Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിലെ ചാരിറ്റി വഞ്ചന: മഞ്ജുവാര്യരെ ചതിച്ചതോ? താരത്തിന്റെ പേരിലുള്ള ഫൗണ്ടേഷൻ അവരെ ചതിച്ചത് എന്തിനാണ്? 'ചാരിറ്റി വാഗ്ദാനം ചെയ്തത് മഞ്ജു അറിയാതെയെന്ന് ഫൗണ്ടേഷന്റെ മുൻപ്രവർത്തകയായ അടുത്ത സുഹൃത്ത് ഫോണിൽ വിളിച്ചുപറഞ്ഞു; ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവിനെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ആരോപണം'; സംഭവത്തിൽ ദുരൂഹതയെന്ന് പരാതി കൊടുത്ത അഭിഭാഷകൻ ശ്രീജിത്ത് പെരുമന

വയനാട്ടിലെ ചാരിറ്റി വഞ്ചന: മഞ്ജുവാര്യരെ ചതിച്ചതോ? താരത്തിന്റെ പേരിലുള്ള ഫൗണ്ടേഷൻ അവരെ ചതിച്ചത് എന്തിനാണ്? 'ചാരിറ്റി വാഗ്ദാനം ചെയ്തത് മഞ്ജു അറിയാതെയെന്ന് ഫൗണ്ടേഷന്റെ മുൻപ്രവർത്തകയായ അടുത്ത സുഹൃത്ത് ഫോണിൽ വിളിച്ചുപറഞ്ഞു; ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവിനെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ആരോപണം'; സംഭവത്തിൽ ദുരൂഹതയെന്ന് പരാതി കൊടുത്ത അഭിഭാഷകൻ ശ്രീജിത്ത് പെരുമന

മറുനാടൻ ഡെസ്‌ക്‌

വയനാട്: നടി മഞ്ജു വാര്യർ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാദത്തിൽ പുതിയ വഴിത്തിരിവ്. വയനാട് പരിക്കുനിയിലെ ആദിവാസി കുടുംബങ്ങളാണ് താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ചാരിറ്റി വാഗ്ദാനം ചെയ്ത മഞ്ജു വാര്യർ ഫൗണ്ടേഷനിലെ ചിലർ താരത്തെ ചതിച്ചതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇതുന്നയിച്ച് അഭിഭാഷകനായ ശ്രീജിത്ത പെരുമന ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. സംഭവത്തിൽ പരാതിക്കാരൻ കൂടിയാണ് ശ്രീജിത്ത്.

മഞ്ജു വാര്യർ ഫൗണ്ടേഷന്റെ പേരിൽ കോളനി നിവാസികൾക്ക് ഒരു കോടി എൺപത് ലക്ഷം രൂപ ചെലവാക്കി വീടും അടിസ്ഥാന സൗകര്യങ്ങളും പണിതുകൊടുക്കാമെന്ന് രണ്ട് വർഷം മുമ്പ് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. ഈ വാഗ്ദാനം വിശ്വസിച്ച് മറ്റു സർക്കാർ പദ്ധതികളിൽ നിന്നും പുറത്തായി നരകതുല്യമായ ജീവിതം നയിക്കുകയാണെന്ന് പറഞ്ഞ് ആദിവാസികൾ സമരത്തിന് ഒരുങ്ങിയിരുന്നു. ഇതേ തുടർന്ന് വയനാട് ജില്ലാ ലീഗൽ സർവ്വീസ് സെല്ലിൽ പരാതിയെത്തി. ഒടുവിൽ സർക്കാർ അനുമതി നൽകിയ ഭവനപദ്ധതിയിൽ പത്തുലക്ഷം രൂപ സംഭാവനയായി നൽകി മഞ്ജു വാര്യർ കേസ് ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ, ആദിവാസികളെ വഞ്ചിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ശ്രീജിത്ത് പെരുമന പറയുന്നു. ഫൗണ്ടേഷന്റെ മുൻ പ്രവർത്തകയായ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് ഫോണിൽ വിളിച്ച് കേസിൽ നിന്നും പിന്മാറണമെന്നും അവർ നിരപരാധിയാണെന്നും അറിയിച്ചു. 'സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മഞ്ജുവാര്യർ അറിയാതെയാണ് ഫൗണ്ടേഷൻ ഇത്തരത്തിലൊരു ചാരിറ്റി വാഗ്ദാനം നൽകിയതുമെന്നാണ് അവർ പറയുന്നത്. ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവാര്യരെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ചിലർക്ക് അത്തരം ഉദ്ദേശമുണ്ടായിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു.'

