ഷാജി കൈലാസ് രൺജി പണിക്കർ കൂട്ടുകെട്ടിൽ ഇനിയും സിനിമകൾ പിറക്കും; അഭിനയം ഞാൻ എൻജോയ് ചെയ്യുന്ന കംഫർട്ടബിൾ ആയ സോണിൽ എന്നെ നിർത്തുന്ന ഒരു ജോലിയാണ്; മാഫിയയിലെ റോൾ ഷാജിയോട് കലഹിച്ചിട്ട് നിവൃത്തിയില്ലാതെ ചെയ്തതാണ്; കസബയിൽ സ്ത്രീവിരുദ്ധത കെട്ടിയേല്പിക്കുന്നതിൽ കാര്യമില്ല; മനുഷ്യവിരുദ്ധതയുണ്ടോ എന്ന് അന്വേഷിക്കൂ; ലേലം-2 സമീപഭാവിയിൽ തന്നെ പിറവിയെടുത്തേക്കും; മറുനാടനോട് മനസു തുറന്നു രൺജി പണിക്കർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളത്തിലെ പോപ്പുലർ സിനിമകളുടെ ഗ്രാമർ മാറ്റിയ തിരക്കഥകളായിരുന്നു രൺജി പണിക്കരുടേത്. ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന തലസ്ഥാനം, തലസ്ഥാനത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കിങ്, കമ്മീഷണർ തുടങ്ങിയ സിനിമകൾ മലയാള സിനിമയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചു. രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉള്ള അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന നായകന്മാരെ ആണ് ശക്തമായ തിരക്കഥകൾ വഴി രൺജി പണിക്കർ സൃഷ്ടിച്ചെടുത്തത്. സുരേഷ് ഗോപിയുടെ ഐപിഎസ് വേഷങ്ങൾ, കിംഗിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ജോസഫ് അലക്സ് എന്ന ഐഎഎസുകാരൻ തുടങ്ങി ഒട്ടുവളരെ കഥാപാത്രങ്ങൾ. നട്ടെല്ലും ധൈര്യവും കർമ്മശേഷിയും ഉണ്ടെങ്കിൽ ഒരു സമൂഹത്തെ തന്നെ മാറ്റിമറിക്കാൻ കഴിയും എന്ന് പ്രഖ്യാപിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു രൺജി പണിക്കർ സൃഷ്ടിച്ചെടുത്തത്.
ജയരാജിന്റെ ഭയാനകത്തിലെ രൺജി പണിക്കറുടെ അഭിനയവും വാഴ്ത്തപ്പെട്ടു. തിരക്കഥാകൃത്ത് എന്ന നിലയിലും നടനെന്ന നിലയിലും സംവിധായകൻ എന്ന രീതിയിലും രൺജി പണിക്കർ ഇപ്പോൾ ശ്രദ്ധേയനാണ്. ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടിൽ ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ടിൽ ഇനി സിനിമകൾ പിറക്കുമോ എന്ന ചോദ്യത്തിനും രൺജി പണിക്കർ പ്രതികരിക്കുന്നുണ്ട്. ഞങ്ങൾ ഒരു പ്രോജക്ട് ഒരുമിച്ച് ചെയ്യാൻ തീരുമാനിച്ചിട്ടുമുണ്ട്. പക്ഷെ അത് എപ്പോൾ തുടങ്ങുമെന്ന് ഒരു സാഹചര്യമില്ലാത്തതുകൊണ്ടാണ് അങ്ങിനെയൊരു അനൗൺസ്മെന്റിലേക്ക് അത് എത്തിച്ചേരാത്തത്-മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രൺജി പണിക്കർ പറയുന്നു. മകൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കസബയിൽ സ്ത്രീ വിരുദ്ധതയില്ല. സ്ത്രീവിരുദ്ധം എന്ന സാധനം കെട്ടിയേല്പിക്കുന്നതിൽ കാര്യമില്ലെന്നും കസബയിൽ മനുശ്യവിരുദ്ധതയുണ്ടോ എന്നാണ് അന്വേഷിക്കേണ്ടതെന്നും രൺജി പണിക്കർ പറയുന്നു. ആദ്യമായി തന്നെ നടനാക്കി ക്യാമറയ്ക്ക് മുന്നിലേക്ക് ഷാജി കൈലാസ് മാറ്റി നിർത്തിയ സാഹചര്യത്തെക്കുറിച്ചും അഭിമുഖത്തിൽ രൺജി പണിക്കർ വിശദമാക്കുന്നു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്
മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ്. ഇപ്പോൾ ഏറ്റവും മികച്ച അഭിനേതാവുമാണ്. ഇതേ സമയം മികച്ച സംവിധായകനാണ്. ഏറ്റവും കൂടുതൽ സ്ട്രെയിൻ ചെയ്യുന്നത് തിരക്കഥാകൃത്ത് എന്ന നിലയിലോ നടൻ എന്ന നിലയിലോ?
