കോടിയേരിക്കു പിന്നാലെ കാനത്തിനും പുത്ര ദുഃഖം? കാനം രാജേന്ദ്രന്റെ മൗനത്തിനു പിന്നിൽ മകനെ രക്ഷിക്കാനുള്ള തന്ത്രമെന്ന് 'വീക്ഷണം'; സംസ്ഥാന സെക്രട്ടറിയുടെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി സിപിഐയിൽ വിവാദമാവുന്നു; മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന അണിയറ കഥയും പാർട്ടിയിൽ പ്രചരിക്കുന്നു; സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഐയിൽ പടയൊരുക്കം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇത് എന്തുപറ്റി? കഴിഞ്ഞ ഒരു വർഷം മുമ്പുവരെ ഇടതുപക്ഷത്തിനുവേണ്ടി ഗർജ്ജിക്കുന്ന സിംഹമായ കാനം രാജേന്ദ്രൻ ഇപ്പോൾ മാധ്യമങ്ങളോടുപോലും അധികം സംസാരിക്കാറില്ല. നേരത്തെ പിണറായി സർക്കാറിനെയും സിപിഎമ്മിനെയും സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കാറുള്ള കാനം ഇപ്പോൾ നിശബ്ദനാണ്. സ്വന്തം പാർട്ടി എംഎൽഎയെ പൊലീസ് മർദിച്ചിട്ടുപോലും ശക്തമായി പ്രതികരിക്കാൻ കാനത്തിന് ആയില്ല. ഈ സാഹചര്യം എന്താണെന്നത് ഇപ്പോൾ സിപിഐയിൽ വൻ വിവാദമാവുകയാണ്. സിവിൽ സപ്ലൈസ് വകുപ്പ് ഭരിക്കുന്ന കാനത്തിന്റെ മകന്റെ ചില അഴിമതിയുടെ റിപ്പോർട്ടുകൾ പിണറായിയുടെ കൈയിലുണ്ടെന്നും മകനെ രക്ഷിക്കാനാണ് കാനം ഈ മൗനം തുടരുന്നതെന്നുമാണ് പൊതുവെയുള്ള ആരോപണം. കോൺഗ്രസ് മുഖ പത്രമായ വീക്ഷണത്തതിൽ ഇന്ന് ഇക്കാര്യമാണ് പ്രധാന വാർത്തയായി കൊടുത്തിരിക്കുന്നത്. ഇത് പാർട്ടിയിലെ കാനത്തിന്റെ എതിർവിഭാഗം ചോർത്തിക്കൊടുത്ത വാർത്തയാണെന്നാണ് ആരോപണം. കെ ഇ ഇസ്മായിൽ വിഭാഗം പൂർണ്ണമായും കാനത്തിന് എതിരെ തിരിഞ്ഞിരിക്കയാണ്.
എൽദോ എബ്രഹാം എംഎൽഎയ്ക്കും പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിക്കുമടക്കം പൊലീസിന്റെ ക്രൂരമർദ്ദനമേറ്റിട്ടും ശക്തമായി കാനം പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാർജ്ജിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. സംഭവത്തിൽ കളക്ടറുടെ അന്വേഷണം കഴിഞ്ഞാലേ എന്തെങ്കിലും പറയാനുള്ളൂവെന്നും കാനം പ്രതികരിച്ചതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിക്കെതിരെയുള്ള അതൃപ്തി സിപിഐ നേതാക്കളിൽ പലരും പങ്കുവെച്ചത്. ഇനിയും ഈ നില തുടർന്നാൽ പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്ന സൂചനയും നേതാക്കൾ നൽകി.
ഭരണത്തിന്റെ ആദ്യനാളുകളിൽ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധമുയർത്തിയിരുന്ന കാനം രാജേന്ദ്രൻ, പെട്ടെന്നൊരു ദിവസം പിണറായി വിജയന് മുന്നിൽ മുട്ടുമടക്കിയ കഥകളാണ് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഭരണത്തിന് ചുക്കാൻ പിടിച്ചിരുന്നത് കാനം രാജേന്ദ്രന്റെ മകനായിരുന്നുവെന്നതാണ് അതിലൊന്നെന്ന് വീക്ഷണം പത്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കുള്ള അരി, പയർ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങുന്നതിലും വിൽക്കുന്നതിലും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് കാനത്തിന്റെ മകനാണത്രെ.
ഇടതുസർക്കാർ അധികാരമേറ്റതിന് പിന്നാലെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷമായിരുന്നു ഇടപാടുകൾ. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തിൽ വിപണി ഇടപെടൽ നടത്താനായി ആന്ധ്രയിൽ നിന്ന് അരി വാങ്ങാനുള്ള സർക്കാരിന്റെ ശ്രമം പൊളിച്ചതും ഇത്തരം ഇടപാടുകളായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാർ വഴി കമ്മീഷൻ ഇനത്തിൽ തട്ടിയെടുത്തതത്രെ. സംസ്ഥാനത്തെ നിരവധി ഭൂമി ഇടപാടുകളിലും കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നു. സർക്കാർ ഭൂമി മാഫിയകൾക്ക് മറിച്ചു കൊടുക്കുന്നതിനായി ഇടപെടൽ നടത്തിയതോടെ റവന്യൂ വകുപ്പ് ഇടപെട്ടു. അടുത്തിടെ വിവാദമായ സർക്കാർ ഭൂമി മറിച്ചുവിൽക്കൽ ഇടപാടിന്റെ പിന്നിലും പ്രധാനിയായി പ്രവർത്തിച്ചതും ഇദ്ദേഹമായിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചെന്നാണ് വീക്ഷണം വാർത്തയിൽ പറയുന്നത്.
