Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീർ മധ്യസ്ഥത: മോദി സഹായം തേടിയെന്ന ട്രംപിന്റെ വാക്കുകൾ തീകോരിയിട്ടപ്പോൾ പാർലമെന്റിൽ കോളിളക്കം; പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും മുങ്ങിയപ്പോൾ ട്രംപിനോട് സഹായം തേടിയിട്ടില്ലെന്ന വിശദീകരണവുമായി വിദേശകാര്യമന്ത്രി; യുഎസ് പ്രസിഡന്റിന്റെ അവകാശവാദം ശരിയെങ്കിൽ മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി; മൂന്നാംകക്ഷി മധ്യസ്ഥതയിൽ ട്രംപിനെ തള്ളി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

കശ്മീർ മധ്യസ്ഥത: മോദി സഹായം തേടിയെന്ന ട്രംപിന്റെ വാക്കുകൾ തീകോരിയിട്ടപ്പോൾ പാർലമെന്റിൽ കോളിളക്കം; പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും മുങ്ങിയപ്പോൾ ട്രംപിനോട് സഹായം തേടിയിട്ടില്ലെന്ന വിശദീകരണവുമായി വിദേശകാര്യമന്ത്രി; യുഎസ് പ്രസിഡന്റിന്റെ അവകാശവാദം ശരിയെങ്കിൽ മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി; മൂന്നാംകക്ഷി മധ്യസ്ഥതയിൽ ട്രംപിനെ തള്ളി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പതിവ് പോലെ ഡൊണൾഡ് ട്രംപ് ഞെട്ടിച്ചു. ഇത്തവണ അത് അൽപം കടന്നുപോയി. മോദി സർക്കാരിന് തലവേദനയായി. കശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥനാകാൻ മോദി തന്നോട് ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവനയാണ് മോദിക്കും എൻഡിഎ സർക്കാരിനും തിരിച്ചടിയായത്. അത്തരമൊരും സംഗതിയേ നടന്നിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിത്. പാർലമെന്റിന്റെ ഇരുസഭകളിലും ട്രംപിന്റെ വിവാദ പരാമർശത്തെ ചൊല്ലി പ്രതിപക്ഷം ബഹളം കൂട്ടി. മോദി അത്തരമൊരു അഭ്യർത്ഥന ട്രംപിനോട് നടത്തിയിട്ടില്ലെന്നു, പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ ഉഭയകകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയുകയുള്ളുവെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അർഥശങ്കയില്ലാതെ പാർലമെന്റിൽ വ്യക്തമാക്കി. എന്നാൽ, മോദിക്കെതിരെ രാഹുൽ ഗാന്ധി ട്വിറ്ററിൽ ആഞ്ഞടിച്ചു.

അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം ശരിയെങ്കിൽ മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുൽ ആരോപിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മോദി പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ദുർബലമായ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തൃപ്തികരമല്ലെന്നു രാഹുൽ ട്വിറ്ററിൽ തുറന്നടിച്ചു. അതേസമയം ട്രംപിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം വച്ചു. സൈന്യത്തിന്റെ കാര്യശേഷിയെ മോദി സർക്കാർ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിഷയത്തിൽ വിദേശകാര്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെയാണ് പ്രതിപക്ഷം ബഹളം വച്ചത്.

പാക്കിസ്ഥാനുമായി എന്തുചർച്ചയ്ക്കും അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കേണ്ടതുണ്ടെന്നാണ് വിദേശകാര്യമന്ത്രി രാജ്യസഭയിൽ പ്രസ്താവിച്ചത്. ഷിംല-ലാഹോർ കരാറുകൾ പ്രകാരം ഇന്ത്യ-പാക് പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെയാണ്. അതിൽ മാറ്റമില്ലെന്നും ജയശങ്കർ പറഞ്ഞു.

അതേസമയം, ട്രംപിന്റെ പ്രസ്താവനയുണ്ടാക്കിയ കോട്ടം തീർക്കാനുള്ള തത്രപ്പാടിലാണ് യുഎസ് വിദേശകാര്യമന്ത്രാലയം. കശ്മീർ ഉഭയകക്ഷി പ്രശ്‌നമാണെന്നിരിക്കെ, പാക്കിസ്ഥാനും ഇന്ത്യയും ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തിൽ അമേരിക്ക സഹായിക്കാൻ തയ്യാറാണ്. കശ്മീർ നയത്തിൽ അമേരിക്കയുടെ നയത്തിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇതാണ്. കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയിൽ ജ-20 ഉച്ചകോടിയോടനുബന്ധിച്ചാണ് കശ്മീർ പ്രശ്‌നത്തിൽ മോദി തന്നാട്, മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ടതെന്നാണ ട്രംപ് പറഞ്ഞത്. എനിക്ക് സഹായിക്കാൻ കഴിയുമെങ്കിൽ ഞാൻ മധ്യസ്ഥനാകാൻ തയ്യാറാണ്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിക്കൂ.. രണ്ടുരാഷ്ട്രങ്ങളും ആവശ്യപ്പെട്ടാൽ സഹായിക്കാൻ തയ്യാറാണെന്നാണ് മോദി പറഞ്ഞത്. രണ്ടാഴ്ച മുമ്പ് ഞാൻ മോദിക്കൊപ്പമായിരുന്നു. ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അദ്ദേഹം എന്നോട് ഇങ്ങനെ ചോദിച്ചു: താങ്കൾക്ക് മധ്യസ്ഥനോ, ഇടനിലക്കാരനോ ആവാൻ താൽപര്യമുണ്ടോ? എവിടെ? ഞാൻ ചോദിച്ചു: കശ്മീർ, മോദി മറുപടി നൽകി. ഇങ്ങനെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.

യുഎസ് സന്ദർശനത്തിനിടെ, കശ്്മീർ പ്രശ്‌നത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മധ്യസ്ഥത തേടിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ആവശ്യമുന്നയിച്ചത്. കശ്മീർ പ്രശ്‌നത്തിൽ അമേരിക്കയ്ക്ക് ഇടപെടാൻ കഴിഞ്ഞേക്കുമെന്ന് ട്രംപ് പ്രതികരിച്ചു. കശ്മീർ വിഷയം നരേന്ദ്ര മോദി തന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെന്നും പ്രശ്‌നത്തിൽ മധ്യസ്ഥനാകുന്നതിൽ മോദിക്ക് എതിർപ്പില്ലെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് വിവാദ പരാമർശം വന്നത്. ഇതോടെ, മോദി സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP