മെഡിഹെവൻ ആശുപത്രി കൊല ചെയ്തത് സോഷ്യൽ മീഡിയയിൽ നല്ല ഭക്ഷണം വിളമ്പിയ പാചകക്കാരിയെ; റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും തീൻ മേശയിൽ വിളമ്പിയത് രാജ്യസ്നേഹത്തിന്റെ ത്രിവർണ്ണം; അബുദാബിയിലെ നേഴ്സിന്റെ കൈപ്പുണ്യം എഫ് ബിയിൽ നുണഞ്ഞ ആരാധകർ കമന്റ് ബോക്സുകളിൽ പങ്കുവയ്ക്കുന്നത് വേദനകൾ; ആക്റ്റിവ് മെമ്പറുടെ മരണം വ്യസനസമേതം അറിയിച്ച് ആദരസൂചകമായി മറ്റ് പോസ്റ്റുകൾ ഒഴിവാക്കി ഫുഡി പാരഡൈസ് ഗ്രൂപ്പ്; സന്ധ്യാ മേനോന്റെ മരണം നിറയ്ക്കുന്നത് കണ്ണീരോർമ്മകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്ന് ഫുഡി പാരഡൈസ് എന്ന ഗ്രൂപ്പിൽ ആരും ഒന്നും പോസ്റ്റ് ചെയ്യില്ല. ഇതിന് കാരണം അവരുടെ പ്രിയങ്കരിയായ സന്ധ്യാ മേനോന്റെ മരണമാണ്. സന്ധ്യയുടെ മരണത്തെ ഞെട്ടലോടെയാണ് മലയാളികളും ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിലൂടെ അത്രയും മലയാളിയുമായി അടുത്ത പാചകക്കാരിയായിരുന്നു സന്ധ്യ. കേക്കുകളായിരുന്നു സ്പെഷ്യാലിറ്റി. ഐസ്ക്രീമിനേയും നാടൻ ഭഷണത്തേയും പ്രണയിച്ചു. ഇതുണ്ടാക്കി അതിന്റെ ഫോട്ടോ ഗ്രൂപ്പുകളിൽ ഇട്ടും റെസിപ്പീ പറഞ്ഞു കൊടുത്തും ശ്രദ്ധേയമായ വ്യക്തിത്വം. ്അതുകൊണ്ടാണ് സന്ധ്യയുടെ മരണത്തെ വേദനയോടെ സോഷ്യൽ മീഡയ ഉൾക്കൊള്ളുന്നത്.
ഫുഡി പാരഡൈസ് എന്ന ഗ്രൂപ്പിൽ വളരെ ആക്ടീവായിരുന്നു സന്ധ്യ. ആശുപത്രിയിലെ തിരക്കിനിടയിലും ഫെയ്സ് ബുക്കിൽ ആഹാരത്തിന്റെ കഥ പറഞ്ഞു. ഡേറ്റ്സ് കേക്കും ബണ്ണിൽ വിരിഞ്ഞ പൂക്കളും കോഫീ വീറ്റ് കേക്കും ഫ്രൈഡേ ചിക്കൻ ബിരിയാണിയും ചിത്രങ്ങളായി ഫെയ്സ് ബുക്കിലെ ഫോളോവേഴ്സിന്റെ നാവിൽ രുചിയെത്തിച്ചു. ചോദിച്ചവർക്കെല്ലാം ഇതിന്റെ രുചിക്കൂട്ടും പകർന്നു നൽകി. ആഘോഷങ്ങളിൽ എല്ലാം വ്യത്യസ്തതയും കൊണ്ടു വന്നു. ഇത് ദേശീയ പത്രങ്ങൾ പോലും വാർത്തയാക്കുകയും ചെയ്തു.
അബുദാബിയിലെ ജീവിതം മക്കളെ ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് അകറ്റുമെന്ന് സന്ധ്യ ഭയന്നിരുന്നു. അതുകൊണ്ടാണ് ത്രിവർണ്ണം നിറച്ച ഭക്ഷണവുമായി സന്ധ്യ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും തീൻ മേശയ്ക്ക് മുമ്പിലെത്തിയത്. രാജ്യ സ്നേഹം മക്കളിലേക്ക് പകർന്നു നൽകി. അങ്ങനെ വിദേശ ജീവിതത്തിലും സന്ധ്യ നിറച്ചത് ഇന്ത്യയോടുള്ള സ്നേഹവും കരുതലുമായിരുന്നു. ഫെയ്സ് ബുക്കിലെ ഇടപെടലുകളിലും സ്നേഹം മാത്രമായിരുന്നു പകർന്ന് നൽകിയത്. കുടുംബത്തിന്റെ പിന്തുണയോടെ ചോറിന് വേണ്ടി ഉച്ചയ്ക്ക് തിളയ്ക്കുന്ന മത്തിക്കറിയുടെ സൂപ്പർ ചിത്രങ്ങൾ സന്ധ്യ ആരാധകർക്ക് പകർന്നു നൽകി.