ഏറ്റവും മികച്ചത് എന്ന വിശേഷണം ഒഴിവാക്കിയാൽ ബാക്കി എല്ലാമാണ് ഞാൻ. തിരക്കഥാകൃത്താണ്. നടനാണ്. സംവിധായകനാണ്. ഈ മൂന്നു ജോലികളും തമ്മിൽ താരതമ്യം ചെയ്യാൻ എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. ഒരെഴുത്തുകാരന്റെ ജോലി അഭിനേതാവിന്റെ ജോലിയിൽ നിന്നും പൂർണമായി വ്യത്യസ്തമാണ്. വളരെ ഭാരിച്ച ജോലിയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള ഞാൻ തന്നെ ഞാൻ എഴുതിയ തിരക്കഥകളുടെ സംവിധായകൻ എന്ന നിലയ്ക്കാണ്. അതുകൊണ്ട് സംവിധാനത്തേക്കാൾ എനിക്ക് ബുദ്ധിമുട്ടായി തോന്നിയത് എഴുത്താണ്. എന്നെ എല്ലാ കാലവും ചാലഞ്ച് ചെയ്തിട്ടുള്ളത് എഴുത്തും അതിന്റെ ബുദ്ധിമുട്ടുകളുമാണ്. ഞാൻ എഴുതിയ തിരക്കഥകൾ എല്ലാം എന്നെ നല്ലപോലെ ബുദ്ധിമുട്ടിച്ചുള്ള തിരക്കഥകളാണ്. സംവിധാനം ഞാൻ എഴുതിയ തിരക്കഥയിൽ നിന്നും ഉണ്ടാക്കുന്ന സിനിമയായതുകൊണ്ട് എനിക്ക് കുറേക്കൂടി ഈസിയായി തോന്നിയിട്ടുണ്ട്. സംവിധാനം ഒരു ലഘുവായ ജോലി എന്ന അർത്ഥത്തിലല്ല. എന്റെ തിരക്കഥയിൽ നിന്നും ഞാൻ തിരക്കഥ ഉണ്ടാക്കിയതുകൊണ്ടു ഒരുപക്ഷെ സംവിധാനം എനിക്ക് കുറേക്കൂടി വഴങ്ങി എന്ന് എനിക്ക് തോന്നുന്നു.
