അനുവദിക്കപ്പെടുന്നതിലും ഉയരത്തിൽ ബോഡി നിർമ്മിക്കുന്നത് നിർമ്മാതാക്കൾ; വാഹന ടെസ്റ്റിങ് സമയത്ത് മുതലാളിമാർക്ക് വേണ്ടി എല്ലാം ഒകെയെന്ന് സമ്മതിക്കും; ഉയരക്കൂടുതലിൽ കുടൂതൽ ഭാരം കയറുന്നതിന് പിഴ അടയ്ക്കേണ്ടത് വാഹന ഉടമകളും; പ്രളയകാലത്ത് വില്ലത്തരം വിട്ട് രക്ഷകരുടെ റോളിലെത്തിയവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ദിവസവും 14000രൂപ പിഴ കൊടുത്ത് മടുത്ത് ആത്മഹത്യാ മുനമ്പിലെത്തി ഉടമകൾ; ടോറസ് ലോറികൾ ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: വില്ലന്മാരായി കേരളം കണ്ട ടോറസ് ലോറികളായിരുന്നു കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന് രക്ഷകർ. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ മറ്റ് വാഹനങ്ങൾക്ക് എത്താൻ കഴിയാതെ വന്നപ്പോൾ രക്ഷക്കെത്തിയത് ഈ വലിയ ടിപ്പറുകളായിരുന്നു. രക്ഷാ ദൗത്യവുമായി വെള്ളക്കെട്ടുകൾക്ക് മുകളിലൂടെ പാഞ്ഞ ഈ ടോറസ് ലോറികൾ അനേകം പേർക്ക് ഒരേസമയം രക്ഷകരായി. പക്ഷെ ഈ ടോറസ് ഉടമകൾ ഇപ്പോൾ ആത്മഹത്യാ മുനമ്പിലാണെന്നാണ് ഉയരുന്ന ആക്ഷേപം. വൻതുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പും പൊലീസും ടോറസ് ലോറി ബിസിനസിനെ ഞെക്കിക്കൊല്ലുകയാണെന്നാണ് ടോറസ് ഉടമകളുടെ വിലാപം.
പ്രളയകാലത്ത് കേരളം ആഘോഷിച്ച ടോറസ് ലോറി ഉടമകളുടെ വിലാപം ഇപ്പോൾ ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നത്. കമ്പനി നൽകിയ ബോഡി ഇട്ടു റോഡിൽ ഇറങ്ങുന്ന ടോറസുകൾ ഓവർലോഡുമായാണ് എത്തുന്നത്. 400 അടിയാണ് ടോറസ് ബോഡികൾക്ക് നിയമാനുസൃത സാധനങ്ങൾ ഉൾക്കൊള്ളാനുള്ള വിസ്തീർണ്ണം. എന്നാൽ ബോഡിയിട്ട് ടോറസ് എത്തുമ്പോൾ ഇത് 590 അടിയാകും. നിയമം ലംഘിച്ച് വരുന്ന ഇതേ ടോറസുകൾക്ക് ടെസ്റ്റ് നടത്തി അനുമതി നൽകുന്നത് ഗതാഗതവകുപ്പ്. ഈ നിയമലംഘനം അനുവദിക്കുന്ന ഇതേ വകുപ്പാണ് വണ്ടി റോഡിൽ ഇറങ്ങിയാൽ ദിവസവും പിടികൂടി 14000 രൂപ പിഴ ചുമത്തുന്നതും. ഒപ്പം 400 രൂപ പിഴയുമായി പൊലീസും. ഈ വിരോധാഭാസമാണ് ടോറസ് ഉടമകളെ ചുറ്റിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ഇങ്ങിനെ പിഴ ചുമത്തൽ നടക്കുന്നതിനാൽ മേലോട്ട് നോക്കിയിരിക്കേണ്ട ഗതികേടാണ് ടോറസ് ഉടമകൾക്ക് മുന്നിലുള്ളത്.
അനുവദിക്കപ്പെട്ടതിലും കൂടുതൽ ഉയരത്തിലാണ് ടോറസിന്റെ ബോഡി വരുന്നത്. ഇത് വാഹന ടെസ്റ്റിങ് സമയത്ത് ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് അനുമതി നിഷേധിക്കാൻ കഴിയുന്നതേയുള്ളൂ. എന്നാൽ വകുപ്പ് ഒരിക്കലൂം ഈ നീക്കം നടത്തില്ല. പകരം ടോറസ് ഉടമകളെ പിഴിയാൻ ഇതൊരു അവസരമാക്കും. മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ ടാർജറ്റ് ഒപ്പിക്കാൻ ഇവർ കരുവാക്കുന്നത് ടോറസുകളെയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇന്നലെ കോട്ടയത്ത് സ്പോട്ടിൽ 14000 രൂപ പിഴയടക്കാത്ത ടോറസ് ഡ്രൈവറുടെ ലൈസൻസ് പതിനാലു ദിവസത്തേക്കാണ് വകുപ്പ് കാൻസൽ ചെയ്തത്. ഓവർലോഡ് പ്രശ്നം ചുമത്തി ഒറ്റയടിക്ക് 14000 രൂപയാണ് മോട്ടോർ വാഹന വകുപ്പ് ടോറസുകൾക്ക് പിഴ ചുമത്തുന്നത്. പിഴ സ്പോട്ടിൽ അടച്ചില്ലെങ്കിൽ 14 ദിവസത്തേക്ക് ടോറസ് ഡ്രൈവറുടെ ലൈസൻസും വകുപ്പ് റദ്ദ് ചെയ്യും. അത് കഴിഞ്ഞാൽ കാത്ത് കെട്ടിക്കിടന്നു പൊലീസും പിഴ ചുമത്തും. 400 രൂപ.