' മുൻകാലത്ത് ഫൗണ്ടേഷനുമായി അടുത്ത് പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ സംഘടനയിൽ ഇല്ല, മഞ്ജുവാര്യർ ഇതിൽ തീർത്തും നിരപരാധിയാണ്. ആരൊക്കെയോ ചേർന്ന് ചതിച്ചതാണ് അല്ലാതെ 2 കോടിയുടെ ചാരിറ്റി ചെയ്യാനൊന്നും മാഡം നിൽക്കില്ല. ഉദാഹരണം സുജാത എന്ന സിനിമയുടെ സമയത്താണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്' അവർ പറഞ്ഞു.' മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് നടത്തിയ ദുരൂഹമായ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് ശ്രീജിത്ത് പെരുമന പറയുന്നു. പരാതി നൽകാനായി ആരെങ്കിലും തന്നെ സമീപിച്ചിട്ടുണ്ടോ എന്ന അവരുടെ അന്വേഷണം സംഭവത്തിൽ ആരൊക്കെയോ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനകളാണ് നൽകുന്നത്.

തന്റെ സ്വദേശമായ വയനാട്ടിൽ സംശയകരമായി നടന്ന ഈ ചാരിറ്റി ഇടപാട് തീർത്തും പൊതുതാത്പര്യം മുൻനിർത്തിയാണ് എന്ന് അവരെ അറിയിച്ചു. ഫൗണ്ടേഷന്റെ സാമ്പത്തിക ഇടപാടുകളും മറ്റ് പ്രവർത്തനങ്ങളും സാംബന്ധിച്ച കര്യങ്ങൾ വ്യക്തമാക്കുന്ന പക്ഷം വ്യക്തിപരമായി തനിക്ക് യാതൊരു വിദ്വേഷമോ താത്പര്യമോ പരത്തിക്കാരന്നെ നിലയിൽ മഞ്ജുവാര്യരോടോ സംഘടനയോടോ ഇല്ലെന്നും അവരെ അറിയിച്ചതായി അഭിഭാഷകൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വയനാട്ടിലെ 'ചാരിറ്റി വഞ്ചന', മഞ്ജുവാര്യരെ ചതിച്ചതോ ? മഞ്ജുവാര്യർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഏറുന്നു !

ഫൗണ്ടേഷന്റെ മുൻ പ്രവർത്തകയായ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് കഴിഞ്ഞ ഫോണിൽ വിളിച്ച് കേസിൽ നിന്നും പിൻ മാറണമെന്നും അവർ നിരപരാധിയാണെന്നും അറിയിച്ചു.

1.88 കോടി രൂപ മുതൽമുടക്കിൽ 57 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് രേഖാമൂലം വാഗ്ദാനം നൽകി വിശ്വാസ വഞ്ചന നടത്തിയ മഞ്ജു വാര്യർ ഫൗണ്ടേഷൻ പിന്നീട് വാഗ്ദാന ലംഘനം നടത്തുകയും വിവാദമായപ്പോൾ 10 ലക്ഷം രൂപ നൽകി അനുരഞ്ജനം നടത്തുകയും ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ട്രൈബൽ മന്ത്രാലയത്തിന് പരാതി നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ആളുടെ ടെലിഫോൺ കോൾ ലഭിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മഞ്ജുവാര്യർ അറിയാതെയാണ് ഫൗണ്ടേഷൻ ഇത്തരത്തിലൊരു ചാരിറ്റി വാഗ്ദാനം നൽകിയതുമെന്നാണ് അവർ പറയുന്നത്. ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവാര്യരെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ചിലർക്ക് അത്തരം ഉദ്ദേശമുണ്ടായിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു. ' മുൻകാലത്ത് ഫൗണ്ടേഷനുമായി അടുത്ത് പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ സംഘടനയിൽ ഇല്ല, മഞ്ജുവാര്യർ ഇതിൽ തീർത്തും നിരപരാധിയാണ്. ആരൊക്കെയോ ചേർന്ന് ചതിച്ചതാണ് അല്ലാതെ 2 കോടിയുടെ ചാരിറ്റി ചെയ്യാനൊന്നും മാഡം നിൽക്കില്ല. ഉദാഹരണം സുജാത എന്ന സിനിമയുടെ സമയത്താണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്' അവർ പറഞ്ഞു.

മഞ്ജുവാര്യരുടെ പേരിലുള്ള സംഘടനയിൽ മഞ്ജുവാര്യരെ ചതിച്ചത് ആരാണ്, എന്തിനാണ് എന്ന ചോദ്യങ്ങൾക്കൊന്നും അവർ വ്യക്തമായ മറുപടി നൽകിയില്ല. ആവശ്യത്തിലേറെ പ്രശങ്ങളിലൂടെ കടന്നുപോകുന്ന മാഡം തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും വലിയൊരു തുക ചരിറ്റിക്കായി മാറ്റിവെക്കാറുണ്ടെന്നും അവർ പറയുന്നു.