,
അഭിനയം തീർച്ചയായും എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ ഭാരം ഷോൾഡർ ചെയ്യുന്ന വിധം വേഷങ്ങൾ ചെയ്യാത്തതുകൊണ്ടു കുറേക്കൂടി റിലാക്സ് ആണ്. റെസ്പോൺസിബിലിറ്റിയുടെ അടിസ്ഥാനത്തിൽ. എന്റെ ഉത്തരവാദിത്തങ്ങൾ ഒരെഴുത്തുകാരൻ എന്ന നിലയ്ക്കോ സംവിധായകൻ എന്ന നിലയ്ക്കോ ഒരാൾ നേരിടുന്ന, ഒരാൾ ഏൽക്കുന്ന ഉത്തരവാദിത്തങ്ങൾ, കുറേക്കൂടി ലഘുവായ ഉത്തരവാദിത്തങ്ങൾ ആണ് ഞാൻ നടൻ എന്ന നിലയ്ക്ക് ഒരു സിനിമയുടെ ചുമതലയിൽ ഒരു ലഘുവായ സ്ഥാനമാണ്. ഞാൻ ചെയ്യുന്ന വേഷങ്ങൾ പ്രകാരം എനിക്ക് ഉള്ളത്. പക്ഷെ അഭിനയം തീർച്ചയായും അതിന്റേതായ വെല്ലുവിളികളും അതിന്റേതായ ഉത്തരവാദിത്തങ്ങളും ഉള്ള ജോലി തന്നെയാണ്. തമ്മിൽ താരതമ്യം ഇല്ലാത്തത്, ഒന്ന് വിറക് വെട്ടലാണെങ്കിൽ ഒന്ന് വെള്ളം കോരലാണെങ്കിൽ ഒന്ന് പൂന്തോട്ടം നനയ്ക്കലാണെങ്കിൽ ഈ പറയുന്നത് എല്ലാം തമ്മിലുള്ള വ്യത്യാസവും ഓരോ ജോലിക്കുമുണ്ട് എന്ന് പറയുന്നതുപോലെ അഭിനയം ഞാൻ എൻജോയ് ചെയ്യുന്ന കുറേക്കൂടി കംഫേർട്ടബിൾ ആയ സോണിൽ എന്നെ നിർത്തുന്ന ഒരു ജോലിയാണ്. അതുകൊണ്ടു അത് ലളിതമായോ ലഘുവായോ കാണുന്ന ഒരു ജോലിയാണ് എന്നർത്ഥവുമില്ല.
അപ്പോൾ ആസ്വദിച്ച് ചെയ്യുന്നത് അഭിനയം തന്നെയാണോ?
ഒരു ജോലി ചെയ്യുമ്പോൾ അതിനു ഒരു ആസ്വാദനം എന്ന് പറയുന്നത് അറിയാതെ പോകുന്ന ഒരു കാര്യമാണ്. നമ്മൾ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ആസ്വാദനം സത്യത്തിൽ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്ന് എനിക്ക് തോന്നുന്നില്ല. എഴുതുമ്പോൾ എന്നെ സംബന്ധിച്ച് എഗണിയാണ്. സംവിധാനം ചെയ്യുമ്പോൾ അത് ഒരു തരം ഭാരവും പ്രഷറും തമ്മിൽ അടിച്ചേൽപ്പിക്കുന്ന ഒരു ജോലിയാണ്. അഭിനയിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ തീർച്ചയായും അതിന്റേതായ സംഘർഷങ്ങൾ അനുഭവിച്ച തന്നെയാണ് ആ ജോലി പൂർത്തീകരിക്കുന്നത്. അതുകൊണ്ട് എളുപ്പവഴികൾ ഉള്ള പണിയാണ് എന്ന് എനിക്ക് തോന്നുന്നില്ല.
അതിന്റെ ആസ്വാദനം അത് നന്നായി എന്ന് ആളുകൾ പറയുമ്പോൾ ഒരു സിനിമ എഴുതിയാൽ അത് കാഴ്ചക്കാർ സ്വീകരിക്കുമ്പോൾ അതിനു അംഗീകാരങ്ങൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ അതിന്റെ ആസ്വാദനം സംഭവിക്കുന്നു നമ്മുടെ ഭാഗത്ത് നിന്ന്. അഭിനയിക്കുമ്പോഴും അതിന്റെ ആസ്വാദനം എന്ന് പറയുന്നത് പലപ്പോഴും അതിനു ശേഷം ആ സിനിമയുടെ മൊത്തം ശരീരത്തിൽ നമ്മൾ, നമ്മുടെ സംഭാവന ഏത് നിലയ്ക്ക് പ്രവർത്തിച്ചു എന്നതിനെ സംബന്ധിച്ച്, നമ്മൾ കാണുമ്പോഴും മറ്റുള്ളവർ പറയുമ്പോഴും ഉണ്ടാകുന്ന സന്തോഷമാണ് ശരിക്കും ആസ്വാദനം. ജോലി ചെയ്യുമ്പോഴാണ് അതിന്റെ ആസ്വാദനം. ജോലി ചെയ്യുമ്പോഴും നമ്മൾ ആസ്വദിച്ച് തന്നെയാണ് ചെയ്യുന്നതെങ്കിലും അതിന്റെ ഒരു ആസ്വാദനം നമ്മൾ അറിഞ്ഞു സംഭവിക്കുന്നില്ല എന്നതാണ് സത്യം.