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം സംബന്ധിച്ച വിവാദം ഉയർന്നപ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കാനവും സിപിഐയും പ്രകടിപ്പിച്ചിരുന്നത്. അന്ന് നാലു മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ച സാഹചര്യം വരെയുണ്ടായി. ഇതിന് പിന്നാലെ, കാനത്തിന്റെ മകന്റെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ തെളിവുകളും പിണറായി വിജയന്റെ ടീം സംഘടിപ്പിച്ചുവെന്നാണ് സിപിഐ നേതാക്കൾ ഇപ്പോൾ അടക്കം പറയുന്നത്. പിന്നീട് ഒരു വിഷയത്തിലും പിണറായിക്കെതിരെയോ സിപിഎമ്മിനെതിരെയോ കാനം പ്രതികരിച്ചിട്ടില്ല. ഒരു വർഷം മുമ്പുവരെ എന്തിനും ഏതിനും പ്രതികരിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രന്റെത്.
പിണറായി സർക്കാർ അധികാരത്തിൽ ഏറിയ ആദ്യത്തെ രണ്ടുവർഷങ്ങളിൽ പ്രതിപക്ഷത്തേക്കാൾ പലപ്പോഴും സർക്കാറിന് തലവേദനയായത് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകൾ ആയിരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിലടക്കം കാനം ശക്തമായി പ്രതികരിച്ചത് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. അതുപോലെ സിപിഐ മന്ത്രിമാരെ ഒരു ഘട്ടത്തിൽ മന്ത്രസഭയിൽ നിന്ന് പിൻവലിച്ചുകൊണ്ടുതന്നെ അദ്ദേഹം പ്രതിഷേധം ഉയർത്തി. ഒരു വേള കേരളത്തിലെ യഥാർഥ പ്രതിപക്ഷം സിപിഐ ആണെന്നുവരെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
എന്നാൽ കഴിഞ്ഞ ഒരു വർഷമായി സർക്കാറിനെ വെട്ടിലാക്കുന്നതരത്തിലുള്ള യാതൊരു പ്രതികരണങ്ങളും കാനം നടത്താറില്ല. ആന്തൂർ സംഭവം, കസ്റ്റഡിമരണം, വയനാട്ടിലെ മാവോയിസ്റ്റ് കൊല, തെരെഞ്ഞടുപ്പ് പരാജയം, ബിനോയ് കോടിയേരി വിഷയം എന്നിവയിലൊന്നും കാനം ശക്തമായി പ്രതികരിച്ചിട്ടില്ല. എല്ലായിപ്പോഴും മുഖം നോക്കാതെ പാർട്ടിയുടെ നിലപാട് പറയുന്ന കാനം ഇപ്പോൾ വാർത്താ സമ്മേളനങ്ങളിൽ പോലും സൂക്ഷിച്ചാണ് പ്രതികരിക്കാറ്. ദയനീയമായ ശരീരഭാഷയാണ് വാർത്താ സമ്മേളനിലൊക്കെ അദ്ദേഹത്തിനുള്ളത്. ഏറ്റവും ഒടുവിലായി സ്വന്തം പാർട്ടിയുടെ ഒരു എംഎൽഎയെ പൊലീസ് തല്ലി കൈയൊടിച്ചിട്ടും കാനത്തിന് പൊലീസിനെതിരെ ശക്തമായി പ്രതികരിക്കാനായിട്ടില്ല എന്നു മാത്രമല്ല, പൊലീസിനെ ന്യായീകരിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനെതിരെ പാർട്ടിയിൽ രോഷം അണപൊട്ടുകയാണ്
സിപിഐയുടെ വിവിധ ജില്ലാ കമ്മിറ്റികൾ ഒന്നൊന്നായി കാനം വിരുദ്ധ ചേരിയിലേക്ക് മാറുകയാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഇതിലേറ്റവും മുന്നിൽ നിൽക്കുന്നത് എറണാകുളം ജില്ലാ കമ്മിറ്റിയാണ്. കെ. രാജുവിന് കീഴിലാണ് അവിടെ സിപിഐ. കാനത്തിന് വലിയ വിലയൊന്നുമില്ല. അതുകൊണ്ടു തന്നെയാണ് സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കും എംഎൽഎയ്ക്കും നേരെ പൊലീസ് നരനായാട്ട് നടത്തിയിട്ടും കാനം പ്രതികരിക്കാതിരുന്നത്.
മാത്രമല്ല, ഒരു പൊലീസുകാരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ നടത്തുന്ന സമരത്തിന് നേരെ ലാത്തിച്ചാർജ്ജ് ഉണ്ടാകുമെന്ന് കാനത്തിന് നേരത്തെ തന്നെ വിവരവും ലഭിച്ചിരുന്നു. എന്നാൽ, അക്കാര്യം സമര നേതാക്കളെ അറിയിക്കാൻ കാനം തയാറായില്ലെന്ന പരാതിയും അവർക്കുണ്ട്. ഏതായാലും കാനത്തിന്റെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി പാർട്ടിയിൽ വലിയ ഒച്ചപ്പാടാക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം. മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ, കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന കഥയും പാർട്ടിയിൽ പ്രചരിക്കുന്നുണ്ട്. കോടിയേരിക്ക് മാത്രമല്ല, കാനത്തിനുമുണ്ട് പുത്രദുഃഖമെന്നാണ് ഇപ്പോൾ നേതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