സംഭവത്തിൽ ആദിവാസികളുമായി മഞ്ജുവാര്യർ ഒത്തുതീർപ്പിലെത്തിയെങ്കിലും ആദിവാസികളെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയതും, ആദിവാസി വീടുകളിലെത്തി അനധികൃത സർവ്വേ നടത്തിയതും, സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ അനധികൃതമായി മാറ്റിയതും, ഫൗണ്ടേഷന്റെ ലെറ്റർ പാഡിൽ കലക്റ്റർക്കും, ട്രൈബൽ മന്ത്രിക്കും, പനമരം പഞ്ചായത്തിനും കത്ത് നൽകിയതും, പഞ്ചായത്ത് ഭരണസമിതിയിൽ പാസാക്കിയെടുത്തതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിശദ വിവരങ്ങൾ ലഭിക്കാനായി കലക്റ്ററേറ്റിലും പഞ്ചായത്തിലും കത്തുകൾ നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് നടത്തിയ ദുരൂഹമായ വെളിപ്പെടുത്തൽ ഗൗരവതരമാണ്. പരാതി നൽകാനായി ആരെങ്കിലും എന്നെ സമീപിച്ചിട്ടുണ്ടോ എന്ന അവരുടെ അന്വേഷണം സംഭവത്തിൽ ആരൊക്കെയോ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനകളാണ് നൽകുന്നത്.

എന്നാൽ എന്റെ സ്വദേശമായ വയനാട്ടിൽ സംശയകരമായി നടന്ന ഈ ചാരിറ്റി ഇടപാട് തീർത്തും പൊതുതാത്പര്യം മുൻനിർത്തിയാണ് എന്ന് അവരെ അറിയിച്ചു. ഫൗണ്ടേഷന്റെ സാമ്പത്തിക ഇടപാടുകളും മറ്റ് പ്രവർത്തനങ്ങളും സാംബന്ധിച്ച കര്യങ്ങൾ വ്യക്തമാക്കുന്ന പക്ഷം വ്യക്തിപരമായി യാതൊരു വിദ്വേഷമോ താത്പര്യമോ പരത്തിക്കാരന്നെ നിലയിൽ മഞ്ജുവാര്യരോടോ സംഘടനയോടോ ഇല്ലെന്നും അവരെ അറിയിച്ചു.

പരാതിയുടെ കാര്യങ്ങൾ മഞ്ജുവാര്യരെ അറിയിക്കുമെന്നും വ്യക്തമായ മറുപടി അവർ നൽകുമെന്നും അറിയിച്ചാണ് അവർ സംസാരം അവസാനിപ്പിച്ചത്.

: കാലാകാലങ്ങളിൽ രാഷ്ട്രീയക്കാരാലും, സർക്കാറുകളാലും, കോർപ്പറേറ്റുകളാലും ചൂഷണം ചെയ്യപ്പെടുന്ന ജനതയെ സഹാനുഭൂതിയുടെ പേരിൽ മുതലെടുത്ത് മാർക്കറ്റ് ചെയ്ത ശേഷം കേവലം നക്കാപ്പിച്ച നൽകി കോംപ്രമൈസ് ചെയ്ത് മുതലെടുക്കാമെന്ന മോഹവുമായി ചുരം കയറുന്ന എല്ലാ പ്രിവിലേജ്ഡ് മേലാളന്മാർക്കും ഇതൊരു പാഠമാകണം. സംഭവത്തിൽ ഒരു വ്യക്തതയുണ്ടാകാനായി പൊതുജന താത്പര്യർത്ഥം നിയമ പോരാട്ടങ്ങൾ തുടരും

2017 ജനുവരി 20 നാണ് വയനാട് ജില്ലയിലെ പനമരത്തുള്ള പരക്കുനിയിലെ ആദിവാസി വിഭാഗത്തിലുള്ളവർക്ക് വീട് വെച്ച് കൊടുക്കാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ അധികൃതർക്ക് കത്ത് നൽകുന്നത്. വയനാട് ജില്ലാ കളക്ടർക്കും പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തും ഈ കത്ത് പ്രകാരമുള്ള നിർമ്മാണങ്ങൾക്ക് അനുമതിയും നൽകി.

ഈ അനുമതികളെല്ലാം സർക്കാരിൽ നിന്ന് ലഭിച്ചിട്ടും മഞ്ജുവാര്യർ ഫൗണ്ടേഷൻ വാഗ്ദാന ലംഘനം നടത്തിയെന്നാണ് ആദിവാസികൾ ആരോപിക്കുന്നത്. പരക്കുനിയിലെ ആദിവാസി വിഭാഗത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പണിയ വിഭാഗത്തിൽ പെട്ടവരാണിവർ. ഈ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ട്രൈബൽ കോളനി ഭവന നിർമ്മാണ ഫണ്ട്, ലൈഫ് ഭവന നിർമ്മാണ ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തുടങ്ങിയവ നിഷേധിക്കപ്പെട്ടതായും ഇവർ വ്യക്തമാക്കുന്നു.