നടൻ എന്ന നിലയിൽ താങ്കളിൽ ഉള്ള സ്പാർക്ക് അത് ഷാജി കൈലാസ് ആണോ തിരിച്ചറിയുന്നത്?
എന്റെ നടനിലെ ഒരു സ്പാർക്ക് ഒരു കണ്ടുപിടുത്തമായി എനിക്ക് തോന്നിയിട്ടില്ല. എന്നോട് തലസ്ഥാനത്തിൽ ഇതുപോലെ വേഷം ചെയ്യേണ്ടിയിരുന്ന ഒരാൾക്ക് ആ ഡയലോഗ് കൃത്യമായി പറയാൻ കഴിയാത്തതുകൊണ്ടാണെന്നു തോന്നുന്നു, കുറച്ച് വർഷങ്ങൾ മുൻപുള്ള കാര്യമാണ്, എന്നോട് ഷാജി '' നീ തന്നെ എഴുതിയതല്ലേ... നീ തന്നെ പറ എന്ന് പറഞ്ഞ ആ സ്വാതന്ത്ര്യത്തിന്റെ പ്രയോഗം കൊണ്ട് ഷാജി എന്നോട് ആവശ്യപ്പെടുകയും ഞാൻ അത് ചെയ്യുകയും ചെയ്തു. തലസ്ഥാനം ഹിറ്റായി കഴിഞ്ഞപ്പോൾ ഷാജിക്ക് ഞാൻ ഒരു കാമിയോ ചെയ്താൽ അതിൽ ഒരു രാശിയുണ്ട് എന്ന് കൂടി തോന്നിയതുകൊണ്ടാണ് ആവണം അടുത്ത സിനിമ ചെയ്തപ്പോൾ അപ്പോഴും ഷാജി അത് നീ തന്നെ ചെയ്താൽ മതി എന്ന് പറഞ്ഞു.
പിന്നീട് ഞാൻ ഒരു വേഷം എന്ന നിലയിൽ മാഫിയ എന്ന സിനിമയിലാണ് ചെയ്തത്. അന്ന് ആ വേഷം ചെയ്യാൻ ബംഗളൂരുവിലായിരുന്നു അതിന്റെ ഷൂട്ട്. ആ വേഷം ചെയ്യാൻ ഒരു കന്നഡ നടനെ ഞങ്ങൾ കണ്ടെത്തിയിരുന്നു. അയാൾക്ക് ലാസ്റ്റ് മിനിട്ടിൽ എന്തോ അസുഖം ബാധിച്ച് അയാൾ ഹോസ്പിറ്റലൈസ്ഡ് ചെയ്യപ്പെട്ടു. അപ്പോൾ ആ ഒഴിവിലേക്ക് വേറെ ആളെ കിട്ടാത്തതുകൊണ്ടും, കേരളത്തിൽ ആണെങ്കിൽ നമ്മൾ വേറെ ഒരാളെ അന്വേഷിച്ചേനെ...ബാംഗളൂരിൽ ആയതുകൊണ്ട് പെട്ടെന്ന് കിട്ടാവുന്ന ഒരു നടനെ കണ്ടെത്തുക ബുദ്ധിമുട്ടു ആയതുകൊണ്ട് ആ വേഷം ചെയ്യാൻ ഞാൻ നിർബന്ധിതനായതാണ്. ഞാൻ വലിയ പ്രതിഷേധത്തോടെയാണ് ആ വേഷം ചെയ്തത്.