15 ടൺ ലോഡ് കയറ്റാനാണ് ടോറസുകൾക്ക് പെർമിറ്റ് നൽകുന്നത്. പക്ഷെ ലോഡ് കയറ്റിയാൽ 25 ടൺ വരെ വരും. കാരണം അനുവദിക്കപ്പെട്ടതിലും 190 അടിയോളം വിസ്ത്രീർണ്ണം ബോഡിക്ക് കൂടുതലുണ്ട്. ഈ ബോഡിയിൽ ലോഡ് കയറുമ്പോൾ വകുപ്പിന്റെ കണക്കിൽ ഓവർലോഡ് തന്നെയാണ് വരുന്നത്. പക്ഷെ ഈ ഓവർലോഡ് പ്രശ്നം ടോറസ് ഉടമകൾക്ക് തിരിച്ചറിയാനും കഴിയില്ല. പാറമടകളും ക്രഷർ യൂണിറ്റുകളിലും വെയ്ബ്രിഡ്ജ് ഇല്ല. അതുകൊണ്ട് തന്നെ തൂക്കം കൃത്യമായി ഇവർക്ക് അടയാളപ്പെടുത്താൻ കഴിയില്ല. ഇത് കണക്കുകൂട്ടിയാണ് 14000 രൂപയുടെ പിഴ നിത്യേന മോട്ടോർ വാഹനവകുപ്പ് നൽകുന്നത്.
ഒരു ദിവസം രാവിലെ എട്ടര മുതൽ പത്തു വരെയും ഉച്ചയ്ക്ക് മൂന്നര മുതൽ അഞ്ച് വരെയും ടോറസുകൾക്ക് റോഡിൽ ഇറങ്ങാൻ അനുമതിയില്ല. ഒരു ദിവസത്തെ മൂന്നു മണിക്കൂർ ഓട്ടം ഇങ്ങിനെ ടോറസ് ലോറികൾക്ക് സർക്കാർ നിഷേധിക്കുന്നുണ്ട്. ബാക്കിയുള്ള സമയം ടോറസുകൾക്ക് പിറകെ പിഴയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും പിന്നാലെ പായുകയുമാണ്. ഈ രീതിയിൽ കണക്കു കൂട്ടിയാൽ ഒരു മാസം റോഡിൽ ടോറസുകൾ ഓടുന്നേയില്ല. എന്നാൽ ടാക്സും ഇൻഷൂറൻസും ഈ ഇനത്തിൽ ടോറസുകൾ അടയ്ക്കുകയും ചെയ്യുന്നുണ്ട്. 8000 രൂപ ഓടിയാൽ 4000 രൂപ ഡീസൽ ഇനത്തിൽ ടോറസുകൾക്ക് ചെലവ് വരുന്നുണ്ട്. ഇത് കൂടാതെയാണ് 14000 രൂപ നിത്യേന മോട്ടോർ വാഹനവകുപ്പിന്റെ പിഴയും, 400 രൂപ പൊലീസിന്റെ പിഴയും. എങ്ങിനെ നിന്ന് പിഴയ്ക്കുമെന്നാണ് ഉടമകൾ ചോദിക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് തന്നെ അനുമതി നൽകി ഇറക്കിയ ടോറസുകൾക്ക് ഓവർലോഡ് പ്രശ്നത്തിൽ. ഇങ്ങിനെ ഇരുട്ടടി അടിക്കുമ്പോൾ ഈ ബിസിനസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ടോറസ് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നത്. ഓവർലോഡ് ആയി ഇറങ്ങുന്ന ടോറസുകൾക്ക് നിരത്തിൽ ഇറങ്ങാൻ അനുമതി നൽകുന്നത് ചെക്കിങ് നടത്തി മോട്ടോർവാഹന വകുപ്പ് തന്നെയാണ്. ഇങ്ങിനെ അമിത ഭാരത്തോടെ ഇറങ്ങുന്ന ടോറസുകൾക്ക് വകുപ്പ് എന്തിനു അനുമതി നല്കുന്നുവെന്നാണ് ടോറസ് ഉടമകൾ ഉയർത്തുന്ന ചോദ്യം. അങ്ങിനെ അനുമതി നൽകി ഇറങ്ങുന്ന വാഹനങ്ങൾക്ക് ഏത് രീതിയിലാണ് തങ്ങളിൽ നിന്നും പിഴ ചുമത്തുന്നത് എന്നാണ് ടോറസ് ഉടമകൾ ഉയർത്തുന്ന ചോദ്യം. വണ്ടി നിരത്തിൽ ഇറങ്ങിയാൽ ഉടൻ തന്നെ പിഴയുമാണ് മോട്ടോർ വാഹനവകുപ്പ് പിന്നിൽ കൂടുകയും ചെയ്യും.
40 ലക്ഷം രൂപയാണ് ഒരു ടോറസ് നിലത്തിറങ്ങാൻ വേണ്ടി വരുന്ന ചെലവ്. 70000 രൂപയോളം വണ്ടിക്ക് അടവായും മാസം വേണം. ഇങ്ങിനെ ഫുൾ ബോഡിയുമായി ടോറസ് പുറത്തിറങ്ങുമ്പോൾ തന്നെ ഒപ്പം വരുന്ന ഓവർലോഡ് പ്രശ്നമാണ് ടോറസ് ഉടമകളെ കുഴയ്ക്കുന്നത്. ഇത് മനസിലാക്കി മോട്ടോർ വാഹനവകുപ്പും പൊലീസും എല്ലാ ദിവസവും കൊയ്ത്തിന്നിറങ്ങുന്നതാണ് ടോറസ് ഉടമകളെ ആത്മഹത്യാ മുനമ്പിലേക്ക് നയിക്കുന്നത്. ടോറസ് കമ്പനിയിൽ നിന്ന് ഇറങ്ങുന്നത് തന്നെ ഓവർലോഡ് പ്രശ്നം ഉൾക്കൊണ്ടുകൊണ്ടാണ്. ടോറസ് ലോഡുമായി വരുന്ന വഴികളിൽ തമ്പടിക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്. 14000 രൂപ ഓവർലോഡ് ചുമത്തി ഒറ്റയടിക്ക് ഇവർ ടോറസുകളെ നിലംപരിശാക്കുകയാണ്. ഇതിനു തൊട്ടുപിന്നിൽ പൊലീസുമുണ്ടാകും, ഒരേ കാര്യത്തിൽ പിഴ ചുമത്താൻ. ബിസിനസ് നടത്തിക്കൊണ്ടു പോകേണ്ട എന്നാണ് ടോറസ് ഉടമകൾ ചോദിക്കുന്നത്. വീട്ടിലേക്ക് അരി വാങ്ങുക തന്നെയാണ് ടോറസ് ഉടമകളുടെയും ലക്ഷ്യം. പക്ഷെ കുടുംബം പട്ടിണിയിലേക്ക് മാറിപ്പോവുകയാണ് എന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്.
സ്വകാര്യ ബസുകൾക്ക് സിറ്റിങ് കപ്പാസിറ്റി കഴിഞ്ഞാൽ പത്ത് പേർക്കാണ് അനുമതി. അത് കഴിഞ്ഞാൽ ഓവർ ലോഡ് ആയി. ഈ ഓവർലോഡ് കാണുകയോ ഫൈൻ ഈടാക്കുകയോ ചെയ്യാത്ത വകുപ്പ് പക്ഷെ ചുറ്റിക്കുന്നത് ടോറസ് ഉടമകളെ മാത്രമാണ്. ഇതേ ഓവർലോഡ് പ്രശ്നം കെഎസ്ആർടിസി ബസുകൾക്കുമുണ്ട്. ഇതും മോട്ടോർ വാഹനവകുപ്പോ പൊലീസോ കാണുകയും ചെയ്യുന്നില്ല. പക്ഷെ ടോറസിന് പിഴ ചുമത്തുന്ന കാര്യത്തിൽ മത്സരിക്കുകയും ചെയ്യുന്നുണ്ട്. ആളെക്കൊല്ലി' എന്ന ചീത്തപ്പേര് വർഷങ്ങളായി കേൾക്കുന്നവരാണ് ഈ ടോറസുകൾ. ആ ചീത്തപ്പേരാണ് പ്രളയകാലത്ത് ടോറസുകൾ മാറ്റിക്കഴിഞ്ഞത്. മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് ഒരിക്കൽ തെളിയിച്ചു കഴിഞ്ഞ ടോറസുകളുടെ മേൽ ഗതാഗതവകുപ്പ് കരുന്ന കാണിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. അല്ലെങ്കിൽ ഈ ബിസിനസ് പൂട്ടിക്കെട്ടുകയാണ് നല്ലതെന്ന മനോഭാവത്തിലാണ് ടോറസ് ഉടമകൾ മുന്നോട്ടു പോകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്