യാത്രകളിൽ കാണുന്ന ഭക്ഷണ വിശേഷങ്ങൾ പകർന്നു നൽകി. ഹൈദരാബാദിലെ കറാച്ചി ബേക്കറിയിലെ ടേസ്റ്റുകൾ അങ്ങനെ മലയാളിയും അറിഞ്ഞു. ഫുഡീ പാരഡൈസിലെ സൂപ്പർ ഹിറ്റുകളായിരുന്നു സന്ധ്യയുടെ ഓരോ പോസ്റ്റും. അതുകൊണ്ടെല്ലാം കൂടിയാണ് സ്നേഹനിധിയായ സന്ധ്യയുടെ വേർപാട് ഫേസ്ബുക്കിലെ സുഹൃത്തുക്കൾക്ക് തീരാനഷ്ടമാകുന്നത്. അവർ മെഡി ഹെവനിലെ ചികിൽസാ പിഴവ് ചർച്ചയാക്കുകയാണ്. പ്രസവം നിർത്തൽ ശസ്ത്ക്രിയ്ക്കെത്തിയ യുവതിയുടെ മരണം ദുരൂഹമാണെന്ന് അവരും തിരിച്ചറിയുന്നു.
ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ഹൃദയ സത്ംഭനം ഉണ്ടായതാണ് മരണ കാരണമെന്ന് സോഷ്യൽ മീഡിയയിലും സന്ദേശം എത്തുന്നു. രാജഗിരി ആശുപത്രിയിലേക്ക് പോകാനാണ് തീരുമാനിച്ചത്. പിന്നെ എന്തിന് മെഡിഹെവനിൽ പോയെന്നതാണ് ഉയരുന്ന ചോദ്യം. പുഡി പാരഡൈസിൽ കവർ ഇമേജായും സന്ധ്യാ മേനോന്റെ ആദരാഞ്ജലി ചിത്രമാണുള്ളത്. ഒരുലക്ഷത്തിൽ അധികം മലയാളി മെമ്പർമാരുടെ ഭക്ഷണക്കൂട്ടമാണ് ഫുഡി പാരഡൈസ്. ഇതിന് പുറമേ തന്റെ സ്വന്തം ഫെയ്സ് ബുക്ക് പേജിലൂടേയും സന്ധ്യ പാചക വിശേഷങ്ങൾ പങ്കുവച്ചിട്ടുണ്ട്.
പ്രസവം നിർത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയപ്പോഴാണ് എറണാകുളത്തിന് ആലവയ്ക്കടുത്ത് കടുങ്ങല്ലൂർ സ്വദേശി സന്ധ്യ മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലുവയിലെ മെഡി ഹെവൻ ആശുപത്രിക്കെതിരെയാണ് ആരോപണം. കെ എം കെ ഹോസ്പിറ്റൽ എന്ന പേരിലാണ് നേരത്തെ ഈ ആശുപത്രി അറിയപ്പെട്ടിരുന്നത്. നേഴ്സാണ് മരിച്ച സന്ധ്യ. കടുങ്ങല്ലൂർ കടയപ്പിള്ളിൽ നിവേദ്യം വീട്ടിൽ അനുപ് ബി നായരുടെ ഭാര്യയാണ് സന്ധ്യ (37) ആണ് മെഡി ഹെവൻ ആശുപത്രിയുടെ അനാസ്ഥയിൽ മരണമടഞ്ഞത്. അനൂപ് അബുദാബിയിൽ എഞ്ചിനിയറായി ജോലി നോക്കി വരികയാണ്. ആതിദ്യാ (11) അദ്വദൈത് (7). പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയ്്ക്കായ് ഞായറാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടർന്ന് അമ്മ തിയേറ്ററിൽ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്. അതുവരെ മകളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരും ഒന്നും പറഞ്ഞിരുന്നില്ല. പ്രശ്ന സാധ്യത ഒട്ടുമില്ലാത്തതാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്ര ക്രിയ. അത് തീരേണ്ട സമയം കഴിഞ്ഞും തീർന്നില്ല. ആരും ഒന്നും മിണ്ടുന്നുമില്ല. ഇതോടെയാണ് അമ്മ മകളെ തിരക്കി അകത്തു കയറിയത്. പൂർണമായും അബോധാവസ്ഥയിലായ യുവതിയെ ഉടൻ ഐസിയു ആബുലൻസ് സൂപ്പർ സെഷ്യൽറ്റി ആശുപത്രിയിലേക്ക് മാറ്റി. രാജഗിരി ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. പക്ഷേ അവിടെയെത്തും മുൻപേ മരണം സംഭവിച്ചിരുന്നു. തിയേറ്ററിലേക്ക് കൊണ്ടു പോകും മുൻപ് തനിക്ക് നൽകിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നേഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കൾ പറയുന്നു. അങ്ങനെ പറഞ്ഞാണ് ആംബുലൻസിൽ സന്ധ്യ കയറിയത്.
അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്്ക്കായ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മോശമായെന്നാണ് ആശുപത്രിയുടെ വാദം.
അബുദാബിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഭർത്താവിനൊപ്പമായിരുന്നു സന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് പ്രസവം നിർത്താനുള്ള ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