എനിക്ക് പറ്റില്ലാ എന്ന് പറഞ്ഞു ഷാജിയോട് കലഹിച്ചിട്ട് നിവൃത്തിയില്ലാതെ ചെയ്തതാണ്. അറിഞ്ഞോ അറിയാതെയോ അങ്ങിനെ ഒരു കണ്ടുപിടുത്തം സംഭവിച്ചത് ഷാജിയുടെ കാർമ്മികത്വത്തിലാണ്. പക്ഷെ അഭിനയം അന്നൊന്നും ഒരു മേഖലയായി ഞാൻ കണക്കിലെടുക്കുകയോ അത് തുടരാൻ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല. അങ്ങിനത്തെ ഒരു പരിശ്രമം എന്റെ ഭാഗത്തു നിന്ന് പിന്നെ ഉണ്ടായിട്ടുമില്ല. ഞാനും ഷാജിയും ചെയ്ത സിനിമകളിൽ അങ്ങിനെ ഒരു പ്രത്യക്ഷപ്പെടൽ നടത്തിയിരുന്നു എന്നല്ലാതെ ഒരഭിനയമായിട്ടോ അല്ലെങ്കിൽ ഒരു നടൻ എന്ന നിലയിൽ ഉള്ള കരിയർ ആയിട്ടോ മാറുന്ന സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല.
മകൻ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ആദ്യ സിനിമ സ്ത്രീ വിരുദ്ധ സിനിമയെന്ന് ആക്ഷേപിക്കപ്പെട്ടു? മകന്റെ സംവിധായക മികവ് എങ്ങിനെ വിലയിരുത്തുന്നു?
മകന്റെ മികവ് വിലയിരുത്തുക അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക ബുദ്ധിമുട്ടാണ്. എനിക്ക് മകന്റെ സിനിമ മാറി നിന്നിട്ടു വിലയിരുത്തുക എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാണ്. അതിന്റെ സ്ത്രീ വിരുദ്ധത സംഭവിച്ച് അങ്ങിനെ കഴമ്പുള്ളതായി ഞാൻ കാണുന്നില്ല. സിനിമ സ്ത്രീ വിരുദ്ധം എന്നൊക്കെ പറഞ്ഞു ഡിമാൻഡ് ചെയ്യുന്നത്, അങ്ങിനെ ഒരു താപ്പിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. സിനിമയിൽ മനുഷ്യവിരുദ്ധമായത് എന്തെങ്കിലും ഉണ്ടോ എന്നാണ് അന്വേഷിക്കുക. അല്ലെങ്കിൽ അന്വേഷിക്കേണ്ടത്. അല്ലാതെ സ്ത്രീവിരുദ്ധം എന്ന സാധനം കെട്ടിയേല്പിക്കുന്നതിൽ ഒരു കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് ഗൗരവമായി കാണുന്നുമില്ല.
ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ട് ഒരിക്കൽകൂടി യാഥാർത്യമാവുമോ?
സിനിമയിൽ ഒരിക്കലൂം നമ്മൾ പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ അല്ല സംഭവിക്കുന്നത്. സിനിമ പലപ്പോഴും യാദൃശ്ചിതകളിലൂടെ ഉണ്ടാകുന്ന... യാദൃശ്ചികതകളാണ് പലപ്പോഴും സിനിമയെ ഉണ്ടാക്കുന്നത്. ഞാനും ഷാജിയും ഒരുമിച്ച് സിനിമ ചെയ്യുന്നതും അങ്ങിനെയാണ്. ഒരാളുടെ കഥ കേൾപ്പിക്കാനാണ്.... ആ കഥയുടെ തിരക്കഥയാണ്.... പശുപതി എന്ന സിനിമയായി മാറിയത്. ഷാജിയും ഞാനും തമ്മിൽ ഇപ്പോഴും വളരെ സജീവമായി സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഞങ്ങൾ ഒരു പ്രോജക്ട് ഒരുമിച്ച് ചെയ്യാൻ തീരുമാനിച്ചിട്ടുമുണ്ട്. പക്ഷെ അത് എപ്പോൾ തുടങ്ങുമെന്ന് ഒരു സാഹചര്യമില്ലാത്തതുകൊണ്ടാണ് അങ്ങിനെയൊരു അനൗൺസ്മെന്റിലേക്ക് അത് എത്തിച്ചേരാത്തത്. ഷാജിക്ക് ഒപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഞാൻ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണ്.