പ്രളയത്തിൽ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പിൽ പ്രദേശങ്ങൾ. പ്രളയത്തെ തുടർന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയിൽ ഒന്നേമുക്കാൽ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യർ ഫൗണ്ടേഷൻ 57 ആദിവാസി കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തതിനാൽ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതർ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങൾ പറയുന്നു. സംഭവം വിവാദമായതോടെ ഫൗണ്ടേഷൻ ഇടപെട്ട് 40 വീടുകളുടെ മേൽക്കൂരയുടെ ചോർച്ച മാറ്റാനുള്ള ഷീറ്റുകൾ നൽകിയിരുന്നു. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യർ ഫൗണ്ടേഷൻ സ്ഥലസർവെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടർന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേർന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷമാണ് അവർ പിൻവാങ്ങിയത്.

തുടർ നടപടി ഉണ്ടാകാതെ വന്നതിനെ തുടർന്ന് പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ രംഗത്തിറങ്ങിയപ്പോൾ ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലിതെന്ന് വ്യക്തമായിയെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മഞ്ജുവാര്യരുടെ പ്രതികരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മഞ്ജുവാര്യരുടെ വീടിനു മുമ്പിൽ കുടിൽകെട്ടി സമരം നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ ആദിവാസി ക്ഷേമമന്ത്രി എ.കെ. ബാലൻ ഇടപെട്ട് സമരം മാറ്റിവയ്‌പ്പിക്കുകയായിരുന്നു.

അതേസമയം ആദിവാസികൾക്ക് വീട് നിർമ്മിച്ചുനല്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണം തീർത്തും തെറ്റാണൊണ് നേരത്തെ ഈ വിവാദം ഉയർന്നപ്പോൾ മഞ്ജു പ്രതികരിച്ചത്. പദ്ധതിക്കുവേണ്ടി ഒരു സർവേ നടത്തിയിരുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്തുതീർക്കാവുന്ന ദൗത്യമല്ല അതെന്നാണ് സർവേയിൽ ബോധ്യപ്പെട്ടത്. ഈ വിവരം അന്നേ സർക്കാരിനെ അറിയിച്ചിരുന്നു-മഞ്ജു പറഞ്ഞു. സർക്കാരിന് അത് ബോധ്യപ്പെട്ടതുമാണ്. ഏതെങ്കിലും വ്യക്തികൾക്ക് അങ്ങനെ പദ്ധതി നടപ്പാക്കാൻ സർക്കാർ നിയമങ്ങൾ അനുവദിക്കുന്നുമില്ല. ഈ വാർത്ത പുറത്തുവന്ന തിങ്കളാഴ്ച തന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാൽ മറ്റ് വികസന പദ്ധതികളിൽ നിന്ന് വയനാട്ടിലെ ആദിവാസികൾ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണെന്നും മഞ്ജു വാര്യർ അറിയിക്കുകയുണ്ടായി.

അങ്ങനെ സർക്കാർ പദ്ധതികളിൽ നിന്ന് അവർ ഒഴിവാക്കപ്പെടില്ലെന്ന് മന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ ചിലർ ആദിവാസി സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരേ അണിനിരത്തുകയാണെന്നും മഞ്ജു പറഞ്ഞു. താനെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുൻനിരയിലുണ്ടാകും. ഈ വിവരവും സർക്കാരിനെ അറിയിച്ചിട്ടുണ്ടന്നാണ് മഞ്ജുവിന്റെ വാദം.

പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയിൽ പണിയ വിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങൾക്ക് 1.88 കോടി ചെലവിൽ വീട് നിർമ്മിച്ച് നൽകാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് 2017 ജനുവരി 20-ന് കളക്ടർ, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവയ്ക്ക് കത്തും നൽകിയിരുന്നു. തുടർന്ന് പട്ടികജാതി-വർഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നൽകി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർനടപടിയും ഉണ്ടായില്ല.

വീടുകൾ, ടോയ്ലറ്റ്, കമ്മ്യൂണിറ്റി ലൈബ്രറി, സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലനം, കുട്ടികൾക്ക് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പരിശീലനം, ആദിവാസി വിദ്യാർത്ഥികൾക്ക് ജോലി നേടാൻ ആവശ്യമായ കൗൺസിലിങ് തുടങ്ങിയവയാണ് ഫൗണ്ടേഷൻ അനുമതിക്കായി സമർപ്പിച്ച പദ്ധതിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP