Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പലവയലിൽ ദമ്പതികളെ മർദ്ദിച്ച സജീവാനന്ദൻ നാട്ടിലെ പ്രധാന സദാചാര ഗുണ്ട; പ്രശ്‌നങ്ങളിൽ ഇടപെട്ട് സ്റ്റാറാവാൻ ശ്രമിക്കുന്ന കോൺഗ്രസ് പ്രദേശിക നേതാവ് പതിവ് പ്രശ്‌നക്കാരനെന്നും നാട്ടുകാർ; പ്രത്യേക താൽപ്പര്യം സദാചാര പ്രശ്‌നങ്ങളിലെ മധ്യസ്ഥനാകാൻ; നടു റോഡിലെ മർദ്ദനത്തിൽ നാട്ടുകാർ ഇടപെടാത്തത് ഗുണ്ടയെ പേടിച്ച്; പ്രശ്‌നം ഒതുക്കാൻ പൊലീസ് ദമ്പതികളിൽ നിന്ന് ഒത്തുതീർപ്പു എഴുതി വാങ്ങിയെന്നും ആരോപണം; ഇടിയനായ സജീവ പ്രവർത്തകനെ കേസിൽ നിന്നൂരാൻ ഇടപെട്ടത് പ്രദേശിക നേതൃത്വം തന്നെ

അമ്പലവയലിൽ ദമ്പതികളെ മർദ്ദിച്ച  സജീവാനന്ദൻ  നാട്ടിലെ പ്രധാന സദാചാര ഗുണ്ട; പ്രശ്‌നങ്ങളിൽ ഇടപെട്ട് സ്റ്റാറാവാൻ ശ്രമിക്കുന്ന കോൺഗ്രസ് പ്രദേശിക നേതാവ് പതിവ് പ്രശ്‌നക്കാരനെന്നും നാട്ടുകാർ; പ്രത്യേക താൽപ്പര്യം സദാചാര പ്രശ്‌നങ്ങളിലെ മധ്യസ്ഥനാകാൻ; നടു റോഡിലെ മർദ്ദനത്തിൽ നാട്ടുകാർ ഇടപെടാത്തത് ഗുണ്ടയെ പേടിച്ച്; പ്രശ്‌നം ഒതുക്കാൻ പൊലീസ് ദമ്പതികളിൽ നിന്ന് ഒത്തുതീർപ്പു എഴുതി വാങ്ങിയെന്നും ആരോപണം; ഇടിയനായ സജീവ പ്രവർത്തകനെ കേസിൽ നിന്നൂരാൻ ഇടപെട്ടത് പ്രദേശിക നേതൃത്വം തന്നെ

മറുനാടൻ ഡെസ്‌ക്‌

വയനാട്: അമ്പലവയലിൽ തമിഴ് ദമ്പതികളെ ക്രൂരമായി നടുറോട്ടിലിട്ട് തല്ലിച്ചതച്ച സജീവാനന്ദൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്.അതേസമയം നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് സജീവാനന്ദൻ പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്നും വിവരമുണ്ട്. സദാചാര പ്രശ്‌നങ്ങളിൽ ഇടപെടാൻ പ്രത്യേത താൽപ്പര്യം കാണിക്കുന്ന കോൺഗ്രസ് നേതാവ് പ്രദേശത്ത് നിരന്തം പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

ജോലി ഓട്ടോറിക്ഷാ ഓടിക്കലാണെങ്കിലും മിക്കപ്പോഴും ഇയാളെ ടിപ്പറുമായിട്ടാണ് കാണാറുള്ളതെന്നും ഓട്ടോ തൊഴിലാളികൾ തന്നെ പറയുന്നു. പ്രശ്‌നത്തിൽ ഇടപെടാത്തത് ഇയാളെ പേടിച്ചിട്ടാണെന്നും നാട്ടുകാർ പറയുന്നു.യുവാവും യുവതിയും ഒരു ഓട്ടോയിലാണ് ഞായറാഴ്ച രാത്രി അമ്പലവയൽ ടൗണിലെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുവരും ഓട്ടോയിൽ നിന്ന് ഇറങ്ങി ബത്തേരിക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. അതിനിടിയിൽ ഇവർ തമ്മിൽ തർക്കമായി. ഇതിലേക്ക് ആവശ്യമില്ലാതെ ഇടപെട്ട് ഇരുവരെയും മർദ്ദിക്കുകയായിരുന്നു സജീവാനന്ദൻ എന്നാണ് വിവരം.

പ്രദേശത്തെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ഇയാൾക്ക് പാർട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡിസിസി വിശദീകരിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം ഇയാൾ അംഗമല്ലെന്ന് പറഞ്ഞു രംഗത്തെത്തിയത്. അതേസമയം ഇതുവരെ ആർക്കും പരാതിയില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

യുവതിയും യുവാവും, സജീവാനന്ദനും തമ്മിൽ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് മനസ്സിലാകുന്നതെന്നും, ആർക്കും പരാതിയില്ല എന്നാണ് പറഞ്ഞതെന്നും കേരളാ പൊലീസിന്റെ പേജ് മറുപടി നൽകി.അതേസമയം ദമ്പതികളിൽ നിന്ന് പരാതിയൊന്നുമില്ലെന്നും ഒത്തുതീർപ്പ് നിർബന്ധിച്ച് എഴുതി വാങ്ങിയതാണെന്നും ആരോപണമുണ്ട്. സമ്മർദ്ദം ചെലുത്തിയത് കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതിയായ സജീവാനന്ദനെന്നാണ് കരുതുന്നത്. ഭർത്താവിനെ മർദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജീവാനന്ദൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് സജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.

അതേസമയം, സംഭവത്തിൽ അമ്പലവയൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവതിയെയും ഭർത്താവിനെയും ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടി എടുക്കാതെ കേസ് ഒത്തുതീർപ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവാനന്ദനെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ പരാതി നൽകാൻ ദമ്പതികൾ തയ്യാറാകാത്തതിനെ തുടർന്ന് കേസ് ഒതുക്കി തീർക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്.സംഭവം നടന്ന ഇടത്ത്, ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ സജീവാനന്ദനെതിരെ കേസെടുക്കാതെ പൊലീസ് ആദ്യം ഒത്തു കളിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP