കേരളാ കോൺഗ്രസ് തെരഞ്ഞെടുപ്പ് കേസ് വാദം രണ്ട് ദിവസം നീട്ടി കോടതി; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയ്ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തി വിപ്പ് നൽകി ജോസഫ്; ജോസ് കെ മാണിയെ വെട്ടാൻ ജോസഫ് വിപ്പ് നൽകിയത് ജില്ലാ പ്രസിഡന്റിന്റെ അധികാരം തിരിച്ചെടുത്ത്; യുഡിഎഫിന് തലവേദനയായി പിജെ ജോസഫും ജോസ് കെ മാണിയും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച് കേരള കോൺഗ്രസിലെ തർക്കം മുറുകുമ്പോൾ തലവേദന യുഡിഎഫിന്. വർക്കിങ് ചെയർമാന്റെ അധികാരം ഉപയോഗിച്ച് പി.ജെ.ജോസഫ് 6 അംഗങ്ങൾക്കു രാവിലെ വിപ്പു നൽകി. അജിത് മുതിരമലയ്ക്ക് വോട്ടു ചെയ്യണമെന്നാണു നിർദ്ദേശം. അംഗങ്ങളുടെ വീടിന്റെ ഭിത്തിയിലാണു വിപ്പ് ഒട്ടിച്ചത്. ജോസ് കെ. മാണി വിഭാഗം സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡന്റാക്കാൻ രണ്ടു ദിവസം മുമ്പു വിപ്പു നൽകിയിരുന്നു. ജില്ല പ്രസിഡന്റ് സണ്ണി തെക്കേടമാണു വിപ്പു നൽകിയത്. നാളെയാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
വിപ്പു നൽകാനുള്ള അധികാരം ജില്ലാ പ്രസിഡന്റിൽ നിന്നു തിരിച്ചെടുത്താണ് പി.ജെ. ജോസഫ് വിപ്പു നൽകിയത്. ഏതു വിപ്പിനാണു നിയമസാധുതയെന്നു തിരഞ്ഞെടുപ്പു കമ്മിഷനാണു തീരുമാനിക്കേണ്ടത്. ഇതോടെ രണ്ട് വിഭാഗവും ഏറ്റുമുട്ടലിനാണെന്ന് വ്യക്തമായി. ഇതാണ് യുഡിഎഫിന് പ്രശ്നമാകുന്നത്. അതിനിടെ കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്ത് പി.ജെ.ജോസഫ് നൽകിയ ഹർജി ഈ മാസം 25നു പരിഗണിക്കുന്നതിനായി ഇടുക്കി മുൻസിഫ് കോടതി വീണ്ടും മാറ്റി. ഇന്നലെ രാവിലെ കേസ് പരിഗണിക്കുന്നതിന് എടുത്ത മുൻസിഫ് ഉച്ചകഴിഞ്ഞു വാദം കേൾക്കുന്നതിനായി മാറ്റി. പരാതിക്കാരനായ പി.ജെ.ജോസഫിന്റെ അഭിഭാഷകന്റെ വാദം കേട്ട ശേഷം ജോസ് കെ.മാണിയുടെ അഭിഭാഷകൻ വാദം തുടങ്ങിയെങ്കിലും കോടതിയുടെ സമയം അവസാനിച്ചു. ഈ സാഹചര്യത്തിൽ 25നു വാദം വീണ്ടും തുടരുന്നതിനു കോടതി തീരുമാനിച്ചു. ഇതിനിടെയാണ് പുതിയ തർക്കം.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിപ്പ് അനുവദിക്കാനുള്ള അധികാരം ആർക്കെന്നതിനെച്ചൊല്ലിയാണ് പാർട്ടിയിലെ തർക്കം. വിപ്പ് നൽകാൻ ചെയർമാനാണു തീരുമാനം എടുക്കുകയെന്നു പി.ജെ. ജോസഫ് ഇന്നും ആവർത്തിച്ചു. ജോസ് കെ. മാണിയെ ചെയർമാനാക്കിയ നടപടി കോടതി തടഞ്ഞതാണ്. അതിനാൽ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് താൻ എടുക്കുമെന്നും ജോസഫ് പറഞ്ഞു. അതിനിടെ ചെയർമാന്റെ അധികാരം ഇല്ലെന്ന കാര്യം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഓർക്കുന്നതു നല്ലതാണെന്നു റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു. ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി ഭരണഘടനാപരമായി തിരഞ്ഞെടുത്തതാണ്. വിപ്പ് അധികാരം എടുത്തു മാറ്റുന്നതു പോലെയുള്ള തീരുമാനം ചെയർമാനും വർക്കിങ് ചെയർമാനും ആലോചിച്ചാണ് എടുക്കേണ്ടത്. അതിനു പാർട്ടി കമ്മിറ്റി അംഗീകാരം വേണമെന്നും റോഷി പറഞ്ഞു.
ബുധനാഴ്ച നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേരള കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾക്കു 15നു തന്നെ വിപ്പ് നൽകിയെന്നു ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു. തർക്കം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡന്റാക്കാൻ മാണി തന്നെ തീരുമാനം എടുത്തിരുന്നു. ഇത് എല്ലാവരോടും അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മാണിയുടെ മരണമെത്തുന്നത്. ഈ തീരുമാനമാണ് ജോസഫ് അട്ടിമറിക്കുന്നത്.അജിത് മുതിരമലയെ സ്ഥാനാർത്ഥിയാക്കുന്നതും പാർട്ടിയിലെ പ്രശ്നങ്ങൾ വഷളാക്കാനാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിപ്പ് നൽകാനുള്ള അധികാരം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരിൽ നിന്നു തിരിച്ചെടുത്തതായി വെള്ളിയാഴ്ച വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചതാണു വിവാദത്തിനു തുടക്കം. വിപ്പ് നൽകാനുള്ള അധികാരം വർഷങ്ങൾക്കു മുൻപു ജില്ലാ പ്രസിഡന്റുമാർക്ക് അന്നത്തെ ചെയർമാൻ കെ.എം. മാണി നൽകിയതാണ്. ചെയർമാന്റെ അധികാരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നു ജോസ് കെ. മാണിയെ കോടതി വിലക്കിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണു ജോസഫ് വിഭാഗം പുതിയ നീക്കം നടത്തിയത്. മാണി വിഭാഗം നേതാവായ സണ്ണി തെക്കേടത്തിനു വിപ്പ് നൽകാനുള്ള അധികാരം ഇല്ലെന്നാണു ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന് അംഗങ്ങളില്ല. മാണി വിഭാഗത്തിൽ വിഭാഗീയത സൃഷ്ടിക്കാനാണ് ജോസഫിന്റെ ഇടപെടൽ.
22 അംഗളുള്ള ജില്ല പഞ്ചായത്തിൽ കോൺഗ്രസിന്റെ 8 പേരും കേരള കോൺഗ്രസിന്റെ 6 പേരും ചേർന്നാണ് ഭരണം നടത്തുന്നത്. യുഡിഎഫിലെ ധാരണ പ്രകാരം അടുത്ത ഒന്നരവർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിനാണ്. കേരളാ കോൺഗ്രസ് അംഗങ്ങളിൽ അഞ്ച് പേരും ജോസ് കെ മാണിയ്ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷമുള്ള ഇവർക്ക് വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാം. അങ്ങനെ ചെയ്താലും അവരെ അയോഗ്യരാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലും ജോസഫ് വിപ്പ് നൽകിയത് പാർട്ടിയിലെ അധികാരം ഉറപ്പിക്കാനാണ്. ആറു പേരിൽ അഞ്ചു പേരും ജോസഫിന് എതിരായിട്ടും വിപ്പ് നൽകിയത് യുഡിഎഫിനേയും വെട്ടിലാക്കുന്നുണ്ട്. ജോസഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണോ ജോസ് കെ മാണിക്കൊപ്പം നിൽക്കണോ എന്നതാണ് യുഡിഎഫ് ചർച്ച ചെയ്യുന്ന പ്രധാന വിഷയം.
കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ശക്തികുറവാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയെ കൂടെ നിർത്തുന്ന തീരുമാനം തന്നെയാകും യുഡിഎഫ് എടുക്കുകയെന്നാണ് സൂചന.
Stories you may Like
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- കിടങ്ങൂർ പഞ്ചായത്ത്: മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്പെന്റ് ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