ജയരാജ് സിനിമ ഭയാനകം അതിനു അവാർഡുകൾ പ്രതീക്ഷിച്ചിരുന്നോ?
ഭയാനകം 2018 ലാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ഭയാനകം മികച്ച സംവിധായകനുള്ള ദേശീയ അവാർഡ്, മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് എന്നിവ ലഭിച്ച സിനിമയാണ്. അത് ദേശീയ തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ പനോരമയിൽ വരുകയും ഐഎഫ്എഫ്ഐയിൽ കോംപറ്റിഷൻ വിഭാഗത്തിൽ വരുകയും ചെയ്ത വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.
ഭയാനകത്തിലെ അഭിനയമികവ് വാഴ്ത്തപ്പെട്ടിരുന്നു?
അവാർഡ് ലഭിക്കുക എന്ന് പറഞ്ഞാൽ ഒരു സിനിമയെ അല്ലെങ്കിൽ ഒരുപാട് സിനിമയെ ഒരു സംഘം ആളുകൾ വിലയിരുത്തുകയും അവർക്ക് മികച്ചത് എന്ന് തോന്നുന്നതിനെ കണ്ടെത്തുകയും ചെയ്യുന്നതിനാണ്. എല്ലാവർക്കും അവാർഡ് കിട്ടിക്കൊള്ളണമെന്നില്ല. മികച്ച ഒരു പാട് പ്രകടനങ്ങൾ എല്ലാ തലങ്ങളിലുമുണ്ടാകും. അഭിനയത്തിലും സംവിധാനത്തിലും എഴുത്തിലും ഒക്കെ മികച്ച സിനിമകൾ ആണ് മത്സരിക്കുന്നത്. മികച്ച സിനിമകളിൽ നിന്നും മികച്ചതിനെ തിരഞ്ഞെടുക്കുമ്പോൾ അവിടെയെല്ലാം നമ്മൾ പരിഗണിക്കപ്പെടണം എന്ന് അർത്ഥമില്ല.
ലേലം-2 അവസ്ഥയെന്താണ്?
ലേലം-2 വിനെ സംബന്ധിച്ച് അങ്ങിനെ എടുത്ത് പറയാനുള്ള അവസ്ഥയില്ല. പക്ഷെ ലേലം-2 ആലോചനയുണ്ട്. സമീപഭാവിയിൽ അതുണ്ടായേക്കാം എന്നല്ലാതെലേലം-2 വിനു സംബന്ധിച്ച് ഏറ്റവും കൂടുതൽ അഭ്യൂഹങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ വരാറുണ്ട്. മോഹൻലാൽ അഭിനയിക്കും, മമ്മൂട്ടി അഭിനയിക്കും എന്നൊക്കെ പറഞ്ഞു അന്നത്തെ അത്താഴത്തിനു വേണ്ടി അത്തരം പരിപാടികൾ ചെയ്യുന്ന ഒരുപാട് വാർത്തകൾ നമ്മൾ കാണാറുണ്ട്. അതിലൊന്നും കഥയില്ല. ആ സിനിമയെ സംബന്ധിച്ച് ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്റ്റേജിൽ അതിനെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും ഉചിതം എന്നാണ് എനിക്ക് തോന്നുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്