ എൻജിൻ ഇരപ്പിച്ചു നിർത്തിയെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP