Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സദാസമയം മൊബൈൽ ഫോണിൽ നോക്കിയിരിപ്പ്; വല്ലാതെ കളി കൂടുന്നുവെന്ന് അമ്മ ശാസിച്ചു: മനംനൊന്ത് നാലാം ക്ലാസുകാരൻ തൂങ്ങി മരിച്ചു; കടുംകൈ ചെയ്തത് അമ്മയും മൂത്തസഹോദരിയും ജോലിക്ക് പോയ ശേഷം; സ്വന്തം മുറിയിൽ ജീവനൊടുക്കിയ പതിനൊന്നുകാരന്റെ ദാരുണാന്ത്യത്തിൽ കണ്ണീരൊഴുക്കി വീട്ടുകാരും നാട്ടുകാരും

സദാസമയം മൊബൈൽ ഫോണിൽ നോക്കിയിരിപ്പ്; വല്ലാതെ കളി കൂടുന്നുവെന്ന് അമ്മ ശാസിച്ചു: മനംനൊന്ത് നാലാം ക്ലാസുകാരൻ തൂങ്ങി മരിച്ചു; കടുംകൈ ചെയ്തത് അമ്മയും മൂത്തസഹോദരിയും ജോലിക്ക് പോയ ശേഷം; സ്വന്തം മുറിയിൽ ജീവനൊടുക്കിയ പതിനൊന്നുകാരന്റെ ദാരുണാന്ത്യത്തിൽ കണ്ണീരൊഴുക്കി വീട്ടുകാരും നാട്ടുകാരും

ജംഷാദ് മലപ്പുറം

മലപ്പുറം: അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ മാതാവ് ശാസിച്ചതിൽ മനംനൊന്ത് നാലാം ക്ലാസുകാരൻ തൂങ്ങി മരിച്ചു, മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് സംഭവം. നാലാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി വീടിനകത്താണ് തൂങ്ങി മരിച്ചത്, എടവണ്ണ ചമ്പക്കുത്ത് പരേതനായ മുജീബ് റഹ്മാന്റെ മകൻ ഹബീബ് റഹ്മാൻ (11) ആണ് മരിച്ചത്. എടവണ്ണ കല്ലിടുമ്പ് റോയൽ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നു വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇന്നു രാവിലെ രാവിലെ കുട്ടിയെ മാതാവ് ശാസിച്ചിരുന്നു. തുടർന്നു മാതാവുമായി പിണങ്ങി നിൽക്കുകയായിരുന്നു. ശേഷം മാതാവും മൂത്ത സഹോദരിയും ജോലിക്ക് പോയ ശേഷമാണ് കുട്ടി സ്വന്തം മുറിയിൽ കയറി ജനൽകമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയത്. മറ്റൊരു സഹോദരി വീട്ടിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. മാതാവ് ജോലി കഴിഞ്ഞെത്തി മകനെ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിളിച്ചുകൂട്ടി വാതിൽ ചവിട്ടി തുറക്കുകയായിരുന്നു.

ശക്തമായ കാലവർഷത്തെ തുടർന്ന് ഇന്ന് ജില്ലയിലെ സ്‌കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഹബീബ് റഹ്മാൻ (11) രാവിലെ അവധിയായതിനാൽതന്നെ മൊബൈലിൽ ഇരുന്നത്, ഇതോടെയാണ് മാതാവ് ഷീബ രാവിലെ ജോലിക്കു പോകും മുമ്പ് മകനെ ശകാരിച്ചത്.പിതാവ് വൃക്കരോഗം മൂലം കഴിഞ്ഞ വർഷം ഗൾഫിൽ മരിച്ചിരുന്നു. മാതാവ് : ഷീബ. സഹോദരിമാർ : ഹസ്ന ജബിൻ (ലാബ് ടെക്നീഷ്യൻ), ഹനീന റഹ്മാൻ. എടവണ്ണ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചമ്പക്കുത്ത് ജുമാമസ്ജിൽ ഖബറടക്കും.

മൊബൈൽ ഫോൺ വരുത്തിവയ്ക്കുന്ന ആത്മഹത്യകൾ സംസഥാനത്ത് ഏറിവരികയാണ്. പ്രായപൂർത്തിയാകാത്തതും ആയതുമായ പെൺകുട്ടികളാണ് കാരണമില്ലാതെ ജീവനൊടുക്കുന്നവരിൽ അധികവും. പഠിക്കുന്ന സമയത്ത് മൊബൈൽ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞപ്പോൾ നേരത്തെ പത്തനാപുരം വിളക്കുടി നമിതാ ഭവനിൽ നന്ദകുമാറിന്റേയും മിനിയുടേയും മകൾ കിടപ്പുമുറിൽ തൂങ്ങിമരിച്ചതും സമാന സംഭവമാണ്.

പത്തനാപുരം വിളക്കുടിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയോട് മൊബൈലിൽ കളിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞിതിന്റെ പേരിലാണ് ആത്മഹത്യചെയ്തത്. രാജസ്ഥാനിൽ ഫാർമസിസ്റ്റായ നന്ദകുമാറിനും മിനിക്കും നഷ്ടമായത് പൊന്നുപോലെ വളർത്തിയ ഏക മകളെയായിരുന്നു. ഇവരുടെ ഏകമകളായിരുന്നു .പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി നമിത നായർ(16), രാത്രി അമ്മയുമായി പിണങ്ങി മുറിയിൽ കയറി കതകടച്ചതായിരുന്നു.. മുറി തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കിടപ്പുമുറിയുടെ വാതിൽ തകർത്ത് പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കാരണവുമില്ലാതെ ഇത്തരത്തിൽ നൂറ്കണക്കിന് കൗമാരക്കാരാണ് ആത്മഹത്യയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. ക്യത്യമായ ബോധവൽക്കരണം ഇല്ലാത്തതും മൊബൈൽ ഫോണിന്റെ അമിത ഉപയോഗവുമാണ് യുവതലമുറലെ മരണത്തിലേക്ക് തള്ളിവിടുന്നതിനുള്ള പ്രധാന കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP